<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-30960182</id><updated>2011-11-12T07:36:55.196-08:00</updated><category term='miser2'/><category term='yahooooyyyyyyy shame shame'/><category term='50th പോസ്റ്റ്‌'/><category term='നേപ്പാള്‍'/><category term='പ്രണയം'/><category term='bow'/><category term='ഓര്‍മ്മകള്‍'/><category term='100'/><category term='S.S.L.C.'/><category term='pooram'/><category term='missedcall'/><category term='വിവാഹാലോചന'/><category term='miser'/><category term='ഇരുമ്പിന്‌ എന്താ ഒരു ബലം'/><title type='text'>സൂര്യോദയം ഡയറിക്കുറിപ്പുകള്‍...</title><subtitle type='html'>Sooryodayam Diary....
(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default?max-results=100'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>90</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-30960182.post-3734933576165248960</id><published>2011-11-11T09:01:00.000-08:00</published><updated>2011-11-12T07:36:55.227-08:00</updated><title type='text'>മലയാളിയുടെ ആത്മനിര്‍വ്വൃതി</title><content type='html'>ചുറ്റുപാടും നടക്കുന്ന സംഭവവികാസങ്ങളിലേയ്ക്ക്‌ കണ്ണോടിച്ചപ്പോള്‍ തോന്നിയ ഒരു അഭിപ്രായമാണ്‌ 'മലയാളിയുടെ ആത്മനിര്‍വ്വൃതി' എന്ന ഈ ഒരു ലേഖനം എഴുതാന്‍ പ്രേരണയായത്‌. പലതരം കാര്യങ്ങളിലൂടെ ജീവിതത്തില്‍ മനുഷ്യര്‍ ആത്മനിര്‍വ്വൃതി കൊള്ളുന്നുണ്ട്‌. പക്ഷേ, ഒട്ടും പോസിറ്റീവ്‌ അല്ലാത്ത ചില മാനസികവികാരങ്ങളിലൂടെയും പ്രവര്‍ത്തികളിലൂടെയും നല്ലൊരു വിഭാഗം ആളുകള്‍ മാനസികോല്ലാസം കണ്ടെത്തുന്നുണ്ട്‌ എന്നതാണ്‌ മനസ്സിലാക്കാന്‍ സാധിച്ചത്‌. ഇതിന്റെ പ്രവര്‍ത്തികളില്‍ പങ്കെടുക്കുന്നില്ലെങ്കിലും അത്‌ കണ്ട്‌ രസിച്ചും നല്ലൊരു വിഭാഗം ആളുകള്‍ സായൂജ്യമടയുന്നുണ്ട്‌. 'മലയാളി'യുടെ ആത്മനിര്‍വ്വൃതി എന്ന് പറയാന്‍ കാരണം, എന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും നല്ലൊരുശതമാനവും മലയാളിലേ അര്‍പ്പിക്കാന്‍ സാധിച്ചുള്ളൂ എന്നൊരു ന്യൂനതകൊണ്ട്‌ കൂടിയാണ്‌. അതിനുള്ള അനുഭവജ്ഞാനവും അവസരവുമേ ലഭിച്ചിട്ടുള്ളൂ എന്നും കരുതാവുന്നതാണ്‌.&lt;br /&gt;&lt;br /&gt;ഒരു സഹജീവിയെ പരിഹസിക്കുന്നതിനോ ആ പരിഹാസത്തെ കണ്ട്‌ ആനന്ദിക്കുന്നതിനോ വളരെയധികം ഉത്സാഹം നല്ലൊരുശതമാനം മലയാളികള്‍ക്കുണ്ട്‌ എന്നതാണ്‌ പ്രധാനനിരീക്ഷണം. ഈ സഹജീവി എന്നത്‌ ഏതെങ്കിലും തരത്തില്‍ നമ്മെക്കാള്‍ ഒരല്‍പ്പം കഴിവ്‌ കൂടുതലോ, കഴിവ്‌ കുറവോ, കൂടുതല്‍ ജനശ്രദ്ധയോ ഉള്ളതാണെങ്കില്‍ കാര്യങ്ങള്‍ ഗംഭീരമായി, ആഘോഷമായി.&lt;br /&gt;&lt;br /&gt;ഒരാള്‍ക്ക്‌ ഒരു അബദ്ധം സംഭവിക്കുമ്പോള്‍ പെട്ടെന്ന് ചിരിവരുക എന്നത്‌ ഒരു പാപമായി കരുതാനാവില്ല. അത്‌ ആ അപ്രതീക്ഷിതസംഭവത്തിന്റെ ഒരു സ്വാഭാവിക പ്രതികരണം മാത്രമാണ്‌. ഇത്തരം സന്ദര്‍ഭങ്ങള്‍ മലയാള സിനിമയിലും മറ്റ്‌ കലാരൂപങ്ങളിലും ധാരാളം ഉണ്ടാകുകയും പ്രേക്ഷകരെ ഒരുപാട്‌ ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്‌. പക്ഷേ, അതില്‍ നിന്ന് വിഭിന്നമായി, ആളുകളെ തിരഞ്ഞ്‌ പിടിച്ച്‌ പൊതുമധ്യത്തില്‍ പരിഹാസ്യനാക്കി ആനന്ദസായൂജ്യം അടയാനും അത്‌ കണ്ട്‌ നിര്‍വൃതി നേടാനുമുള്ള ഒരുപാട്‌ ശ്രമങ്ങളും സംഭവങ്ങളും കുറച്ചുകാലമായി വളരെയധികം അരങ്ങേറുന്നുണ്ടെന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;ആദ്യമായി, ടി.വി. പരിപാടികളിലെ റിയാലിറ്റി ഷോ തന്നെ എടുക്കാം.&lt;br /&gt;&lt;br /&gt;മല്‍സരാര്‍ത്ഥിക്ക്‌ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച്‌ കൊടുക്കാനും നേര്‍വഴി പറഞ്ഞുകൊടുക്കാനും പല വിധികര്‍ത്താക്കളും പല വഴികളും അവലംബിക്കുന്നുണ്ട്‌. അതില്‍ ചിലതെല്ലാം നര്‍മ്മവും പരിഹാസവും കലര്‍ന്നിട്ടുണ്ടെന്‍ങ്കിലും ഒരു പരിധിവരെ സഹനീയമാണ്‌. പക്ഷേ, 'അപകടമേഖല' (Danger Zone) അല്ലെങ്കില്‍ എലിമിനേഷന്‍ എന്ന ഒരു ഘട്ടം സൃഷ്ടിച്ച്‌ മല്‍സരാര്‍ത്ഥികളെയും പ്രേക്ഷകരേയും ഒരേപോലെ പിരിമുറുക്കത്തില്‍ നിര്‍ത്തി, ഭാവാഭിനയത്തിലൂടെ വിഡ്ഢികളാക്കുന്ന ഒരു പ്രക്രിയ മിക്കവാറും എല്ലാ റിയാലിറ്റി ഷോ കളുടേയും പ്രത്യേകതയാണ്‌.&lt;br /&gt;&lt;br /&gt;ഏതൊരു മല്‍സരത്തിന്റേയും പരീക്ഷയുടേയും ഫലം ഒരു വിധിപ്രഖ്യാപനത്തിലൂടെ പുറത്തുവരേണ്ടതാണ്‌. അതിനുമുന്‍പുള്ള നാടകവും മാനസികപീഠനവും മനുഷ്യത്വത്തോടുള്ള അവഹേളനമാണെന്നതാണ്‌ എന്റെ അഭിപ്രായം. പ്രത്യേകിച്ചും കുട്ടികളോട്‌ ഇത്‌ ചെയ്യുന്നത്‌ ക്രൂരതയാണ്‌. കുറച്ച്‌ കുട്ടികളെ സ്റ്റേജില്‍ വിളിച്ച്‌ നിര്‍ത്തിയിട്ട്‌ അവതാരകയും കൂടെ ഒരു സ്പെഷല്‍ അവതാരവും വന്നു നിന്നിട്ട്‌ കുട്ടികളോട്‌ ചോദിക്കും 'എന്ത്‌ തോന്നുന്നു? ഔട്ട്‌ ആയാല്‍ എന്ത്‌ ചെയ്യും?'. പാവങ്ങള്‍, എന്ത്‌ ചെയ്യാന്‍? ഔട്ട്‌ ആയാല്‍ ഇറങ്ങിപ്പോകാതെ പറ്റുമോ? &lt;br /&gt;&lt;br /&gt;ഇനി, ഇതൊന്നും കേട്ട്‌ കാര്യമായി തളരാതെ നില്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ കുത്തി കുത്തി ചോദിച്ചും ഭാവാഭിനയവും കോപ്രായങ്ങളും കാണിച്ച്‌ കരയിപ്പിക്കാന്‍ പരമാവധി ശ്രമിക്കും. എന്നിട്ടും കരയാത്ത കുട്ടികളെ അറിയാതെ ഹീല്‍ ഉള്ള ചെരിപ്പ്‌ കൊണ്ട്‌ കാല്‍ വിരലില്‍ അമര്‍ത്തി ഞെരിച്ച്‌ കരയിപ്പിക്കും... ആ കരച്ചില്‍ കണ്ട്‌ അവതാരകരും അവതാരങ്ങളും പ്രേക്ഷകലക്ഷങ്ങളും ആനന്ദലബ്ധിയില്‍ ആറാടും.&lt;br /&gt;&lt;br /&gt;മലയാള സിനിമാരംഗം തന്നെ മറ്റൊരു ഉദാഹരണമായി എടുക്കാം. പുതുമുഖങ്ങള്‍ (പ്രത്യേകിച്ചും ചെറുപ്പക്കാര്‍) സിനിമാരംഗത്തേയ്ക്ക്‌ വരുന്നത്‌ ഒരല്‍പ്പം അസഹിഷ്ണുതയോടെയാണോ മലയാളികള്‍ നോക്കിക്കാണുന്നതെന്ന് പരിശോധിക്കേണ്ടതാണ്‌. മറ്റ്‌ ഭാഷകളില്‍ (പ്രത്യേകിച്ചും തമിഴ്‌ സിനിമകളില്‍) പുതുമുഖങ്ങളുടെ സിനിമകളെ നല്ല പ്രോല്‍സാഹനത്തോടെയാണ്‌ പ്രേക്ഷകര്‍ വരവേല്‍ക്കുന്നത്‌. മലയാളി പ്രേക്ഷകരാകട്ടെ, 'ഒരുത്തന്‍ അങ്ങനെ വന്ന് ഒറ്റയടിക്ക്‌ കേമനാവണ്ട' എന്നൊരു മനോവിചാരത്തോടെയാണോ ഇതിനെ നോക്കിക്കാണുന്നതെന്ന് തോന്നും. 'ഒരുത്തന്‍ അങ്ങനെ ചുമ്മാ വന്ന് ഷൈന്‍ ചെയ്ത്‌ ഹീറോ ആകണ്ടാ...' പകരം , അല്‍പസ്വല്‍പം കോമാളിത്തവും പരാധീനതകളുമൊക്കെയായി വന്ന് പയ്യെ പയ്യെ വേീണമെങ്കില്‍ ഹീറോ ലെവലിലൊക്കെ ആയാല്‍ മതി എന്നൊരു രഹസ്യ അജന്‍ഡ മനസ്സിലുള്ളപോലെയാണ്‌ സ്ഥിതിഗതികള്‍. &lt;br /&gt;&lt;br /&gt;ഇനി ആ മനോഭാവം പോകട്ടെ... ഒരുത്തന്‍ കുറച്ച്‌ കഷ്ടപ്പെട്ട്‌ പ്രതിസന്ധികളെ ഒരുവിധം തരണം ചെയ്ത്‌ നായകപദവിയില്‍ എത്തിപ്പെട്ടാലോ, പിന്നെ അവരെ എങ്ങനെ താറടിക്കാന്‍ അവസരം കിട്ടും എന്ന് പാത്ത്‌ നോക്കി ഇരിപ്പാണ്‌. അതിന്‌ കാരണം ഉണ്ടാക്കിക്കൊടുക്കാന്‍ ഇവരും മിടുക്കരാണ്‌.&lt;br /&gt;&lt;br /&gt;ഉദാഹരണത്തിന്‌, പൃഥ്യിരാജിനെ തന്നെ എടുക്കാം. ഈ ഉദാഹരണം വിവരിക്കുന്നതിനുമുന്‍പ്‌ തന്നെ ഞാന്‍ ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ. ഞാന്‍ ഒരു നടന്റെയും അന്ധമായ ആരാധകനല്ല. മലയാളസിനിമ ഉള്‍പ്പെടെ എല്ലാ ഭാഷകളിലേയും ഒരുവിധം നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്ത്‌ പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന എല്ലാ നടന്മാരെയും എനിക്ക്‌ ഇഷ്ടമാണ്‌. അതുപോലെ തന്നെ ഇവര്‍ പലപ്പോഴും തെരെഞ്ഞെടുക്കുകയോ കൈകാര്യം ചെയ്യുകയോ ആകുന്ന പല സിനിമകളുടെയും ഗുണനിലവാരക്കുറവുകൊണ്ട്‌ അതേ അളവില്‍ തന്നെ നീരസവും തോന്നാറുണ്ട്‌. ഇനി പൃഥ്യിരാജിലേയ്ക്ക്‌ വരാം...&lt;br /&gt;ഇദ്ദേഹത്തിന്റെ അഭിനയനിലവാരമോ കഴിവുകളോ വിശകലനം ചെയ്യുന്നില്ല. ഇദ്ദേഹം ചില ഇന്റര്‍വ്യൂകളിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങളും അതിലെ ധ്വനിയും ചില പ്രവര്‍ത്തികളും എടുത്ത്‌ കാട്ടി ഇദ്ദേഹത്തെ താറടിച്ച്‌ ക്രൂശിക്കാന്‍ ഒരു കൂട്ടം ആളുകള്‍ കാണിച്ച വ്യഗ്രത കണ്ട ആര്‍ക്കും തോന്നാവുന്ന ഒരു അല്‍ഭുതമുണ്ട്‌. എത്രയോ സമയവും അധ്വാനവും പൈസയും ബുദ്ധിയും ഒരാളെ അവഹേളിക്കാനായി ആളുകള്‍ ചിലവാക്കുന്നു എന്നത്‌ തന്നെയാണ്‌ ആ അത്ഭുതം. ഇന്റര്‍വ്യൂകളില്‍ നിന്ന് അടര്‍ത്തിയെടുത്ത്‌ സാഹചര്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തി വാക്കുകളെയും സംഭാഷണങ്ങളെയും തെറ്റായും ശരിയായും വ്യാഖ്യാനിച്ച്‌ നിരന്തരമായി പ്രചരിപ്പിച്ച്‌ ആനന്ദക്കടലില്‍ ആറാടുന്ന ആ വികാരത്തെ എന്ത്‌ വിളിക്കും നമ്മള്‍? ഈ പ്രക്രിയയ്ക്ക്‌ നല്ലൊരു ശതമാനം ആളുകളുടെ പിന്തുണയും ആസ്വാദനവും ലഭിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ കാര്യങ്ങള്‍ വിവിധ തലങ്ങളിലേയ്ക്ക്‌ വ്യാപിച്ചു. ഈമെയിലുകള്‍, വീഡിയോകള്‍, മൊബെയില്‍ സന്ദേശങ്ങള്‍ തുടങ്ങിയ പലവിധതലങ്ങളിലൂടെ വ്യാപരിച്ച്‌ ജനങ്ങള്‍ക്ക്‌ മാനസികതൃപ്തി സമ്മാനിച്ചു എന്ന് വേണമെങ്കില്‍ പറയാം. എന്ത്‌ നേടി? ആനന്ദനിര്‍വ്വൃതി...&lt;br /&gt;&lt;br /&gt;ഇതേപോലെ മറ്റൊരു ചങ്ങാതിയുണ്ട്‌... ഇന്ത്യന്‍ ക്രിക്കറ്റില്‍ മലയാളിയുടെ സാന്നിധ്യം ഉച്ഛത്തില്‍ ഉദ്‌ ഘോഷിച്ച ഈ മലയാളിയാണ്‌ ശ്രീശാന്ത്‌. ഇദ്ദേഹത്തിനും അല്ലറ ചില്ലറ വൈകല്ല്യങ്ങളില്ലാതില്ല. പൊതുജനമദ്ധ്യത്തിലും കളിക്കളത്തിലും ഒരല്‍പ്പം സഭ്യതയ്ക്ക്‌ പുറത്തേയ്ക്ക്‌ ഇദ്ദേഹത്തിന്റെ തീവ്രത വ്യാപിച്ചിട്ടില്ലെന്ന് പറയാനാകില്ല. പക്ഷേ, അതിന്റെ പേരില്‍ ഒരാളെ ഇത്രയും ക്രൂശിക്കാമോ? ഇദ്ദേഹത്തിന്റെ പല നേട്ടങ്ങളിലും മനസുകൊണ്ട്‌ സന്തോഷിച്ചിട്ടുളവര്‍ ഇദ്ദേഹത്തിന്റെ വീഴ്ചകളിലും ഒരേപോലെ ആനന്ദിച്ചിട്ടുണ്ടെന്ന് തോന്നുന്നു. കളിക്കളത്തില്‍ ഒരിക്കല്‍ ഒരു സഹകളിക്കാരനില്‍ നിന്ന് അടി വാങ്ങിയത്‌ കണ്ട്‌ അതില്‍ ഒരുപാട്‌ സന്തോഷിക്കുന്ന മലയാളിയില്‍ നമ്മള്‍ എന്ത്‌ വികാരമാണ്‌ ദര്‍ശിക്കേണ്ടത്‌... അതും ഒരു ആത്മനിര്‍വ്വൃതി....&lt;br /&gt;&lt;br /&gt;ഒടുവിലായി ഇതാ ഒരു കേമന്‍.. സന്തോഷ്‌ പണ്ടിറ്റ്‌ എന്ന ഒരു അഭ്യാസി.... ഇദ്ദേഹം ഒരു കടും കൈ ചെയ്തു എന്നത്‌ സത്യമാണ്‌. അതിന്റെ പേരില്‍ ഇദ്ദേഹത്തെ തെറികൊണ്ട്‌ സ്തോത്രം ചൊല്ലി മലയാളി ആസ്വദിക്കുകയാണ്‌. ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചും ഇന്റര്‍നെറ്റിലെ അഭിപ്രായപ്രകടനങ്ങളിലൂടെയും സ്തുതിക്കുന്നവര്‍ തെറിപ്രയോഗങ്ങളുടെ പുതിയ മാനങ്ങള്‍ തേടുകയാണ്‌. എന്തൊരു രസം ഒരുത്തനെ തെറിവിളിക്കാന്‍... ഇതും നിര്‍വ്വൃതി... &lt;br /&gt;&lt;br /&gt;ഇദ്ദേഹത്തിന്റെ സിനിമ കാശും സമയവും ചിലവാക്കി തീയ്യറ്ററില്‍ പോയി കണ്ട്‌ തെറിപ്പാട്ടോടെ ആസ്വദിക്കുമ്പോള്‍ അത്‌ കേട്ട്‌ ആസ്വദിക്കുന്ന ഒരു വിഭാഗവും തീയ്യറ്ററില്‍ ഉണ്ട്‌. പണവും സമയവും മുടക്കി ഇദ്ദേഹത്തിന്റെ വലിയ പോസ്റ്ററുകള്‍ പതിച്ചും ഇദ്ദേഹത്തിന്‌ ജയ്‌ വിളിച്ചും ആനന്ദിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ എന്ത്‌ വികാരമാണ്‌ പ്രകടിപ്പിക്കുന്നത്‌? എന്തെങ്കിലും വൈകല്ല്യമുള്ള ഒരാളേ വെറുതേ വിടുന്നതിനുപകരം ആ വൈകല്ല്യത്തെ മുതലെടുത്ത്‌ ആനന്ദിക്കുന്നത്‌ എന്തിന്റെ പേരിലാണാവോ? അതും പോരാഞ്ഞ്‌, ഇദ്ദേഹത്തെ എല്ലാ ചാനലുകളും വിളിച്ച്‌ ഇരുത്തി ഇന്റര്‍വ്യൂ എന്ന വ്യാജേന പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ കോമാളിവേഷം കെട്ടിയാടാന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രേക്ഷകരുടെ മേല്‍പ്പറഞ്ഞ ആത്മനിര്‍വ്വൃതി വികാരത്തെ ചൂഷണം ചെയ്ത്‌ കാശുണ്ടാക്കാന്‍ മാധ്യമങ്ങളും പരമാവധി അദ്ധ്വാനിക്കുന്നുണ്ടെന്ന് വ്യക്തം. ഒരു ചാനലാകട്ടെ, പ്രേക്ഷകര്‍ക്ക്‌ നേരിട്ട്‌ തെറി വിളിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുക വഴി മലയാളിയുടെ ആത്മഹര്‍ഷത്തിന്‌ ഉശിര്‌ കൂട്ടി. ഹാവൂ.. എന്തൊരു നിര്‍വ്വൃതി...&lt;br /&gt;&lt;br /&gt;ചുരുക്കിപ്പറഞ്ഞാല്‍ ഒരല്‍പ്പം വൈകല്ല്യം നിറഞ്ഞ, നെഗറ്റീവ്‌ സ്വഭാവമുള്ള ഒരു ആസ്വാദനവും അതുകൊണ്ടുണ്ടാകുന്ന നിര്‍വ്വൃതിയും സത്യസന്ധമായി സംഭവിക്കുന്നുണ്ട്‌. അത്‌, മലയാളിയുടെ മനസ്സിണ്റ്റെ നന്‍മയെ വികലപ്പെടുത്തുകയും സഹജീവികളോടുള്ള സഹിഷ്ണുതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-3734933576165248960?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/3734933576165248960/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=3734933576165248960' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/3734933576165248960'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/3734933576165248960'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2011/11/blog-post.html' title='മലയാളിയുടെ ആത്മനിര്‍വ്വൃതി'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-8391984865460635742</id><published>2010-12-31T21:41:00.000-08:00</published><updated>2010-12-31T21:42:24.723-08:00</updated><title type='text'>"പുതുവല്‍സരാശംസകള്‍..."</title><content type='html'>കൊഴിഞ്ഞുവീണ വര്‍ഷത്തെ സാക്ഷിയായ്‌&lt;br /&gt;പൊഴിഞ്ഞുവീണ നിരവധി ഇഷ്ടങ്ങള്‍&lt;br /&gt;&lt;br /&gt;അടര്‍ന്നുപോകുന്ന വര്‍ഷത്തില്‍ നേടിയ&lt;br /&gt;വിടര്‍ന്നുനില്‍ക്കുന്ന മോഹന നേട്ടങ്ങള്‍&lt;br /&gt;&lt;br /&gt;എല്ലാം മനസ്സിന്റെ കോലായില്‍ ഭദ്രമായ്‌&lt;br /&gt;നെല്ലും പതിരും പോലായി ചേരവേ...&lt;br /&gt;&lt;br /&gt;പുതിയവര്‍ഷത്തിന്‍ വിസ്മയ സ്വപ്നങ്ങള്‍&lt;br /&gt;പതിയെ ഹര്‍ഷമായ്‌ നിറഞ്ഞു തുളുമ്പട്ടെ..&lt;br /&gt;&lt;br /&gt;നന്മ നിറഞ്ഞൊരു ജീവിത സൗന്ദര്യം&lt;br /&gt;വെണ്മ പടര്‍ത്തട്ടെ പുതുവര്‍ഷദിനങ്ങളില്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-8391984865460635742?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/8391984865460635742/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=8391984865460635742' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/8391984865460635742'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/8391984865460635742'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2010/12/blog-post.html' title='&quot;പുതുവല്‍സരാശംസകള്‍...&quot;'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-2213283677844532103</id><published>2010-08-19T21:36:00.000-07:00</published><updated>2010-08-19T21:38:45.757-07:00</updated><title type='text'>ഓണസംശയങ്ങള്‍..ഓണാശംസകള്‍..!!!</title><content type='html'>സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ആണോ എന്ന് തോന്നാമെങ്കിലും സംഗതി അതല്ല... ഓണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ എന്നു തന്നെയാണ്‌ ഉദ്ദേശിച്ചത്‌..&lt;br /&gt;&lt;br /&gt;ഓണത്തെക്കുറിച്ചുള്ള ഐതിഹ്യവും കഥകളും കുട്ടിക്കാലം മുതല്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ എവിടെയോ ഒരു വിഷാദം കലര്‍ന്ന സംശയം എപ്പോഴും ബാക്കിയായിരുന്നു. ഈ സംശയങ്ങളൊക്കെ ചോദിക്കുന്നത്‌ പാപമാണോ അതോ അധികപ്രസംഗമാണോ എന്നൊക്കെ സംശയമുണ്ടായിരുന്നതിനാലാവാണം വളരെ അടുപ്പമുള്ള കുറച്ചുപേരോട്‌ മാത്രമായി അതിനെക്കുറിച്ച്‌ സംസാരിച്ച്‌ അടക്കി വച്ചിരുന്നത്‌.&lt;br /&gt;&lt;br /&gt;മഹാബലി അസുരചക്രവര്‍ത്തിയായിരുന്നെങ്കിലും വലിയ ഈശ്വരഭക്തനും പ്രജാതല്‍പരനുമായിരുന്നു എന്ന് ആര്‍ക്കും തര്‍ക്കമില്ല. അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ കള്ളവും ചതിവും അസൂയയും എന്തിനേറെ വര്‍ഗ്ഗീയതയും തീവ്രവാദവും ഒന്നുമില്ലാത്ത ഒരു സോഷ്യലിസ്റ്റ്‌ സംസ്കാരത്തില്‍ ജനങ്ങളെല്ലാം ആമോദത്തോടെ വസിച്ചിരുന്നു എന്നാണല്ലോ പറയുന്നത്‌.&lt;br /&gt;&lt;br /&gt;പിന്നെ എന്തിനാണ്‌ ഇദ്ദേഹത്തെ ചവിട്ടിത്താഴ്തി നാടുകടത്തിയത്‌ എന്നതാണ്‌ ഒരു സംശയം.&lt;br /&gt;&lt;br /&gt;മഹാബലിയ്ക്ക്‌ ഒരല്‍പ്പം അഹങ്കാരമുണ്ടായിരുന്നെന്നും അത്‌ മാറ്റിക്കൊടുക്കാന്‍ വേണ്ടി ചെയ്ത സംഭവമാണെന്നും ഒരു കാര്യം അറിയുകയുണ്ടായി. താന്‍ വലിയ ധര്‍മ്മിഷ്ഠനാണെന്നതും ദാനശീലനാണെന്നതും ഒരു അഹങ്കാരമാണോ? ഇനി അഥവാ അതൊരു അഹങ്കാരമാണെങ്കില്‍ കൂടി, അത്‌ മാറ്റാന്‍ ഒന്ന് വിളിച്ച്‌ ഉപദേശിച്ചാല്‍ പോരായിരുന്നോ? അതിനു പകരം, ഒരു ജനതയെ മുഴുവന്‍ നാശത്തിലേയ്ക്ക്‌ ചവിട്ടിത്താഴ്ത്തണമായിരുന്നോ?&lt;br /&gt;&lt;br /&gt;മഹാബലിയുടെ ഭരണത്തിന്‍ കീഴില്‍ ജനങ്ങളെല്ലാം പൂര്‍ണ്ണ തൃപ്തിയോടെ ജീവിച്ചപ്പോള്‍ അവര്‍ക്ക്‌ ഈശ്വരനെ വിളിച്ച്‌ അപേക്ഷിക്കേണ്ടതരത്തിലുള്ള ആവശ്യങ്ങളോ യാതനകളോ ഇല്ലായിരുന്നത്രേ. അതുകൊണ്ട്‌ ദേവന്മാര്‍, ദൈവങ്ങള്‍ എന്നിവരുടെ പ്രസക്തി നഷ്ടപ്പെട്ടുതുടങ്ങി. അവരുടെ പ്രസക്തി വീണ്ടെടുക്കണമെങ്കില്‍ ജനങ്ങള്‍ വീണ്ടും യാതനാപൂര്‍ണ്ണമായ ജീവിതത്തിലേയ്ക്ക്‌ വരണം. ഈ അജന്‍ഡയാണോ മഹാബലിയെ ചവിട്ടിത്തേച്ചിട്ട്‌ നടപ്പിലാക്കിയത്‌?&lt;br /&gt;&lt;br /&gt;പണ്ട്‌ മുതലേ പുരാണകഥകളും മറ്റും വായിക്കുമ്പോള്‍ എനിക്കെന്തോ ഈ ദേവന്മാര്‍ എന്ന ടീമിനോട്‌ ഒരു നീരസം തോന്നിയിരുന്നു. മൊത്തത്തില്‍ അസൂയക്കാരും അഹങ്കാരികളും സുഖലോലുപരുമായ ഒരു ക്രീമി ലെയര്‍ ആയാണ്‌ ഇവരെ തോന്നിയിരുന്നത്‌. &lt;br /&gt;&lt;br /&gt;ഏതെങ്കിലും ഒരു അസുരന്‍ തപസ്സ്‌ ചെയ്ത്‌ കൂടുതല്‍ വരം നേടിയെടുക്കുന്നത്‌ ഇവര്‍ക്ക്‌ പിടിക്കില്ല. അതില്‍ മുഴുവന്‍ തെറ്റ്‌ പറയാനും പറ്റില്ല. കാരണം, ഈ അസുരന്‍ വിനാശകാരിയും ദുഷ്ടനുമാണെങ്കില്‍ അയാളെ തടസ്സപ്പെടുത്തുന്നത്‌ നല്ല കാര്യം തന്നെ. പക്ഷേ, അവിടേയും ഒരു സംശയം... ഈ വരം കൊടുക്കുന്ന ആളുകള്‍ക്ക്‌ ചോദിക്കുന്നവന്റെ ഉദ്ദേശം അറിയാമല്ലോ... അതുകൊണ്ട്‌ തന്നെ, വിവരം നേരിട്ട്‌ പറയാമല്ലോ... അതായത്‌, 'മോനേ.. നിന്റെ മനസ്സിലിരുപ്പ്‌ പിടികിട്ട്‌... അതുകൊണ്ട്‌ നീ വെറുതേ ഇവിടെ ഇരുന്ന് സമയം മെനക്കെടുത്തിയിട്ട്‌ കാര്യമില്ല... വണ്ടി വിട്ടോ' എന്ന് പറഞ്ഞാല്‍ അവര്‍ എഴുന്നേറ്റ്‌ പോയ്ക്കൊള്ളും.&lt;br /&gt;&lt;br /&gt;അത്‌ പോട്ടെ, നമ്മുടെ വിഷയം ആ സംശയം അല്ല. ഈ മഹാബലിയുടെ കാര്യത്തില്‍ ആണ്‌.&lt;br /&gt;&lt;br /&gt;മഹാബലി ഭരിച്ച്‌ ഭരിച്ച്‌ ജനങ്ങള്‍ക്ക്‌ ദൈവത്തെ ആവശ്യമില്ലാത്ത സ്ഥിതി വരും എന്ന ആശങ്ക വളരെ ബാലിശമായിപ്പോയി എന്നാണ്‌ എനിക്ക്‌ തോന്നിയത്‌. മഹാബലിക്ക്‌ എന്തായാലും പ്രപഞ്ച ശക്തിയാകാന്‍ കഴിയില്ലല്ലോ... അതുകൊണ്ട്‌ തന്നെ, മനുഷ്യര്‍ക്കിടയില്‍ ആ പ്രപഞ്ച ശക്തിയുടെ സ്വാധീനത്താലുണ്ടാകുന്ന പല കാര്യങ്ങളിലും ഇടപെടാനുമാകില്ല. എന്നിട്ടും ഈ പേടി എന്തിനായിരുന്നു? &lt;br /&gt;&lt;br /&gt;മഹാബലിയുടെ ഭരണം കൊണ്ട്‌ അസുരന്മാര്‍ ദേവന്മാരുടെ അത്ര തന്നെ ശക്തിയും പ്രീതിയും കൈവരിച്ചാല്‍ പിന്നെ 'ദേവന്‍', 'അസുരന്‍' എന്നീ ചേരിതിരിവ്‌ തന്നെ ഉണ്ടാവില്ലെന്നും ദേവന്മാരുടെ സുന്ദരിമാരായ സ്ത്രീപ്രജകള്‍ അസുരന്മാരെ ഇഷ്ടപ്പെട്ട്‌ കുടുംബജീവിതം നയിച്ച്‌ 'ദേവാസുരന്മര്‍' ജന്മമെടുക്കുമല്ലോ എന്ന ഭയം കൊണ്ടും ആവാം.&lt;br /&gt;&lt;br /&gt;അസുരന്മാര്‍ അങ്ങനെ ശക്തി പ്രാപിച്ച്‌ മഹാബലിയുടെ കാലശേഷം വീണ്ടും ദുഷ്‌ പ്രവര്‍ത്തികളിലേയ്ക്ക്‌ തിരിഞ്ഞാലോ എന്ന് ന്യായമായും തോന്നാം... അടുത്ത വര്‍ഷം വെള്ളപ്പൊക്കം വരുമെന്ന് അറിഞ്ഞാല്‍ ഇപ്പോഴേ മുണ്ട്‌ ഊരി കയ്യില്‍ പിടിക്കണോ? &lt;br /&gt;&lt;br /&gt;അതായത്‌, അങ്ങനെ അസുരന്മാര്‍ ദുഷ്‌ പ്രവര്‍ത്തികളിലേയ്ക്ക്‌ തിരിയുമ്പോള്‍ സര്‍വ്വശകതനായ ദൈവത്തിനെ ഇടപെടീച്ചാല്‍ പോരായിരുന്നോ?&lt;br /&gt;&lt;br /&gt;അപ്പോള്‍ മറ്റൊരു സംശയം.... മഹാബലിയുടെ കാലശേഷം എന്നത്‌ പ്രസക്തമാണോ? അദ്ദേഹത്തിന്‌ മരണമുണ്ടോ? മരിച്ചോ? &lt;br /&gt;&lt;br /&gt;അദ്ദേഹം പരോളിലിറങ്ങി ഇപ്പോഴും പ്രജകളെ കാണാന്‍ വരുന്നു എന്നാണല്ലോ വിശ്വാസം... അതോ.. അങ്ങനെ കാണാന്‍ വന്നിരുന്നു എന്നതിന്റെ ഓര്‍മ്മപുതുക്കലാണോ ഓണം? അങ്ങനേയും പറയാം അല്ലേ....&lt;br /&gt;&lt;br /&gt;എന്തൊക്കെ കാരണം പറഞ്ഞാലും, സര്‍വ്വസമ്മതനായ മഹാബലിയെ ചവിട്ടിത്താഴ്ത്തി, ഈ നാടിനെ ശോചനീയമായ ഇന്നത്തെ അവസ്ഥയിലേയ്ക്കെത്തിച്ചത്‌ ആരായാലും എനിയ്ക്ക്‌ പൊറുക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ ദുഖകരമായ ഒരു സത്യം....&lt;br /&gt;&lt;br /&gt;&lt;br /&gt;എല്ലാവര്‍ക്കും സമൃദ്ധമായ ആ കാലഘട്ടത്തിന്റെ മാധുര്യവും നന്മയും മനസ്സില്‍ നിറയട്ടെ... ഓണാശംസകള്‍!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-2213283677844532103?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/2213283677844532103/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=2213283677844532103' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/2213283677844532103'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/2213283677844532103'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2010/08/blog-post.html' title='ഓണസംശയങ്ങള്‍..ഓണാശംസകള്‍..!!!'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-5802296648422443743</id><published>2010-07-16T04:34:00.000-07:00</published><updated>2010-07-16T04:35:17.938-07:00</updated><title type='text'>റിക്രൂട്ട്‌ മെന്റ്‌</title><content type='html'>"അളിയാ... ഈ റിസെഷന്‍ അഥവാ ജോലിക്ക്‌ ആളെ വേണ്ടാത്ത സമ്പ്രദായമൊക്കെ അവസാനിച്ചോ?"&lt;br /&gt;&lt;br /&gt;"അതെന്തൂട്ട്‌ ചോദ്യാണിഷ്ടാ....?"&lt;br /&gt;&lt;br /&gt;"നീ കാണുന്നിലേ... എല്ലാ ആഴ്ചയിലും ദേ എല്ലാ മുട്ടന്‍ കമ്പനികളിലും വാക്ക്‌ ഇന്‍...PCS ലും GTS ലും OST യിലും എന്നുവേണ്ടാ എല്ലാവന്മാരും നിറയേ ആളെ വേണം എന്നു പറഞ്ഞ്‌ അട്ടഹാസമാണല്ലോ?"&lt;br /&gt;&lt;br /&gt;"ഓ.. എന്റെ പൊന്നു ഗഡീ.... ഇതൊക്കെ കമ്പ്ലീറ്റ്‌ ഉഡായിപ്‌ കേസാണ്‌ ട്ടോ..."&lt;br /&gt;&lt;br /&gt;"ഉഡായിപ്പോ?"&lt;br /&gt;&lt;br /&gt;"അതന്നേ.... ഉഡായിപ്പ്‌... വെറുതേ ആളെ കോഴിയാക്ക്‌ ണ തട്ടിപ്പ്‌ കേസ്‌ കെട്ടില്ലേ... അത്‌..."&lt;br /&gt;&lt;br /&gt;"അതെന്താ മച്ചുനന്‍ അങ്ങനെ പറാഞ്ഞത്‌.."&lt;br /&gt;&lt;br /&gt;"അനുഭവം കൊണ്ട്‌... അല്ലാണ്ടെന്താ...."&lt;br /&gt;&lt;br /&gt;"നീ കാര്യം ക്ലിയര്‍ ആയിട്ട്‌ പറ.."&lt;br /&gt;&lt;br /&gt;"ഈ ഗഡികളുടെ കമ്പനികളിലൊക്കെ പണി ഇല്ല്യാണ്ടാവുമ്പോ, അവിടെ ഇരിക്കണ പിള്ളേര്‍ക്ക്‌ ആകെ ഒരു സംഭ്രമം... ഇതിപ്പോ ഇവിടെ പണി ഇല്ല്യാന്നും പറഞ്ഞ്‌ കിട്ടണ ശമ്പളം പിന്നെ തരാട്ടോന്നും പറഞ്ഞ്‌ പിടിച്ച്‌ വയ്ക്ക്യോന്ന്... അതും പോരാണ്ട്‌ നിങ്ങടെ സേവനം മതീട്ടോന്ന് പറയോന്നും ആകെ ഒരു ഹൊററ്‌.."&lt;br /&gt;&lt;br /&gt;"അതിന്‌?"&lt;br /&gt;&lt;br /&gt;"ങാ..ഈ ഹൊററ്‌ സീന്‍ വന്നപ്പോ കമ്പനി ടോപ്പ്‌ ഗഡികള്‍ക്കൊരു ബുദ്ധി....ഒരു ലോഡ്‌ പ്രൊജക്റ്റ്‌ വരാനുണ്ടെന്നും പറഞ്ഞ്‌ കുറേ എണ്ണത്തിനെ റിക്രൂട്ട്‌ ചെയ്യാണ്‍ പോണൂന്ന് ഒരു പൂശാ പൂശി..."&lt;br /&gt;&lt;br /&gt;"എന്ത്‌ പൂശ്‌?"&lt;br /&gt;&lt;br /&gt;"ഈ മെയിലും മറ്റ്‌ ജോബ്‌ സൈറ്റുകളിലും ഒക്കെ ആയിട്ടേ... ഒരു ജാതി പൂശ്‌... ഇത്‌ കണ്ട്‌ അവിടെയുള്ള ഗഡികളൊക്ക്‌ ഒന്ന് ഒതുങ്ങി... നമ്മടെ സേവനം പോരാണ്ട്‌ ദേ പുതിയ ഗഡികളെ പരണ്ടാന്‍ പോണൂ... അപ്പോ പിന്നെ നമ്മള്‌ സേഫാ ഇഷ്ടാ ന്ന് അവര്‌.."&lt;br /&gt;&lt;br /&gt;"അത്‌ കൊള്ളാലോ? അല്ലാ.. എന്നിട്ട്‌??"&lt;br /&gt;&lt;br /&gt;"എന്നിട്ടെന്താ? ഇത്‌ കണ്ടട്ട്‌ വേറെ തരക്കേടില്ലാത്ത കമ്പനി സെറ്റപ്പില്‍ ജോലി ചെയ്യുന്ന ഗഡികള്‍ക്ക്‌ ഒരു ഇളക്കം... നമുക്കൊന്ന് നോക്ക്യാല്ലോന്ന്.... ഹേയ്‌... വല്ല്യ പേരുള്ള കമ്പനീസല്ലേ... കാശ്‌ കാര്യായിട്ട്‌ കൂട്ടി കിട്ടീല്ലേലും നാലാളോട്‌ ഞെളിന്ന് നിന്നും നടന്നും പറയാലോ.. ഏത്‌..."&lt;br /&gt;&lt;br /&gt;"അത്‌ ഉള്ളതാ... പക്ഷേ.. കുടുംബം വെളിച്ചത്ത്‌ കാണാന്‍ പറ്റാത്തത്ത്ര പണി ഉണ്ടെന്നാ അവിടെയുള്ള ടീമുകള്‍ പറയണേ?"&lt;br /&gt;&lt;br /&gt;"ഹേയ്‌... അതായിക്കോട്ടേന്ന്.. അതൊക്കെ അപ്പോളല്ലേ... ഇതതല്ലാ കൂത്ത്‌.."&lt;br /&gt;&lt;br /&gt;"പിന്നെ?"&lt;br /&gt;&lt;br /&gt;"ഇത്‌ കണ്ടപ്പോ മറ്റ്‌ ടോപ്പ്‌ കമ്പനീസിനും കുരു പൊട്ടി.... അവരു മാത്രം റിക്രൂട്ട്‌ ചെയ്യുമ്പോ നമ്മളെന്താ ചീള്‌ ടീം സോ... അതോണ്ട്‌ അവരും പൂശി ഇടിവെട്ട്‌ ആഡ്‌..."&lt;br /&gt;&lt;br /&gt;"അതു ശാരി..."&lt;br /&gt;&lt;br /&gt;"അങ്ങനെ ഈ ടോപ്പ്‌ ടീംസ്‌ തമ്മില്‌ റിക്രൂട്ട്‌ മെന്റ്‌ ആഡ്‌ എറിഞ്ഞ്‌ കളിക്കലായീ പണി... ഇതിന്നിടയില്‍ പെട്ട്‌ അങ്ങോട്ടും ഇങ്ങോട്ടും അപ്ലിക്കേഷന്‍ അയച്ച്‌ കളിക്കണ നമ്മടെ പാവം ഗഡീസിന്‌ പണീം കിട്ടി..."&lt;br /&gt;&lt;br /&gt;"എന്ത്‌ പണീ.."&lt;br /&gt;&lt;br /&gt;"എന്ത്‌ പണീന്നോ? ഒരു ഒന്ന് ഒന്നര പണിയല്ലേ കിട്ടീത്‌... ഇന്റര്‍വ്യൂവിന്‌ ചെന്ന് എല്ലാം ഓക്കെ ആയീന്നും പറഞ്ഞ്‌ വിടും... ദിപ്പോ അറിയിക്കാട്ടോ അടുത്ത ഇന്റര്‍വ്യൂ... ഒടുക്കത്തെ ഇന്റര്‍വ്യൂന്നൊക്കെ പറഞ്ഞ്‌ പിള്ളേരോട്‌ അവിടന്ന് സ്കൂട്ടാവാന്‍ പറയും... ഈ പാവം പിടിച്ച പിള്ളേര്‌ ഇപ്പോ വിളിക്കും ഇപ്പോ വിളിക്കും ന്ന് പറഞ്ഞ്‌ മൊബയില്‍ ഫോണിലേക്കും മെയില്‍ ബോക്സിലേക്കും കണ്ണും തള്ളി ഒരേ ഇരിപ്പാണ്‌..."&lt;br /&gt;&lt;br /&gt;"ഓഹോ.. എന്നിട്ട്‌?"&lt;br /&gt;&lt;br /&gt;"എന്നിട്ടെന്താ.... കുറേ നാള്‌ കഴിഞ്ഞിട്ടും ഒരു അനക്കവും ഇല്ല്യാണ്ടാകുമ്പോ പതുക്കേ ഒരു മെയില്‍ അയച്ച്‌ നോക്കും... അപ്പോ ഭാഗ്യേണ്ടെങ്കില്‍ അവിടത്തെ HR കൊച്ചമ്മ 'പ്രോസസ്സിംഗ്‌ ആണ്‌.. അറിയിക്കാട്ടോ ചേട്ടാ..' ന്ന് ഒരു മറുപടി തരും... പിന്നെ പിന്നെ മെയിലിന്‌ മറുപടീം ഇല്ല്യാണ്ടാവും..."&lt;br /&gt;&lt;br /&gt;"ഫോണ്‍ ചെയ്ത്‌ ചോദിച്ചാലോ?"&lt;br /&gt;&lt;br /&gt;"ഫോണോ? ബെസ്റ്റ്‌... ഈ ടീംസ്‌ ആരോടാണാവോ ഇഷ്ടാ ഫുള്‍ ടൈം കത്തി... ഫോണ്‍ വിളിച്ച്‌ ഈ ഐറ്റംസുമായി സംസാരിക്കാന്‍ പറ്റിയാല്‍ ഉടനേ ഒരു ലോട്ടറി ടിക്കറ്റ്‌ എടുത്തോളണം... ഇനി അഥവാ ഫോണില്‍ കിട്ടിയാല്‍ മെയിലില്‍ അയച്ച പോലുള്ള അതേ ഡയലോഗ്‌ അവളുടെ ഉറുളക്കിഴങ്ങ്‌ വായിലിട്ടുള്ള ആക്സന്റില്‍ വച്ചൊരു പൂശാ പൂശും... അതോടെ നമ്മുടെ ഗഡീസ്‌ ക്ലീന്‍.."&lt;br /&gt;&lt;br /&gt;"എന്നിട്ട്‌ അവസാനം എന്തായി അതു പറ.."&lt;br /&gt;&lt;br /&gt;"അവസാനം എന്താവാന്‍... എല്ലാം അവസാനിക്കും.. അത്ര തന്നേ... വെറും പറ്റീര്‌ കേസാണെന്ന് മനസ്സിലാവാത്ത ഗഡികള്‌ അടുത്ത ആഡ്‌ കാണുമ്പോള്‍ പിന്നേം അയക്കും... "&lt;br /&gt;&lt;br /&gt;"ഹേയ്‌... അവര്‍ക്കൊക്കെ ഒരു തവണ ഇന്റര്‍വ്യൂ അറ്റന്‍ഡ്‌ ചെയ്താല്‍ അടുത്ത 6 മാസം കഴിയാതെ അപ്ലൈ ചെയ്യാന്‍ പറ്റുമോ?"&lt;br /&gt;&lt;br /&gt;"എന്തൂട്ട്‌ 6 മാസം ന്ന്? അതിന്‌ നേരത്തെ അയച്ച അപ്ലിക്കേഷനും ഇന്റര്‍വ്യൂമൊക്കെ വെറും ഷോ ആയതോണ്ട്‌ അതിന്റെ ഒരു ഡീറ്റയില്‍സും ആ ടീംസിന്റേല്‌ ഇല്ല്യാന്ന്... നേരത്തേ അറ്റന്‍ഡ്‌ ചെയ്ത്‌ ചുരുക്ക ലിസ്റ്റില്‍ പെട്ടതാണെന്ന് പറഞ്ഞതാണെന്ന് അറിയിച്ചപ്പോ പറയാത്രേ.. അങ്ങനെ ഒരു ലിസ്റ്റ്‌ അവിടെ കാണാല്ല്യാന്ന്.. എലി കൊണ്ടുപോയീട്ടുണ്ടാവും ന്ന്... വേസ്റ്റ്‌ ബാസ്കറ്റില്‍ കേറാന്‍ എലിക്ക്‌ കാര്‍ഡ്‌ സ്വൈപ്‌ ചെയ്യണ്ടാന്ന്..."&lt;br /&gt;&lt;br /&gt;"ശരിക്കും?"&lt;br /&gt;&lt;br /&gt;"നട്ടെല്ലുള്ള ചില ആണ്‍പിള്ളേര്‍ അവള്‌ മാരെ നാല്‌ മാര്‍ക്കറ്റ്‌ ലേറ്റസ്റ്റ്‌ പീസ്‌ എടുത്ത്‌ കീച്ചീട്ട്‌ പരിപാടി അവസാനിപ്പിക്കും , അത്ര തന്നേ.."&lt;br /&gt;&lt;br /&gt;"അപ്പോ ശരിക്കും ഒരു റിക്രൂട്ട്‌ മെന്റും നടക്കുന്നില്ല്യാന്നാണോ?"&lt;br /&gt;&lt;br /&gt;"എന്റെ പൊന്നിഷ്ടാ... ആര്‍ക്കറിയാം? എന്തായാലും ഞാനറിയുന്ന കുറേ എണ്ണം ഈ കേസ്‌ കെട്ടില്‍ പെട്ട്‌ വില കൂടിയിട്ട്‌ പോലും കണ്ണില്‌ എണ്ണേം ഒഴിച്ച്‌ കുറേ കാത്തിരുന്ന് വലഞ്ഞ്‌ ആ കമ്പനീസിന്റെ പേരിനെ ഒന്ന് വികസിപ്പിച്ചു..."&lt;br /&gt;&lt;br /&gt;"വികസിപ്പിക്കേ.. എങ്ങനെ?"&lt;br /&gt;&lt;br /&gt;"ഈ PCS എന്നാല്‍ "പറ്റീര്‌ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ എന്നും, GTS എന്നാല്‍ ഗോവിന്ദാ ടെക്നോളജി സൊല്യൂഷന്‍സ്‌ എന്നും, OST എന്നാല്‍ 'ഓടടാ..ശവ്യേ ടെക്നോളജീസ്‌ ന്നും.."&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-5802296648422443743?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/5802296648422443743/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=5802296648422443743' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/5802296648422443743'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/5802296648422443743'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2010/07/blog-post.html' title='റിക്രൂട്ട്‌ മെന്റ്‌'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-1585914095167354748</id><published>2010-04-28T01:56:00.000-07:00</published><updated>2010-04-28T01:59:20.457-07:00</updated><title type='text'>എറണാകുളത്തേക്കുള്ള വണ്ടി</title><content type='html'>അയല്‍ വാസിയായ രാജി ചേച്ചി ആദ്യമായാണ്‌ ഒരു സഹായം ആവശ്യപ്പെടുന്നത്‌. രാജി ചേച്ചിക്ക്‌ മകനേയും കൊണ്ട്‌ എറണാകുളത്ത്‌ പോയി ഒരു ഡോക്ടറെ കാണണം. എറണാകുളം അത്ര പരിചിതമല്ലാത്തതിനാലും പ്രത്യേകിച്ചും ട്രെയിനില്‍ എറണാകുളത്തേക്ക്‌ പോയിട്ടില്ലാത്തതിനാലുമാണ്‌ രാജിചേച്ചിക്ക്‌ ഈ സഹായം വേണ്ടി വന്നത്‌.&lt;br /&gt;&lt;br /&gt;ജയ ചേച്ചി ഈ സഹായം രണ്ടും കയ്യും കാലും നീട്ടി സ്വീകരിക്കാനുള്ള കാരണം വളരെ സിമ്പിള്‍.. തന്റെ ഭര്‍ത്താവ്‌ മോഹന്‍ ചേട്ടന്‍ വര്‍ഷങ്ങളായി ട്രെയിനില്‍ എറണാകുളത്ത്‌ പോയി ജോലി ചെയ്ത്‌ വരുന്ന ആളാണ്‌. എന്നിട്ട്‌, ഇങ്ങനെ ഒരു സഹായം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ അയല്‍ വാസിയാണെന്ന് പറഞ്ഞിട്ട്‌ എന്ത്‌ കാര്യം?&lt;br /&gt;&lt;br /&gt;സംഗതി ജയച്ചേച്ചി മോഹന്‍ ചേട്ടനോട്‌ പറഞ്ഞു. 'അതിനെന്താ? ഞാന്‍ നാളെ പോകുമ്പോള്‍ എല്ലാം പറഞ്ഞു കൊടുത്തോളാം.. ഞാന്‍ പോകുന്ന ട്രെയിന്‌ തന്നെ പോകുകയും എറണാകുളത്ത്‌ അവര്‍ക്ക്‌ പോകേണ്ടിടത്ത്‌ കൊണ്ട്‌ വിടുകയും ചെയ്യാം..' മോഹന്‍ ചേട്ടനും സസന്തോഷം സമ്മതിച്ചു. തന്റെ ട്രെയിനില്‍ യാത്രാ പരിചയവും എറണാകുളത്തെ ഭൂമിശാസ്ത്രവിജ്ഞാനവും പ്രകടിപ്പിക്കാനുള്ള അവസരം.. അത്രയേ വിചാരിച്ചുള്ളൂ..&lt;br /&gt;&lt;br /&gt;പിറ്റേന്ന് കാലത്ത്‌ ചെന്നൈ ആലപ്പി ട്രെയിനില്‍ പോകാന്‍ ധാരണയാകുകയും 7.30 ന്‌ ചാലക്കുടി സ്റ്റേഷനില്‍ എത്താമെന്ന് തീരുമാനിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;പിറ്റേന്ന്, മോഹന്‍ ചേട്ടന്‍ ആലപ്പി ചെന്നൈ ട്രെയിനിനായി വീട്ടില്‍ നിന്ന് തിരക്കിട്ട്‌ പാഞ്ഞ്‌ എത്തിയപ്പോഴേക്കും ട്രെയിന്‍ പോയിക്കഴിഞ്ഞിരുന്നു. അയല്‍ വാസിയെ റെയില്‍ വേ സ്റ്റേഷനില്‍ കാണാമെന്ന് പറഞ്ഞിരുന്നതാണെങ്കിലും തന്റെ സമയ നിഷ്ഠ കാരണം അതിനൊരു തീരുമാനമായി. സ്റ്റേഷനിലാണെങ്കില്‍ ആ സ്ത്രീയെ കാണാതായപ്പോള്‍ അവര്‍ ട്രെയിനില്‍ കയറിയിട്ടുണ്ടാകുമെന്ന് മോഹന്‍ ചേട്ടന്‌ മനസ്സിലായി.&lt;br /&gt;&lt;br /&gt;മോഹന്‍ ചേട്ടന്‍ ഓഫീസിലിരിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍.... താന്‍ സഹായിക്കാമെന്നേറ്റിരുന്ന അയല്‍ക്കാരിയാണ്‌.&lt;br /&gt;&lt;br /&gt;"ഞാന്‍ എറണാകുളത്ത്‌ എത്തി കേട്ടോ....കുറച്ച്‌ ബുദ്ധിമുട്ടിയിട്ടാണെങ്കിലും സ്ഥലമൊക്കെ ഞാന്‍ അന്വേഷിച്ച്‌ കണ്ടു പിടിച്ചു" ആ ചേച്ചിയുടെ സ്വരത്തില്‍ ഒരല്‍പ്പം പരിഹാസം ഉണ്ടോ എന്ന് മോഹന്‍ ചേട്ടന്‌ തോന്നിയതല്ല... പരിഹാസമുണ്ടായിരുന്നു... കൂടെ ഒരു ചിരിയും..&lt;br /&gt;&lt;br /&gt;"എനിയ്ക്ക്‌ തിരിച്ചുപോകാന്‍ ഇനി ഏത്‌ ട്രെയിനാണ്‌ കിട്ടുക? അതിനൊന്ന് സഹായിക്കാമോ?" പാവം ചേച്ചിയുടെ നിഷ്കളങ്കമായ ഒരു ആവശ്യം.&lt;br /&gt;&lt;br /&gt;"പിന്നെന്താ? 1 മണിക്ക്‌ ബോംബേ ജയന്തിയുണ്ട്‌... ഞാന്‍ സ്റ്റേഷനില്‍ വരാം... എല്ലാം ഞാനേറ്റു.." നേരത്തേ പറ്റിയതിന്റെ ക്ഷീണവും കൂടി ഈ ഹെല്‍പ്പില്‍ തീര്‍ക്കണമെന്ന് നിശ്ചയിച്ചാണ്‌ മോഹന്‍ ചേട്ടനും..&lt;br /&gt;&lt;br /&gt;ഇത്തവണ പറഞ്ഞതിലും 10 മിനിട്ട്‌ മുന്‍പ്‌ മോഹന്‍ ചേട്ടന്‍ സ്റ്റേഷനിലെത്തി.&lt;br /&gt;&lt;br /&gt;ടിക്കറ്റടുത്ത്‌ ചേച്ചിയേയും കുട്ടിയേയും ട്രെയിനില്‍ കയറ്റി ഇരുത്തി. മാത്രമല്ല, ട്രെയിനില്‍ ഇരുന്ന് ബോറടിക്കാതിരിക്കാന്‍ ഒരു കിലോ പഴവും വാങ്ങിക്കൊടുത്തു.&lt;br /&gt;&lt;br /&gt;ട്രെയിന്‍ സ്റ്റേഷന്‍ വിട്ടപ്പോള്‍ ചേച്ചിയോടും കുട്ടിയോടും 'റ്റാറ്റാ' പറഞ്ഞ്‌ നിറഞ്ഞ മനസ്സുമായി മോഹന്‍ ചേട്ടന്‍ ഓഫീസിലേയ്ക്കും പോയി.&lt;br /&gt;&lt;br /&gt;അങ്ങനെ ട്രെയിനില്‍ റിലാക്സ്‌ ചെയ്ത്‌ യാത്ര ചെയ്യുമ്പോള്‍ രാജി ചേച്ചിയെ ഒരല്‍പ്പം അമ്പരപ്പിച്ചുകൊണ്ട്‌ ട്രെയിന്‍ ആലുവ സ്റ്റേഷനില്‍ നിര്‍ത്താതെ പോയി.&lt;br /&gt;&lt;br /&gt;ആ അമ്പരപ്പും അതിന്റെ കാരണവും ആലോചിച്ച്‌ തീരുമാനമാകും മുന്‍പേ അങ്കമാലി സ്റ്റേഷനും പാഞ്ഞുപോയി....&lt;br /&gt;&lt;br /&gt;ഇതോടെ ചേച്ചിക്ക്‌ ഒരു കാര്യം ബോദ്ധ്യമായി... ചാലക്കുടി സ്റ്റേഷനും ഇങ്ങനെ പാഞ്ഞുപോകുന്നത്‌ കാണാനേ യോഗമുള്ളൂ എന്നത്‌...&lt;br /&gt;&lt;br /&gt;പതുക്കെ ട്രെയിനില്‍ യാത്രക്കാരോട്‌ അന്വേഷിച്ചപ്പോഴാണ്‌ വിവരം അറിഞ്ഞത്‌.. അത്‌ ഹൈദരാബാദിലേക്കുള്ള ഏതോ ട്രെയിന്‍ ആണെന്നും തൃശ്ശൂരില്‍ എന്തായാലും നിര്‍ത്തുമെന്നും... 'ഹോ.. ആശ്വാസം.. ഹൈദരാബാദ്‌ വരെ ടിക്കറ്റില്ലാതെ പോകേണ്ടി വന്നില്ലല്ലോ...' ചേച്ചിക്ക്‌ സമാധാനം.&lt;br /&gt;&lt;br /&gt;അങ്ങനെ തൃശ്ശൂര്‍ ഇറങ്ങി അടുത്ത ബസ്സ്‌ പിടിച്ച്‌ ചേച്ചിയും കുട്ടിയും വൈകുന്നേരമായപ്പോഴേയ്ക്കും വീട്ടിലെത്തി.&lt;br /&gt;&lt;br /&gt;അന്ന് വൈകീട്ട്‌ വീട്ടിലെത്തിയ മോഹന്‍ ചേട്ടനോട്‌ ജയച്ചേച്ചിയുടെ ചോദ്യം..&lt;br /&gt;&lt;br /&gt;"നിങ്ങളിന്ന് കാലത്ത്‌ അവരെ എറണാകുളത്ത്‌ പോകുന്നതിന്‌ ഒരുപാട്‌ സഹായിച്ചു അല്ലേ?"&lt;br /&gt;&lt;br /&gt;"അത്‌ പിന്നേ.... അതൊക്കെ പോട്ടെ.... തിരിച്ച്‌ വരുമ്പോള്‍ ഞാന്‍ അതിന്റെ കൂടി കുറവ്‌ നികത്തിയിട്ടുണ്ട്‌.."&lt;br /&gt;&lt;br /&gt;"തിരിച്ച്‌ നിങ്ങള്‍ അവരെ കയറ്റി വിട്ടോ?"&lt;br /&gt;&lt;br /&gt;"പിന്നല്ലാതെ.. ഞാനാണ്‌ ടിക്കറ്റടുത്ത്‌ അവരെ സീറ്റില്‍ കൊണ്ട്‌ ഇരുത്തിയത്‌... ഒരു കിലോ പഴവും വാങ്ങിക്കൊടുത്തു.." മോഹന്‍ ചേട്ടന്‍ ഉറപ്പിച്ചു പറഞ്ഞു.&lt;br /&gt;&lt;br /&gt;"പഴം വാങ്ങിക്കൊടുത്തതേതായലും നന്നായി... ഏത്‌ ട്രെയിനാണ്‌ കയറ്റി വിട്ടത്‌ എന്ന് വല്ല പിടിയുമുണ്ടോ?"&lt;br /&gt;&lt;br /&gt;ജയചേച്ചിയുടെ ഒരു ആകാംക്ഷയും ചോദ്യത്തിന്റെ രീതിയും കണ്ടപ്പോള്‍ മോഹന്‍ ചേട്ടന്‌ എന്തോ പന്തി കേട്‌ മണത്തു.&lt;br /&gt;&lt;br /&gt;"അത്‌... ബോബേ ജയന്തിക്ക്‌.. എന്തേ? അവര്‌ വന്നില്ലേ?"&lt;br /&gt;&lt;br /&gt;"പിന്നേ.. അവര്‌ വന്നു.... നിങ്ങള്‍ കയറ്റി വിട്ടത്‌ എറണാകുളത്ത്‌ നിന്നാണെങ്കിലും അവര്‍ വന്നത്‌ തൃശ്ശൂരില്‍ നിന്നാണെന്ന് മാത്രം.. ഉച്ചയ്ക്ക്‌ എത്തേണ്ടവര്‍ സന്ധ്യയായപ്പോഴേയ്ക്കും ഇങ്ങെത്തി...."&lt;br /&gt;&lt;br /&gt;പതുക്കെ മോഹന്‍ ചേട്ടന്‌ കാര്യങ്ങളുടെ സത്യ സ്ഥിതി മനസ്സിലായി. ജയച്ചേച്ചി നല്ല ഭാഷയില്‍ അതൊക്കെ പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുത്തു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് അയല്‍ക്കാരിയോട്‌ മോഹന്‍ ചേട്ടന്റെ ചോദ്യം..&lt;br /&gt;&lt;br /&gt;"ഇന്നലെ ബുദ്ധിമുട്ടായില്ലല്ലോ അല്ലേ?"&lt;br /&gt;&lt;br /&gt;"ഏയ്‌.. എന്ത്‌ ബുദ്ധിമുട്ട്‌? ഇപ്പോ എറണാകുളത്തും തൃശ്ശൂരുമൊക്കെ ഒറ്റയ്ക്ക്‌ ട്രെയിനില്‍ പോകാന്‍ നല്ല കോണ്‍ഫിഡന്‍സ്‌ ആയി... പിന്നെ.. ആ പഴം ഉണ്ടായിരുന്നതുകൊണ്ട്‌ ഉപകാരവുമായി.."&lt;br /&gt;&lt;br /&gt;മോഹന്‍ ചേട്ടന്‍ വേഗത്തില്‍ വലിഞ്ഞ്‌ നടന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-1585914095167354748?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/1585914095167354748/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=1585914095167354748' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/1585914095167354748'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/1585914095167354748'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2010/04/blog-post.html' title='എറണാകുളത്തേക്കുള്ള വണ്ടി'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-3390545920103205607</id><published>2010-03-16T21:22:00.000-07:00</published><updated>2010-03-16T21:24:46.813-07:00</updated><title type='text'>അവൈവാ... അവ്വാ.. ഉവ്വാ..</title><content type='html'>അവൈവാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌.... ഈ സാധനത്തില്‍ തലവച്ചതിന്‌ കിട്ടിയ (പോയികിട്ടിയ) അനുഭവത്തില്‍ നിന്നുണ്ടായ ഒരു നിലവിളി...&lt;br /&gt;&lt;br /&gt;സാധാരണഗതിയില്‍ നല്ലൊരുശതമാനം ആളുകളും ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നത്‌, ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ സ്നേഹശല്ല്യം സഹിക്കവയ്യാതാകുമ്പോഴാണെന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;ആദ്യകാലങ്ങളില്‍ LIC ഏജന്റുമാരുടെ ശല്ല്യം കൊണ്ട്‌ പിന്‍ വാതില്‍ വഴി രക്ഷപ്പെട്ട്‌ , ഒടുവില്‍ ഒരു പോളിസി തരപ്പെടുത്തി മറ്റുള്ള ഏജന്റുമാരില്‍ നിന്ന് രക്ഷ നേടുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പിന്നീട്‌ ന്യൂ ജനറേഷന്‍ ഇന്‍ഷുറന്‍സ്‌ പുലികള്‍ (കടലാസ്‌ പുലികള്‍) ഇറങ്ങിയപ്പോള്‍ അതില്‍ ജോലി കിട്ടിയ ബന്ധുക്കളോ സുഹൃത്തുക്കളോ, അവരുടെ ജീവിതപ്രശ്നമാണീ ജോലി എന്ന് പറഞ്ഞ്‌ കാല്‌ പിടിച്ച്‌ വീട്‌ കയറിയപ്പോള്‍ അതിലും ചെന്ന് പലരും തലവച്ചുകൊടുക്കുന്ന ന്യൂ ജനറേഷന്‍ ഇടപാടും വ്യാപകമായി.&lt;br /&gt;&lt;br /&gt;ഈ ന്യൂ ജനറേഷന്‍ പരിപാടി, വെറും കാലുപിടുത്തത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇവര്‍ ലാപ്‌ ടോപ്പുമൊക്കെയായി വീട്ടില്‍ വരും.. എന്നിട്ട്‌ ഈ പോളിസിയില്‍ ചേര്‍ന്നാല്‍ ഭാവിയില്‍ കിട്ടാന്‍ പോകുന്ന ലോഡ്‌ കണക്കിന്‌ പണത്തിന്റെ കണക്കുകള്‍ ഗ്രാഫുകളും കുറേ ഫോര്‍മുലകളുമായി കാണിച്ചുതരും... ഒന്നുകില്‍ കാണാനും മനസ്സിലാക്കാനും സമയമില്ലാത്തതിനാല്‍ ഈ ശല്ല്യം ഒന്നവസാനിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ എല്ലാം തലയാട്ടി സമ്മതിക്കും, അല്ലെങ്കില്‍ ഒന്നും മനസ്സിലായില്ലെങ്കിലും ഈ സെറ്റപ്പില്‍ നിന്നും വിവരണത്തില്‍ നിന്ന് ആകെ മനസ്സിലായ കിട്ടാന്‍ പോകുന്ന വലിയ തുകയെക്കുറിച്ചുള്ള ധാരണയുടെയും പേരില്‍ അതങ്ങ്‌ സമ്മതിക്കും...&lt;br /&gt;&lt;br /&gt;ഈ പരിപാടിയില്‍ ചേരുന്ന സമയത്ത്‌ നമ്മള്‍ ചോദിക്കുന്ന ചില സംശയങ്ങള്‍ അവര്‍ വിവരിച്ച്‌ വെറും ബാലിശമാക്കിക്കളയും... അത്തരത്തില്‍ പെട്ട ഒരു ചെറിയ അനുഭവ ഉദാഹരണം താഴെ...&lt;br /&gt;&lt;br /&gt;റിട്ടയര്‍മന്റ്‌ ജീവിതം സമാധാനമായി ജീവിച്ചുപോന്നിരുന്ന എന്റെ ഭാര്യയുടെ അച്ഛനമ്മമാരെ ഒരു ദിവസം ഇവരുടെ വളരെ പരിചയക്കാരിയായ ഒരു സ്ത്രീ വന്ന് കണ്ട്‌ ഒരുപാട്‌ വിഷമം പറഞ്ഞു. വീട്ടിലെ ദുരിതവും, ജീവിക്കാനുള്ള ബുദ്ധിമുട്ടും, മകന്‌ ഒരു നല്ല ജോലിയാകാത്തതിന്റെ വിഷമവും എല്ലാം ഈ വിവരണത്തിലുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;മകന്‌ അവൈവാ ലൈഫ്‌ ഇന്‍ഷുറന്‍സില്‍ ജോലി കിട്ടിയിട്ടുണ്ടെങ്കിലും അത്‌ സ്ഥിരമാവാന്‍ കുറച്ച്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ എടുപ്പിച്ചാലേ സാധിക്കൂ എന്നതാണത്രേ ഇപ്പോഴത്തെ പ്രശ്നം. കരച്ചിലും പിഴിച്ചിലും വിഷമങ്ങളും കുറച്ച്‌ കേട്ടുകഴിഞ്ഞപ്പോള്‍ 'ഒരു ചെറുപ്പം പയ്യന്റെ ഭാവിയുടെ കാര്യമല്ലേ?' എന്നൊരു തോന്നല്‍ ജനിക്കുകയും മകളുടെ പേരില്‍ ഒരു പോളിസി എടുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് ആ സ്ത്രീയുടെ പുത്രന്‍ വീട്ടില്‍ റെഡി. ഈ പോളിസ്‌ വര്‍ഷം 6000 രൂപ വീതം അടക്കുവാനുള്ളതാണെന്നും, അത്‌ വളര്‍ന്ന് വലുതായി ഒരുപാട്‌ വല്ല്യ സംഖ്യ ആയിത്തീരുമെന്നും ഉള്ള പ്രഖ്യാപനം കേട്ട്‌ 'അത്രക്ക്‌ വലുതാവണ്ട മോനേ... ഇത്‌ മിനിമം എത്ര കൊല്ലം അടച്ചിട്ട്‌ പരിപാടി അവസാനിപ്പിക്കാം?' എന്നൊരു ചോദ്യം ഭാര്യാമാതാവ്‌ അങ്ങോട്ട്‌ ചോദിച്ചു.&lt;br /&gt;&lt;br /&gt;"3 വര്‍ഷം അടച്ചാല്‍ മതി... അത്‌ കഴിഞ്ഞാല്‍ പിന്‍ വലിക്കാം.. അപ്പോള്‍ അതിന്റെ കൂടെ അപ്പോഴത്തെ വാല്യൂ അനുസരിച്ചുള്ള തുകയും കിട്ടും"&lt;br /&gt;&lt;br /&gt;"3 വര്‍ഷം അടച്ചിട്ട്‌ അവസാനിപ്പിക്കാം എന്നത്‌ ഉറപ്പല്ലേ? ഞങ്ങള്‍ പെന്‍ഷനില്‍ നിന്ന് എടുത്ത്‌ അടക്കുന്നതാണ്‌... മോന്‌ ജോലി ശരിയാവണമെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതി മാത്രം.. 3 വര്‍ഷം കഴിഞ്ഞ്‌ അടച്ച കാശ്‌ തിരിച്ച്‌ കിട്ടിയാലും മതി" അമ്മ തന്റെ സ്റ്റാന്‍ഡ്‌ വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;"പിന്നേയ്‌.. ഒരു പ്രശ്നവുമില്ലാ... അടച്ച തുകയല്ലാ.. ഷുവര്‍ ആയിട്ടും അതില്‍ കൂടുതല്‍ കിട്ടും.." അവന്റെ ഒരു ഉറപ്പ്‌.&lt;br /&gt;&lt;br /&gt;അങ്ങനെ ആദ്യവര്‍ഷത്തെ കാശ്‌ കൊടുത്തു.&lt;br /&gt;&lt;br /&gt;രണ്ടാം വര്‍ഷമായപ്പോള്‍ കാശ്‌ അടക്കേണ്ട അറിയിപ്പ്‌ വന്നു. കഴിഞ്ഞ തവണ വീട്ടില്‍ വന്ന് വാങ്ങിയ പോലല്ല ഇത്തവണ. &lt;br /&gt;&lt;br /&gt;ആ പയ്യന്‍ വേറെ എന്തോ ജോലി കിട്ടി നാട്‌ വിട്ടു. തപ്പിപ്പിടിച്ച്‌ പാലക്കാട്‌ അവൈവാ ഓഫീസില്‍ വിളിച്ച്‌ ചോദിച്ചപ്പോള്‍ 'വേണേല്‍ കൊണ്ട്‌ അടച്ചാല്‍ മതി, അല്ലെങ്കില്‍ കഴിഞ്ഞ തവണ അടച്ച്‌ കാശും നഹി നഹി..' എന്ന മറുപടി.&lt;br /&gt;&lt;br /&gt;"ഇനി അടക്കുന്നില്ലേങ്കില്‍ എന്ത്‌ സംഭവിക്കും?" ഭാര്യാപിതാവ്‌ അന്വേഷിച്ചു.&lt;br /&gt;&lt;br /&gt;"ഒന്നും സംഭവിക്കില്ല...പിന്നെ ഇങ്ങോട്ട്‌ വരണ്ടാ.." മറുപടി.&lt;br /&gt;&lt;br /&gt;"അയ്യോ.. ഇത്‌ അടക്കുകാണെങ്കില്‍ എത്ര കൊല്ലം അടച്ചാല്‍ പരിപാടി അവസാനിപ്പിക്കാം?"&lt;br /&gt;&lt;br /&gt;"3 കൊല്ലം അടച്ചാലേ പരിപാടി അവസാനിപ്പിക്കാന്‍ സാധിക്കൂ.."&lt;br /&gt;&lt;br /&gt;അങ്ങനെ, രണ്ടാം വര്‍ഷം അവരുടെ ഓഫീസില്‍ പോളിസി തുക അടക്കാന്‍ ചെന്നു. ആദ്യവര്‍ഷം വലിയ ഓഫീസ്‌ സെറ്റപ്പ്‌ ആയിരുന്ന സ്ഥലത്ത്‌ ഇപ്പോള്‍ ജോലിക്കാര്‍ കാര്യമായില്ല. അവിടെ ഫോം പൂരിപ്പിച്ച്‌ കാശ്‌ വാങ്ങിയിട്ട്‌ ഒരു റെസീപ്റ്റ്‌ തരാന്‍ പോലും സംവിധാനമില്ല. ഒടുവില്‍ ഒരുത്തന്‍ കൂടെ ചെന്ന് ബാങ്കില്‍ വന്ന് DD എടുത്ത്‌ അതിന്റെ ഒരു കോപ്പി ഭാര്യാപിതാവിന്‌ കൊടുത്തിട്ട്‌ പറഞ്ഞു 'ഈ ഓഫീസിന്റെ പ്രവര്‍ത്തനം തൃശ്ശൂരിലേക്ക്‌ മാറ്റി.. ഇത്‌ അവിടെ അയച്ച്‌ കൊടുത്ത്‌ റെസീപ്റ്റ്‌ അവിടെ നിന്ന് വരണം..'&lt;br /&gt;&lt;br /&gt;'ഓ ആയിക്കോട്ടെ... പെട്ടുപോയില്ലേ' എന്ന് പറഞ്ഞ്‌ അദ്ദേഹം തിരിച്ചുവന്നു.&lt;br /&gt;&lt;br /&gt;മൂന്നാം വര്‍ഷം അടക്കാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ അവിടെ ഒരു സെക്യൂരിറ്റി മാത്രം. &lt;br /&gt;&lt;br /&gt;വീണ്ടും പഴയ പടി എല്ലാം ചെയ്ത്‌ തൃശ്ശൂരിലേക്ക്‌ അയച്ചു. 'എന്തായാലും ഇതോടെ തീര്‍ന്നല്ലോ പരിപാടി' എന്നൊരു നെടുവീര്‍പ്പും.&lt;br /&gt;&lt;br /&gt;ഈ പോളിസിയുടെ രേഖകളെല്ലാമായി ഭാര്യാപിതാവ്‌ എന്റെ അടുത്ത്‌ തന്നിട്ട്‌, ഇതവസാനിപ്പിച്ച്‌ കാശ്‌ വാങ്ങാന്‍ ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;'ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെയുള്ള പരിപാടികളല്ലേ.. ഇത്‌ എറണാകുളത്ത്‌ നിന്ന് വാങ്ങാവുന്നതേയുള്ളൂ' എന്ന് ഞാന്‍ അഹങ്കാരം പറഞ്ഞു.&lt;br /&gt;&lt;br /&gt;എറണാകുളം അവൈവാ ഓഫീസിന്റെ നമ്പര്‍ അന്വേഷിച്ച്‌ തരപ്പെടുത്തി വിളിയോട്‌ വിളി.. ആര്‌ ഫോണ്‍ എടുക്കാന്‍? ജോലിത്തിരക്കിന്നിടയില്‍ ഓര്‍മ്മയും സമയവും ഒത്ത്‌ വരുമ്പോള്‍ ഫോണ്‍ വിളിച്ചു നോക്കും.. ആരും ഫോണ്‍ എടുക്കില്ല.&lt;br /&gt;&lt;br /&gt;പിന്നീട്‌ അറിഞ്ഞത്‌ അവൈവാ ഇന്‍ഷുറന്‍സ്‌ ഓഫീസില്‍ സമരം നടക്കുന്നു എന്നതാണ്‌... &lt;br /&gt;&lt;br /&gt;ഈ പുലിവാല്‌ കയ്യില്‍ പിണയുമോ എന്ന പേടികാരണം ഒരു സുഹൃത്തിനെ വിളിച്ച്‌ പറഞ്ഞ്‌ ഇതിന്റെ ഓഫീസ്‌ അന്വേഷിച്ച്‌ കണ്ടെത്തി. അവന്‍ അവിടെ ചെന്നപ്പോള്‍ കൊടിയും ചുവപ്പ്‌ മാലയും മുദ്രാവാക്യങ്ങളുമായി കുറേ ആളുകള്‍...&lt;br /&gt;&lt;br /&gt;'ഇതീന്റെ ഉള്ളില്‍ കയറാന്‍ പറ്റുമോ മച്ചുനാ?' എന്ന ചോദ്യത്തിന്‌ കിട്ടിയ ഉത്തരം കടുപ്പമായിരുന്നു.&lt;br /&gt;&lt;br /&gt;'ഈ സംഗതി പൂട്ടി.. ഇനി വല്ലതും കിട്ടാനുണ്ടെങ്കില്‍ കമ്പ്ലയിന്റ്‌ ചെയ്ത്‌ കോടതി വഴി വാങ്ങണം..'&lt;br /&gt;&lt;br /&gt;ഇത്‌ കേട്ടപ്പോള്‍ ഒന്ന് ഞെട്ടിയെങ്കിലും എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല. &lt;br /&gt;&lt;br /&gt;അവൈവായുടെ കോള്‍ സെന്ററില്‍ വിളിച്ച്‌ തൃശ്ശൂര്‍ ഓഫീസിന്റെ നമ്പര്‍ തരപ്പെടുത്തി. അവിടെ വിളിച്ച്‌ അന്വേഷിച്ചപ്പോള്‍ ഓഫീസിന്റെ അഡ്രസ്സ്‌ തന്നു. മനസ്സില്‍ സന്തോഷത്തിന്റെ ലഡ്ഡു പൊട്ടി. &lt;br /&gt;&lt;br /&gt;അവരോട്‌ സംസാരിച്ചപ്പോള്‍ പോളിസി രേഖകളുമായി ചെന്നാല്‍ പൈസ കിട്ടുമെന്ന് പറഞ്ഞു. മനസ്സില്‍ സന്തോഷത്തിന്റെ രണ്ടാമത്തെ ലഡ്ഡു പൊട്ടി.&lt;br /&gt;&lt;br /&gt;അങ്ങനെ, ഒരു ശനിയാഴ്ച (ശനിയുടെ അപഹാരം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല), അവൈവാ ഓഫീസിലേക്ക്‌ പുറപ്പെട്ടു.&lt;br /&gt;&lt;br /&gt;'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒക്കെയായിരുന്നു അവൈവായുടെ പരസ്യത്തില്‍ വന്നിരുന്നത്‌... അതുകൊണ്ട്‌ അത്ര മോശമാവാന്‍ വഴിയില്ല' ഭാര്യ തന്റെ കോണ്‍ഫിഡന്‍സ്‌ വെളിപ്പെടുത്തി.&lt;br /&gt;&lt;br /&gt;മൂന്നു വര്‍ഷത്തെ തുകയായി 18000 രൂപയെങ്കിലും കിട്ടുമായിരിക്കും.. അതില്‍ കുറച്ചെടുത്ത്‌ അങ്ങനെ ചെയ്തിട്ടു ബാക്കി കുറച്ച്‌ ഇങ്ങനെ ചെയ്യാം... ഞാനും ഭാര്യയും കണക്കുകള്‍ കൊണ്ടൊരു കളി നടത്തിയാണ്‌ അവിടെ എത്തിയത്‌.&lt;br /&gt;&lt;br /&gt;ഞങ്ങളുടെ തൊട്ട്‌ മുന്‍പ്‌ അവിടെ നിന്നിരുന്ന രണ്ടുപേര്‍ നിരാശയുടെ കണ്ണീര്‍പാടങ്ങള്‍ താണ്ടുന്ന കാഴ്ച ഞങ്ങള്‍ കണ്ടു... 3 കൊല്ലം കഴിയാതെ രക്ഷയില്ലെന്നും മറ്റും പറയുന്നതും ശ്രദ്ധിച്ചു. 'ഓ... നമ്മള്‍ 3 കൊല്ലം തികച്ചല്ലോ... പിന്നെന്താ? മാത്രമല്ല... സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍....' എന്ന് ഒരു ആശ്വാസവും.&lt;br /&gt;&lt;br /&gt;ഞാന്‍ കൊടുത്ത പോളിസി രേഖകള്‍ നോക്കി, കമ്പ്യൂട്ടറില്‍ പരതിയിട്ട്‌ ആ മഹാന്‍ പറഞ്ഞു "3 വര്‍ഷം കൊണ്ട്‌ ക്ലോസ്‌ ചെയ്യുമ്പോള്‍ ക്ലോസിംഗ്‌ ചാര്‍ജസ്‌ വരും...."&lt;br /&gt;&lt;br /&gt;"ഓ.. ആയിക്കോട്ടെ... എന്നാലും ആകെ എന്ത്‌ കിട്ടും?" നമുക്ക്‌ അറിയേണ്ടത്‌ അത്രയല്ലേയുള്ളൂ..&lt;br /&gt;&lt;br /&gt;"ഒരു 6500 രൂപയോളം വരും..."&lt;br /&gt;&lt;br /&gt;എനിക്ക്‌ അതത്ര ക്ലിയര്‍ ആയില്ല... "6500 രൂപ കുറയും എന്നാണോ?" ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"ഇത്‌ ഇപ്പോള്‍ പിന്‍ വലിച്ചാല്‍ 6500 രൂപയോളമേ കിട്ടൂ"&lt;br /&gt;&lt;br /&gt;അത്‌ മനസ്സിലാക്കാന്‍ എനിക്ക്‌ ഒരു 2 മിനിട്ട്‌ എടുത്തു... കിലുക്കം സിനിമയില്‍ ഇന്നസെന്റ്‌ ലോട്ടറി നമ്പര്‍ വായിച്ചു കേട്ടപ്പോള്‍ പ്രകടിപ്പിച്ച അതേ എക്സ്പ്രഷന്‍...&lt;br /&gt;&lt;br /&gt;"എത്ര്യാന്നാ പറഞ്ഞേ?" ഞാന്‍ വീണ്ടും..&lt;br /&gt;&lt;br /&gt;"അതല്ല സാര്‍.. 6500 രൂപയേ ആകേ കിട്ടൂ..."&lt;br /&gt;&lt;br /&gt;"അപ്പോ ബാക്കി നിങ്ങള്‍ കട്ടോ?" ഞാന്‍ അറിയാതെ ചോദിച്ചുപോയി.&lt;br /&gt;&lt;br /&gt;"ആദ്യത്തെ തുകയില്‍ നിന്ന് അഡ്മിനിസ്റ്റ്രേഷന്‍ കോസ്റ്റ്‌ എല്ലാം കഴിഞ്ഞ്‌ ബാക്കി തുക ഷെയറില്‍ നിക്ഷേപിക്കും.. അതിന്റെ വാല്യൂ കൂടി വരുന്നതനുസരിച്ച്‌..................." ആ പയ്യന്‍ പുസ്തകം കാണിച്ച്‌ എന്നെ പഠിപ്പിക്കാന്‍ ഒരു ശ്രമം.&lt;br /&gt;&lt;br /&gt;"നിക്ക്‌ നിക്ക്‌... അതൊക്കെ പോട്ടെ.... എന്നാലും ഇതല്‍പ്പം കടന്ന കൈയ്യായിപ്പോയി... പാവം പിടിച്ച ആളുകള്‍ പെന്‍ഷനില്‍ നിന്നും മറ്റും എടുത്ത്‌ അടക്കുന്ന കാശാണ്‌ നിങ്ങള്‍ ...." ദേഷ്യവും വിഷമവും നാക്കില്‍ വന്ന് കുമിഞ്ഞ്‌ കൂടിയിട്ട്‌ എനിക്ക്‌ മുഴുമിപ്പിക്കാന്‍ ആയില്ല. &lt;br /&gt;&lt;br /&gt;ഞാന്‍ ഭാര്യയെ നോക്കി.. "നിന്റെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍..."&lt;br /&gt;&lt;br /&gt;ഭാര്യ ഇത്‌ കേട്ട്‌ കണ്ണും മിഴിച്ച്‌ നില്‍പ്പാണ്‌... ഉടനേ ഫോണില്‍ അമ്മയെ വിളിച്ച്‌ വിവരം ചോദിച്ചു. അവര്‍ വളരെ കൃത്യമായി പറഞ്ഞു... ഈ പോളിസി എടുപ്പിച്ചപ്പോള്‍ വ്യക്തമായി ചോദിച്ചതാണെന്ന്... 3 വര്‍ഷം അടച്ചാല്‍ തുക തിരികെ കിട്ടും എന്ന് ഉറപ്പ്‌ പറഞ്ഞിട്ടാണ്‌ ഈ പോളിസി എടുത്തതെന്ന്..&lt;br /&gt;&lt;br /&gt;"അതൊക്കെ പഴയ കഥ... ഇനി ഇപ്പോള്‍ എന്ത്‌ ചെയ്യാന്‍ പറ്റും? കിട്ടിയതുമായി പരിപാടി അവസാനിപ്പിക്കട്ടേ?" ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;വേറെ എന്താ വഴിയെന്ന് പറഞ്ഞു തരാന്‍ ആര്‍ക്കാ കഴിയുക? &lt;br /&gt;&lt;br /&gt;ഒടുവില്‍ ഞാന്‍ നിര്‍വ്വികാരതയില്‍ ഇരിക്കുന്ന അവിടത്തെ പയ്യനോട്‌ ഒരല്‍പ്പം കടുപ്പിച്ചു.. &lt;br /&gt;"സുഹൃത്തേ... ഒന്നുകില്‍ നിങ്ങളുടെ പോളിസി എടുപ്പിക്കാന്‍ വരുന്ന ഡോഗിന്റെ മക്കള്‍ക്ക്‌ യാതൊരു വിവരവുമില്ല... അതല്ലെങ്കില്‍ 'പറ്റിച്ചിട്ട്‌ വാടാ' എന്ന് പറഞ്ഞ്‌ പഠിപ്പിച്ച്‌ വിടുന്ന വഹ.... ഇതിലേതാടോ ശരി?"&lt;br /&gt;&lt;br /&gt;ചെക്കന്‍ മിണ്ടുന്നില്ല...&lt;br /&gt;&lt;br /&gt;ഇവനോട്‌ പറഞ്ഞിട്ട്‌ എന്താക്കാനാ.... എന്നാല്‍ പിന്നെ അവന്റെ അഭിപ്രായം കൂടി അറിഞ്ഞേക്കാം എന്ന് വിചാരിച്ച്‌ ചോദിച്ചു..&lt;br /&gt;"ഈ സംഭവം അധികം കാശ്‌ പോകാതെ എത്ര കാലം അടച്ചാല്‍ കിട്ടും?"&lt;br /&gt;&lt;br /&gt;"സാര്‍.. ഇത്‌ ലൈഫ്‌ ലോങ്ങ്‌ പോളിസിയാണ്‌..."&lt;br /&gt;&lt;br /&gt;"എന്ന് വച്ചാല്‍ എന്റെ കാലം കഴിയുന്നതുവരെ ഞാന്‍ നിങ്ങള്‍ക്ക്‌ കാശ്‌ തന്നുകൊണ്ടിരിക്കണം എന്നോ?"&lt;br /&gt;&lt;br /&gt;"അതല്ല സാര്‍... ഒരു 10 വര്‍ഷമൊക്കെ കഴിഞ്ഞ്‌ പിന്‍ വലിച്ചാല്‍ ചാര്‍ജസ്‌ കുറയും, വാല്യൂ കൂടും.. അപ്പോള്‍ നഷ്ടം വരില്ല.." അവന്‍ വിശദീകരിച്ചു.&lt;br /&gt;&lt;br /&gt;"ദിവസം തോറും പൂട്ടിപ്പോകുന്ന ഓഫീസുകളുള്ള നിങ്ങളുടെ കയ്യില്‍ 10 വര്‍ഷം?..." ഞാന്‍ അവനെ നോക്കി കോക്രി കാട്ടി.&lt;br /&gt;&lt;br /&gt;"എടോ ഭാര്യേ... കിട്ടിയതും വാങ്ങി നമുക്ക്‌ അവസാനിപ്പിക്കണോ.. അതോ 5-10 വര്‍ഷം ഭാഗ്യം പരീക്ഷിച്ച്‌ ഭണ്ടാരത്തില്‍ ഇടണോ?" ഞാന്‍ അഭിപ്രായം ചോദിച്ചു.&lt;br /&gt;&lt;br /&gt;"കിട്ടിയതും കൊണ്ട്‌ അവസാനിപ്പിക്കാം..." അവള്‍ക്കും സമ്മതം.&lt;br /&gt;&lt;br /&gt;അങ്ങനെ, ഉള്ളത്‌ തന്ന് സഹായിച്ച്‌ ഞങ്ങളെ വിടണമേ എന്ന് അപേക്ഷിച്ച്‌ ഒരു കടലാസ്‌ പൂരിപ്പിച്ച്‌ നല്‍കി.&lt;br /&gt;&lt;br /&gt;"നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ.." എന്ന് പ്രാകണമെന്നുണ്ടായിരുന്നു. പക്ഷേ, ഇനി പ്രാകാന്‍ പാകത്തിന്‌ സെറ്റപ്പ്‌ ഈ കമ്പനിക്ക്‌ ഉണ്ടോ എന്നറിയാത്തതിനാലും, നമ്മുടെ പ്രാകല്‍ കൊണ്ട്‌ ഇതിലും കൂടുതല്‍ കാശ്‌ വേറെ ആളുകള്‍ക്ക്‌ നഷ്ടപ്പെടേണ്ടല്ലെ എന്ന് കരുതിയും ആ പ്രാക്ക്‌ ഞാനങ്ങ്‌ വിഴുങ്ങി.&lt;br /&gt;&lt;br /&gt;ഭാര്യയോട്‌ ഈ പോളിസി എടുപ്പിച്ച പോഴന്‍ ചെക്കന്റെ നമ്പര്‍ തരപ്പെടുത്താന്‍ പറഞ്ഞു. അവനിട്ട്‌ രണ്ട്‌ കീറ്‌ കൊടുത്തെങ്കിലും സമാധാനിക്കാന്‍ വേണ്ടി മാത്രം. പക്ഷേ, അവന്‍ ഇപ്പോള്‍ മദ്രാസില്‍ ആണത്രേ...&lt;br /&gt;&lt;br /&gt;"ഇനി അവനെ മദ്രാസില്‍ അന്വേഷിച്ച്‌ കണ്ടുപിടിച്ച്‌.. ഹോ.... പോട്ടെ....3 വര്‍ഷം കൊണ്ട്‌ 12000 രൂപ പോയന്നല്ലേയുള്ളൂ.... വല്ല അസുഖവും വന്ന് ചിലവായാല്‍ ഇതിലും കഷ്ടം അല്ലേ... നമ്മളേ പറ്റിച്ചിട്ടാണെങ്കിലും അല്ലെങ്കിലും അവന്‍ നന്നായെങ്കില്‍ അങ്ങനെ ആകട്ടെ....." ഇങ്ങനെയെല്ലാം പിറുപിറുത്ത്‌ ഞങ്ങള്‍ അവൈവായുടെ പടിയിറങ്ങി...&lt;br /&gt;&lt;br /&gt;അപ്പോഴും മനസ്സിന്റെ അഗാധ ഗര്‍ത്തത്തിലെവിടെയോ ഒരു നിലവിളി തങ്ങി നിന്നു... &lt;br /&gt;"&lt;strong&gt;അവൈവാ.. അവ്വാ.. ഉവ്വാ..."&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-3390545920103205607?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/3390545920103205607/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=3390545920103205607' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/3390545920103205607'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/3390545920103205607'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2010/03/blog-post.html' title='അവൈവാ... അവ്വാ.. ഉവ്വാ..'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-105970394873912397</id><published>2009-12-21T21:28:00.000-08:00</published><updated>2009-12-22T10:05:58.853-08:00</updated><title type='text'>ദുബായിലെ പീഢനകാലം</title><content type='html'>നാട്ടില്‍ കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ അത്യാവശ്യം പ്രൊജക്റ്റ്‌ മാനേജ്‌ ചെയ്ത്‌ ജീവിച്ചുപോരുമ്പോഴായിരുന്നു ദുബായില്‍ ഒരു പ്രൊഡക്റ്റ്‌ ഡെവലപ്പ്‌ ചെയ്ത്‌ ബിസിനസ്‌ കൂടുതല്‍ വികസിപ്പിക്കാന്‍ കമ്പനിയ്ക്ക്‌ അവസരം കൈ വന്നത്‌. അങ്ങനെ യുദ്ധകാലാടിസ്ഥാനത്തില്‍ ഡെവലപ്‌മന്റ്‌ നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ആ ടീമിനെ സഹായിക്കാന്‍ ഞാന്‍ നിയുക്തനായത്‌. വലിയ കാലതാമസമില്ലതെ, ഞാനും അതിന്റെ ഭാഗഭാക്കായിത്തീര്‍ന്നു. രണ്ട്‌ മൂന്ന്‌ ടീം മെമ്പേര്‍സ്‌ ദുബായിലേയ്ക്ക്‌ പോയിക്കഴിഞ്ഞപ്പോഴും ഇവിടെ പ്രൊഡക്റ്റ്‌ ഡെവലപ്‌മന്റ്‌ തകര്‍ത്ത്‌ നടന്നുകൊണ്ടിരിക്കുകയായിരുന്നു. പിന്നീടങ്ങോട്ട്‌ ഊണും ഉറക്കവും ഇല്ലാതെയുള്ള ജോലിയായിരുന്നു.&lt;br /&gt;&lt;br /&gt;കൂടുതല്‍ ബാങ്കുകളില്‍ ഒര്‍ഡറുകള്‍ ലഭിക്കുകയും കൂടുതല്‍ ആളുകള്‍ ദുബായിലേയ്ക്ക്‌ പോകുകയും ചെയ്തു.&lt;br /&gt;&lt;br /&gt;അധികദിവസം കഴിയുന്നതിനുമുമ്പ്‌ എനിയ്ക്ക്‌ പെട്ടെന്ന്‌ ദുബായിയ്ക്ക്‌ കയറിപ്പോകണമെന്ന നിര്‍ദ്ദേശം വന്നു. പൊതുവേ വീടും നാടും വിട്ട്‌ പുറത്ത്‌ ജോലി ചെയ്യുന്നത്‌ ഇഷ്ടമല്ലാത്തതിനാല്‍ ഞാന്‍ ആദ്യം എതിര്‍ത്തെങ്കിലും ആ സാഹചര്യത്തില്‍ പോകേണ്ടത്‌ അത്യാവശ്യമായിത്തീര്‍ന്നു. ദുബായിലെ ചില ബാങ്കുകളില്‍നിന്ന്‌ ഇറങ്ങി വീട്ടില്‍ പോകാനൊ ഉറങ്ങാനോ കഴിയാതെ അവിടെയുള്ള പ്രൊജക്റ്റ്‌ മാനേജറും ഡെലിവറി മാനേജറും കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിവരം ഫോണിലൂടെ കേട്ടപ്പോള്‍ അടുത്ത ബന്ദിയായി ഞാന്‍ ചെന്നേ തീരൂ എന്നൊരു ആവശ്യം കമ്പനിയ്ക്ക്‌ നേരിട്ടപ്പോള്‍ എന്റെ തരളിത ഹൃദയം ഒന്ന്‌ അലിഞ്ഞുപോയി എന്നൊരു തെറ്റേ എനിയ്ക്ക്‌ പറ്റിയുള്ളൂ..&lt;br /&gt;&lt;br /&gt;രണ്ട്‌ ദിവസത്തിനുള്ളില്‍ ദുബായില്‍...&lt;br /&gt;&lt;br /&gt;8 ബാങ്കുകളിലെ ഒര്‍ഡര്‍ ലഭിച്ചിരിക്കുന്നതിനാല്‍ ഞങ്ങളുടെ കമ്പനിയില്‍ നിന്ന്‌ ഒരു 10 പേരോളം ദുബായിലുണ്ട്‌. ഫ്ലൈറ്റ്‌ ഇറങ്ങി നേരെ താമസിക്കുന്ന വില്ലായില്‍ ചെന്ന്‌ കുളിച്ച്‌ റെഡിയായി പ്രശ്നബാധിതമായി പ്രഖ്യാപിച്ചിരിക്കുന്ന ഒരു ബാങ്കിലേയ്ക്ക്‌ യാത്രയായി. പോകുന്ന വഴിയ്ക്ക്‌ ദുബായിലെ ടെലഫോണ്‍ സിം കാര്‍ഡ്‌ വാങ്ങി എന്റെ മൊബെയിലില്‍ ഇടുകയും ചെയ്തു. &lt;br /&gt;&lt;br /&gt;ബാങ്കില്‍ ചെന്ന്‌ കയറി എന്നെ കൊണ്ട്‌ ചെന്ന്‌ ഡെലിവറി മാനേജര്‍ അവിടെയുള്ള ബാങ്കിന്റെ പ്രൊജക്റ്റ്‌ മാനേജര്‍ക്ക്‌ പരിചയപ്പെടുത്തി..&lt;br /&gt;&lt;br /&gt;"ദിസ്‌ ഇസ്സ്‌ മിസ്റ്റര്‍ സൂര്യോദയം... പ്രൊജക്റ്റ്‌ മാനേജര്‍... ഹി കാന്‍ ഹെല്‍പ്‌ ദ ടീം ടെക്നിക്കാലി ആള്‍സൊ..."&lt;br /&gt;&lt;br /&gt;അവിടെയുള്ള പ്രൊജറ്റ്‌ മാനേജറുടെ ഉത്തരം വന്നു... 'ഓ... ഇതാണോ പുതിയതായി തല്ല്‌ കൊള്ളാന്‍ വന്ന മാനേജറ്‌?" എന്ന്‌ അര്‍ഥമാക്കുന്ന രീതിയില്‍ "വെല്‍ക്കം ടു ദ ഫയര്‍ പ്ലെയ്സ്‌..."&lt;br /&gt;&lt;br /&gt;മലയാളിയെങ്കിലും ജനിച്ച്‌ വളര്‍ന്നത്‌ കേരളത്തിനു വെളിയില്‍ ആയതിനാല്‍ പുള്ളിക്കാരന്റെ മലയാളം ഒരല്‍പ്പം കൊലയാളം ആയിരുന്നു.&lt;br /&gt;&lt;br /&gt;അതിനു മുന്‍പ്‌ അവിടെ ഉണ്ടായിരുന്ന ഞങ്ങളുടെ ഒരു തടിച്ച്‌ കൊഴുത്ത പ്രൊജക്റ്റ്‌ മാനേജറെ ചീത്ത വിളിച്ച്‌ കണ്ണ്‌ പൊട്ടിച്ച്‌ ഓടിച്ച്‌ വിട്ടിട്ട്‌ 'ഇനി ആരാടാ അടുത്തത്‌?' എന്ന്‌ നോക്കി ഇരിക്കുന്ന അങ്ങേരുടെ മുന്നിലേയ്ക്കാണ്‌ എല്ലും തോലുമായ എന്നെ കൊണ്ട്‌ ഇട്ടിരിക്കുന്നത്‌.&lt;br /&gt;&lt;br /&gt;പിന്നീടങ്ങോട്ട്‌ കണ്ടകശനിയുടെ അപഹാരം പോലെ അങ്ങേരുടെ ശല്യം അനുഭവിക്കേണ്ടിവന്നു.&lt;br /&gt;&lt;br /&gt;ദിവസവും നല്ല മുട്ടന്‍ തെറിവിളി.... എന്ത്‌ ചെയ്താലും ചെയ്തില്ലെങ്കിലും എന്തെങ്കിലും കാരണമുണ്ടാക്കി ചീത്തവിളിക്കുക എന്നത്‌ ഒരു സ്ഥിരം പരിപാടിയായിത്തീര്‍ന്നു. പൊതുവേ ചീത്തവിളിച്ച്‌ മാത്രം പരിചയമുള്ള ഞാന്‍ അവന്റെ ചീത്തവിളി കേട്ട്‌ ഇളിച്ച്‌ നില്‍ക്കേണ്ട ഗതികേട്‌... ഈ ഗതികേടിനൊരു കാരണമുണ്ട്‌... 'പ്രൊഡക്റ്റ്‌ റെഡിയാണേ... വാങ്ങാനാളുണ്ടോ..." എന്ന്‌ പറഞ്ഞ്‌ പ്രൊഡക്റ്റിന്റെ ഒരു വീഡിയോ ഡെമോയുമായായിരുന്നു ഞങ്ങളുടെ ഡെലിവറി മാനേജര്‍ ദുബായിലേയ്ക്ക്‌ വണ്ടികയറിയത്‌.. ആ സമയത്ത്‌ ബാങ്കുകളില്‍ നിര്‍ബന്ധമായി ഉപയോഗിക്കേണ്ട ഒരു അത്യാവശ്യ സംഭവമായതിനാല്‍ ഈ പ്രൊഡക്റ്റ്‌ പെട്ടെന്ന്‌ ബാങ്കുകള്‍ വാങ്ങാന്‍ തയ്യാറായി.&lt;br /&gt;&lt;br /&gt;ബാങ്കുകളില്‍ ചെന്ന്‌ ഞങ്ങളുടെ ടീം മെമ്പേര്‍സ്‌ സംഭവം ഇമ്പ്ലിമന്റ്‌ ചെയ്ത്‌ തുടങ്ങിയപ്പോഴാണ്‌ പറഞ്ഞും കണ്ടും കേട്ടതിന്റെ അത്ര പൊലിപ്പ്‌ ഇതിനില്ലെന്ന്‌ അവര്‍ക്ക്‌ തോന്നിയത്‌. മാത്രമല്ല, വളരെ വലുതും പ്രധാനപ്പെട്ടതുമായ ഒരു ബാങ്കായതിനാല്‍ ഈ ബാങ്കില്‍ ഞങ്ങാളുടെ കമ്പനി അവര്‍ക്ക്‌ വേണ്ട രീതിയില്‍ ടേര്‍ംസ്‌ സമ്മതിക്കുകയും ചെയ്തിരുന്നു. അങ്ങനെ അവര്‍ നമ്മുടെ തലയില്‍ കയറി ഇരിക്കാനുള്ള വേണ്ടത്ര സാഹചര്യം നമ്മള്‍ തന്നെ ചെയ്ത്‌ കൊടുത്തു.&lt;br /&gt;&lt;br /&gt;ഈ പശ്ചാത്തലത്തിലാണ്‌ യാതൊരു ഉളുപ്പുമില്ലാതെ ബാങ്കിലെ പ്രൊജറ്റ്‌ മാനേജറുടെ തെറി കേള്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതമായത്‌.&lt;br /&gt;&lt;br /&gt;അവന്റെ മുഖത്ത്‌ നിന്ന്‌ കൈ എടുക്കാന്‍ തോന്നാത്ത സ്വഭാവമാണെങ്കിലും അവന്റെ തെറി കേട്ട്‌ പറ്റാവുന്നത്ര സംയമനത്തില്‍ നിന്നേ തീരൂ എന്ന സ്ഥിതി. 23 മണിക്കൂര്‍ വരെ പണിയെടുക്കേണ്ടി വന്ന ദിനങ്ങള്‍.... അത്രയും കഴിഞ്ഞിട്ടും 'പോവല്ലേ... ദേ.. ഇതും കൂടി തീര്‍ന്നിട്ട്‌ പോയാല്‍ മതി...' എന്ന നിര്‍ബന്ധവും... &lt;br /&gt;&lt;br /&gt;എങ്ങനെ ഇത്ര ക്ഷമ എനിയ്ക്ക്‌ കിട്ടി എന്ന്‌ ഞാന്‍ തന്നെ അത്ഭുതപ്പെട്ട്‌ നില്‍ക്കാറുണ്ടെങ്കിലും പലപ്പോഴായി അല്‍പ്പാല്‍പം ഉരസലുകള്‍ തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;ഇവനിട്ട്‌ രണ്ട്‌ കീറിയിട്ട്‌ ദുബായില്‍ നിന്ന്‌ ഒരു ബാനും വാങ്ങി നാട്ടില്‍ പോയാലോ എന്ന്‌ വരെ ആലോചിച്ചു.&lt;br /&gt;&lt;br /&gt;ഫോണ്‍ ചെയ്തപ്പോള്‍ ഭാര്യയോട്‌ ഇവിടെ കിട്ടിക്കൊണ്ടിരിക്കുന്ന ഡോസിന്റെ കാര്യം പറഞ്ഞപ്പോള്‍ അവള്‍ക്ക്‌ അല്‍പം സന്തോഷമുണ്ടായോ എന്നൊരു സംശയം... കാരണം അവള്‍ ചോദിച്ച ഒരു ചോദ്യം തന്നെ.. "ഇപ്പോ മനസ്സിലായോ മറ്റുള്ളവരെ ചീത്ത വിളിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കുണ്ടാകുന്ന വിഷമം?...."&lt;br /&gt;&lt;br /&gt;ഞാന്‍ ചെന്നതുകൊണ്ട്‌ ഗുണമുണ്ടായ കുറച്ച്‌ പേരുണ്ട്‌... &lt;br /&gt;മുന്‍പ്‌ ആ ബാങ്കില്‍ പോയിരുന്ന എന്റെ സഹപ്രവര്‍ത്തകനായ പ്രൊജക്റ്റ്‌ മാനേജര്‍ക്ക്‌ സുരക്ഷിത ഇടങ്ങളിലായി മാറി മാറി ജീവിക്കാന്‍ സാഹചര്യം ലഭിച്ചു. &lt;br /&gt;അതു വരെ ഉറക്കം കളഞ്ഞ്‌ ബാങ്കുകളില്‍ ബന്ദിയായി ഇരിക്കേണ്ടി വന്ന ഡെലിവറി മാനേജര്‍ക്ക്‌ അല്‍പം വിശ്രമവും ഉറക്കവുമായി.&lt;br /&gt;ബാങ്കിലെ പ്രൊജക്റ്റ്‌ മാനേജറുടെ തെറി നേരെ വാങ്ങിയിരുന്ന ടീം മെമ്പേര്‍സ്‌ തെറി കിട്ടാതെ ജോലി ചെയ്ത്‌ തുടങ്ങി... കാരണം , വരുന്ന തെറി മുഴുവന്‍ ഞാന്‍ വാങ്ങിയിട്ട്‌ ബാക്കിയുണ്ടായിട്ട്‌ വേണ്ടേ അവര്‍ക്ക്‌ കിട്ടാന്‍?... വല്ല പൊട്ടും പൊടിയും എന്നെ കവര്‍ ചെയ്യാതെ പോകുന്നത്‌ മാത്രം കിട്ടി അവര്‍ക്ക്‌ ജീവിക്കാറായി...&lt;br /&gt;&lt;br /&gt;ഒന്ന്‌ ഉറങ്ങാന്‍ കൊതിയാകുന്ന ദിവസങ്ങള്‍... രാവെന്നോ പകലെന്നോ ഇല്ലാതെ ജോലിയും തെറിയും മാത്രം തുടര്‍ന്ന്‌ കൊണ്ടേയിരുന്നു... &lt;br /&gt;&lt;br /&gt;ഒരു 2 ആഴ്ച കൊണ്ട്‌ ജീവിതം തന്നെ മാറി മറിഞ്ഞു.&lt;br /&gt;&lt;br /&gt;നാട്ടിലെ ഒരു സുഹൃത്തിനെ വിളിക്കാനായി ഫോണ്‍ മെമ്മറിയിലില്ലാത്തതിനാല്‍ എന്റെ നാട്ടിലെ സിം കാര്‍ഡ്‌ നോക്കിയപ്പോഴാണ്‌ ഞാനൊരു സത്യം മനസ്സിലാക്കിയത്‌... എന്റെ ബി എസ്‌ എന്‍ എല്‍ സിം കാണുന്നില്ല.... അത്‌ ദുബായില്‍ വന്നിറങ്ങിയ ആദ്യ ദിവസം ഞാന്‍ പുതിയ സിം കാര്‍ഡ്‌ ഇട്ടപ്പോള്‍ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു... എങ്ങനെ നഷ്ടപ്പെട്ടെന്ന്‌ യാതൊരു ഒര്‍മ്മയുമില്ല.... എന്തായലും സംഭവം നഹി...&lt;br /&gt;&lt;br /&gt;പിന്നീട്‌ സുഹൃത്തിനെ ഇത്‌ അറിയിച്ചപ്പോള്‍ അവന്റെ ചോദ്യം... "ഫോണ്‍ നഷ്ടപ്പെട്ടു എന്ന്‌ കേട്ടിട്ടുണ്ട്‌... ഇതിന്റെ ഉള്ളിലിരിക്കുന്ന സിം കാര്‍ഡ്‌ മാത്രമായി നീ എങ്ങനെ നഷ്ടപ്പെടുത്തി?"&lt;br /&gt;&lt;br /&gt;ഉറക്കമില്ലാത്ത രാവുകളും ഒടുക്കമില്ലാത്ത ഒടുക്കത്തെ ജോലിയുമായി ജീവിതം തുടരുമ്പോള്‍ ഞങ്ങള്‍ക്ക്‌ പലതരം അവസ്ഥകള്‍ നേരിടേണ്ടി വന്നു.&lt;br /&gt;&lt;br /&gt;കഴിയ്ക്കുന്ന ഭക്ഷണത്തെപ്പോലും പേടിയായിത്തുടങ്ങി. കാലത്ത്‌ കഴിയ്കുന്ന ഭക്ഷണം പലതും ഞങ്ങള്‍ മാറ്റി പരീക്ഷിച്ചു തുടങ്ങി... അതായത്‌, തെറിയും ചീത്തയുമായി സാമ്യമുള്ള ഐറ്റംസ്‌ പതുക്കെ വര്‍ജിച്ചുതുടങ്ങി.... ഉദാഹരണത്തിന്‌, പൂരിമസാല, ഇടിയപ്പം, മുട്ട റോസ്റ്റ്‌....&lt;br /&gt;&lt;br /&gt;എന്നിട്ടും തെറിയ്ക്ക്‌ കാര്യമായ കുറവൊന്നും സംഭവിക്കുന്നുമില്ല...&lt;br /&gt;&lt;br /&gt;വസ്ത്രവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി നോക്കി.. അതായത്‌, പല കോമ്പിനേഷന്‍സ്‌ പരീക്ഷിച്ചുനോക്കി... കഴുകി വൃത്തിയാക്കിയ ഡ്രസ്സ്‌, വാഷ്‌ ചെയ്യാത്ത ഡ്രസ്സ്‌, കളര്‍ ചേഞ്ച്‌.. എല്ലാം... എന്ന് വച്ചാല്‍, ഇല്ലാത്ത പല അന്ധവിശ്വാസങ്ങളും മനസ്സില്‍ കയറിക്കൂടിയോ എന്ന് സംശയം...&lt;br /&gt;&lt;br /&gt;പലപ്പോഴും നമ്മുടേതല്ലാത്ത തെറ്റുകള്‍ക്കാണ്‌ ചീത്ത കേള്‍ക്കുന്നത്‌ എന്നത്‌ ഒരു സ്ഥിരം സംഭവമായിത്തീര്‍ന്നു. ഞങ്ങള്‍ ചെയ്യുന്ന പ്രൊഡക്റ്റ്‌ കസ്റ്റമൈസേഷന്റെ ഭാഗമായി മറ്റ്‌ ചില പ്രൊഡക്റ്റുമായി ഇന്റഗ്രേഷനും വേണ്ടിവന്നിരുന്നു. ആ പ്രൊഡക്റ്റുകളില്‍ പ്രശ്നങ്ങളും ഞങ്ങാളുടേതാണെന്ന ധാരണയില്‍ പലപ്പോഴായി ഞങ്ങള്‍ക്ക്‌ ചീത്ത കിട്ടിക്കൊണ്ടിരുന്നു. 2-3 മണിക്കൂര്‍ നേരത്തെ പരിശോധനയില്‍ നിന്നായിരിക്കും പ്രശ്നം ഞങ്ങളുടേതല്ലെന്ന്‌ മനസ്സിലാകുന്നത്‌. അപ്പോഴേയ്ക്കും കിട്ടാനുള്ളത്‌ കിട്ടിക്കഴിഞ്ഞിരിക്കും.&lt;br /&gt;&lt;br /&gt;ഇതിന്നിടയിലും ചിലര്‍ സ്വയം ആശ്വസിക്കുന്നതിനായി പിറുപിറുക്കുന്നത്‌ കേട്ടു... "ഇതിലും വലുത്‌ എന്തോ വരാനിരുന്നതാ.... ഇതുകൊണ്ട്‌ തീര്‍ന്നു എന്ന്‌ വിചാരിച്ചാല്‍ മതി.."&lt;br /&gt;&lt;br /&gt;'ഇതിലും വലുത്‌ ഇനി എന്ത്‌ വരാനാടാ മോനേ..?' എന്ന് പിറുപിറുക്കുക എന്നതല്ലാതെ എന്ത്‌ ചെയ്യാന്‍..&lt;br /&gt;&lt;br /&gt;ഒരു ദിവസം രാത്രി ടാക്സിയില്‍ മടങ്ങുമ്പോള്‍ അതില്‍ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന മ്യൂസിക്ക്‌ അത്ര സുഖകരമായി തോന്നിയില്ല.&lt;br /&gt;&lt;br /&gt;തെറി കേട്ട്‌ മാത്രം ശീലമായ ചെവികള്‍ക്ക്‌ ഒരു ചേയ്ഞ്ച്‌ ആവട്ടെ എന്ന്‌ കരുതിയാവണം ഞങ്ങളുടെ കൂട്ടത്തിലെ ഒരുവന്‍ ഡ്രൈവറോട്‌ പറഞ്ഞു.. "കാന്‍ യു ചേയ്‌ഞ്ച്‌ ദാറ്റ്‌ സോങ്ങ്‌?"&lt;br /&gt;&lt;br /&gt;ലവന്‍ ഒന്ന്‌ കലിപ്പിച്ച്‌ ടേപ്പ്‌ റെക്കൊര്‍ഡറിലേയ്ക്ക്‌ വിരല്‍ ചൂണ്ടിയിട്ട്‌ പറയുന്നു... "&lt;strong&gt;ദിസ്‌ ഈസ്‌ നോട്ട്‌ എ സോങ്ങ്‌.. ദിസ്‌ ഈസ്‌ ഖുറാന്‍..."&lt;/strong&gt;&lt;br /&gt;&lt;br /&gt;തൃപ്തിയായി.... ഞങ്ങള്‍ കാശ്‌ കൊടുത്ത്‌ സഞ്ചരിക്കുന്ന കാറില്‍ അവന്‍ ഇഷ്ടമുള്ള പാട്ട്‌ വയ്ക്കും... നമ്മള്‍ അത്‌ കേട്ടോളണം... അത്‌ മാറ്റാന്‍ പറഞ്ഞാല്‍ അവന്റെ വായില്‍ ഇരിക്കുന്നതും കേട്ടോളണം...&lt;br /&gt;&lt;br /&gt;ഞങ്ങളുടെ കാലം നല്ലതല്ലാത്തതിനാല്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു... "നമുക്ക്‌ ഇത്‌ കിട്ടണം... ഇവന്‍ ഫ്രീയായിട്ടാണല്ലോ നമ്മളെ ഡ്രോപ്പ്‌ ചെയ്യുന്നത്‌.... കാശ്‌ കൊടുത്ത്‌ തെറിവാങ്ങാനും നമുക്ക്‌ യോഗം..."&lt;br /&gt;&lt;br /&gt;പതുക്കെ പ്രൊഡക്റ്റ്‌ സ്റ്റബിലൈസ്‌ ആയിത്തുടങ്ങി..... ജോലിസമയത്തില്‍ ഒരല്‍പ്പം ഇളവൊക്കെ കിട്ടിത്തുടങ്ങി....&lt;br /&gt;&lt;br /&gt;എങ്കിലും തെറിവിളിയില്‍ കാര്യമായ കുറവൊന്നുമില്ല...&lt;br /&gt;&lt;br /&gt;അത്‌ ബാങ്കില്‍ നിന്നായാലും പുറത്ത്‌ നിന്നായാലും...&lt;br /&gt;&lt;br /&gt;ഒരു ദിവസം ബാങ്കില്‍ നിന്നിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്യാനായി വെയ്റ്റ്‌ ചെയ്യുമ്പോള്‍ ചൈനീസ്‌ മോഡല്‍ രണ്ട്‌ പെണ്‍കുട്ടികള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെ നോക്കി പൊരിഞ്ഞ തെറി... മനസ്സിലാകാത്ത ഭാഷയും നമുക്ക്‌ തെറിയാണല്ലോ.... അവന്‍ അവരെ നോക്കി പിറുപിറുക്കുന്ന കേട്ടു... "ലേലു അല്ലി... ലേലു അല്ലി...ലേലു അല്ലി..." &lt;br /&gt;&lt;br /&gt;പിന്നീടാണ്‌ സംഗതി പിടികിട്ടിയത്‌... അവര്‍ നമ്മളെ തെറിവിളിച്ചതല്ലായിരുന്നു... അവര്‍ പരസ്പരം എന്തോ സംസാരിച്ചതാണ്‌... തെറിവിളി കൊള്ളാനുള്ള യോഗം ഉത്തമത്തില്‍ നില്‍ക്കുന്നതിനാല്‍ അത്‌ നമ്മളെ തന്നെയായിരിക്കും എന്ന്‌ ഞങ്ങള്‍ക്ക്‌ തോന്നിയതാണ്‌...&lt;br /&gt;&lt;br /&gt;ഒരു അവധിദിവസം ഞങ്ങള്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ച്‌ കൊണ്ടിരിക്കുന്നു. എന്റെ സഹപ്രവര്‍ത്തകനായ മറ്റേ പ്രൊജക്റ്റ്‌ മാനേജറും ഇവിടെയുണ്ട്‌.&lt;br /&gt;&lt;br /&gt;ഒരു ഫോണ്‍ അറ്റന്‍ഡ്‌ ചെയ്ത്‌ തിരിഞ്ഞ്‌ നോക്കുമ്പോള്‍ ഞാന്‍ കാണുന്നത്‌ ഒരു പ്രായം ചെന്ന സ്ത്രീ തിരിച്ച്‌ നടന്ന്‌ വന്ന്‌ ഈ പ്രൊജറ്റ്‌ മാനേജറെ ചീത്തവിളിക്കുന്നു. 'ഇതെന്ത്‌ പണ്ടാരം.... ഹോട്ടലില്‍ വന്നാലും വെറുതേ വിടുകേലേ?' എന്ന്‌ അന്തം വിട്ടിരിക്കുന്ന എനിയ്ക്ക്‌ കുറച്ച്‌ കഴിഞ്ഞാണ്‌ കാര്യം മനസ്സിലായത്‌. ആ സ്ത്രീ ഇരിക്കുന്ന ടേബിളിനു മുന്നിലെ ഒരു ചെയര്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുവന്‍ പോയി എടുത്ത്‌ കൊണ്ടുവന്നിരുന്നു. ആ സ്ത്രീ പോകുന്ന വഴിയ്ക്ക്‌ ആ പയ്യനോട്‌ വന്ന്‌ 'ചോദിക്കാതെ എടുത്തത്‌ മര്യാദയായില്ല' എന്ന്‌ പറയുകയും 'സോറി' എന്ന വാക്ക്‌ ഉച്ഛരിച്ച്‌ അവന്‍ പരിപാടി അവസാനിപ്പിക്കുകയും ചെയ്തതായിരുന്നു. കാര്യം മനസ്സിലാക്കാന്‍ നില്‍ക്കാതെ ആ സ്ത്രീയോട്‌ അങ്ങോട്ട്‌ ചെന്ന്‌ തര്‍ക്കിക്കാന്‍ പോയതിനാണ്‌ ഇദ്ദേഹം മേടിച്ച്‌ പറ്റിയിരിക്കുന്നത്‌ എന്നത്‌ മറ്റുള്ളവര്‍ പറഞ്ഞപ്പോഴാണ്‌ മനസ്സിലായത്‌. വെയിറ്ററാണ്‌ ചെയര്‍ കൊണ്ട്‌ ഇട്ട്‌ തന്നത്‌ എന്നാണ്‌ ഇദ്ദേഹം വിചാരിച്ചത്‌. മാത്രമല്ല, തന്റെ ടീം മെംബറെ അങ്ങനെ വല്ലവരും വന്ന് ചീത്തവിളിക്കാമോ?&lt;br /&gt;&lt;br /&gt;എന്തായാലും കിട്ടിയതും വാങ്ങി തട്ടിയിട്ട്‌ അവിടെ നിന്നിറങ്ങി..&lt;br /&gt;&lt;br /&gt;ഇതിനുശേഷം ആരെ കണ്ടാലും പേടിയാണ്‌.... ടാക്സിക്കാര്‍, റോഡ്‌ യാത്രക്കാര്‍, കടയിലെ സെയില്‍സ്‌ മാന്‍... കാരണം, തെറിവിളി കൊള്ളാന്‍ ജന്മമെടുത്തവരാണ്‌ നമ്മള്‍ എന്ന്‌ ഞങ്ങള്‍ക്ക്‌ തന്നെ തോന്നിത്തുടങ്ങിയിരുന്നു. ആര്‌ നമ്മെ നൊക്കിയാലും നമുക്ക്‌ ഉറപ്പാണ്‌... 'അത്‌ നമ്മളെ എന്തോ ചീത്ത വിളിക്കാനാണ്‌..' എന്ന്‌...&lt;br /&gt;&lt;br /&gt;ചിലപ്പോള്‍ വിചാരിച്ച പോലെ ചീത്ത വിളി കിട്ടാതെ വന്നാല്‍ ഒരു അമ്പരപ്പാണ്‌... "ഡാ... ദേ... തെറിവിളിക്കാതെ പോകുന്നു..." എന്ന്‌...&lt;br /&gt;&lt;br /&gt;ചിലര്‍ക്ക്‌ ബാങ്കില്‍ നിന്ന്‌ ചീത്തവിളി കേള്‍ക്കാത്ത ദിവസം ഒരു വല്ലാത്ത വിഷമമാണ്‌.. "ഛേ... ഇന്ന്‌ ഒന്നും കിട്ടിയില്ലല്ലോ.." എന്ന നിരാശ.&lt;br /&gt;&lt;br /&gt;ചില സമയങ്ങളില്‍ ഞങ്ങള്‍ ബാങ്കില്‍ ക്ലീനിങ്ങിനായി വരുന്ന പയ്യന്മാരെ അസൂയയോടെ നോക്കും... അതുപോലെ തന്നെ പലയിടത്തും നില്‍ക്കുന്ന സെക്യൂരിറ്റി, ഹോട്ടല്‍ ജീവനക്കാര്‍ തുടങ്ങിയവരൊക്കെ ഞങ്ങളുടെ അസൂയയ്ക്ക്‌ പാത്രമായി... കാരണം വേറൊന്നുമല്ല, 'നമ്മുടെ കാര്യം വച്ച്‌ നോക്കുമ്പോള്‍ ഇവര്‍ക്കൊക്കെ എന്ത്‌ സുഖമാ ജീവിതം..' എന്ന ചിന്ത തന്നെ.&lt;br /&gt;&lt;br /&gt;ഒരു മാസം കൊണ്ട്‌ പ്രശ്നങ്ങള്‍ എല്ലാം ഒന്ന് ഒതുണ്ടി മനസ്സമാധാനത്തോടെ ജീവിക്കാന്‍ തുടങ്ങി. ഇനിയും വല്ല ദുരന്തമേഖലയിലേയ്ക്ക്‌ നിയോഗിക്കപ്പെടാതിരിക്കാനായി കമ്പനി മാനേജുമെന്റുമായി തല്ല് പിടിച്ച്‌ റിട്ടേര്‍ണ്‍ ടിക്കറ്റ്‌ തരപ്പെടുത്തി ദുബായില്‍ നിന്ന് രക്ഷപ്പെട്ടു.&lt;br /&gt;&lt;br /&gt;അങ്ങനെ ജീവിതത്തിലെ ഒരു കടുത്ത ഓണ്‍ സൈറ്റ്‌ അദ്ധ്യായത്തിന്‌ പരിസമാപ്തിയായി... ഇനിയും എന്തൊക്കെ വരാനിരിക്കുന്നു ആവോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-105970394873912397?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/105970394873912397/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=105970394873912397' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/105970394873912397'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/105970394873912397'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2009/12/blog-post.html' title='ദുബായിലെ പീഢനകാലം'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-6441408061239320892</id><published>2009-09-13T21:57:00.000-07:00</published><updated>2009-09-14T20:52:29.299-07:00</updated><category scheme='http://www.blogger.com/atom/ns#' term='missedcall'/><title type='text'>മിസ്സ്ഡ്‌ കോള്‍</title><content type='html'>ഞങ്ങളുടെ അടുത്ത സുഹൃത്തായ **വിജയന്‍ സുഹൃത്തുക്കളുടെ ബാഹുല്ല്യം കൊണ്ട്‌ ആഴ്ചയില്‍ 7 ദിവസം എന്നത്‌ തികയാത്തതിനാല്‍ ഒരു ദിവസം അടുത്ത ആഴ്ചയില്‍ നിന്ന്‌ കടം എടുത്ത്‌ കഷ്ടപ്പെട്ട്‌ ജീവിക്കുന്നവനാണെന്നതാണ്‌ സത്യം. കടമെടുത്തിട്ടാണെങ്കിലും സ്ഥിരമായി ഇങ്ങനെ അഡീഷണല്‍ ആയി ആഴ്ചയില്‍ ഓരോ ദിവസം വീതം കിട്ടിക്കൊണ്ടിരിക്കുന്നതിനാല്‍ തന്നെ വിജയന്റെ പ്രായവും മുപ്പത്തിയഞ്ചിന്‌ അപ്പുറവും ഇപ്പുറവുമായി ബാലന്‍സ്‌ ചെയ്ത്‌ പോയിക്കൊണ്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;വിജയന്റെ ഈ വലിയ സുഹൃത്‌ വലയത്തിന്‌ കാരണം വിജയന്റെ ആ തങ്കപ്പെട്ട സ്വഭാവം തന്നെയാണ്‌. വിജയന്റെ സാന്നിദ്ധ്യം ഏതൊരു സാഹചര്യത്തിലും വളരെ രസകരവും ആസ്വാദ്യവുമാണെന്നതാണ്‌ വിജയനെ സുഹൃത്തുക്കള്‍ക്കിടയില്‍ ഇത്രയധികം സ്വീകാര്യനാക്കുവാനുള്ള മൂലകാരണം. സുഹൃത്തുക്കള്‍ എവിടേയ്ക്കെങ്കിലും ടൂര്‍ പോകാന്‍ മുട്ടി നിള്‍ക്കുമ്പോള്‍ വിജയനെ ഒന്ന്‌ വിളിച്ചാല്‍ മതി, ഉടനെ സുഹൃത്തുക്കളുടെ സന്തോഷത്തിനായി പുള്ളിക്കാരന്‍ റെഡി. ഇങ്ങനെ ഇടയ്ക്കിടയ്ക്ക്‌ ടൂര്‍ പോകുന്നതിനാല്‍ അത്‌ വീട്ടില്‍ പറയാനും സ്വയം പറയാനും വിജയന്‌ തന്നെ നാണം വന്നുതുടങ്ങിയപ്പോള്‍ ഇത്തരം യാത്രകളെ 'ഒഫീഷ്യല്‍ ട്രിപ്പ്‌' എന്ന ഓമനപ്പേരിട്ട്‌ വിളിച്ച്‌ ആ വൈക്ലബ്യം മാറ്റി. ഇപ്പോള്‍ വീട്ടുകാരുടെ വിചാരം വിജയന്‍ വല്ല്യ ഓഫീസറാണെന്നാണത്രേ... കാരണം, മിക്കവാറും ഒഫീഷ്യല്‍ ട്രിപ്പ്‌ അല്ലേ...&lt;br /&gt;&lt;br /&gt;അതുപോലെ തന്നെ, മദ്യക്കുപ്പിയുടെ അടപ്പ്‌ തുറക്കാന്‍ ഏതെങ്കിലും കൂട്ടുകാര്‍ വിഷമം നേരിടുന്നതായി അറിയിച്ചാലുടന്‍ വിജയന്‍ തന്റെ നിറസാന്നിദ്ധ്യം കൊണ്ട്‌ നിറഞ്ഞ കുപ്പികളെ കാലിയാക്കുന്നതില്‍ വേണ്ട സഹായം ഉത്സാഹത്തോടെ നിര്‍വ്വഹിക്കും. ചില അവധിദിവസങ്ങളില്‍ വിജയനെ കമ്പനികൂടാന്‍ കിട്ടാതെ വന്നാല്‍ വിജയനെ നേരത്തേ ബുക്ക്‌ ചെയ്ത്‌ കൊണ്ടുപോയവരെ കിട്ടാത്തവര്‍ ഫോണില്‍ തെറിവിളി നടത്തുന്നത്‌ വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍ എന്നാണറിഞ്ഞത്‌. കൂട്ടുകാരുടെ സ്നേഹത്തിനുമുന്നില്‍ എതിരുപറയാനോ ഒഴിഞ്ഞ്‌ മാറാനോ സാധിക്കാത്തതിനാല്‍ തന്നെ, വിജയന്‍ എത്ര ആഗ്രഹിച്ചിട്ടും മദ്യസേവയില്‍ നിന്ന്‌ പൂര്‍ണ്ണമായി ഒഴിഞ്ഞ്‌ നില്‍ക്കാനും കഴിയുന്നില്ല. ഈ പാവനമായ പരിപാടിയുടെ ഫലമായി വിജയന്‌ വീട്ടില്‍ ചെന്ന് കയറുന്ന പ്രക്രിയ ഒരല്‍പ്പം കഠിനമായി. അതിനെക്കുറിച്ച്‌ വിജയനോട്‌ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി... "അതിന്‌ വീട്ടില്‍ ചെന്ന് കയറിയാല്‍ ചെസ്സ്‌ കളിയല്ലേ?" എന്നാണ്‌.&lt;br /&gt;&lt;br /&gt;"ചെസ്സ്‌ കളിയോ?" ഒരല്‍പ്പം ആകാംഷയോടെ ചോദിച്ച ഞങ്ങള്‍ സുഹൃത്തുക്കളോട്‌ വിജയന്റെ മറുപടി.. "ങാ... അമ്മ അടുത്തേയ്ക്ക്‌ വരുമ്പോള്‍ ഞാന്‍ വീടിന്റെ മറ്റേ മൂലയിലേയ്ക്ക്‌ പോകും... അച്ഛന്‍ വരുമ്പോള്‍ അവിടെന്ന് വേറെ ഏരിയയിലേയ്ക്ക്‌ മാറും.. അങ്ങനെ അങ്ങനെ ചെസ്സ്‌ കളിച്ച്‌ ജീവിക്കുന്നു.."&lt;br /&gt;&lt;br /&gt;ഞങ്ങള്‍ കൃതാര്‍ത്ഥരായി.&lt;br /&gt;&lt;br /&gt;&lt;br /&gt;പുര നിറഞ്ഞ്‌ തല ചിമ്മിനിയിലൂടെ പുറത്തേയ്ക്ക്‌ വന്നിട്ടും ഒരു കല്ല്യാണം കഴിച്ച്‌ തനിക്ക്‌ ഒരു സ്വഭാവദൂഷ്യം വരുത്താന്‍ വിജയന്‍ തയ്യാറായിട്ടില്ല. എങ്കിലും കല്ല്യാണ ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ്‌ കേട്ടുകേള്‍വി.&lt;br /&gt;&lt;br /&gt;വിജയന്റെ ചേട്ടന്മാരും ചേച്ചിയുമെല്ലാം കല്ല്യാണം കഴിഞ്ഞ്‌ അവരുടെ കുട്ടികള്‍ക്ക്‌ കല്ല്യാണം അന്വേഷിച്ചുകൊണ്ടിരിക്കുന്നതിന്നിടയില്‍ വിജയന്റെ കാര്യവും പരിഗണിക്കുമോ എന്തോ... പ്രായം ചെന്ന അച്ഛനും അമ്മയ്ക്കും വിജയന്റെ കല്ല്യാണം കാണാനുള്ള കപ്പാസിറ്റിയും കാലാവധിയും ഉണ്ടാവില്ലെന്നറിഞ്ഞ്‌ അവര്‍ വിജയനോട്‌ ഏതെങ്കിലും ഇഷ്ടപ്പെട്ട പെണ്‍കുട്ടികളുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി, അത്‌ നടത്തിക്കൊടുക്കാം എന്നൊരിക്കല്‍ പറയുകയുണ്ടായി.&lt;br /&gt;&lt;br /&gt;പലപ്രാവശ്യം ഈ ഓഫര്‍ കേട്ടപ്പോള്‍ വിജയന്‍ പറഞ്ഞു "ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ട്‌.. പക്ഷേ, ബോംബേയിലാണ്‌.."&lt;br /&gt;&lt;br /&gt;"ഉവ്വോ... എന്താ കുട്ടീടെ പേര്‌?" വിജയന്റെ അമ്മയുടെ നിഷ്കളങ്കമായ ചോദ്യം.&lt;br /&gt;&lt;br /&gt;"ഐശ്വര്യ റായ്‌... എന്താ നടത്തിത്തരുമോ?" &lt;br /&gt;&lt;br /&gt;"എന്തായാലും വിരോധല്ല്യാ... ആ കുട്ടീടെ വീട്ടുകാരുമായി സംസാരിച്ച്‌ വേണ്ടത്‌ ചെയ്യൂ.." പാവം അമ്മയുടെ അനുമതിയും കിട്ടി.&lt;br /&gt;&lt;br /&gt;അങ്ങനെ ഐശ്വര്യറായുമായി വരെ കല്ല്യാണം ആലോചിക്കാന്‍ വിജയന്‌ സാധിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;വിജയന്‌ ബുക്കിംഗ്‌ ഇല്ലാത്ത ഒരു അവധിദിവസം വൈകീട്ട്‌ വിജയന്‍ ഒരു സുഹൃത്തിന്റെ കടയിലെത്തി. ആ കടയുടെ പുറകുവശത്തെ റൂമില്‍ ആ സുഹൃത്തിന്റെ വേറെ ചില കൂട്ടുകാര്‍ മദ്യക്കുപ്പിയും ഗ്ലാസ്സും വായയുമായുള്ള ബന്ധത്തിന്റെ ഗൂഢവശങ്ങളെക്കുറിച്ച്‌ വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്‌ അറിഞ്ഞപ്പോള്‍ വിജയനും തന്റെ അനുഭവസമ്പട്ടും പ്രതിഭയും പുറത്തെടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 'ക്ലാസ്സ്‌ മേറ്റ്‌ സിനേക്കാള്‍ വലുതാണ്‌ ഗ്ലാസ്സ്‌ മേറ്റ്‌ സ്‌' എന്ന തത്വം അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ പെട്ടെന്ന്‌ വിജയനും അവരുടെ ഉറ്റ സുഹൃത്താവാന്‍ അധികസമയം എടുത്തില്ല.&lt;br /&gt;&lt;br /&gt;ആ സ്നേഹം മൂത്ത്‌ കഴിഞ്ഞപ്പോള്‍ സുഹൃത്തിന്‌ തന്റെ കേമത്തം വിജയനെ ബോധ്യപ്പെടുത്തുവാനുള്ള ആഗ്രഹം ജനിച്ചത്‌. &lt;br /&gt;&lt;br /&gt;"വിജയാ.. നിനക്ക്‌ പൃത്ഥ്യിരാജിന്റെ ഫോണ്‍ നമ്പര്‍ വേണോ? ഇതാ... കണ്ടോ" തന്റെ മൊബെയില്‍ ഫോണ്‍ നീട്ടിക്കൊണ്ട്‌ ഫ്രണ്ട്‌.&lt;br /&gt;&lt;br /&gt;വിജയനിലെ മഹാകേമിക്ക്‌ ഉണരുവാന്‍ വലിയ താമസമുണ്ടായില്ല.&lt;br /&gt;&lt;br /&gt;"നിനക്ക്‌ റോമയുടെ നമ്പര്‍ വേണോ?" &lt;br /&gt;&lt;br /&gt;വിജയന്റെ പെട്ടെന്നുള്ള ഓഫര്‍ കേട്ട്‌ സുഹൃത്ത്‌ ഞെട്ടി. &lt;br /&gt;&lt;br /&gt;"വിളിച്ച്‌ എപ്പോഴും ശല്ല്യം ചെയ്യരുത്‌.... രാത്രി വിളിച്ചാല്‍ മതി.." വിജയന്റെ ഈ ഉപദേശവും കൂടി ആയപ്പോള്‍ സുഹൃത്തിന്റെ മുഖത്ത്‌ വിജയനോട്‌ ഒരു ചെറിയ വീരാരാധന തോന്നിയോ എന്ന്‌ വിജയന്‌ തന്നെ സംശയം.&lt;br /&gt;&lt;br /&gt;വിജയന്‍ ഫോണ്‍ നമ്പര്‍ പറഞ്ഞ്‌ കൊടുക്കുകയും സുഹൃത്ത്‌ അത്‌ മൊബെയില്‍ ഫോണില്‍ ഫീഡ്‌ ചെയ്യുകയും ചെയ്തു.&lt;br /&gt;&lt;br /&gt;വീരശൂരകഥകള്‍ പരസ്പരം തട്ടിവിട്ട്‌ അന്നത്തെ കാര്യപരിപാടി കഴിഞ്ഞ്‌ പരസ്പരം യാത്ര പറഞ്ഞ്‌ എല്ലാവരും പുറത്തേയ്ക്ക്‌ നടന്നു.&lt;br /&gt;&lt;br /&gt;വിജയന്‍ വെറുതേ മൊബെയില്‍ ഫോണില്‍ എടുത്ത്‌ നോക്കിയപ്പോള്‍ അതില്‍ രണ്ട്‌ മിസ്സ്ഡ്‌ കോള്‍..&lt;br /&gt;&lt;br /&gt;നമ്പര്‍ പരിചയമില്ല. &lt;br /&gt;&lt;br /&gt;പെട്ടെന്നാണ്‌ വിജയന്‍ ഒരു കാര്യം ഓര്‍ത്തത്‌. കഴിഞ്ഞ ദിവസം പെണ്ണുകാണാന്‍ പോയ സ്ഥലത്ത്‌ പെണ്‍കുട്ടിക്ക്‌ തന്റെ മൊബെയില്‍ ഫോണ്‍ നമ്പര്‍ വിജയന്‍ കൊടുത്തിരുന്നു. ആ വിളി വരും എന്ന്‌ പ്രതീക്ഷിച്ച്‌ മതിയും കൊതിയും കെട്ട്‌ ഇരിക്കുമ്പോഴാണ്‌ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്‌.&lt;br /&gt;&lt;br /&gt;"അതെ... ഇത്‌ അവള്‍ തന്നെ..." വിജയന്റെ കാമുകഹൃദയം തുടിച്ചു, ഹൃദയം തബല കൊട്ടി.... മനസ്സില്‍ 'ചിങ്ങമാസം വന്നു ചേര്‍ന്നാല്‍..' എന്ന ഗാനം ഫുള്‍ വോള്യത്തില്‍ തകര്‍ത്ത്‌ തുടങ്ങി... നെറ്റിയില്‍ വിയര്‍പ്പ്‌ പൊടിഞ്ഞു...&lt;br /&gt;&lt;br /&gt;"ഐ ലവ്‌ യൂ.. എന്ന് ഇങ്ങോട്ട്‌ പറഞ്ഞാല്‍ തിരിച്ച്‌ എന്ത്‌ പറയും?" എന്ന് വിജയന്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല. &lt;br /&gt;&lt;br /&gt;"എന്തായാലും തിരിച്ച്‌ വിളിക്കുക തന്നെ.." മനസ്സിലുറപ്പിച്ചുകൊണ്ട്‌ വിജയന്‍ സുഹൃത്തുക്കളുടെ ഇടയില്‍ നിന്ന് പതുക്കെ സ്കൂട്ട്‌ ആയി ഒരല്‍പ്പം വേഗത്തില്‍ നടന്ന് ഒരു സൈഡിലേയ്ക്ക്‌ ഒതുങ്ങി നിന്നു. വേറെ ഒന്നുകൊണ്ടും അല്ല... തന്റെ പ്രേമസല്ലാപം മറ്റുള്ളവരെ അറിയിക്കേണ്ടല്ലോ... &lt;br /&gt;&lt;br /&gt;വിജയന്‍ ആ നമ്പറിലേയ്ക്ക്‌ തിരിച്ച്‌ വിളിച്ചു.&lt;br /&gt;&lt;br /&gt;തന്റെ ശബ്ദത്തില്‍ പഞ്ചസാരയും തേനും സമാസമം ചേര്‍ത്ത്‌ വിജയന്‍ മൊഴിഞ്ഞു... "ഹലോ..." വായില്‍ നിന്ന്‌ കുറച്ച്‌ തേന്‍ ഒലിച്ച്‌ താഴെ വീഴുകയും ചെയ്തു.&lt;br /&gt;&lt;br /&gt;വിജയനെ നിരാശനാക്കിക്കൊണ്ട്‌ മറുതലയ്ക്കല്‍ നിന്ന്‌ ഒരു വൃത്തികെട്ട പുരുഷശബദം.. "ഹലോ... ആരാ?"&lt;br /&gt;&lt;br /&gt;വിജയന്റെ സകല കണ്ട്രോളും നഷ്ടപ്പെട്ടു. തനിക്ക്‌ മിസ്സ്ഡ്‌ കോള്‍ തന്നിട്ട്‌ തിരിച്ച്‌ വിളിച്ചപ്പോളുള്ള ഒരു ചോദ്യം...&lt;br /&gt;&lt;br /&gt;"താനാരാന്ന്‌ പറ..... എന്നെ വിളിച്ചിട്ട്‌ എന്നോടാണോ ചോദിക്കുന്നത്‌ ആരാണെന്ന്‌?"&lt;br /&gt;&lt;br /&gt;"ഒന്ന്‌ പോടാ തെണ്ടീ... നീയല്ലേടാ ഇങ്ങോട്ട്‌ വിളിച്ചേ.... " മറുതലയും ഒട്ടും മോശമല്ല.&lt;br /&gt;&lt;br /&gt;"എടാ.. ഡോഗിന്റെ സണ്ണേ... നീ ആരാടാ %&amp;***#@" സം സ്‌ കൃതത്തില്‍ ബിരുദാനന്തരബിരുദമുള്ള വിജയനോടാ കളി.&lt;br /&gt;&lt;br /&gt;പിന്നീട്‌ അങ്ങോട്ട്‌ സം സ്‌ കൃതത്തിന്റെ കാണാപ്പുറങ്ങള്‍ കടന്നുള്ള പ്രയാണമായിരുന്നു ഇരുവരും.... &lt;br /&gt;&lt;br /&gt;ഫോണും കട്ട്‌ ചെയ്ത്‌ വിയര്‍ത്ത്‌ കുളിച്ച്‌ വിജയന്‍ തിരിച്ച്‌ കൂട്ടുകാരുടെ ഇടയിലേയ്ക്ക്‌ എത്തി.&lt;br /&gt;&lt;br /&gt;അവിടെ എത്തിയപ്പോള്‍ അതാ ലാല്‍ സലാം പറഞ്ഞുപോയ മറ്റേ സുഹൃത്തും തിരിച്ചെത്തിയിരിക്കുന്നു. &lt;br /&gt;&lt;br /&gt;"ഇപ്പോള്‍ തന്നെ ഞാന്‍ ഒരുത്തനെ ഫോണിലൂടെ വയറ്‌ നിറച്ച്‌ തെറിവിളിച്ചു.." വിജയന്‍ കൂട്ടുകാരോടായി ഒരു നിര്‍വൃതിയോടെ പറഞ്ഞു.&lt;br /&gt;&lt;br /&gt;"എന്നെ ഒരുത്തന്‍ ഇപ്പോള്‍ തന്നെ ഫോണില്‍ വിളിച്ച്‌ വെറുതേ കുറേ തെറി പറഞ്ഞു....." അത്ഭുതത്തോടെ സുഹൃത്തും.&lt;br /&gt;&lt;br /&gt;ചെറുതായിട്ട്‌ തലയ്ക്ക്‌ പിടിച്ച കളര്‍ വാട്ടറിന്റെ സ്വാധീനത്തിന്നിടയിലൂടെ വിജയന്റെ കുശാഗ്രബുദ്ധി പതുക്കെ എത്തിനോക്കി.... ഒന്ന്‌ ശങ്കിച്ച്‌ തിരിച്ച്‌ നടന്ന വിജയന്റെ അടുത്തേയ്ക്ക്‌ വന്ന വിജയന്റെ കടയിലുള്ള സുഹൃത്തിന്റെ ഒരു ചോദ്യം...&lt;br /&gt;&lt;br /&gt;"വിജയാ... നീയെന്നാ റോമയായത്‌?"&lt;br /&gt;&lt;br /&gt;പെട്ടെന്നൊരു മിന്നല്‍പിണര്‍ പോലെ കാര്യങ്ങള്‍ വിജയന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.&lt;br /&gt;&lt;br /&gt;ഫ്ലാഷ്‌ ബാക്ക്‌&lt;br /&gt;------------&lt;br /&gt;വിജയന്‍ ഫ്രണ്ടിന്‌ റോമയുടെ നമ്പര്‍ പറഞ്ഞ്‌ കൊടുക്കുന്നു. ഫ്രണ്ട്‌ ഫോണ്‍ നമ്പര്‍ ഫീഡ്‌ ചെയ്ത്‌ കുറച്ച്‌ കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ്‌ പുറത്തേയ്ക്ക്‌ ആരോടോ ഫോണ്‍ ചെയ്യാനായി നടക്കുന്ന കണ്ടു...&lt;br /&gt;&lt;br /&gt;വിജയന്റെ ഫോണില്‍ ഒരു കോള്‍ വരുന്നു.. വിജയന്‌ പരിചയമുള്ള നമ്പര്‍ അല്ല... 'ഇത്‌ കഴിഞ്ഞ ആഴ്ച ഗള്‍ഫില്‍ നിന്ന് വന്ന സുഹൃത്ത്‌ ഏതെങ്കിലും ബാര്‍ലി വെള്ളം (ബാറിലെ വെള്ളം) കുടിക്കുന്നിടത്ത്‌ സംഘം ചേര്‍ന്നിരുന്ന് വിളിക്കുന്നതാവും' എന്ന ഊഹത്തോടെ മൊബെയില്‍ ഫോണ്‍ സൈലന്‍സ്‌ മോഡില്‍ ഇടുന്നു.&lt;br /&gt;&lt;br /&gt;ഫ്ലാഷ്‌ ബാക്ക്‌ കഴിഞ്ഞപ്പോഴേയ്ക്കും വിജയന്‌ കാര്യങ്ങളുടെ കിടപ്പ്‌ ബോധ്യപ്പെട്ടു. &lt;br /&gt;&lt;br /&gt;റോമയുടെ നമ്പര്‍ ആണെന്ന്‌ പറഞ്ഞ്‌ വിജയന്‍ ഫ്രണ്ടിന്‌ കൊടുത്തത്‌ വിജയന്റെ നമ്പര്‍ തന്നെയായിരുന്നു. &lt;br /&gt;&lt;br /&gt;'ദൈവമേ.. കുറച്ച്‌ മുന്‍പ്‌ ഒരല്‍പ്പം മാറിനിന്ന് താന്‍ വിളിച്ച തെറിയെല്ലാം കേട്ടത്‌ ഇവന്‍ ആണോ? പാവം... റോമയാണ്‌ തിരിച്ച്‌ വിളിക്കുന്നതെന്ന് വിചാരിച്ച്‌ ആക്രാന്തത്തോടെ ഫോണുമെടുത്ത്‌ അവനും നടന്നുകാണും...'&lt;br /&gt;&lt;br /&gt;വിജയന്‍ വീട്ടിലേയ്ക്കുള്ള നടപ്പിന്റെ വേഗത കൂട്ടി.&lt;br /&gt;&lt;br /&gt;പിന്‍ കുറിപ്പ്‌: ഈയിടെയായി വിജയനെ സുഹൃത്തുക്കള്‍ ഫോണില്‍ നിരന്തരമായി വിളിച്ച്‌ ശല്ല്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌. എല്ലാവരും ചോദിക്കുന്നത്‌ ഒരേ ഒരു കാര്യം മാത്രം.. "വിജയാ... ആ റോമയുടെ നമ്പര്‍ ഒന്ന് താടാ..."&lt;br /&gt;&lt;br /&gt;**വിജയന്‍ - ഈ പേര്‌ ഒറിജിനല്‍ അല്ല. കാരണം, പേര്‌ മാറ്റിപ്പറഞ്ഞാല്‍ തന്നെ ഈ സുഹൃത്തിനെ ചാലക്കുടിക്കാരെല്ലാം അറിയും.. എന്റെ ദാരുണവധം ഉറപ്പായി. ഇനി പേരും കൂടി പറഞ്ഞ്‌ അത്‌ ഇരട്ടക്കൊലപാതകമാക്കേണ്ടല്ലോ എന്ന് വിചാരിച്ചാണ്‌..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-6441408061239320892?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/6441408061239320892/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=6441408061239320892' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/6441408061239320892'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/6441408061239320892'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2009/09/blog-post.html' title='മിസ്സ്ഡ്‌ കോള്‍'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-2299638462710890425</id><published>2009-06-01T20:20:00.000-07:00</published><updated>2009-06-01T20:29:40.000-07:00</updated><title type='text'>ചെല്ലക്കിളികള്‍ ചുമയ്ക്കുമ്പോള്‍</title><content type='html'>പഴയകാല പ്രകടനങ്ങളുടെ വെളിച്ചത്തില്‍ കോപ്പിയടിയില്‍ ഞാന്‍ കേമനാണെന്ന എന്റെ അഹങ്കാരത്തെ ഒരല്‍പ്പം ഇടിവു വീഴ്ത്തുന്നതിന്‌ എന്റെ എം.ബി.എ. പരീക്ഷാ സംരംഭം സഹായിച്ചു.&lt;br /&gt;&lt;br /&gt;പ്രശ്നങ്ങള്‍ സൃഷ്ടിച്ച കോണ്ടാക്റ്റ്‌ ക്ലാസ്സുകള്‍ക്കും മറ്റു ചില നിര്‍ബന്ധിത പീഢനങ്ങള്‍ക്കും (അസൈന്‍മന്റ്‌, പരീക്ഷാ അപേക്ഷ, ഫീസ്‌..... etc) ശേഷം പരീക്ഷ എഴുതേണ്ട ഘട്ടം വന്നുചേര്‍ന്നു.&lt;br /&gt;&lt;br /&gt;ജോലിക്കിടയില്‍ ലീവ്‌ എടുത്ത്‌ പരീക്ഷ എഴുതുക എന്നത്‌ വലിയ ബുദ്ധിമുട്ടാണെന്നൊക്കെപ്പറഞ്ഞ്‌ രക്ഷപ്പെടാമെന്ന്‌ വിചാരിച്ചാല്‍ ഇത്തവണ രക്ഷയില്ലെന്ന്‌ മനസ്സിലായി. കാരണം, എന്റെ സഹധര്‍മ്മിണിയും ഈ സംരംഭത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഈ മാന്യദേഹത്തെ പരീക്ഷാഹോളില്‍ എത്തിക്കേണ്ടിവരുമെന്നതും 'എങ്കില്‍ പിന്നെ ആ പരീക്ഷാഹോളില്‍ കയറിയിരുന്ന്‌ എഴുതിക്കൂടേ' എന്ന മാന്യമായ ചോദ്യം ഉദിക്കുന്നതിനാലും ഞാനും ഈ അങ്കത്തിന്‌ തയ്യാറായി.&lt;br /&gt;&lt;br /&gt;പരീക്ഷയുടെ തലേ ദിവസം മാത്രം പരീക്ഷയുടെ സബ്ജറ്റും അതിന്റെ പുസ്തകവും ഭാര്യയുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി മനസ്സിലാക്കുകയും ആ പുസ്തകം സാക്ഷിയാക്കി ടി.വി. പരിപാടികളും, ട്വന്റി ട്വന്റി മത്സരങ്ങളും ആസ്വദിക്കുന്നതും കണ്ട്‌ സഹധര്‍മ്മിണി എന്നെ നോക്കി ദീര്‍ഘനിശ്വാസം വിടുകയും 'പഠിക്കുന്നകാലത്ത്‌ കാര്‍ന്നോന്മാരെ തീ തീറ്റിച്ചിട്ടുണ്ടാവുമല്ലോ ഈശ്വരാ..' എന്ന്‌ ഞാന്‍ കേള്‍ക്കാനായി ആത്മഗതം പറയുകയും ചെയ്തത്‌ എനിക്ക്‌ കൂടുതല്‍ കോണ്‍ഫിഡന്‍സ്‌ നല്‍കിയതേയുള്ളൂ.&lt;br /&gt;&lt;br /&gt;പഠനലഹരിയും പരീക്ഷാകാലാവസ്ഥയും തനിയ്ക്ക്‌ ഉന്മാദാവസ്ഥ പ്രദാനം ചെയ്യുമെന്നും മെന്റല്‍ ബാലന്‍സ്‌ തെറ്റി വയലന്റായി ചിലപ്പോള്‍ പെറുമാറിക്കളയുമെന്നും പത്നി തന്നെ എനിയ്ക്ക്‌ മുന്‍ കരുതല്‍ തന്നിരുന്നതിനാല്‍ ഞാന്‍ അവര്‍കളെ യാതൊരുതരത്തിലും ശല്യപ്പെടുത്താതെ എന്റെ കര്‍മ്മങ്ങളില്‍ തന്നെ മുഴുകി.&lt;br /&gt;&lt;br /&gt;പാതിരാനേരം വരെ പുസ്തകം കയ്യിലെടുത്തുകൊണ്ട്‌ പുലമ്പുകയും വെളുപ്പാന്‍ കാലത്ത്‌ ഒരു 3 മണിമുതല്‍ പലതരത്തിലുള്ള അലാര്‍മുകളും മുഴക്കി ഉണരുകയും ചെയ്ത്‌ അവള്‍ പരീക്ഷാതയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത്‌ എനിയ്ക്കും കുറച്ചു ഗുണം ചെയ്തു. കോഴ്സിനു ചേരുന്നതും ഒരുമിച്ചായിരുന്നതിനാല്‍ ഞങ്ങളുടെ റോള്‍ നമ്പറുകള്‍ തൊട്ട്‌ തൊട്ട്‌ ആയതിനാല്‍ പരീക്ഷയ്ക്കും ഞങ്ങളുടെ ഇരിപ്പിടങ്ങള്‍ മുന്നിലൊ പിന്നിലൊ ഒക്കെയായിതന്നെയായിരുന്നു. അതുകൊണ്ട്‌, അത്യാവശ്യം വേണ്ട പോയിന്റ്സ്‌ ഞാന്‍ എത്തിനോക്കിയും കുത്തിനോവിച്ചും കരസ്ഥമാക്കുകയും ബാക്കി എന്റെ മനോധര്‍മ്മമനുസരിച്ച്‌ എഴുതി പൊലിപ്പിക്കുകയും ചെയ്തുപോന്നു.&lt;br /&gt;&lt;br /&gt;ക്ലാസ്സില്‍ സൂപ്പര്‍വിഷന്‌ വരുന്നവര്‍ക്ക്‌ സംശയം തോന്നാതിരിക്കാന്‍ ക്ലാസ്സില്‍ കയറുമ്പോള്‍ യാതൊരു പരിചയഭാവവും കാണിക്കരുതെന്ന്‌ ഞാന്‍ ഭാര്യയെ വിലക്കുകയും ശത്രുതാമനോഭാവം മുഖത്ത്‌ വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;എന്തായാലും ഇത്രയൊക്കെയേ എഴുതാന്‍ പറ്റൂ എന്നതും എത്രയൊക്കെ എഴുതിയാലും അവര്‍ ഇത്രയൊക്കെയേ മാര്‍ക്ക്‌ തരൂ എന്ന്‌ തോന്നിയതിനാലും ഞാന്‍ പരീക്ഷാസമയങ്ങളില്‍ ഇടയ്ക്കിടയ്ക്ക്‌ റസ്റ്റ്‌ എടുക്കുകയും പരീക്ഷ എഴുതുന്നവരുടെ ഭാവപ്രകടനങ്ങളും അഭ്യാസമുറകളും വീക്ഷിച്ചുപോരുകയും ചെയ്തു. പലതരം കോഴ്സുകളുടെ പരീക്ഷകളും നടക്കുന്നതിനാല്‍ നാനാവിധത്തിലുള്ള പരീക്ഷാപ്രേമികള്‍ ഈ ചടങ്ങില്‍ പങ്കെടുത്ത്‌ പോന്നിരുന്നു.&lt;br /&gt;&lt;br /&gt;തമിഴ്‌നാട്‌ യൂണിവേര്‍സിറ്റികളിലൊക്കെ സ്കെച്ച്‌ പെന്നും മറ്റ്‌ ചിത്രരചനാപാടവവുമാണ്‌ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക്‌ നല്‍കുന്നത്‌ എന്നൊരു ശ്രുതി കേട്ടിരുന്നു. അതുകൊണ്ട്‌ തന്നെ പലരും പോയിറ്റ്‌ സിന്റെ അടിയില്‍ സ്കെച്ച്‌ പെന്‍ കൊണ്ട്‌ വരയ്ക്കുകയും പടം വരകള്‍ തകൃതിയായി നടത്തുകയും ചെയ്യുന്നത്‌ കാണാമായിരുന്നു. അത്‌ കണ്ട്‌ ഞാനും പേനകൊണ്ടെങ്കിലും പോയിറ്റ്‌ സിന്റെ അടിയില്‍ വരയിടാമെന്ന്‌ ആഗ്രഹിച്ചെങ്കിലും 'എന്തിനാ വെറുതേ തെറ്റുകള്‍ അടിയില്‍ വരച്ച്‌ ശ്രദ്ധയില്‍ പെടുത്തുന്നത്‌' എന്ന്‌ മനസ്സ്‌ മന്ത്രിക്കുന്നത്‌ കേട്ട്‌ ആ മോഹം ഷിഫ്റ്റ്‌ ഡിലീറ്റ്‌ ചെയ്ത്‌ കളയുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഒരു ദിവസം, പരീക്ഷാഹോളില്‍ ഭയങ്കര ചുമ. ഈ ചുമയ്ക്കുന്നതാണെങ്കില്‍ 2-3 പെണ്‍കുട്ടികളും.. പെണ്‍കുട്ടികള്‍ എന്നൊന്നും പറയാന്‍ പറ്റില്ല... തലയില്‍ കുങ്കുമച്ചെപ്പ്‌ മറിഞ്ഞ്‌ വീണലക്ഷണവും മറ്റ്‌ ശാരീരിക പ്രൊജക്‌ ഷനുകളും വച്ച്‌ നോക്കിയാല്‍ ആന്റിമാര്‍ അല്ലെങ്കില്‍ അമ്മായിമാര്‍ എന്നൊക്കെയുള്ള ഗണത്തില്‍ പെടുത്താവുന്ന ചെല്ലക്കിളികള്‍...&lt;br /&gt;&lt;br /&gt;അതില്‍ ഒന്ന്‌ രണ്ട്‌ പേര്‍ ചുമയോട്‌ ചുമ. വില്ലന്‍ ചുമയാണോ കള്ളന്‍ ചുമയാണോ എന്നൊന്നും അറിയാന്‍ പറ്റാത്ത തരത്തിലുള്ള പ്രകടനം... ഈ ചുമയുടെ ഒരു ജ്യോഗ്രഫി വച്ച്‌ നോക്കിയപ്പോള്‍ ഇതെന്താ ഇവര്‍ക്ക്‌ മൂന്നുപേര്‍ക്കും ഒരുപോലെ ചുമ വന്നത്‌ എന്ന്‌ സംശയം തോന്നുകയും ഇവരുടെ ചേഷ്ടകളെ ഒന്ന്‌ വീക്ഷിക്കാമെന്ന്‌ തീരുമാനിക്കുകയും ചെയ്തു (നമുക്ക്‌ പരീക്ഷ എഴുതിയിട്ട്‌ വല്ല്യ അത്യാവശ്യമൊന്നും ഇല്ലല്ലോ...).&lt;br /&gt;&lt;br /&gt;അങ്ങനെ വീക്ഷിച്ച്‌ കൊണ്ടിരുന്നപ്പോഴാണ്‌ ഒരു ചെല്ലക്കിളിയുടെ കയ്യിലെ ടവ്വല്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്‌. പാവം.. കയ്യില്‍ ടവ്വല്‍ ഒക്കെ കൊണ്ടുവന്നിട്ടുണ്ട്‌.. അത്‌ വച്ച്‌ വായ പൊത്തിയിട്ടാണ്‌ ചുമയ്ക്കുന്നത്‌... വെരി ഹയ്ജീനിക്ക്‌..&lt;br /&gt;&lt;br /&gt;ചുമയ്ക്കുന്ന മറ്റേ ചെല്ലക്കിളികളെ നോക്കിയപ്പോഴും അതാ അവരും ഹയ്ജീനിക്ക്‌... &lt;br /&gt;&lt;br /&gt;ഈ യൂണിഫൊര്‍മിറ്റി എന്റെ ഇന്ററസ്റ്റ്‌ വര്‍ദ്ധിപ്പിക്കുകയും ഞാന്‍ കൂടുതല്‍ ശ്രദ്ധകേന്റ്രീകരിക്കുകയും ചെയ്തു. അപ്പോഴാണ്‌ മറ്റൊരു കാര്യം മനസ്സിലായത്‌... ചെല്ലക്കിളികള്‍ സൂപ്പര്‍വിഷന്‌ വന്നിരിക്കുന്ന ടീച്ചര്‍ എവിടെയാണെന്ന്‌ ഇടയ്ക്കിടയ്ക്ക്‌ നോക്കുകയും ടവ്വല്‍ ഇടയ്ക്കിടയ്ക്ക്‌ തുറന്ന്‌ നോക്കുകയും പെട്ടെന്ന്‌ എന്തോ വെളിപാടുണ്ടായത്‌ പോലെ ഉത്തരക്കടലാസില്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;വല്ലപ്പോഴും ഒന്ന്‌ രണ്ട്‌ കഷണം കടലാസുകള്‍ പോക്കറ്റില്‍ തിരുകി പണ്ട്‌ പരീക്ഷയെഴുതിയിരുന്ന എനിയ്ക്ക്‌ ലജ്ജ ജനിപ്പിച്ചുകൊണ്ട്‌ ഞാന്‍ ആ സത്യം മനസ്സിലാക്കി... ഈ ചുമയ്ക്കുന്ന ചെല്ലക്കിളികളുടെ ടവ്വലിനുള്ളില്‍ കെട്ട്‌ കണക്കിന്‌ കടലാസുകഷണങ്ങള്‍ ദര്‍ശനസുഖം പ്രതീക്ഷിച്ച്‌ ഇരിപ്പുണ്ടെന്ന്‌....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-2299638462710890425?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/2299638462710890425/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=2299638462710890425' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/2299638462710890425'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/2299638462710890425'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2009/06/blog-post.html' title='ചെല്ലക്കിളികള്‍ ചുമയ്ക്കുമ്പോള്‍'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-6275285474472373973</id><published>2009-04-23T23:43:00.000-07:00</published><updated>2009-04-27T10:00:58.856-07:00</updated><title type='text'>അഭ്യര്‍ത്ഥന</title><content type='html'>പ്രിയപ്പെട്ടവരെ,&lt;br /&gt;&lt;br /&gt;എന്റെ സുഹൃത്തും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി എന്റെ സഹപ്രവര്‍ത്തകനുമായ രഞ്ജിത്ത്‌ ശങ്കര്‍ തന്റെ ആദ്യ മലയാള സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുകയാണ്‌. ഒരു ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഒരു പക്ഷേ ആദ്യമായായിരിക്കും മലയാളം സിനിമയില്‍ ഇത്രയും പ്രധാനമായ ഒരു ചുമതല വഹിക്കുന്നത്‌.&lt;br /&gt;&lt;br /&gt;6 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ (2003) ഏഷ്യാനെറ്റ്‌ ചാനലില്‍ സം പ്രേക്ഷണം ചെയ്ത 'American Dreams' എന്ന സീരിയലിലൂടെ ഏറ്റവും നല്ല തിരക്കഥാകൃത്തിനുള്ള കേരള ഗവര്‍ണ്മെന്റിന്റെ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള ആളാണ്‌ രഞ്ജിത്ത്‌ ശങ്കര്‍.&lt;br /&gt;&lt;br /&gt;കുറച്ചുകാലം സീരിയല്‍ രംഗത്ത്‌ സജീവമായിരുന്നെങ്കിലും, മലയാള സിനിമയോടുള്ള തീവ്രമായ അഭിനിവേശം മൂലം സീരിയല്‍ രംഗത്തെ സാമ്പത്തികമായ പല നേട്ടങ്ങളേയും അവഗണിച്ചുകൊണ്ട്‌ സീരിയല്‍ രംഗത്ത്‌ നിന്ന് വിട്ട്‌ നില്‍ക്കാന്‍ രഞ്ജിത്ത്‌ തീരുമാനിച്ചു. അങ്ങനെ, തന്റെ മനസ്സിലുള്ള കഥയെ പരുവപ്പെടുത്തിയെടുത്ത്‌ തിരക്കഥയാക്കുന്ന ശ്രമങ്ങള്‍ തുടങ്ങി. ഇതിന്റെ പ്രാരംഭഘട്ടങ്ങളില്‍ തന്നെ ഞാനടക്കമുള്ള പല സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യുകയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നിരന്തരം ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ഒരു ഡ്രാഫ്റ്റ്‌ സ്ക്രിപ്റ്റുമായാണ്‌ രഞ്ജിത്ത്‌ സിനിമാരംഗത്തെ പല പ്രശസ്ത താരങ്ങളേയും സമീപിച്ചത്‌. രഞ്ജിത്തിന്റെ സബ്ജറ്റ്‌ കേട്ട എല്ലാവരും തന്നെ ഇതില്‍ വളരെ തല്‍പരരാകുകയും വളരെയധികം വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;രഞ്ജിത്തിന്റെ സുഹൃത്തായ സംവിധായകന്‍ ലാല്‍ജോസ്‌ ആണ്‌ രഞ്ജിത്തിന്റെ കഴിവില്‍ നല്ല വിശ്വാസം പ്രകടിപ്പിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്ത ആളുകളില്‍ പ്രധാനി. അദ്ദേഹത്തിന്റെ ചില സിനിമാ ചിത്രീകരണസന്ദര്‍ഭങ്ങളില്‍ രഞ്ജിത്തിന്‌ ചെല്ലുവാന്‍ അവസരം നല്‍കുകയും സിനിമാനിര്‍മ്മാണത്തിനെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കുവാന്‍ സാഹചര്യം ഒരുക്കുകയും ചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;ശ്രീ. ലാല്‍ജോസ്‌ നിര്‍ദ്ദേശിച്ച പ്രകാരം ഈ സ്ക്രിപ്റ്റ്‌ ശ്രീ.ശ്രീനിവാസനുമായി സംസാരിച്ചപ്പോഴാണ്‌ ഈ സിനിമയുടെ സാക്ഷാല്‍ക്കാരത്തിനുള്ള പ്രധാന വഴിത്തിരിവായത്‌.&lt;br /&gt;&lt;br /&gt;ഐ.ടി. മേഖലയില്‍ പാലിക്കുന്ന അതേ പ്രൊഫഷണലിസത്തോടെതന്നെ രഞ്ജിത്ത്‌ തന്റെ സിനിമാ പ്രവര്‍ത്തനത്തേയും സമീപിച്ചു. കമ്പ്യൂട്ടറില്‍ ടൈപ്പ്‌ ചെയ്ത്‌ പ്രിന്റ്‌ എടുത്ത സ്ക്രിപ്റ്റ്‌ ഒരു ഫയലിലാക്കിയാണ്‌ രഞ്ജിത്ത്‌ ശ്രീ. മമ്മൂട്ടിയേയും, ശ്രീനിവാസനേയും സമീപിച്ചിരുന്നത്‌. മുന്‍ വിധികളുന്നുമില്ലാതെ രഞ്ജിത്തിന്റെ സ്ക്രിപ്പ്‌ കേട്ട ശ്രീനിവാസന്‍, വളരെ സന്തോഷത്തോടെ രഞ്ജിത്തിനെ അഭിനന്ദിക്കുകയും ഇത്‌ സിനിമയാക്കുന്നതിന്‌ രഞ്ജിത്തിനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ്‌ നല്‍കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ആരെല്ലാം അഭിനയിക്കുന്നു എന്നതിനേക്കാള്‍ ഈ സബ്ജറ്റ്‌ കൂടുതല്‍ നന്നാവുക എന്ന ഉദ്ദേശത്തോടെയുള്ള കാസ്റ്റിംഗ്‌ ആയിരുന്നു പിന്നീട്‌ നടന്നത്‌. ഈ സബ്ജറ്റ്‌ ശ്രീനിവാസന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീ. ദിലീപ്‌ എത്തുകയും അദ്ദേഹവും ഈ സിനിമ ചെയ്യുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട്‌ കാര്യങ്ങള്‍ വളരെ പെട്ടെന്ന് പുരോഗമിക്കുകയും ഒരു നല്ല സിനിമ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നിര്‍മ്മാതാവടക്കമുള്ള മികച്ച ഒരു ടീം രൂപപ്പെടുകയും ചെയ്തു.&lt;br /&gt;&lt;br /&gt;നേരത്തേ സൂചിപ്പിച്ചപോലെ പാസ്സഞ്ചര്‍ എന്ന സിനിമയുടെ കഥയും തിരക്കഥയും രൂപപ്പെടുമ്പോള്‍ പലപ്പോഴും എന്റേതായ അഭിപ്രായങ്ങള്‍ ഞാനും രഞ്ജിത്തുമായി പങ്കുവച്ചിരുന്നു. അഭിപ്രായങ്ങളില്‍ നിന്ന് തന്റേതായ ശൈലിയില്‍ അതിനെ രൂപപ്പെടുത്തി എടുക്കുന്നതില്‍ രഞ്ജിത്ത്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.&lt;br /&gt;&lt;br /&gt;പാസ്സഞ്ചര്‍ എന്ന ഈ സിനിമയുടെ ഷൂട്ടിംഗ്‌ തുടങ്ങുന്നതിനുമുന്‍പുള്ള പ്രിപ്പറേഷനുകളിലും ഷൂട്ടിംഗ്‌ ദിനങ്ങളിലും ശ്രീ. ശ്രീനിവാസനും ക്യാമറാമാന്‍ ശ്രീ. പി. സുകുമാറും രഞ്ജിത്തിനോടൊപ്പം വളരെ ക്രിയേറ്റീവ്‌ ആയും സപ്പോര്‍ട്ടീവ്‌ ആയും നില്‍ക്കുകയും ഒരു മികച്ച ടീം വര്‍ക്കിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആദ്യസിനിമയുടെ പിരിമുറുക്കങ്ങളൊന്നും പ്രകടിപ്പിക്കാതെ രഞ്ജിത്ത്‌ വളരെ ഉത്തരവാദിത്വത്തോടും പരിപൂര്‍ണ്ണ വിശ്വാസത്തോടും തന്നെ പ്രവര്‍ത്തിക്കുന്നത്‌ ഷൂട്ടിംഗ്‌ ലോക്കേഷനില്‍ വല്ലപ്പോഴും ചെന്നിരുന്ന എനിയ്ക്ക്‌ അനുഭവപ്പെട്ടു.&lt;br /&gt;&lt;br /&gt;ഈ സിനിമ തീര്‍ച്ചയായും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയും മനസ്സിലെ നന്മയെ ഉദ്ദീപിപ്പിക്കുകയും ചെയ്യും എന്നതില്‍ സംശയമില്ല. ദിലീപ്‌ ശ്രീനിവാസന്‍ ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്ന കോമഡി ഫാക്റ്ററിനുപരിയായി വളരെ ഫാസ്റ്റ്‌ ആയ ഒരു ത്രില്ലര്‍ ആയിരിക്കും ഈ സിനിമ എന്നതാണ്‌ മറ്റൊരു പ്രത്യേകത. ശക്തമായ ഒരു കഥാപാത്രത്തിലൂടെ മമത മോഹന്‍ ദാസിന്റെ അഭിനയമികവ്‌ വളരെ വ്യക്തമാക്കുന്നു ഈ ചിത്രം. ശ്രീ.ജഗതി ശ്രീകുമാര്‍, ശ്രീ.നെടുമുടി വേണു എന്നീ അഭിനയപ്രതിഭകളുടെ വളരെ വ്യത്യസ്തമായ ശൈലികളിലുള്ള കഥാപാത്രങ്ങളും ഫ്രഷ്‌ ആയ ഒരു വില്ലന്‍ കഥാപാത്രവും ഈ സിനിമയുടെ മറ്റ്‌ പ്രത്യേകതകളാണ്‌.&lt;br /&gt;&lt;br /&gt;വ്യത്യസ്തമായ പല ദൃശ്യകോണില്‍ നിന്ന് നോക്കിയാല്‍ ഓരോ കഥാപാത്രത്തിനും കൂടുതല്‍ പ്രത്യേകതയോടെ പ്രാധാന്യം കൈവരുന്നതായി അനുഭവപ്പെടുന്നു എന്ന രീതിയിലുള്ള കഥയും തിരക്കഥയും കൊണ്ട്‌ ഈ ചിത്രം വളരെ ശ്രദ്ധിക്കപ്പെടും എന്ന് വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;ഐ.ടി. കമ്പനിയിലെ തന്റെ ജോലിയോടൊപ്പമാണ്‌ രഞ്ജിത്ത്‌ തന്റെ സീരിയല്‍ സിനിമാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌ എന്നത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്‌.&lt;br /&gt;&lt;br /&gt;മലയാള സിനിമയില്‍ നല്ല സിനിമകള്‍ ഉണ്ടാവേണ്ടതിനായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പുതുതായി വരുന്ന കലാകാരന്മാര്‍ക്ക്‌ ഊര്‍ജ്ജം പകരാനായി, ഈ സിനിമയുടെ വിജയത്തിനായി നിങ്ങളുടെ പ്രാര്‍ത്ഥനകളും മറ്റ്‌ പ്രോല്‍സാഹനങ്ങളും നല്‍കണമെന്ന് ഞാന്‍ സ്നേഹത്തോടെ അപേക്ഷിക്കുന്നു.&lt;br /&gt;&lt;br /&gt;കൂടുതല്‍ വിവരങ്ങള്‍:&lt;br /&gt;http://www.youtube.com/watch?v=x39D1jtZxyc&lt;br /&gt;&lt;br /&gt;Sites Under Construction:&lt;br /&gt;http://passengerthemovie.net&lt;br /&gt;http://passengerthemovie.net/demo&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-6275285474472373973?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/6275285474472373973/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=6275285474472373973' title='29 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/6275285474472373973'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/6275285474472373973'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2009/04/blog-post.html' title='അഭ്യര്‍ത്ഥന'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>29</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-8301347082510105188</id><published>2008-11-25T01:04:00.000-08:00</published><updated>2008-11-25T01:13:02.129-08:00</updated><title type='text'>കയ്യടിയിലെ ഗുണപാഠം</title><content type='html'>ഇന്ത്യ ചന്ദ്രനിലേയ്ക്ക്‌ റോക്കറ്റ്‌ വിക്ഷേപിക്കുകയും അത്‌ വലിയ ബുദ്ധിമുട്ടില്ലാതെ ഭ്രമണപഥത്തില്‍ കയറിപ്പറ്റുകയും ചെയ്ത സംഭവമാണ്‌ താഴെ പറയാന്‍ പോകുന്ന സംഭവത്തെ സ്വാധീനിച്ച പ്രധാന വസ്തുത.&lt;br /&gt;&lt;br /&gt;&lt;u&gt;&lt;strong&gt;സീന്‍ 1&lt;/strong&gt; &lt;/u&gt;&lt;br /&gt;ഇന്ത്യ വിക്ഷേപിച്ച ബഹിരാകാശപേടകം, (റോക്കറ്റ്‌ എന്നും പറയാം എന്ന് തോന്നുന്നു..ആ.....) അങ്ങനെ ഉയര്‍ന്ന് പൊന്തി ഭ്രമണപഥത്തിലേയ്ക്ക്‌ ലക്ഷ്യം വച്ച്‌ പോയിക്കൊണ്ടിരിക്കുന്നു.... ശാസ്ത്രജ്ഞന്മാരും മറ്റ്‌ ജീവനക്കാരും നെഞ്ചിടിപ്പോടെ ഗദ്‌ ഗദ കണ്ഠരായി (സത്യായിട്ടും) നിര്‍നിന്മേഷരായി നോക്കിക്കൊണ്ട്‌ നില്‍ക്കുന്നു.... ഭ്രമണപഥത്തോട്‌ അടുക്കും തോറും സന്തോഷവും പ്രതീക്ഷയും മൂലം എല്ലാവരും കൈയ്യടിച്ച്‌ റോക്കറ്റിനെ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു.... അങ്ങനെ ആ കയ്യടികള്‍ ഏറ്റുവാങ്ങി, അതിന്റെ ആവേശത്തില്‍ റോക്കറ്റ്‌ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നു.... എല്ലാവരും കയ്യടിയെല്ലാം നിര്‍ത്തി പരസ്പരം വാരിപ്പുണര്‍ന്ന് (എല്ലാവരുടേയും കാര്യം ഉറപ്പില്ല... ചാന്‍സ്‌ കിട്ടിയവരൊക്കെ...) സന്തോഷം പങ്കിടുന്നു... അങ്ങനെ ആ ദൗത്യം വിജയം കണ്ടു...&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;u&gt;സീന്‍ 2&lt;/u&gt;&lt;/strong&gt;&lt;br /&gt;ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനി... പ്രൊജക്റ്റ്‌ ഡെവലപ്പ്‌ ചെയ്ത്‌ കഴിഞ്ഞ്‌ അതിന്റെ ടെസ്റ്റിംഗ്‌ നടക്കുന്നു. പലതരം ഡാറ്റയെ ആധാരമാക്കി നടക്കുന്ന ഒരു ബില്ലിംഗ്‌ കാല്‍ക്കുലേഷന്‍ ആണ്‌ ടെസ്റ്റ്‌ ചെയ്യാന്‍ പോകുന്നത്‌. കാല്‍ക്കുലേഷന്‍ നടക്കുന്നതിന്റെ വിശദാംശങ്ങള്‍ സ്ക്രീനില്‍ കാണാം... കുറച്ച്‌ സമയമെടുത്തുള്ള ഒരു പ്രോസസ്സ്‌ ആണിത്‌. കാല്‍ക്കുലേഷന്‍സ്‌ എല്ലാം സ്റ്റെപ്പ്‌ സ്റ്റെപ്പ്‌ ആയി നടന്ന് അവസാനം റിസല്‍ട്ട്‌ ഒരു പ്രത്യേക ഫിഗറില്‍ ചെന്ന് അവസാനിക്കണം. ആ റിസല്‍ട്ട്‌ ലഭിക്കേണ്ട ഫിഗര്‍ നമുക്ക്‌ അറിയാം. അതുകൊണ്ട്‌ ആ കറക്റ്റ്‌ ഫിഗറില്‍ കാല്‍ക്കുലേഷന്‍ ചെന്ന് എത്തിയാല്‍ പ്രോഗ്രാം കറക്റ്റ്‌ ആണെന്ന് ഉറപ്പിക്കാം.&lt;br /&gt;&lt;br /&gt;ബില്ലിംഗ്‌ കാല്‍ക്കുലേഷന്‍ സ്റ്റര്‍ട്ട്‌ ചെയ്തു... സ്ക്രീനില്‍ കാല്‍ക്കുലേഷന്‍സ്‌ സ്റ്റെപ്‌ സ്റ്റെപ്‌ ആയി മുന്നേറുന്നു... അതിനനുസരിച്ച്‌ ഫിഗര്‍ കൂടിക്കൂടി വരുന്നതായി സ്കീനില്‍ കാണാം... ടിമംഗങ്ങള്‍ എല്ലാവരും ചുറ്റും കൂടിനിന്ന് കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു... ഫിഗര്‍ കൂടിക്കൂടിവരുന്ന കണ്ട്‌ സന്തോഷവും അഭിമാനവും മൂലം എല്ലാവരും നല്ല ടീം സ്പിരിറ്റില്‍ കയ്യടി തുടര്‍ന്നു.. അങ്ങനെ റിസല്‍ട്ട്‌ കിട്ടേണ്ട ഫിഗറിനോട്‌ അടുത്തുതുടങ്ങി... എല്ലാവരുടേയും സന്തോഷവും കയ്യടിയും ആവേശത്തിന്റെ കൊടുമുടിയിലായി... അങ്ങനെ റിസല്‍ട്ട്‌ ഫിഗറില്‍ എത്തി.... കാല്‍ക്കുലേഷന്‍ നില്‍ക്കുന്നില്ല... എല്ലാവരും കയ്യടി നിര്‍ത്തി നിശബ്ദമായി... എന്നിട്ടും കാല്‍ക്കുലേഷന്‍ കത്തിക്കയറിക്കൊണ്ടിരിക്കുന്നു... ഫിഗര്‍ അന്തമില്ലാതെ കൂടിക്കൊണ്ടിരിക്കുന്നു.... അങ്ങനെ ആ ടെസ്റ്റിംഗ്‌ സമാപിച്ചു.&lt;br /&gt;&lt;br /&gt;&lt;strong&gt;അനുഭവപാഠം:&lt;/strong&gt;&lt;br /&gt;&lt;span style="color:#000099;"&gt;കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിച്ച്‌ വിജയത്തിലെത്തിക്കാം.. പക്ഷേ, കയ്യടി നിര്‍ത്തി വിജയത്തിലെത്തിക്കുക നടപ്പുള്ള കാര്യമല്ല. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-8301347082510105188?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/8301347082510105188/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=8301347082510105188' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/8301347082510105188'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/8301347082510105188'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/11/blog-post_25.html' title='കയ്യടിയിലെ ഗുണപാഠം'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-2147724047840552834</id><published>2008-11-12T21:30:00.000-08:00</published><updated>2008-11-12T21:41:50.407-08:00</updated><title type='text'>ഐ.ടി. കുട്ടപ്പനുള്ള മറുപടി</title><content type='html'>പ്രിയപ്പെട്ട കുട്ടപ്പന്‍ വായിച്ചറിയാന്‍ ബാബു എഴുതുന്നത്‌...&lt;br /&gt;&lt;br /&gt;നിന്റെ എഴുത്ത്‌ കിട്ടിയെങ്കിലും കുറേ സമയം കഴിഞ്ഞാണ്‌ എനിയ്ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞത്‌. നീ മലയാളഭാഷ മറന്നിട്ടില്ല എന്നതും എഴുത്ത്‌ എഴുതാനുള്ള മനസ്സ്‌ കാണിച്ചതിലും എനിയ്ക്ക്‌ വളരെ സന്തോഷം തോന്നിയെങ്കിലും എഴുത്തിലെ ഉള്ളടക്കം എന്നെ വല്ലാതെ വിഷമിപ്പിച്ചു.&lt;br /&gt;&lt;br /&gt;നിനക്ക്‌ ജോലി കിട്ടിയ കാലഘട്ടത്തില്‍ ഞാന്‍ എല്ലാവരോടും നിന്നെക്കുറിച്ചും നിന്റെ ജോലിയുടെ വലുപ്പത്തെക്കുറിച്ചുമെല്ലാം പറഞ്ഞ്‌ നടന്നിരുന്നു. ഇത്രയധികം ശമ്പളം കിട്ടുന്ന കാര്യം അന്നൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചിരുന്നില്ല. പിന്നീട്‌ നീ ഫ്ലാറ്റ്‌ വാങ്ങിയതും കാര്‍ വാങ്ങിയതുമെല്ലാം പറഞ്ഞപ്പോഴാണ്‌ പലരും അതൊക്കെ കുറേയെങ്കിലും വിശ്വസിച്ചത്‌. പക്ഷേ, ഇത്തരത്തിലൊരു കൊടുംചതി ഈ ജോലിക്കുണ്ടെന്ന് അറിഞ്ഞ്‌ തുടങ്ങിയത്‌ ഈയിടെയാണ്‌.&lt;br /&gt;&lt;br /&gt;ടി.വി.യിലും പത്രത്തിലുമായി ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനി അവിടെ ജോലി ചെയ്തിരുന്ന ആളുകളെ പിരിച്ചുവിട്ട രീതിയെക്കുറിച്ച്‌ വിവരിച്ചതറിഞ്ഞപ്പോള്‍ എനിയ്ക്ക്‌ തന്നെ ചെറിയൊരു ടെന്‍ഷന്‍ തോന്നിപ്പോയി. ഫുള്‍ കൈ ഷര്‍ട്ടും, കഴുത്തില്‍ ടൈയുമൊക്കെയായി വന്‍ ആര്‍ഭാടത്തില്‍ ജോലിചെയ്യുന്ന ആളുകളെ കുറ്റവാളികളെ കൊണ്ടുപോകുന്നപോലെ വിളിച്ച്‌ കൊണ്ടുപോയി പറഞ്ഞ്‌ വിട്ടു എന്നത്‌ വളരെ കഷ്ടം തന്നെ. കുറ്റവാളികള്‍ക്ക്‌ പോലും വിചാരണയും തീര്‍പ്പുമെല്ലാം കഴിഞ്ഞാണ്‌ ഇത്തരം അനുഭവം നേരിടേണ്ടിവരുന്നുള്ളൂ.. പക്ഷേ.. ഇത്‌ കുറച്ച്‌ അതിക്രമമായിപ്പോയി. നിനക്ക്‌ അത്തരത്തിലുള്ള അനുഭവം ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;നമ്മുടെ നാട്ടിലൊക്കെ പല ജോലിയ്ക്കും ആളെ കിട്ടാതെ വിഷമിക്കുന്ന ഒരു സാഹചര്യമാണുള്ളത്‌.&lt;br /&gt;&lt;br /&gt;ഈയിടെയായി തെങ്ങ്‌ കയറാന്‍ ആളെക്കിട്ടാത്തതിനാല്‍ തലയില്‍ ഹെല്‍മറ്റ്‌ വച്ചാണ്‌ തെങ്ങിന്റെ പരിസരത്തുകൂടെ നടക്കുന്നത്‌. (വണ്ടി ഓടിക്കാന്‍ ഹെല്‍മറ്റ്‌ നിര്‍ബദ്ധമാക്കിയത്‌ എത്ര നന്നായി). കാരണം, തേങ്ങ ഇടയ്ക്കിടയ്ക്ക്‌ വീഴുന്നുണ്ട്‌. തെങ്ങ്‌ കയറാന്‍ ഒരു തെങ്ങിന്‌ 15 രൂപവരെ കൂലി നിശ്ചയിച്ചിട്ടും ആളെ കിട്ടാനില്ല. ഒരു ദിവസം 20 തെങ്ങ്‌ കയറിയാല്‍ പോലും അത്യാവശ്യം സുഖമായി ജീവിക്കാം. പക്ഷേ....&lt;br /&gt;&lt;br /&gt;ദിവസക്കൂലി 300 രൂപയില്‍ കുറയാതെ കൊടുക്കാന്‍ ആളുകള്‍ തയ്യാറായിട്ടും പറമ്പിലെ പണിയ്ക്കും (കിളയ്ക്കാനും തെങ്ങിന്‌ തടം ഇടാനും മറ്റും) ആളെ കിട്ടാനില്ല. &lt;br /&gt;&lt;br /&gt;കുറച്ച്‌ നാള്‍ മുന്‍പ്‌ വരെ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടവുമായി എല്ലാവരും തിരക്കായിരുന്നു. എവിടെ നോക്കിയാലും കയ്യില്‍ ഒരു മൊബെയില്‍ ഫോണുമായി സ്ഥലകച്ചവടത്തിന്റെ സംസാരങ്ങളുമായി നടക്കുന്നവരെയാണ്‌ കണ്ടിരുന്നത്‌. പലരും അതിന്റെ ബ്രോക്കര്‍ പരിപാടി വഴി (സോറി... റിയല്‍ എസ്റ്റേറ്റ്‌ ഏജന്റ്‌ പണി എന്ന് തിരുത്തിവായിക്കുക) നല്ല കാശുണ്ടാക്കി എന്നാണ്‌ അറിയുന്നത്‌. വല്ല്യ ദേഹാദ്ധ്വാനമില്ലാതെയുള്ള പരിപാടിയായതിനാല്‍ നല്ലൊരു ശതമാനം ആളുകളും ആ മേഖലയിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌ എന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;ഇപ്പോ അതൊക്കെ ഒന്ന് ഒതുങ്ങിയതിനാല്‍ ചിലരൊക്കെ പഴയ ജോലിയിലേയ്ക്ക്‌ വരുമെന്ന് പ്രതീക്ഷിക്കാം. &lt;br /&gt;&lt;br /&gt;തെങ്ങ്‌ കയറ്റം, പറമ്പിലെ പുറം പണി, ആശാരിപ്പണി, ഇലക്റ്റ്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ മേഖലകളെല്ലാം അല്‍പം പരിചയം വേണ്ടതായതിനാല്‍ നിനക്ക്‌ കൈ വയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ വിദ്യാഭ്യാസം നല്ലൊരു കച്ചവടമായിത്തീര്‍ന്നിട്ടുള്ളതിനാല്‍ ആ മേഖല നിനക്ക്‌ ഒന്ന് ശ്രമിക്കാവുന്നതേയുള്ളു.&lt;br /&gt;ഈയിടെ ബസ്‌ സ്റ്റോപ്പില്‍ ഒരു ബോര്‍ഡ്‌ വായിച്ചിരുന്നു. ട്യൂഷന്‍ എടുക്കാന്‍ ആളെ ആവശ്യമുണ്ട്‌ എന്ന്. മണിക്കൂറിന്‌ 100 മുതല്‍ 200 രൂപവരെ കൊടുക്കും എന്നാണ്‌ എഴുതിയിരുന്നത്‌. അത്‌ തരക്കേടില്ലാത്ത ഒരു പരിപാടിയാണെന്ന് തോന്നുന്നു. ഒരു ദിവസം 4-5 മണിക്കൂര്‍ ട്യൂഷന്‍ എടുത്താല്‍ തന്നെ നല്ല ഒരു വരുമാനമായിരിക്കും.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ കേരളത്തില്‍ ഇഷ്ടം പോലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്ളതിനാല്‍ അതിലേതെങ്കിലും കോളേജില്‍ പഠിപ്പിക്കാന്‍ കയറിപ്പറ്റിയാല്‍ തരക്കേടില്ല. നമുക്ക്‌ ശ്രമിക്കാം...&lt;br /&gt;&lt;br /&gt;ഈ ഗവര്‍ണ്‍മന്റ്‌ ജോലി ചെയ്തു തുടങ്ങിയതുമുതല്‍ എനിക്ക്‌ രാത്രി ഉറക്കം വളരെ കുറഞ്ഞു. അവധി ദിവസം വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കുന്നു. കാരണം, പകല്‍ സമയം ഓഫീസില്‍ ഇരുന്നും കിടന്നും ഉറങ്ങുന്നതിലാല്‍ രാത്രി ഉറക്കം തീരെ വരുന്നില്ല. അവധിദിവസങ്ങളാണെങ്കില്‍ ഭാര്യ വീട്ടിലെ എന്തെങ്കിലും കാര്യങ്ങളും മറ്റും ചെയ്യാന്‍ ആവശ്യപ്പെടും. പണി ചെയ്ത്‌ ശീലമില്ലാത്തതിനാല്‍ ഒരു മേശയ്ക്കരികില്‍ ഉറക്കം തൂങ്ങി ഒടിഞ്ഞ്‌ മടങ്ങി ഒറ്റ ഇരിപ്പാണ്‌.&lt;br /&gt;&lt;br /&gt;ഇപ്പോള്‍, ഗവര്‍ണ്‍മന്റ്‌ ജോലി എന്നത്‌ അത്ര വലിയ സംഭവമൊന്നുമല്ല. ഈയിടെ കേന്ദ്രഗവര്‍ണ്‍മന്റ്‌ ജീവനക്കാരുടെ ശമ്പള വര്‍ദ്ധന നടപ്പിലാക്കിയിരുന്നു. അതുപോലെ ഒരെണ്ണം ഇവിടെയും നടപ്പിലാക്കിയാല്‍ തരക്കേടില്ലായിരുന്നു.&lt;br /&gt;&lt;br /&gt;പിന്നെ ഒരു ഗുണം എന്തെന്നാല്‍ പെര്‍ഫോര്‍മന്‍സ്‌ കുറഞ്ഞു എന്ന് പറഞ്ഞ്‌ ശമ്പളവര്‍ദ്ധനയില്‍ ഏറ്റക്കുറച്ചിലുണ്ടാവില്ല, പിരിച്ചുവിടല്‍ തീരെ ഉണ്ടാവില്ല. അതല്ല, ഈ പെര്‍ഫോര്‍മന്‍സ്‌ എന്ന സംഗതി ഇവിടെ അളക്കാന്‍ നടപ്പുള്ള കാര്യം വല്ലതും ആണോ? ഇവിടെ ജോലിക്കാര്‍ കൃത്യസമയത്ത്‌ വരുന്നതും പോകുന്നതും നോക്കാന്‍ പഞ്ചിംഗ്‌ തുടങ്ങിയ പരിപാടികള്‍ നടപ്പിലാക്കാന്‍ നോക്കിയപ്പോള്‍ ജീവനക്കാര്‍ പ്രതിഷേധിച്ച്‌ സംഘടന ഇടപെട്ട്‌ നിര്‍ത്തലാക്കിയില്ലേ? ജീവനക്കാരെ അവിശ്വസിക്കുന്നത്‌ അല്ലെങ്കിലും ശരിയാണോ? &lt;br /&gt;&lt;br /&gt;ഇനി കൈക്കൂലി കിട്ടാന്‍ സാദ്ധ്യതയുള്ള ജോലിയാണെങ്കില്‍ അത്‌ വാങ്ങാതെ ജോലി ചെയ്യുക നടപ്പുള്ള കാര്യമല്ല. ആത്മാര്‍ത്ഥതയോടെ ജോലി വേഗം വേഗം തീര്‍ത്താല്‍ അത്‌ മനസ്സിലാക്കി സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ഉടനേ അടുത്ത 'പണി' തരും. 'കഴിയുമ്പോ കഴിയുമ്പോ പണി തരാന്‍ ഞാനെന്താ കുപ്പീന്ന് തുറന്നുവിട്ട ഭൂതം ആണോ?' എന്ന് തോന്നുമ്പോള്‍ നമ്മളും പണിയുടെ സ്പീഡൊക്കെ ഒന്ന് കുറച്ച്‌, കിട്ടുന്നതും വാങ്ങിച്ച്‌ ഡീസന്റാകും.&lt;br /&gt;&lt;br /&gt;ഇതൊക്കെ ഞാന്‍ പറഞ്ഞതെന്തെന്നാല്‍, ഗവര്‍ണ്‍മന്റ്‌ ജോലി കിട്ടിയാല്‍ തന്നെ അതും ബുദ്ധിമുട്ട്‌ പിടിച്ച പണിയാണ്‌ എന്ന് നിനക്ക്‌ മനസ്സിലാവാന്‍ വേണ്ടിയാണ്‌.&lt;br /&gt;&lt;br /&gt;എന്തായാലും, നിനക്ക്‌ പറ്റിയ ജോലികള്‍ എന്തെല്ലാമെന്ന് ഞാന്‍ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ്‌. ആര്‍ഭാടത്തില്‍ പട്ടിണി കിടന്ന് മാനം കെട്ട്‌ ജീവിക്കാതെ, അന്തസ്സായി ഉള്ളത്‌ കൊണ്ട്‌ മനസ്സമാധാനത്തോടെ ജീവിക്കാനായി നീ ധൈര്യമായി ഇങ്ങോട്ട്‌ വന്നോളൂ..&lt;br /&gt;&lt;br /&gt;കുറച്ച്‌ നാള്‍ കഴിയുമ്പോള്‍ വീണ്ടും കാലം നന്നാവുമ്പോള്‍ നിനക്ക്‌ അത്തരം ജോലികളിലേയ്ക്ക്‌ തിരിച്ച്‌ പോകാനാകും. അപ്പോള്‍, കാലം പഠിപ്പിച്ച പാഠങ്ങള്‍ അനുഭവത്തിലെടുത്ത്‌ കൂടുതല്‍ നല്ല മനിതനാകാന്‍ നിനക്ക്‌ സാധിക്കും എന്ന് എനിയ്ക്കുറപ്പുണ്ട്‌.&lt;br /&gt;&lt;br /&gt;കുട്ടപ്പാ... നിന്നെയും കാത്ത്‌....&lt;br /&gt;&lt;br /&gt;സ്വന്തം ബാബു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-2147724047840552834?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/2147724047840552834/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=2147724047840552834' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/2147724047840552834'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/2147724047840552834'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/11/blog-post.html' title='ഐ.ടി. കുട്ടപ്പനുള്ള മറുപടി'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-7367653542065159626</id><published>2008-10-22T04:33:00.000-07:00</published><updated>2008-10-22T04:38:39.300-07:00</updated><title type='text'>ഐ.ടി. കുട്ടപ്പന്റെ കത്ത്‌</title><content type='html'>പ്രിയപ്പെട്ട ബാബു,&lt;br /&gt;&lt;br /&gt;ഞാന്‍ ഇങ്ങനെ ഒരു എഴുത്ത്‌ എഴുതുമെന്ന് നീ വിചാരിച്ചുകാണില്ല... ഞാന്‍ പോലും വിചാരിച്ചതല്ല, പക്ഷേ, 'ആഗോളമാന്ദ്യം' എന്ന സംഗതി എന്നെ മാതൃഭാഷ പൊടിതട്ടിയെടുക്കാനും അത്‌ ഒരു പേപ്പറില്‍ എഴുതാനും പ്രേരിപ്പിച്ചു, ഒരു മെയില്‍ ഐഡി പോലും ഇല്ലാത്തതിന്റെ പേരില്‍ നിന്നെ ഞാന്‍ പണ്ട്‌ കളിയാക്കിയപ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ ക്ലാര്‍ക്കായ എനിക്കെന്തിനാടാ ഈമെയില്‍ ഐഡി എന്ന് നീ എന്നോട്‌ ചോദിച്ച ഓര്‍മ്മയുള്ളതുകൊണ്ട്‌ പ്രത്യേകിച്ചും...&lt;br /&gt;&lt;br /&gt;ഇപ്പോഴും പോസ്റ്റ്‌ മാന്‍ എന്ന ജീവി നാട്ടിലൊക്കെ ഉണ്ടാകും എന്ന വിശ്വാസത്തോടെയാണ്‌ ഞാന്‍ ഈ എഴുത്ത്‌ എഴുതുന്നത്‌. &lt;br /&gt;&lt;br /&gt;ഈ എഴുത്ത്‌ എഴുതാനുള്ള കാരണം എന്തെന്നാല്‍ ആഗോളമാന്ദ്യം എന്ന ഒരു സംഭവം ഈയിടെ ഇറങ്ങിയിട്ടുണ്ട്‌. അതിന്റെ പേരില്‍ ഐ.ടി. കമ്പനികളും മറ്റും ആളുകളെ യാതൊരു ദാക്ഷിണ്യവും കാണിക്കാതെ ജോലിയില്‍ നിന്ന് പറഞ്ഞ്‌ വിട്ടുകൊണ്ടിരിക്കുകയാണ്‌. എന്റെ കമ്പനിയില്‍ തന്നെ ഞങ്ങളുടെ ശമ്പളം പകുതി കുറച്ചു. ഉടനേ കുറേപേരെയെങ്കിലും പറഞ്ഞ്‌ വിടുമെന്ന് പറയുന്ന കേള്‍ക്കുന്നു. അതുകൊണ്ട്‌ തന്നെ ആരുടേയും കണ്ണില്‍ പെടാതെ ഒളിച്ചും പാത്തുമാണ്‌ ഓഫീസില്‍ ഇരിക്കുന്നത്‌. എങ്ങാനും കണ്ടാല്‍, &lt;strong&gt;'ങാ.. നീ ഇതുവരെ പോയില്ലേ...&lt;/strong&gt;' എന്ന് ചോദിച്ച്‌ പറഞ്ഞ്‌ വിട്ടാലോ എന്ന ഭയം എന്നെ വല്ലാതെ പിടികൂടിയിട്ടുണ്ട്‌. ഇന്നല്ലെങ്കില്‍ നാളെ എന്റെ ജോലി തെറിക്കും. &lt;br /&gt;&lt;br /&gt;എന്റെ പൂര്‍വ്വകാല പ്രവര്‍ത്തികളും വാക്കുകളും നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നീ എന്നോട്‌ ക്ഷമിക്കണം. അത്തരം വേദനിപ്പിച്ച സംഗതികളില്‍ ചിലത്‌ എന്റെ മനസ്സില്‍ തികട്ടി വരുന്നത്‌ ഞാന്‍ സൂചിപ്പിക്കാം. (ഭക്ഷണം കഴിക്കാത്തതുകൊണ്ട്‌ വയറ്റില്‍ നിന്നുള്ള തികട്ടി വരവ്‌ ഇപ്പോഴില്ല)&lt;br /&gt;&lt;br /&gt;1. ഞാന്‍ ബി.ടെക്‌. പഠിച്ചുകൊണ്ടിരുന്ന കാലത്ത്‌ എനിക്ക്‌ കാമ്പസ്‌ റിക്രൂട്ട്‌ മെന്റ്‌ നടക്കുമ്പോള്‍ ഞാന്‍ നിന്നോട്‌ പറഞ്ഞ വാക്കുകള്‍... &lt;br /&gt;"മിനിമം മുപ്പതിനായിരം രൂപ ശമ്പളം ഇല്ലെങ്കില്‍ ഒരുത്തന്റേയും ജോലി എനിയ്ക്ക്‌ വേണ്ട" എന്ന് ഞാന്‍ പറഞ്ഞ്‌ അഹങ്കരിച്ചിരുന്നു. അന്ന് എനിയ്ക്ക്‌ ജോലി കിട്ടിയപ്പോള്‍ നീ പി.എസ്‌.സി. ടെസ്റ്റ്‌ എഴുതി നടക്കുകയായിരുന്നു. "സര്‍ക്കാര്‍ ജോലി ചെയ്യാന്‍ നാണമില്ലേ?" എന്നൊക്കെ ചോദിച്ച്‌ ഞാന്‍ നിന്നെ ഒരുപാട്‌ കളിയാക്കിയിട്ടുണ്ട്‌... നീ അതൊക്കെ മറന്നുകാണും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു... അഥവാ ഇപ്പോള്‍ ഓര്‍ത്തെങ്കില്‍ പെട്ടെന്ന് മറക്കണം... &lt;br /&gt;&lt;br /&gt;2. അന്ന് ഞാന്‍ അവധിക്ക്‌ നാട്ടില്‍ വന്നപ്പോള്‍ നമ്മള്‍ ഒരുമിച്ച്‌ അപ്പു അണ്ണന്റെ ഹോട്ടലില്‍ കയറി. പിസ്സായും ബര്‍ഗറും ഇല്ല എന്ന കാരണത്താല്‍ ഞാന്‍ ഒന്നും കഴിച്ചില്ലെങ്കിലും നീ അന്ന് പുട്ടും കടലയും കഴിച്ചു. ഒരു ചായ കുടിക്കാന്‍ നീ നിര്‍ബദ്ധിച്ചെങ്കിലും 'പെപ്സിയോ , കോക്കോ ഇല്ലാത്ത എന്ത്‌ ഭക്ഷണം' എന്ന് പറഞ്ഞ്‌ ഞാന്‍ നിന്റെ നിര്‍ബദ്ധത്തെ അവഗണിച്ചു. അപ്പു അണ്ണനേയും ഈ സംഭവം വേദനിപ്പിച്ചുകാണും. ഇനി ഞാന്‍ നാട്ടില്‍ വരുമ്പോള്‍ അപ്പുവണ്ണനോടും ക്ഷമ ചോദിച്ചുകൊള്ളാം.. പാവം, നല്ല മനസ്സുള്ള ഇത്തരം മനുഷ്യരെ മറക്കരുത്‌ എന്ന് ഇപ്പോഴാണ്‌ മനസ്സിലായത്‌. പുട്ടും കടലയ്ക്കും ഇപ്പോഴും നല്ല ടേസ്റ്റ്‌ ആയിരിയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.&lt;br /&gt;&lt;br /&gt;3. ഒരു LIC പോളിസി ചേരാന്‍ നീ നിര്‍ബദ്ധിച്ചപ്പോള്‍ ഞാന്‍ നിന്നെ വല്ലാതെ അവഹേളിച്ചു. മോഡേര്‍ണ്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ ഞാന്‍ 4-5 ഇന്‍ഷുറന്‍സുകള്‍ എടുത്തിട്ടുണ്ടെന്നും "LIC പോലത്തെ പഴഞ്ചന്‍ കാര്യങ്ങളുമായി നടക്കാന്‍ നാണമില്ലേ..?" എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. അതൊക്കെ നീ പൊറുക്കണം.. ഞാന്‍ ഇത്രനാളും അടച്ച കാശെല്ലാം ആ കമ്പനികള്‍ മുക്കി എന്നാണ്‌ തോന്നുന്നത്‌. ഇനി അഥവാ ആ കമ്പനികള്‍ പൂട്ടിയില്ലെങ്കിലും കാലാവധി കഴിയുമ്പോള്‍ (20 കൊല്ലം), അത്‌ അടച്ച തുകയുടെ പകുതിപോലും കാണില്ല എന്നും കേള്‍ക്കുന്നുണ്ട്‌. അടയ്ക്കുന്നത്‌ നിര്‍ത്തിയാല്‍ ഇത്‌ വരെ അടച്ചതല്ലേ പോകൂ എന്നും പലരും അഭിപ്രായപ്പെട്ടു. അതുകൊണ്ട്‌ എന്ത്‌ ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. ജോലി പോയാല്‍ പിന്നെ കണ്‍ഫിയൂഷന്‍ ഇല്ലല്ലോ, അടവ്‌ താനേ നിന്നോളും.&lt;br /&gt;&lt;br /&gt;4. വിലക്കുറവിന്‌ നാട്ടില്‍ കുറച്ച്‌ സ്ഥലം കണ്ടപ്പോള്‍ അത്‌ വാങ്ങി ഒരു വീട്‌ വയ്ക്കാന്‍ നീ എന്നെ ഉപദേശിച്ചു. ഈ ഗ്രാമത്തില്‍ വന്ന് ആരെങ്കിലും സ്ഥലം വാങ്ങി വീട്‌ പണിയുമോ എന്ന് ചോദിച്ച്‌ ഞാന്‍ നിന്ന കളിയാക്കി. എന്നിട്ട്‌, ഞാന്‍ ഒരു ഫ്ലാറ്റ്‌ വാങ്ങി. അന്ന് പലിശ 7 ശതമാനമായിരുന്നത്‌ ഇപ്പോള്‍ 11.5 ശതമാനത്തോളമായെങ്കിലും ഞാന്‍ ബുദ്ധിമുട്ടില്ലാതെ ഇന്‍സ്റ്റോള്‍മന്റ്‌ അടച്ച്‌ പോന്നിരുന്നു. ഇപ്പോള്‍ ശമ്പളം കുറച്ചപ്പോള്‍ ലോണ്‍ അടയ്ക്കാന്‍ വലിയ ബുദ്ധിമുട്ടായി. അടച്ചില്ലെങ്കില്‍ അവന്മാര്‍ ലോണ്‍ തരാന്‍ കാണിച്ച ശുഷ്‌ കാന്തിയോടെ തന്നെ പലിയ കണക്കാക്കലും മറ്റും ചെയ്യും എന്നാണ്‌ അറിഞ്ഞത്‌. ഇനിയിപ്പോള്‍ ജോലി പോയാല്‍ ഫ്ലാറ്റ്‌ ബാങ്ക്‌ എടുത്തോളും. പോയത്‌ പോയി.. ഇനി പറഞ്ഞിട്ടെന്താ...&lt;br /&gt;&lt;br /&gt;5. നീ ഒരു ബൈക്ക്‌ വാങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാര്‍ വാങ്ങിയ കാര്യം പറഞ്ഞ്‌ അതിന്റെ ഫീച്ചേര്‍സ്‌ വിവരിച്ച്‌ നിന്നെ അവഗണിച്ചു. 'കുറഞ്ഞ പലിശയ്ക്ക്‌ പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണോ ലോണ്‍ എടുത്തത്‌ ?' എന്ന് ചോദിച്ചതിന്‌ ഞാന്‍ നിന്നെ പരിഹസിച്ചു. 'പിന്നാലെ നടന്ന് ലോണ്‍ തരാന്‍ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ ഉള്ളപ്പോള്‍ ആരെങ്കിലും പലിശ കുറവിനായി ബുദ്ധിമുട്ടുമോ' എന്ന് ഞാന്‍ നിന്നോട്‌ ചോദിച്ചിരുന്നു.&lt;br /&gt;ഇപ്പോള്‍ കാര്‍ ലോണിന്റെ മാസ അടവ്‌ തീരാത്തതിനാല്‍ വലിയ ബുദ്ധിമുട്ടാണ്‌. കാര്‍ലോണ്‍ അടച്ചില്ലെങ്കില്‍ കാര്‍ അവര്‍ കൊണ്ടുപോകുമായിരിയ്ക്കും. അപ്പോള്‍ ഇത്‌ വരെ അടച്ചതില്‍ വല്ലതും ബാക്കി തന്നാല്‍ അതുകൊണ്ട്‌ കുറച്ച്‌ നാള്‍ തെണ്ടിത്തിരിഞ്ഞ്‌ ജീവിക്കാമായിരുന്നു. &lt;br /&gt;&lt;br /&gt;മേല്‍ പ്രസ്താവിച്ച സംഗതികളില്‍ എനിയ്ക്ക്‌ വല്ലാത്ത കുറ്റബോധം ഉണ്ട്‌. അതില്‍ ഏതെങ്കിലും നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിച്ച്‌ കളയൂ.. നീ അതൊന്നും കാര്യമാക്കിയിട്ടുണ്ടാവില്ല എന്ന് എനിക്കറിയാം.. എന്നാലും...&lt;br /&gt;&lt;br /&gt;പിന്നെ, എന്റെ അനിയന്‍ MCA കഴിഞ്ഞ്‌ കമ്പസ്‌ റിക്രൂട്ട്‌ മെന്റും കിട്ടി ചില സുഹൃത്തുക്കളോടൊപ്പം ഇവിടെ എന്റെ ഫ്ലാറ്റില്‍ വന്ന് താമസിക്കുന്നുണ്ട്‌. ഈ ഒറ്റയെണ്ണത്തിനും അടുത്തെങ്ങും ജോലിയില്‍ പ്രവേശിക്കാന്‍ പറ്റില്ല എന്ന് ഏകദേശം തീരുമാനമായി. ഇവിടെക്കിടന്ന് ആര്‍മ്മാദിക്കല്‌ നിര്‍ത്തി നാട്ടില്‍പോയി വല്ല പച്ചക്കറികൃഷിയോ മറ്റോ ചെയ്ത്‌ ജീവിക്കാന്‍ ഞാന്‍ അവറ്റകളെ ഒരുപാട്‌ ഉപദേശിച്ചു. എനിയ്ക്ക്‌ പണ്ട്‌ പറ്റിയതരം ആര്‍ഭാടങ്ങളും അഹങ്കാരങ്ങളും നാട്ടില്‍ കാണിച്ച്‌ നടന്നതിനാല്‍ ഒരെണ്ണത്തിനും നാട്ടില്‍ പോകാന്‍ മനസ്സ്‌ വരുന്നില്ല. കുറച്ച്‌ നാള്‍ പട്ടിണി കിടക്കുമ്പോള്‍ നാണക്കേടൊക്കെ മാറി അങ്ങ്‌ വന്നുകൊള്ളും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതൊക്കെ ഞാന്‍ പറഞ്ഞത്‌ എന്തിനെന്നാല്‍, നാട്ടില്‍ വന്നാല്‍ ജീവിച്ച്‌ പോകാന്‍ പറ്റിയ വല്ല പണിയും നീ വിചാരിച്ചാല്‍ സംഘടിപ്പിച്ച്‌ തരാന്‍ കഴിയും എന്ന് എനിയ്ക്ക്‌ ഉറപ്പുണ്ട്‌. നീ നാട്ടില്‍ അത്യാവശ്യം സാമൂഹ്യപ്രവര്‍ത്തനവും പിടിപാടും ഉള്ള ആളാണെന്നും എനിയ്ക്കറിയാം. &lt;br /&gt;&lt;br /&gt;ജോലിയില്‍ പറ്റാവുന്നത്ര കാലം പിടിച്ച്‌ നില്‍ക്കുകയും, അത്‌ കഴിഞ്ഞാല്‍ പറ്റാവുന്നത്ര കാലം ഉള്ള ആര്‍ഭാടത്തില്‍ ജീവിക്കുകയും ചെയ്തിട്ട്‌ ഒരു പുതിയ മനിതനായി ഞാന്‍ അങ്ങ്‌ വരും... നീ എന്നെ നിരാശപ്പെടുത്തില്ല എന്ന് എനിയ്ക്ക്‌ ഉറച്ച വിശ്വാസമുണ്ട്‌. നാട്ടില്‍ ഉള്ള ആ ചെറിയ വീടും സ്ഥലവും ഞാന്‍ വില്‍ക്കാന്‍ പോയപ്പോള്‍ നീ ഒരുപാട്‌ എതിര്‍ത്തതുകൊണ്ട്‌ മാത്രം ഞാന്‍ അന്ന് വിറ്റില്ല. എന്തായാലും അത്‌ നന്നായി. കയറി കിടക്കാന്‍ ഒരു ഇടമുണ്ടല്ലോ ഇപ്പോഴും...&lt;br /&gt;&lt;br /&gt;ഉടനേ നേരില്‍ കാണാം എന്ന പ്രതീക്ഷയോടെ...&lt;br /&gt;&lt;br /&gt;നിന്റെ കൂട്ടുകാരന്‍ കുട്ടപ്പന്‍... (പേര്‌ ഭാഗ്യത്തിന്‌ ഞാന്‍ മാറ്റിയിട്ടില്ല)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-7367653542065159626?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/7367653542065159626/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=7367653542065159626' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/7367653542065159626'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/7367653542065159626'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/10/blog-post_22.html' title='ഐ.ടി. കുട്ടപ്പന്റെ കത്ത്‌'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-8054523016607488412</id><published>2008-10-06T03:12:00.000-07:00</published><updated>2008-10-06T03:17:28.596-07:00</updated><title type='text'>ഫോണ്‍ ഫ്രീക്വന്‍സി ടെസ്റ്റ്‌</title><content type='html'>വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ചേര്‍ത്തലയ്ക്കടുത്തുള്ള ഒരു പ്രദേശം.... വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ എന്ന് പറഞ്ഞാല്‍ ടെലഫോണ്‍ സര്‍വ്വസാധാരണമാകുന്ന കാലത്തിനും മുന്‍പ്‌. ടെലഫോണ്‍ കണക്‌ ഷനുകള്‍ കിട്ടിത്തുടങ്ങിയ കാലഘട്ടം...&lt;br /&gt;&lt;br /&gt;പ്രദേശവും കാലഘട്ടവും മൗത്ത്‌ ലുക്കിംഗ്‌, കലുങ്ക്‌ സിറ്റിംഗ്‌, കമന്റ്‌ ബീറ്റിംഗ്‌, ഷുഗര്‍ ചാറ്റിംഗ്‌ എന്നീ പൂവാല ആക്റ്റിവിറ്റീസിന്‌ ബാധകമല്ല എന്ന കാരണത്താല്‍ തന്നെ, മേല്‍ പ്രസ്താവിച്ച പ്രദേശത്തേയും സ്ഥിതി വിഭിന്നമല്ല.&lt;br /&gt;&lt;br /&gt;വൈകുന്നേരങ്ങളില്‍ റോഡരികിലെ കലുങ്കില്‍ കുത്തിയിരുന്ന് ആ വഴി പോകുന്ന തരുണീമണികളുടെ റേറ്റിംഗ്‌ നിശ്ചയിക്കാന്‍ നിയോഗിക്കപ്പെട്ട രണ്ട്‌ മൂന്ന് സുഹൃത്തുക്കള്‍ അവരുടെ പതിവ്‌ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ദിനേശനാണ്‌ ഇതില്‍ കൂടുതല്‍ സജീവം.&lt;br /&gt;&lt;br /&gt;അപ്പോഴാണ്‌ ആ വഴി ദാമുവേട്ടന്റെ മകള്‍ ബീന ട്യൂഷന്‍ കഴിഞ്ഞ്‌ വരുന്നത്‌. ബീനയെ മൈന്‍ഡ്‌ ചെയ്തില്ലെങ്കില്‍ ദാമുവേട്ടന്‌ വിഷമമാവുമല്ലോ എന്ന് വിചാരിച്ച്‌ അങ്ങോട്ട്‌ ട്യൂണ്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌ കണ്ടുകൊണ്ടാണ്‌ ദാമുവേട്ടന്റെ വരവ്‌.&lt;br /&gt;&lt;br /&gt;ദാമുവേട്ടന്റെ വക ഇഷ്ടം പോലെ കിട്ടി. ഇതിലും ഭേദം തല്ല് കൊള്ളുന്നതായിരുന്നു എന്ന് തോന്നത്തക്കവിധത്തിലുള്ള ഹൈ റേഞ്ച്‌ ചീത്തവിളികള്‍. കുടുംബക്കാരെയെല്ലാം ടച്ച്‌ ചെയ്തുകൊണ്ട്‌ തെറിവിളികള്‍ ഡെഡിക്കേറ്റ്‌ ചെയ്ത്‌ പോയിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;"നാണം കെട്ട വകകള്‍... നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ..." എന്ന് അനുഗ്രഹിച്ചുകൊണ്ട്‌ പുള്ളിക്കാരന്‍ ഉപസംഗ്രഹിച്ചു.&lt;br /&gt;&lt;br /&gt;കിട്ടേണ്ടത്‌ കിട്ടിയപ്പോള്‍ നാണം തോന്നിയില്ലെങ്കിലും ഒരല്‍പം പ്രതികാരദാഹം പിള്ളേര്‍ക്ക്‌ തോന്നുകയും അപ്പുറത്തെ വര്‍ക്കിച്ചേട്ടന്റെ കടയില്‍ നിന്ന് ഓരോ ഉപ്പ്‌ സോഡ കുടിച്ച്‌ ആ ദാഹം തല്‍ക്കാലും ഒതുക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;പക്ഷേ, ഉപ്പ്‌ സോഡയിലൊന്നും ഒതുങ്ങുന്ന ദാഹമായിരുന്നില്ല അതെന്ന് തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചു.&lt;br /&gt;&lt;br /&gt;ദാമുവേട്ടന്റെ വീട്ടിലേയ്ക്ക്‌ ടെലഫോണ്‍ കണക്‌ ഷന്‍ കൊടുക്കാനായി ആള്‌ വന്നത്‌ കവലയില്‍ നിന്ന് അറിഞ്ഞ ലവന്മാര്‍ ദാമുവേട്ടന്റെ വീട്ടിലെ നമ്പര്‍ സംഘടിപ്പിച്ചു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് ഒരു ടെലഫോണ്‍ ബൂത്തില്‍ കയറി ദാമുവേട്ടന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തു.&lt;br /&gt;&lt;br /&gt;"ഹലോ... ഇത്‌ ******** നമ്പര്‍ അല്ലേ?"&lt;br /&gt;&lt;br /&gt;"അതേ... ആരാണ്‌ ?" ദാമുവേട്ടന്റെ മറുപടി.&lt;br /&gt;&lt;br /&gt;"ഇത്‌ ടെലഫോണ്‍ എക്സ്ചേഞ്ചില്‍ നിന്നാണ്‌. ഞങ്ങള്‍ ഫോണിന്റെ ഫ്രീക്വന്‍സി ഒന്ന് ടെസ്റ്റ്‌ ചെയ്യാന്‍ വേണ്ടി വിളിച്ചതാ."&lt;br /&gt;&lt;br /&gt;"ഫോണിന്റെ??? ഫ്രീക്വന്‍സീന്ന് വച്ചാല്‍?" ദാമുവേട്ടന്‌ കാര്യം വല്ല്യ പിടികിട്ടിയില്ല.&lt;br /&gt;&lt;br /&gt;"ഈ ഫോണ്‍ കണക്‌ ഷന്‍ കൊടുക്കുമ്പോള്‍ ഞങ്ങള്‍ അതിന്റെ ഫ്രീക്വന്‍സി ഒന്ന് ടെസ്റ്റ്‌ ചെയ്യും, അത്‌ കറക്റ്റ്‌ ആണോന്ന് നോക്കാനാ.."&lt;br /&gt;&lt;br /&gt;"ങാ.. ശരി, ചെയ്തോളൂ.." ദാമുവേട്ടന്‍ സമ്മതിച്ചു.&lt;br /&gt;&lt;br /&gt;"ഞാന്‍ പറയുന്ന പോലെ ഒന്ന് സൗണ്ട്‌ ഉണ്ടാക്കണം.. ഫ്രീക്വന്‍സി ഞാന്‍ ചെക്ക്‌ ചെയ്തോളാം.."&lt;br /&gt;&lt;br /&gt;"ശരി..." അതും ദാമുവേട്ടന്‌ സമ്മതം.&lt;br /&gt;&lt;br /&gt;"&lt;strong&gt;പൂ ഹൂ........യ്‌................&lt;/strong&gt;" ദിനേശന്‍ നല്ല ഒരു താളത്തില്‍, ഫ്രിക്വന്‍സിയില്‍ ഒന്ന് കൂവി.&lt;br /&gt;&lt;br /&gt;അപ്പുറത്ത്‌ നിന്ന് ഒരു നിശബ്ദത. ദാമുവേട്ടന്‍ ഒന്ന് ശങ്കിച്ചു.&lt;br /&gt;&lt;br /&gt;"ഹലോ... കേള്‍ക്കുന്നില്ലേ?" ദിനേശന്‍ വീണ്ടും.&lt;br /&gt;&lt;br /&gt;"ങാ... ഉവ്വ്‌..." ദാമുവേട്ടന്റെ മറുപടി.&lt;br /&gt;&lt;br /&gt;"ഞാന്‍ പറഞ്ഞ പോലെ ഒന്ന് ശബ്ദമുണ്ടാക്കൂ.. ഞങ്ങള്‍ക്ക്‌ വേറെ പണിയുള്ളതാ.. ഇത്‌ ടെസ്റ്റ്‌ ചെയ്ത്‌ കഴിഞ്ഞിട്ട്‌ വേണം ബാക്കി..." ദിനേശന്‍ ഒരല്‍പ്പം കടുപ്പിച്ചു.&lt;br /&gt;&lt;br /&gt;"&lt;strong&gt;പൂ....ഹൂ.......യ്‌.....&lt;/strong&gt;." അപ്പുറത്ത്‌ നിന്ന് ദാമുവേട്ടന്റെ ശബ്ദം.&lt;br /&gt;&lt;br /&gt;"ങാ... ഓ കെ യാണല്ലോ.... ഇനി ഒരു ഫീമെയില്‍ വോയ്സ്‌ ടെസ്റ്റ്‌ ചെയ്യണമല്ലോ.."&lt;br /&gt;&lt;br /&gt;"അല്ലാ.. അത്‌... ഭാര്യ അടുക്കളയിലാ.. " ദാമുവേട്ടന്‌ ഒരു വൈക്ലബ്യം.&lt;br /&gt;&lt;br /&gt;"ഇതും കൂടി മതി... വേഗമാവട്ടെ... പിന്നേയ്‌, ഫീമെയില്‍ വോയ്സ്‌ അധികം പ്രായമില്ലാത്തവരുടെയാകും നല്ലത്‌... വേറെ ആരെങ്കിലും?" ദിനേശന്‍ തിരക്ക്‌ കൂട്ടി.&lt;br /&gt;&lt;br /&gt;"ങാ... മോളുണ്ട്‌ കൊടുക്കാം.."&lt;br /&gt;&lt;br /&gt;ദാമുവേട്ടന്‍ മോള്‍ക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്‌ കേള്‍ക്കാം.&lt;br /&gt;&lt;br /&gt;"ഹലോ.." അപ്പുറത്ത്‌ നിന്ന് ഫീമെയില്‍ വോയ്സ്‌.&lt;br /&gt;&lt;br /&gt;"കുട്ടീ.. ഞാന്‍ പറഞ്ഞു തരുന്ന ഫ്രിക്വന്‍സിയില്‍ ഒന്ന് ശബ്ദമുണ്ടാക്കൂ പ്ലീസ്‌...&lt;br /&gt;&lt;br /&gt;"ശരി..." മോള്‍ക്കും സമ്മതം.&lt;br /&gt;&lt;br /&gt;"പൂ.....ഹൂ.......യ്‌.........." ദിനേശന്‍ നല്ല താളത്തില്‍ രാഗം ഇട്ടുകൊടുത്തു.&lt;br /&gt;&lt;br /&gt;അപ്പുറത്ത്‌ നിന്ന് ഒരല്‍പ്പം ലജ്ജയോടെ പതിഞ്ഞ സ്വരത്തില്‍ ഫീമെയില്‍ വോയ്സ്‌. "&lt;span style="color:#000099;"&gt;പൂ.....ഹൂ.......യ്‌..........&lt;/span&gt;"&lt;br /&gt;&lt;br /&gt;"ങാ.. മതി.. താങ്ക്സ്‌ ...ഫ്രിക്വന്‍സി കറക്റ്റാണെന്ന് കുട്ടി അച്ഛനോട്‌ പറഞ്ഞേക്കൂ.. താങ്ക്യൂ..." ദിനേശന്‍ ഫോണ്‍ കട്ട്‌ ചെയ്തു.&lt;br /&gt;&lt;br /&gt;**************************&lt;br /&gt;&lt;br /&gt;പിറ്റേന്ന് ട്യൂഷന്‍ കഴിഞ്ഞ്‌ ദാമുവേട്ടന്റെ മകള്‍ വരുന്നതും നോക്കി ദിനേശനും കൂട്ടരും ഹൃദയമിടിപ്പോടെ കാത്തിരുന്നു. ആ കുട്ടി കടന്ന് പോയപ്പോള്‍ ദിനേശന്‍ നീട്ടി ഒരു വിളി...&lt;br /&gt;"&lt;strong&gt;പൂ.....ഹൂ.......യ്‌..........&lt;/strong&gt;"&lt;br /&gt;&lt;br /&gt;*************************&lt;br /&gt;&lt;br /&gt;ആ ഫ്രീക്വന്‍സി ടെസ്റ്റിന്റെ ഫലമായി ദാമുവേട്ടന്‍ മോളെ മദ്രാസില്‍ ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്തി തുടര്‍ പഠനം നടത്തേണ്ടിവന്നു എന്നത്‌ വെറും ഔപചാരികം മാത്രം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-8054523016607488412?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/8054523016607488412/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=8054523016607488412' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/8054523016607488412'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/8054523016607488412'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/10/blog-post.html' title='ഫോണ്‍ ഫ്രീക്വന്‍സി ടെസ്റ്റ്‌'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-5877941508893131769</id><published>2008-07-22T22:40:00.000-07:00</published><updated>2008-07-22T22:49:18.997-07:00</updated><title type='text'>തിരഞ്ഞെടുത്ത എന്റെ ചില ബ്ലോഗ്‌ പോസ്റ്റുകള്‍</title><content type='html'>ആര്‌ തിരഞ്ഞെടുത്തത്‌ എന്ന ചോദ്യം സ്വാഭാവികം. ഞാന്‍ തന്നെ തിരഞ്ഞെടുത്തത്‌.അതായത്‌, കഴിഞ്ഞ 2 കൊല്ലക്കാലമായി ഈ ബൂലോഗത്ത്‌ സൂര്യോദയം ഡയറി എന്ന വിഭാഗത്തില്‍ കുറേ എഴുതിക്കൂട്ടി.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഈയടുത്ത കാലത്ത്‌ ഒരു സ്വയം വിശകലനം നടത്തി നോക്കിയതിന്റെ ഫലമായി, അതില്‍ തരക്കേടില്ല എന്ന് എനിയ്ക്ക്‌ തോന്നിയ ചില പോസ്റ്റുകള്‍&lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2006/07/blog-post_21.html"&gt;ഊര്‍ജതന്ത്രം ലാബ്‌ &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2006/07/blog-post_23.html"&gt;രസതന്ത്രം ലാബ്‌ &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2006/08/blog-post_21.html"&gt;കമ്പ്യൂട്ടര്‍ ലാബ്‌ &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2006_08_01_archive.html"&gt;കോപ്പിയടി കലയാണോ? &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2006/07/blog-post_27.html"&gt;മദ്രാസില്‍ ഒരു ബസ്‌ യാത്ര&lt;br /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2006/10/blog-post_31.html"&gt;തലയില്‍ വച്ചുകെട്ടിയ പ്രണയം &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2006/10/blog-post_16.html"&gt;കുട്ടപ്പന്‍ എഫ്ഫക്റ്റ്‌&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2006/10/blog-post_22.html"&gt;ഒരു പാമ്പ്‌ ദുര്യോഗം&lt;/a&gt; &lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2006/11/blog-post_30.html"&gt;തത്ത്വമറിയാത്ത നായ&lt;/a&gt; &lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2006/11/blog-post_03.html"&gt;കോപ്പിയടി കറുത്ത കല &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2006/11/blog-post.html"&gt;അഡ്രസ്സ്‌ ഇല്ലാത്ത ലവ്‌ കാര്‍ഡ്‌ &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2006/12/blog-post.html"&gt;അസ്തമയലീലകള്‍ - 1&lt;br /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2006/12/blog-post_12.html"&gt;അസ്തമയലീലകള്‍ - 2&lt;br /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2007/01/blog-post.html"&gt;അസ്തമയലീലകള്‍ - 3&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2007/01/blog-post_22.html"&gt;ക്ലാസ്സിലെ അപൂര്‍വ്വ കാഴ്ച&lt;/a&gt; &lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2007/03/blog-post.html"&gt;മുത്തച്ഛനും ചാമ്പമരവും&lt;/a&gt; &lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2007/06/blog-post_26.html"&gt;കോവൈ തമിഴ്‌ എനക്ക്‌ പുടിക്കാത്‌  &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2007/07/blog-post.html"&gt;കാട്ടുഷാജപ്പനും ഡ്രാക്കുളയും &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2007/09/blog-post_05.html"&gt;എന്‍ഡ്രന്‍സ്‌ കോച്ചിംഗ്‌ &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://sooryodayamdiary.blogspot.com/2007/09/blog-post.html"&gt;ചോറ്റാനിക്കര ക്ഷേത്രദര്‍ശനം&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-5877941508893131769?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/5877941508893131769/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=5877941508893131769' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/5877941508893131769'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/5877941508893131769'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/07/blog-post_22.html' title='തിരഞ്ഞെടുത്ത എന്റെ ചില ബ്ലോഗ്‌ പോസ്റ്റുകള്‍'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-6213333940700994935</id><published>2008-07-17T04:41:00.000-07:00</published><updated>2008-07-17T04:50:19.946-07:00</updated><title type='text'>മദ്രാസിലെ ചപ്പാത്തി</title><content type='html'>ഒരു പത്ത്‌ പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌.... ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി (ഭാരമായി) മദ്രാസില്‍ കുറച്ച്‌ കാലം താമസിക്കേണ്ടിവന്നിട്ടുണ്ട്‌. തമിഴ്‌ മക്കളുടെ സ്നേഹവും ആത്മാര്‍ത്ഥതയും ഒരുപാട്‌ കാണാനും അനുഭവിക്കാനും ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്‌.&lt;br /&gt;&lt;br /&gt;സ്നേഹവും ആത്മാര്‍ത്ഥതയും എന്ന് ഉദ്ദേശിച്ചത്‌ വേറൊന്നുമല്ല, അവരുടെ ആ സഹായ മനസ്ഥിതി തന്നെ.&lt;br /&gt;&lt;br /&gt;എങ്ങോട്ടെങ്കിലും പോകേണ്ട വഴി ഒന്ന് ചോദിക്കേണ്ട ആവശ്യമേയുള്ളൂ, എന്തൊരു ആത്മാര്‍ത്ഥതയോടെയാണ്‌ പറഞ്ഞുതരിക എന്നറിയാമോ? പിന്നെന്താ പ്രശ്നം... ഒരുത്തനെ മാത്രം വിശ്വസിച്ചാല്‍ കാര്യം കട്ടപ്പൊക....&lt;br /&gt;&lt;br /&gt;എന്നാല്‍ ഒന്നില്‍ കൂടുതല്‍ പേരോട്‌ ചോദിച്ചാലോ... എല്ലാവരും വേറെ വേറെ വഴി പറഞ്ഞുതരും. അങ്ങനെ വഴിചോദിച്ച നമ്മള്‍ അന്തം വിട്ട്‌ തെക്ക്‌ വടക്ക്‌ (കിഴക്ക്‌ പടിഞ്ഞാറും പെടും) നടന്ന് ക്ഷീണിക്കും, അത്ര തന്നേ.&lt;br /&gt;&lt;br /&gt;അതൊക്കെ പോട്ടെ... അവിടെ ഒരു മലയാളി ലോഡ്ജിലാണ്‌ ചിലപ്പോള്‍ താമസം. അതിനോടടുത്തായി ഒരു റെസ്റ്റോറന്റ്‌ ഉണ്ട്‌. ഫുഡിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചാമനോഭാവം പണ്ടേ ഇല്ലാത്തതിനാല്‍ ആ റെസ്റ്റോറന്റ്‌ എന്റെ ഒരു സ്ഥിരം നോട്ടപ്പുള്ളിയായിരുന്നു. ആ റെസ്റ്റോറന്റ്‌ എനിക്ക്‌ പിടിക്കാന്‍ കാരണം, അതും മലയാളികള്‍ നടത്തുന്നതായിരുന്നു എന്നത്‌ തന്നെ. മാത്രമല്ല, അവര്‍ക്ക്‌ നമ്മളെ ഇച്ചിരി ബഹുമാനവും.. (നാട്ടില്‍ കിട്ടാത്ത ബഹുമാനം അവിടെ നിന്ന് കിട്ടുമ്പോള്‍ സ്വാഭാവികമായും ഒരു ചാഞ്ചാട്ടം ആര്‍ക്കും ഉണ്ടാവാമല്ലോ?)&lt;br /&gt;&lt;br /&gt;ഒരു ദിവസം രാത്രി.... പതിവുപോലെ ചപ്പാത്തിയും മുട്ടക്കറിയും കഴിക്കാനായി അവിടെ കയറി.&lt;br /&gt;&lt;br /&gt;ഫുഡ്‌ കണ്ടാല്‍ എനിയ്ക്ക്‌ 'ഒരല്‍പ്പം ആര്‍ത്തിയാണെന്ന് തോന്നും' എന്ന് പല നല്ല സുഹൃത്തുക്കളും (കല്ല്യാണശേഷം ഭാര്യയും) സൂചിപ്പിച്ചിരുന്നു. ഞാന്‍ ആര്‍ത്തി കാണിച്ചിട്ടല്ലെങ്കിലും എന്റെ ഭാവവും പ്രവൃത്തിയും കണ്ടാല്‍ അങ്ങനെയേ തോന്നൂ എന്നതാണ്‌ സത്യം. അതുകൊണ്ട്‌ തന്നെ ഈ ആര്‍ത്തീഭാവം വരാതിരിക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്‌.&lt;br /&gt;&lt;br /&gt;ചപ്പാത്തി സ്റ്റീല്‍ പ്ലേറ്റിലാണ്‌ വച്ചിരിക്കുന്നത്‌. പ്ലേറ്റില്‍ അവസാനത്തെ ചപ്പാത്തി....&lt;br /&gt;&lt;br /&gt;ചുരുട്ടി മടക്കി വായില്‍ കുത്തിക്കേറ്റണ്ടല്ലോ എന്ന് വിചാരിച്ച്‌, ആര്‍ത്തിയില്ലാത്ത ഭാവം മുഖത്ത്‌ മാത്രം പോരല്ലോ, പ്രവര്‍ത്തിയിലും വേണമല്ലോ എന്ന് വിചാരിച്ച്‌ , ചപ്പാത്തിയെ പ്ലേറ്റില്‍ ഒന്ന് അമര്‍ത്തി വിരല്‍കൊണ്ട്‌ പൊട്ടിച്ചെടുക്കാനുള്ള ഒരു ശ്രമം നടത്തി.....&lt;br /&gt;&lt;br /&gt;മാര്‍ബില്‍ മേശമേല്‍ ഇരുന്ന് സ്ലിപ്പ്‌ ആയ സ്റ്റീല്‍ പ്ലേറ്റ്‌, അതിന്റെ അതിര്‍ത്തി ലംഘിച്ച്‌ നിലത്തെയ്ക്ക്‌ ഒരൊറ്റ ചാട്ടം...&lt;br /&gt;&lt;br /&gt;&lt;strong&gt;"ക്ലിം.. ......... ക്ലിം........ ക്ലിം.....ക്ലിം... ക്ലിംക്ലിംക്ലിംക്ലിം............"&lt;/strong&gt;&lt;br /&gt;&lt;br /&gt;പ്ലേറ്റ്‌ നിലത്ത്‌ കിടന്ന് ഒരു ആര്‍മ്മാദം...&lt;br /&gt;&lt;br /&gt; "&lt;strong&gt;ക്ലിം.&lt;/strong&gt;.." എന്ന് ഒറ്റ ശബ്ദത്തില്‍ ഒതുക്കാമായിരുന്ന ആ സംഭവത്തെ ആ പ്ലേറ്റ്‌ നിലത്ത്‌ കിടന്ന് ഉരുണ്ട്‌ പിരണ്ട്‌ ആകെ ബഹളമയമാക്കി.&lt;br /&gt;&lt;br /&gt;ആ റെസ്റ്റോറന്റിലെ ആളുകളെല്ലാം ഞെട്ടിത്തിരിഞ്ഞ്‌ എന്നെ നോക്കി....&lt;br /&gt;&lt;br /&gt;ഞാനാരാ മോന്‍... ചപ്പാത്തി നിലത്ത്‌ പോകാതെ എന്റെ കൈപ്പിടിയില്‍ തന്നെ .... അതും കയ്യില്‍ വച്ച്‌ വിജയശ്രീലാളിതനെപ്പോലെ ഞാന്‍... (അവിടെ എന്നെ അറിയുന്നവരാരുമില്ലല്ലോ എന്റെ സ്വഭാവഗുണം അറിഞ്ഞ്‌ പെണ്ണ്‍ കെട്ടിച്ചുതരാന്‍.. അതുകൊണ്ട്‌ ചമ്മല്‍ ഞാന്‍ ഒരു വിഷയമാക്കിയില്ല)&lt;br /&gt;&lt;br /&gt;അവിടുത്തെ വെയിറ്റര്‍ പയ്യന്‍ വേഗം പോയി മറ്റൊരു പ്ലേറ്റ്‌ എടുത്ത്‌ കൊണ്ടുവന്ന് തരുന്നവരെ 'അമ്പ്‌ പെരുന്നാളിന്‌ കുടപിടിച്ച പോലെ' ആ ചപ്പാത്തി കയ്യില്‍ വച്ച്‌ ഞാന്‍ നിന്നു.&lt;br /&gt;&lt;br /&gt;(പിന്നീട്‌ ചപ്പാത്തി കഴിക്കുമ്പോള്‍ ചപ്പാത്തിയില്‍ മാത്രം ഉണ്ടായിരുന്ന ആ ഭീകരശ്രദ്ധ അല്‍പം പ്ലേറ്റിലേയ്ക്കും വ്യാപിപ്പിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രമിച്ചിരുന്നു)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-6213333940700994935?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/6213333940700994935/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=6213333940700994935' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/6213333940700994935'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/6213333940700994935'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/07/blog-post.html' title='മദ്രാസിലെ ചപ്പാത്തി'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-1920669498206225259</id><published>2008-06-25T21:10:00.000-07:00</published><updated>2008-06-29T21:41:21.815-07:00</updated><title type='text'>ഇനിയും തീരാത്ത പ്രവാസജീവിതം - 2</title><content type='html'>പിന്നീടങ്ങോട്ട്‌ മോഹനേട്ടന്‍ തന്റെ ജീവിതകഥ എന്നോട്‌ പറയുകയായിരുന്നു. ഇടയ്ക്ക്‌ വല്ലപ്പോഴും ചില ചോദ്യങ്ങളും കമന്റുകളും പറയേണ്ടിവന്നതൊഴിച്ചാല്‍ 2 മണിക്കൂറില്‍ കൂടുതല്‍ മോഹനേട്ടന്‍ എന്നോട്‌ സംസാരിച്ചുകൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;"എന്റെ വീട്‌ വളരെ മോശം സാമ്പത്തികസ്ഥിതിയുള്ളതായിരുന്നു. 24 വയസ്സുള്ളപ്പോള്‍ ഞാന്‍ ഗള്‍ഫിലേയ്ക്ക്‌ വരുന്നത്‌. 6 കൊല്ലക്കാലം പണിയെടുത്ത്‌ ഞാന്‍ കാര്യങ്ങള്‍ എല്ലാം ഒന്ന് മെച്ചപ്പെടുത്തി. അച്ചനും അമ്മയും താമസിക്കുന്ന വീട്‌ പുതുക്കി പണിതു. അനിയത്തിയെ കെട്ടിച്ചു വിട്ടു. അതും ഒരുപാട്‌ സ്വര്‍ണ്ണം കൊടുത്ത്‌ തന്നെ കേമമായി നടത്തി. ചേട്ടന്റെ ഷെയറുള്ള സ്ഥലം ഞാന്‍ കാശ്‌ കൊടുത്ത്‌ വാങ്ങി. എന്നിട്ട്‌ ചേട്ടന്‌ വേറൊരു വീട്‌ വച്ചുകൊടുത്തു. എല്ലാ മാസവും വീട്ടിലെ ചിലവിനും ചികില്‍സയ്ക്കുമായി അച്ചനും അമ്മയ്ക്കും പണം അയച്ചുകൊണ്ടിരുന്നു..."&lt;br /&gt;&lt;br /&gt;എനിയ്ക്ക്‌ മോഹനേട്ടനോടുള്ള ബഹുമാനം കൂടിക്കൂടി വന്നു.&lt;br /&gt;&lt;br /&gt;"കല്ല്യാണം???"&lt;br /&gt;&lt;br /&gt;"ങാ.. കല്ല്യാണം ആലോചിച്ച്‌ വന്നപ്പോള്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു. അവരുടെ വീട്ടുകാര്‍ പണ്ട്‌ വല്ല്യ കാശ്‌ കാരായിരുന്നു. അവളുടെ അച്ഛന്‍ പണ്ട്‌ കുവൈറ്റിലായിരുന്നു. വലിയ ആര്‍ഭാടത്തിലായിരുന്നു ജീവിതം... ഞാന്‍ കല്ല്യാണം കഴിക്കുമ്പോള്‍ ആ പഴയ ആര്‍ഭാടജീവിതവും കാര്യങ്ങളുമല്ലാതെ വേറെ ഒന്നും ഉണ്ടായില്ല..." &lt;br /&gt;&lt;br /&gt;"എന്ന് വച്ചാല്‍? " എനിയ്ക്ക്‌ സംശയമായി.&lt;br /&gt;&lt;br /&gt;"സ്വന്തമായി ഒരു വീടുപോലും ഇല്ലായിരുന്നു അവര്‍ക്ക്‌. വാടക വീട്ടിലായിരുന്നു താമസം.. കിട്ടുന്ന കാശ്‌ മുഴുവന്‍ ആര്‍ഭാടമായി ജീവിക്കാന്‍ ഉപയോഗിച്ചു. ഒടുവില്‍ ഞാന്‍ 2 ലക്ഷം രൂപ അങ്ങോട്ട്‌ കൊടുത്താണ്‌ കല്ല്യാണം കഴിച്ചത്‌..."&lt;br /&gt;&lt;br /&gt;"പെണ്‍കുട്ടിയുടെ വീട്ടില്‍ വേറെ ആരൊക്കെയുണ്ട്‌??"&lt;br /&gt;&lt;br /&gt;"രണ്ട്‌ അളിയന്മാരുണ്ട്‌ എനിയ്ക്ക്‌.. പക്ഷെ, എന്ത്‌ കാര്യം? എല്ലാവര്‍ക്കും വേണ്ടി പിന്നേയും ചിലവാക്കി ഒരുപാട്‌ കാശ്‌... അവരുടെ വീട്ടില്‍ ഒരു കാറുണ്ടായിരുന്നു. ലോണ്‍ അടയ്ക്കാനാവാതെ കാര്‍ പോകുമെന്നായപ്പോള്‍ ഞാന്‍ കാശ്‌ കൊടുത്ത്‌ അത്‌ വാങ്ങി ഏല്‍പ്പിച്ചു. ഒരു അളിയനെ ഡ്രൈവിംഗ്‌ പഠിപ്പിക്കാന്‍ കാശ്‌ അയച്ചുകൊടുത്ത്‌ ഏര്‍പ്പാട്‌ ചെയ്തു. ആ കാര്‍ അവന്‌ ഒരു വരുമാനമാര്‍ഗ്ഗമാവട്ടെ എന്ന് കരുതി. പക്ഷെ, അവന്‍ സ്വഭാവദൂഷ്യത്തില്‍ ചെന്ന് കലാശിക്കാനാണ്‌ കാര്‍ എന്ന് പിന്നീട്‌ അറിഞ്ഞപ്പോള്‍ ഞാന്‍ ആ കാര്‍ വിറ്റു."&lt;br /&gt;&lt;br /&gt;ഞാന്‍ മോഹനേട്ടനെ തന്നെ നോക്കിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;"കല്ല്യാണം കഴിഞ്ഞ്‌ വീട്ടില്‍ വന്നപ്പോള്‍ അവള്‍ക്ക്‌ എന്റെ വീട്‌ പിടിക്കുന്നില്ല. എന്റെ അച്ചനേയും അമ്മയേയും പിടിക്കുന്നില്ല. അവര്‍ക്ക്‌ അവളുടെ സ്റ്റാന്‍ഡേര്‍ഡ്‌ ഇല്ലല്ലോ? ശരിയാണ്‌.. പക്ഷെ, ഒന്ന് അഡ്ജസ്റ്റ്‌ ചെയ്യാനെങ്കിലും ശ്രമിക്കേണ്ടേ... ഞാന്‍ കല്ല്യാണം കഴിച്ചു എന്ന് വച്ച്‌ എനിയ്ക്ക്‌ എന്റെ അച്ചനേയും അമ്മയേയും വേണ്ടാന്ന് വയ്ക്കാന്‍ പറ്റുമോ?"&lt;br /&gt;&lt;br /&gt;"അത്‌ ഒരു കോമണ്‍ പ്രശ്നമാണ്‌ മോഹനേട്ടാ.. " ഞാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"അത്‌ മാത്രമല്ല.... അവളുടെ വീട്ടില്‍ ഭക്ഷണരീതി തന്നെ വ്യത്യസ്തമാണ്‌. രാവിലെ ബ്രേക്ക്‌ ഫാസ്റ്റിന്‌ മിനിമം മൂന്ന് തരം പലഹാരങ്ങളെങ്കിലും കാണും.. ഒരാള്‍ക്ക്‌ പുട്ട്‌, ഒരാള്‍ക്ക്‌ ഇടിലി, ഒരാള്‍ക്ക്‌ അപ്പം.. അങ്ങനെ അങ്ങനെ... മീന്‍ വാങ്ങുകയാണേല്‍ മുന്തിയ ഇനം മീനുകള്‍ രണ്ട്‌ ടൈപ്പെങ്കിലും വാങ്ങും.. ഇറച്ചിയുടെ കാര്യവും അങ്ങനെ തന്നെ... അങ്ങനെ അത്ര ആര്‍ഭാടമായി ജീവിച്ചിട്ട്‌ എന്റെ വീട്ടില്‍ വന്നപ്പോള്‍ ഭക്ഷണരീതിയും അവള്‍ക്ക്‌ പിടിക്കുന്നില്ല... &lt;br /&gt;ഒടുവില്‍ ഞാന്‍ ഒരു വീട്‌ വച്ചു. 20 സെന്റ്‌ സ്ഥലത്ത്‌ 25 ലക്ഷം രൂപ മുടക്കി ഒരു രണ്ട്‌ നില വീട്‌... എല്ലാം നല്ല സാധനങ്ങള്‍ തന്നെ ഉപയോഗിച്ച്‌.... കുറേയൊക്കെ ലോണ്‍ എടുത്തു..."&lt;br /&gt;&lt;br /&gt;ഇത്രയും കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. &lt;br /&gt;&lt;br /&gt;"മോഹനേട്ടന്‌ ഇവിടെ ഏകദേശവരുമാനം എത്രയാ...??" ഞാന്‍ ചോദിച്ചു. അത്‌ ചോദിക്കാനുള്ള ഒരു സ്വാതന്ത്ര്യം എനിയ്ക്കും അത്‌ പറയാനുള്ള മനസ്സ്‌ മോഹനേട്ടനും ഉണ്ടെന്ന് എനിയ്ക്ക്‌ തോന്നി.&lt;br /&gt;&lt;br /&gt;"2300 റിയാല്‍ ശമ്പളം.. പിന്നെ, വണ്ടി ഓടുന്നതിനനുസരിച്ച്‌ കമ്മീഷനുണ്ട്‌.... പക്ഷേ, ഞാന്‍ മാസം മിനിമം അമ്പതിനായിരം രൂപയെങ്കിലും നാട്ടിലേയ്ക്ക്‌ അയച്ചിരുന്നു...." മോഹനേട്ടന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"ഞാന്‍ പൊതുവേ കണ്ടിട്ടുള്ള ഒരു കാര്യമാണ്‌... ആളുകള്‍ വന്‍ തുക ചെലവ്‌ ചെയ്ത്‌ ഉള്ള കാശെല്ലാം എടുത്ത്‌ ഒരു വീടങ്ങ്‌ പണിയും... അതൊരു പ്രസ്റ്റീജ്‌ ആണല്ലോ... പക്ഷേ, അവനവന്‌ ജീവിക്കാന്‍ ആവശ്യമായതില്‍ കവിഞ്ഞ്‌ വലിയ വീട്‌ വയ്ക്കുന്നത്‌ ശരിയ്ക്കും നഷ്ടമാണ്‌..." ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു.&lt;br /&gt;&lt;br /&gt;"എന്തായാലും പണിയുകയല്ല്ലേ.. നല്ല രീതിയില്‍ തന്നെ അയിക്കോട്ടെ എന്ന് വച്ചു. പിന്നെ, താഴെയും മുകളിലുമായി രണ്ട്‌ ബെഡ്‌ റൂം വീതം... കുട്ടികള്‍ വലുതാവുമ്പോള്‍ അവര്‍ക്ക്‌ ഓരോ ബെഡ്‌ റൂം വേണ്ടേ... ഞങ്ങള്‍ക്ക്‌ ഒരു റൂം.. അത്‌ കഴിഞ്ഞ്‌ ഗസ്റ്റ്‌ ആരെങ്കിലും വന്നാല്‍ ഒരു റൂം.. അത്രയല്ലേ ഉള്ളൂ...പിന്നേ.. അവള്‍ക്കും നിര്‍ബദ്ധമായിരുന്നു വീട്‌ നല്ലത്‌ തന്നെ വേണമെന്ന്..." മോഹനേട്ടന്‍ ചിരിച്ചു.&lt;br /&gt;&lt;br /&gt;"എന്നിട്ട്‌??"&lt;br /&gt;&lt;br /&gt;"ഞാന്‍ വീടിന്റെ ലോണ്‍ അടയ്ക്കാനായി മാസാമാസം കാശ്‌ അയച്ചുകൊണ്ടിരുന്നു... ഒരു 6 മാസം കഴിഞ്ഞ്‌ നാട്ടില്‍ ചെന്നപ്പോളാണ്‌ അറിയുന്നത്‌ ലോണ്‍ ഒന്നും അടച്ചിട്ടില്ലെന്ന്..."&lt;br /&gt;&lt;br /&gt;"പിന്നെ??"&lt;br /&gt;&lt;br /&gt;"അവളുടേ ആങ്ങളചെക്കന്‍ ആരുടെ കയ്യില്‍ നിന്നോ കുറേ കാശ്‌ കടം വാങ്ങിയിരുന്നു.. എന്തൊക്കെയോ ഒപ്പിട്ടുകൊടുത്തിരുന്നു.. അവന്‌ കല്ല്യാണ ആലോചനവന്നപ്പോള്‍ ആ ബാധ്യത തീര്‍ക്കാതെ കല്ല്യാണം നക്കില്ലെന്ന് വന്നപ്പോള്‍ അവള്‍ 2 ലക്ഷം രൂപ എടുത്ത്‌ കൊടുത്തു... കൊടുത്തതിലല്ല.. ഒരു വാക്ക്‌ എന്നോട്‌ പറയേണ്ടേ... ഞാന്‍ ഇവിടെയായതിനാല്‍ ഇതൊന്നും അറിഞ്ഞില്ല... ആ കാശ്‌ അങ്ങനെ പോയി."&lt;br /&gt;&lt;br /&gt;"മോഹനേട്ടന്‍ ഒന്നും പറഞ്ഞില്ലേ??" &lt;br /&gt;(ആ ചോദ്യം ഞാന്‍ ചോദിക്കാന്‍ കാരണം ഞാനായിരുന്നെങ്കില്‍ എന്ത്‌ ചെയ്യുമായിരുന്നു എന്നതിന്റെ ആ കൈത്തരിപ്പ്‌ വികാരം എന്നില്‍ ആവേശിച്ചിരുന്നു.)&lt;br /&gt;&lt;br /&gt;"എന്ത്‌ ചോദിക്കാന്‍...??? അവളെ നേരെയാക്കാന്‍ വല്ല്യ ബുദ്ധിമുട്ടാണ്‌. ഞാന്‍ വഴക്കിട്ടാല്‍ അവള്‍ അതിക്രമം കാണിക്കും.. രണ്ട്‌ തവണ സൂയിസൈഡ്‌ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്‌.. തക്കസമയത്ത്‌ ഞാന്‍ ഇടപെട്ടതുകൊണ്ട്‌ കുഴപ്പമുണ്ടായില്ല... അതുകൊണ്ട്‌, ഞാന്‍ ഒന്നും പറയാതായി... ഇടയ്ക്ക്‌ അവള്‍ പറയും.. അവളെ തല്ലിക്കോളാന്‍.. അവള്‍ ശരിയായിക്കോളും എന്ന്.. എനിയ്ക്ക്‌ അതിനൊന്നും കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു..."&lt;br /&gt;&lt;br /&gt;മോഹനേട്ടന്റെ ആ ക്ഷമയും നല്ല മനസ്സും എന്നെ വല്ലാതെ ആകര്‍ഷിച്ചു.&lt;br /&gt;&lt;br /&gt;"അത്‌ മാത്രമൊന്നുമല്ലാ.. പിന്നേയും ഒരുപാട്‌ പണം ഞാന്‍ ചിലവാക്കി.... മറ്റേ അളിയന്‌ ഒരു തൊഴിലായിക്കോട്ടെ എന്ന് വച്ച്‌ നാട്ടില്‍ രണ്ട്‌ പീടികമുറി വാങ്ങിയിട്ട്‌ പലചരക്ക്‌ കച്ചവടവും ബേക്കറിയുമെല്ലാം തുടങ്ങി. അളിയനെ അത്‌ നോക്കാന്‍ ഏല്‍പ്പിച്ചു. അത്‌ കടം കൊടുത്ത്‌ കൊടുത്ത്‌ ബിസിനസ്‌ നശിപ്പിച്ച്‌ നഷ്ടം സഹിക്കാതെ വന്നപ്പോള്‍ അത്‌ അവന്‌ തന്നെ ചെറിയ ഒരു വിലയിട്ട്‌ കൊടുത്ത്‌ ഏല്‍പ്പിച്ചു. ഇപ്പോ അതൊക്കെ പൂട്ടി."&lt;br /&gt;&lt;br /&gt;"മോഹനേട്ടന്‍ നാട്ടില്‍ കുറേ നാള്‍ ഉണ്ടാവുമായിരുന്നോ??"&lt;br /&gt;&lt;br /&gt;"ഞാന്‍ ഇടയ്ക്ക്‌ 2 കൊല്ലം നാട്ടില്‍ നിന്നു... അവിടെ അമ്മാവന്റെ മക്കള്‍ വല്ല്യ കരിങ്കല്ല് ക്വാറിയും കുറേ വാഹനങ്ങളുമൊക്കെ ഉള്ളവരാണ്‌.. അവര്‍ക്ക്‌ 2 ലക്ഷം രൂപയോളം പണ്ട്‌ കൊടുത്തിട്ടുണ്ട്‌. അത്‌ അവര്‍ തരും.. അതിനുള്ള സാമ്പത്തികസ്ഥിതി അവര്‍ക്കുണ്ട്‌.. അവരുടെ കൂടെ നില്‍ക്കാന്‍ പറഞ്ഞു.. മാസം പതിനായിരം രൂപ ശമ്പളവും, വണ്ടിയും പെട്രോള്‍ ചിലവും എല്ലാം തരും.. പക്ഷേ, വീടിന്നടുത്തായതിനാല്‍ ഞാന്‍ എപ്പോഴും വീട്ടില്‍ വേണം എന്നായി ഭാര്യയ്ക്ക്‌.. ഊണ്‌ കഴിക്കാന്‍ വന്നാല്‍ ഉറങ്ങിയിട്ടേ പോകാവൂ.. വീട്ടില്‍ എന്ത്‌ ആവശ്യമുണ്ടേലും വന്ന് നടത്തിക്കൊടുക്കണം, അങ്ങനെ അങ്ങനെ... മാത്രമല്ല, എല്ലാം നല്ല ആര്‍ഭാടമായിത്തന്നെ വേണം.. ഈ വരുമാനം കൊണ്ട്‌ എനിയ്ക്ക്‌ ജീവിക്കാന്‍ പറ്റാതായി.. പിന്നെ വീണ്ടും ഞാനിങ്ങോട്ട്‌ പോന്നു..."&lt;br /&gt;&lt;br /&gt;"പലരും ഇങ്ങനെ ചെയ്യുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. എല്ലാം നിര്‍ത്തി നാട്ടില്‍പോയി വല്ലതും ചെയ്ത്‌ ജീവിക്കാന്‍ കൊതിച്ച്‌ നാട്ടില്‍ വരും. കുറച്ച്‌ നാള്‍ കഴിയുമ്പോഴെയ്ക്ക്‌ സാമ്പത്തിക പരാധീനതകള്‍ തുടങ്ങും, മാനസികമായ ബുദ്ധിമുട്ടുകളും. ഗള്‍ഫിലായിരുന്നപ്പോഴും ഇടയ്ക്ക്‌ വരുമ്പോഴും കിട്ടുന്ന സ്നേഹവും പരിഗണനയും വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കുറഞ്ഞ്‌ കുറഞ്ഞ്‌ വരും..." ഞാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടേന്നറിയോ?... കിട്ടുന്ന കാശ്‌ മുഴുവന്‍ നാട്ടില്‍ അയച്ച്‌ കൊടുക്കുന്നതിനാല്‍ നാട്ടിലേയ്ക്ക്‌ വരുമ്പോള്‍ കടം വാങ്ങിയാണ്‌ വരിക. ഒരുപാട്‌ സാധനങ്ങള്‍ വാങ്ങിക്കൂട്ടും... നാട്ടിലെത്തിയാലോ.....അവിടെ ഇതിലും ചിലവാണ്‌... ഭാര്യയ്ക്കും കുട്ടികള്‍ക്കും എന്നും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണം. ഞാനാണെങ്കില്‍ ഒരു ചായപോലും പുറത്ത്‌ നിന്ന് കഴിക്കില്ല. ഹോട്ടലെന്ന് പറഞ്ഞാല്‍ സാധാരണ ഹോട്ടലിലൊന്നും പോരാ.. നല്ല മുന്തിയ ഹോട്ടലുകളില്‍ തന്നെ കയറണം... എല്ലാ ആഴ്ചയിലും വാട്ടര്‍ തീം പാര്‍ക്കുകളിലും മറ്റ്‌ വിനോദസഞ്ചാരസ്ഥലങ്ങളിലുമായി ടൂര്‍ പോകണം.... അവര്‍ക്ക്‌ കാശിന്റെ ബുദ്ധിമുട്ട്‌ അറിയേണ്ടല്ലോ... "&lt;br /&gt;&lt;br /&gt;"അതൊക്കെ ചേട്ടന്‍ പറഞ്ഞ്‌ മനസ്സിലാക്കേണ്ടേ.. അവര്‍ ആഗ്രഹങ്ങള്‍ പറയുന്നതൊക്കെ നടത്താന്‍ നോക്കിയിട്ടല്ലേ..." &lt;br /&gt;&lt;br /&gt;"നാട്ടില്‍ വന്നിട്ട്‌ അവരെ പിണക്കി ജീവിക്കാന്‍ പറ്റുമോ? ഞാന്‍ പറഞ്ഞ്‌ നോക്കും.. പിന്നെ അവര്‍ക്ക്‌ വല്ലാത്ത പിടിവാശിയാണ്‌.. എന്നാല്‍ അങ്ങനെ തന്നെ നടക്കട്ടെ എന്ന് വിചാരിക്കും... ഒരിക്കല്‍ നാട്ടില്‍ നിന്ന് തിരിച്ച്‌ പോരാനായി കാശില്ലാത്തതിനാല്‍ ഒരു കുറഞ്ഞ എയര്‍ലൈന്‍സില്‍ ടിക്കറ്റ്‌ എടുത്തു. ദുബായ്‌ വഴിയാണ്‌ വന്നത്‌. ദുബായില്‍ മണിക്കൂറുകളോളം വെയിറ്റിംഗ്‌ ഉണ്ടായിരുന്നു. വിശന്നിട്ട്‌ യാതൊരു നിവര്‍ത്തിയുമില്ല.. കയ്യിലാണെങ്കില്‍ റിയാദില്‍ ചെന്നിട്ട്‌ പോകാനുള്ള കാശ്‌ മാത്രമേ ഉള്ളൂ.... പട്ടിണി കിടന്നു.. വിശന്ന് വയറുവേദനയെടുത്തു.. പോരാത്തതിന്‌ എയര്‍പോര്‍ട്ടിലെ ഭയങ്കര തണുപ്പ്‌... മരിച്ചുപോകുമെന്ന് വരെ തോന്നി എനിയ്ക്ക്‌...."&lt;br /&gt;&lt;br /&gt;"ഇവിടെ ജീവിതവും ജോലിയുമൊക്കെ എങ്ങനെ? സുഖമാണോ? ഇവിടെ ട്രാഫിക്‌ തെറ്റിച്ചാല്‍ വലിയ കുറ്റമാണെന്നൊക്കെ പറയുന്ന കേട്ടല്ലോ? ശരിയാണോ?" ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"പിന്നേ.. ഞങ്ങള്‍ തറവാട്ടില്‍ പോകുകയാണെന്നാ പറയാ... ഇവിടെ ജയിലില്‍ കിടക്കാത്ത ഒറ്റ ടാക്സി ഡ്രൈവറും ഉണ്ടാവില്ല.. സിഗ്നല്‍ തെറ്റിച്ചാല്‍ 350 റിയാല്‍ പിഴയും 1 ദിവസം ജയിലും... 700 റിയാല്‍ കൊടുത്തല്‍ ജയില്‍ ഒഴിവാക്കിക്കിട്ടും.. പക്ഷേ, അത്രയും കാശ്‌ മുടക്കി ജയില്‍ ശിക്ഷ ആരും ഒഴിവാക്കാറില്ല... അവിടെ നല്ല സുഖമാണ്‌.. നല്ല ഭക്ഷണം കഴിച്ച്‌ ഉറങ്ങാം.. പക്ഷേ, സഹിക്കാന്‍ പറ്റാത്ത നാറ്റമാണ്‌.. അത്‌ മാത്രമേ ഉള്ളൂ പ്രശ്നം..."&lt;br /&gt;&lt;br /&gt;"അപ്പോ.. ചേട്ടന്‍ ജയിലില്‍ കിടന്നിട്ടുണ്ടോ??" &lt;br /&gt;&lt;br /&gt;"പിന്നേ.. രണ്ട്‌ മൂന്ന് പ്രാവശ്യം കിടന്നിട്ടുണ്ട്‌... ഒരിക്കല്‍ കൊണ്ടുപോകാന്‍ ഓഫീസില്‍ നിന്ന് ആള്‌ വന്നിട്ടും ഞാന്‍ പോയില്ല.. ജോലിക്ക്‌ പോകേണ്ടല്ലോ ഒരുദിവസം കൂടി കിടന്നാല്‍.. ഞാന്‍ അവിടെ കിടന്നുറങ്ങി വിശ്രമിച്ചു..."&lt;br /&gt;&lt;br /&gt;എനിയ്ക്ക്‌ ചിരിവന്നു.&lt;br /&gt;&lt;br /&gt;"ഇവിടെ വണ്ടി ഓടിക്കാന്‍ വേറെ റിസ്ക്‌ എന്തെങ്കിലും ഉണ്ടോ?"&lt;br /&gt;&lt;br /&gt;"നല്ല റിസ്കുണ്ട്‌.. ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.. ചില ഏരിയായില്‍ പുറം നാട്ടില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത ആളുകള്‍ ഉണ്ട്‌.. അവര്‍ ടാക്സി വിളിച്ച്‌ ആളുകള്‍ ഇല്ലാത്ത സ്ഥലമെത്തുമ്പോള്‍ കഴുത്തില്‍ കത്തിവച്ച്‌ കയ്യിലുള്ളതെല്ലാം വാങ്ങിക്കൊണ്ട്‌ പോകും.. വിലകുറഞ്ഞ മൊബെയില്‍ വരെ വാങ്ങിക്കൊണ്ട്‌ പോകും... അതുകൊണ്ട്‌ ഞങ്ങള്‍ കാശ്‌ ഫ്ലോര്‍ ഷീറ്റിന്നടിയിലും മറ്റുമായി വയ്ക്കും.. ഇപ്പോ അവന്മാര്‍ക്ക്‌ ഞങ്ങള്‍ ഒളിപ്പിച്ച്‌ വയ്ക്കുന്ന സ്ഥലങ്ങളും മനസ്സിലായിത്തുടങ്ങി."&lt;br /&gt;&lt;br /&gt;"ഇവിടെ പോലീസ്‌ സഹായിക്കില്ലേ? വേറെ മാര്‍ഗ്ഗമൊന്നുമില്ലേ?" ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"എന്ത്‌ മാര്‍ഗ്ഗം... എതിര്‍ത്താല്‍ അവന്‍ കത്തി കയറ്റും.. അവര്‍ക്ക്‌ അതൊരു വിഷയമല്ല... അതുകൊണ്ട്‌ ചോദിച്ചതെല്ലാം കൊടുക്കുക മാത്രമേ വഴിയുള്ളൂ..."&lt;br /&gt;&lt;br /&gt;"വേറെ എന്തെങ്കിലും അനുഭവങ്ങള്‍??"&lt;br /&gt;&lt;br /&gt;"അനുഭവങ്ങള്‍??? ജീവിതം അങ്ങനെ പോകുന്നു. ഞാന്‍ എനിയ്ക്കായി ഒരു സുഖങ്ങളും അനുഭവിക്കാറില്ല.. പുകവലിക്കില്ല, മദ്യപിക്കില്ല, സ്ത്രീ വിഷയങ്ങളുമില്ല... "&lt;br /&gt;&lt;br /&gt;"ജോലി സംബദ്ധമായ വേറേ പ്രശ്നങ്ങള്‍ എന്തെങ്കിലും?"&lt;br /&gt;&lt;br /&gt;"കോളേജ്‌ പിള്ളേര്‍ വല്ല്യ ശല്ല്യമാണ്‌... ചില പെണ്‍കുട്ടികളെ കൊണ്ട്‌ പോകുമ്പോള്‍ ഇവന്മാര്‍ കാറുമായി പിന്നാലെ വരും... അവന്മാര്‍ മൊബെയില്‍ നമ്പര്‍ വലുതായി പേപ്പറില്‍ എഴുതി കാണിക്കും.. ചില പെണ്‍കുട്ടികള്‍ പര്‍ദ മാറ്റി കാണിച്ച്‌ കൊടുക്കും.. ചിലര്‍ ദേഷ്യപ്പെടും...."&lt;br /&gt;&lt;br /&gt;ഞങ്ങളുടെ സംഭാഷണം ജീവിതത്തില്‍ നിന്ന് പതുക്കെ ട്രാക്ക്‌ മാറിത്തുടങ്ങിയിരുന്നു. &lt;br /&gt;&lt;br /&gt;എന്തോ ഒന്നുകൂടി വാങ്ങാന്‍ വിട്ടുപോയതിനാല്‍ മോഹനേട്ടന്‍ ഉടനെ വരാം എന്ന് പറഞ്ഞ്‌ എഴുന്നേറ്റു പോയി. 10 മിനിറ്റിനകം തിരിച്ച്‌ വന്നു.&lt;br /&gt;&lt;br /&gt;"എത്രകാലം ഇവിടെ ജോലിചെയ്യാനാ ഉദ്ദേശം?" ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"അറിയില്ല... ചിലവാക്കിയ കാശിന്‌ ഒരു കണക്കുമില്ല. രണ്ട്‌ അളിയന്മാരും ഇപ്പോള്‍ ഗള്‍ഫിലാണ്‌. അവര്‍ പോകുന്ന സമയത്ത്‌ ഒരാള്‍ക്ക്‌ 25000 രൂപ വായ്പയായും മറ്റൊരാള്‍ക്ക്‌ മറ്റ്‌ ചിലവുകളും ഞാന്‍ തന്നെയാ ചെയ്ത്‌ കൊടുത്തത്‌... ഒന്ന് ഫോണ്‍ ചെയ്യുക പോലും ചെയ്യില്ല അവര്‍. ഒരുത്തന്‍ ഒരു പ്രാവശ്യം വിളിച്ചിരുന്നു. കാശ്‌ താരാനുള്ളവന്‍ വിളിച്ചിട്ടുപോലും ഇല്ല.. ആ കാശ്‌ എനിയ്ക്ക്‌ വേണ്ട..."&lt;br /&gt;&lt;br /&gt;"നാട്ടില്‍ വേറെ എന്തെങ്കിലും പരിപാടികളുമായി നില്‍ക്കാന്‍ പറ്റുമോ? പിള്ളേരെയൊക്കെ വിട്ട്‌ എത്രകാലം ഇവിടെ?"&lt;br /&gt;&lt;br /&gt;"ആലോചിക്കണം... നാട്ടില്‍ ഒരേക്കര്‍ റബര്‍ ഉള്ള ഒരു സ്ഥലമൊക്കെ വാങ്ങി ഇട്ടിട്ടുണ്ട്‌.. ആരും നോക്കാനില്ലാതെ അങ്ങനെ കാട്‌ പിടിച്ച്‌ കിടക്കും.. ഞാന്‍ ചെന്നിട്ട്‌ വേണം ആളെ നിര്‍ത്തി വൃത്തിയാക്കാന്‍... ഞാന്‍ പറഞ്ഞില്ലേ നാട്ടില്‍ നില്‍ക്കാനുള്ള ബുദ്ധിമുട്ട്‌... ഭാര്യയ്ക്കും മക്കള്‍ക്കും ഞാന്‍ നാട്ടില്‍ നിന്നാല്‍ ഇത്ര ആര്‍ഭാടത്തില്‍ ജീവിക്കാന്‍ പറ്റില്ലല്ലോ..."&lt;br /&gt;&lt;br /&gt;"മക്കള്‍ എങ്ങനെ? പഠിപ്പൊക്കെ?"&lt;br /&gt;&lt;br /&gt;"മൂത്തവന്‍ നന്നായി പഠിച്ചിരുന്നു.. ഇപ്പോ ഭയങ്കര ഉഴപ്പാണെന്നാ പറയുന്നേ... പരീക്ഷയില്‍ മാര്‍ക്കൊക്കെ കുറവാണ്‌ ഇപ്പോള്‍? താഴെയുള്ളവള്‍ ക്ലാസ്സില്‍ മിടുക്കി ആയിരുന്നു. ഇപ്പോള്‍ കുറേശ്ശേ മോശമായിത്തുടങ്ങി..." &lt;br /&gt;&lt;br /&gt;"അത്‌ അങ്ങനെയാ മോഹനേട്ടാ... എല്ലാ സൗകര്യത്തിലും കുട്ടികള്‍ വളരുകയും നോക്കാന്‍ ആളില്ലാതെ വരികയും ചെയ്താല്‍ പഠനമൊക്കെ കഷ്ടമാകും... അതാണ്‌ ഞാന്‍ ചേട്ടനോട്‌ പറഞ്ഞത്‌... ചേട്ടന്‍ നാട്ടിലുണ്ടെങ്കില്‍ പിള്ളേരുടെ പഠിപ്പും മറ്റും നോക്കി അവരോടൊപ്പം ജീവിച്ചുകൂടേ?"&lt;br /&gt;&lt;br /&gt;"അറിയില്ല എന്ത്‌ ചെയ്യണമെന്ന്...." മോഹനേട്ടന്റെ വാക്കുകളില്‍ ഒരു നിസ്സഹായാവസ്ഥ.&lt;br /&gt;&lt;br /&gt;"മോഹനേട്ടാ.. ഈ വീടും സ്ഥലവും മറ്റും ആരുടെ പേരിലാണ്‌... മോഹനേട്ടന്റെ പേരില്‍ സ്വത്ത്‌ എന്തെങ്കിലുമുണ്ടോ?" ഞാനെന്റെ സംശയം തുറന്ന് ചോദിച്ചു.&lt;br /&gt;&lt;br /&gt;"അതൊക്കെ മിക്കതും ഭാര്യയുടെ പേരിലാ.... എന്തേ?"&lt;br /&gt;&lt;br /&gt;"ഞാനെന്റെ അഭിപ്രായം പറയാം മോഹനേട്ടാ.. കാര്യം ഭാര്യയും കുട്ടികളുമൊക്കെ തന്നെയാണ്‌.. പക്ഷേ, ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യബന്ധങ്ങളൊക്കെ എങ്ങനെ വേണമെങ്കിലും മാറാം... ചേട്ടന്‌ വയസ്സാകുമ്പോള്‍ ഇവരൊക്കെ നോക്കുമെന്നതിന്‌ വല്ല ഉറപ്പുമുണ്ടോ... ചേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച്‌ നോക്കിയാല്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഒരു മുന്‍ കരുതല്‍ നല്ലതാണ്‌.. പിള്ളേരൊന്നും പറഞ്ഞാല്‍ അനുസരിക്കുന്ന നിലയ്ക്കല്ലെങ്കില്‍ കുഴപ്പമാകും..."&lt;br /&gt;&lt;br /&gt;എന്റെ വാക്കുകള്‍ മോഹനേട്ടന്‍ കേട്ടുകൊണ്ടിരുന്നതല്ലാതെ മറുപടി പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;"ചേട്ടന്റെ അച്ചനും അമ്മയും??" ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"വയസ്സായി... ഇപ്പോഴും അവര്‍ക്ക്‌ ഞാന്‍ ചിലവിനുള്ളത്‌ അയച്ച്‌ കൊടുക്കുന്നുണ്ട്‌.. അവര്‍ താമസിക്കുന്ന പറമ്പില്‍ നിന്ന് അത്യാവശ്യം ആദായമുണ്ട്‌.. എന്നാലും അവര്‍ക്കും പരിഭവമാണ്‌ ഞാന്‍ അയയ്ക്കുന്നത്‌ മുടങ്ങിയാല്‍..."&lt;br /&gt;&lt;br /&gt;അടുത്തത്‌ എന്റെ ഊഴമായിരുന്നു... ഉപദേശിക്കാന്‍ നമ്മള്‍ പുലിയാണല്ലോ... (എന്നാണല്ലോ വെപ്പ്‌)&lt;br /&gt;&lt;br /&gt;"മോഹനേട്ടാ..... ഇതിപ്പോ അവര്‍ക്കൊക്കെ വേണ്ടി മോഹനേട്ടന്‍ ഒരുപാട്‌ കഷ്ടപ്പെടുന്നു... ഭാര്യയെയും മക്കളെയും നാടിനേയും പിരിഞ്ഞ്‌ ഇവിടെ ജോലിചെയ്യുന്നു.. കാശുണ്ടാക്കി അവര്‍ക്ക്‌ അയച്ചുകൊടുക്കുന്നു..മോഹനേട്ടന്റേതായ യാതൊരു സുഖങ്ങളും ഇല്ല... കുറച്ചൊക്കെ ജീവിതം ആസ്വദിക്കുന്നതിലും തെറ്റില്ല.. കാരണം, അതെല്ലാം വേണ്ടെന്ന് വച്ച്‌ ചേട്ടന്‍ ചെയ്യുന്നത്‌ പാഴായിപ്പോകുന്നു എന്നുള്ളത്‌ കൊണ്ട്‌ തന്നെ... മാത്രമല്ല, ഇനി ചേട്ടന്‍ കുറച്ച്‌ ശ്രദ്ധിക്കണം.. ചേട്ടന്റേതായ എന്തെങ്കിലും സമ്പാദ്യം വേറെ കരുതണം... എല്ലാ കാലത്തും ഇവിടെ ജോലി ചെയ്ത്‌ കഴിയാന്‍ പറ്റില്ലല്ലോ.... നാട്ടില്‍ തിരിച്ച്‌ ചെന്ന് ജീവിക്കുമ്പോള്‍ ആരും നോക്കാനില്ലെങ്കിലും ജീവിക്കാന്‍ കഴിയണം.... ബന്ധങ്ങളൊന്നും ഉറച്ച്‌ വിശ്വസിക്കാന്‍ കഴിയാത്തതാണ്‌ മോഹനേട്ടാ... ചിലപ്പോള്‍ ഞാന്‍ പറയുന്നത്‌ സ്വാര്‍ത്ഥതയായോ മര്യാദകേടായോ തോന്നാം.. പക്ഷേ, ഇന്നത്തെ സ്ഥിതി അതാണ്‌..." ഞാന്‍ പറഞ്ഞ്‌ നിര്‍ത്തി.&lt;br /&gt;&lt;br /&gt;"ശരിയാണ്‌... അതൊക്കെ ശരിയാണ്‌.." മോഹനേട്ടന്‍ സമ്മതിച്ചു.&lt;br /&gt;&lt;br /&gt;മോഹനേട്ടന്‍ അല്‍പം ഡള്‍ ആയതായി എനിയ്ക്ക്‌ തോന്നി. ഞാന്‍ ടോപ്പിക്‌ മാറ്റി മറ്റ്‌ എയര്‍പോര്‍ട്ട്‌ കാഴ്ചകളെക്കുറിച്ച്‌ സംസാരിച്ചു.&lt;br /&gt;&lt;br /&gt;വിദേശത്ത്‌ ജോലി ചെയ്യുന്നതിനെക്കുറിച്ച്‌ എന്നോട്‌ മോഹനേട്ടന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"ജോലി സംബദ്ധമായി കുറഞ്ഞ്‌ കാലയളവിലല്ലാതെ വീട്ടിലുള്ളവരെ വിട്ട്‌ ഞാന്‍ വിദേശത്ത്‌ ജോലി ചെയ്യില്ല എന്നതാണ്‌ എന്റെ തീരുമാനം. കുറേ പണം സമ്പാദിച്ചിട്ട്‌ പണം കൊണ്ട്‌ നേടാനാവാത്ത ഒരുപാട്‌ കാര്യങ്ങള്‍ നമ്മള്‍ മിസ്സ്‌ ചെയ്തിട്ട്‌ എന്ത്‌ നേട്ടം? ഒരത്യാവശ്യത്തിന്‌ അച്ഛനും അമ്മയ്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടാതെ, ഭാര്യയോടും കുട്ടിയോടുമുള്ള നിമിഷങ്ങള്‍ ആസ്വദിക്കാനാവതെ ഒരുപാട്‌ കാശ്‌ സമ്പാദിക്കേണ്ട എന്നത്‌ എന്റെ പോളിസി.." ഞാന്‍ വിശദമാക്കി.&lt;br /&gt;&lt;br /&gt;മോഹനേട്ടന്‍ ചിരിച്ചു. "ഒരു കണക്കിന്‌ അത്‌ ശരിയാണ്‌. പക്ഷേ, ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തവര്‍ വീടും വീട്ടുകാരും കെട്ടിപ്പിടിച്ച്‌ ഇരിക്കാന്‍ പറ്റുമോ?"&lt;br /&gt;&lt;br /&gt;"അത്‌ വളരെ ശരിയാണ്‌. അത്തരം അവസ്ഥയില്‍ വേറെ നിവര്‍ത്തിയില്ല." ഞാനും സമ്മതിച്ചു.&lt;br /&gt;&lt;br /&gt;കുറച്ച്‌ സമയം കൂടി ഞങ്ങള്‍ സംസാരിച്ചിരുന്നു.&lt;br /&gt;&lt;br /&gt;ഫ്ലൈറ്റ്‌ വരേണ്ട സമയമായി... കൊച്ചിന്‍ ഫ്ലൈറ്റ്‌ വരേണ്ട ഗേറ്റിലേയ്ക്ക്‌ ഞങ്ങള്‍ നടന്നു. &lt;br /&gt;&lt;br /&gt;"എറണാകുളത്തോ ചാലക്കുടിയിലോ വരികയാണെങ്കില്‍ ചേട്ടന്‍ വിളിക്കണം... നമുക്ക്‌ കാണാം... മാത്രമല്ല, ജീവിതത്തില്‍ എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യം എന്നെക്കൊണ്ട്‌ ഉണ്ടെന്ന് തോന്നിയാല്‍, വിളിക്കാം..." ഞാന്‍ എന്റെ കാര്‍ഡും അതില്‍ എന്റെ മൊബെയില്‍ നമ്പറും എഴുതി കൊടുത്തു.&lt;br /&gt;&lt;br /&gt;മോഹനേട്ടന്റെ സൗദിയിലെ നമ്പര്‍ ഞാന്‍ വാങ്ങി. എന്റെ ഓഫീസിലെ മറ്റ്‌ സഹപ്രവര്‍ത്തകര്‍ വരുകയോ എനിയ്ക്ക്‌ വരേണ്ടിവരികയോ ചെയ്താല്‍ വിളിക്കാം എന്ന് പറയുകയും ചെയ്തു.&lt;br /&gt;&lt;br /&gt;മോഹനേട്ടന്‍ എന്ന ആ പ്രവാസി എന്റെ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.... ജീവിതം എന്തിനുള്ളതാണെന്ന ചോദ്യവും.....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-1920669498206225259?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/1920669498206225259/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=1920669498206225259' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/1920669498206225259'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/1920669498206225259'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/06/2.html' title='ഇനിയും തീരാത്ത പ്രവാസജീവിതം - 2'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-5140503947761770234</id><published>2008-06-25T02:12:00.000-07:00</published><updated>2008-06-25T02:17:46.512-07:00</updated><title type='text'>ഇനിയും തീരാത്ത പ്രവാസിജീവിതം - 1</title><content type='html'>സൗദി അറേബ്യയിലെ റിയാദില്‍ ഒരാഴ്ചത്തെ ഒഫീഷ്യല്‍ വിസിറ്റ്‌ കഴിഞ്ഞ്‌ തിരികെ പോരാനായി എയര്‍പോര്‍ട്ട്‌ ലോഞ്ചില്‍ വെയിറ്റ്‌ ചെയ്യുമ്പോഴാണ്‌ ഞാന്‍ മദ്ധ്യവയസ്കനായ ഒരാളെ ശ്രദ്ധിച്ചത്‌. ശ്രദ്ധിക്കാന്‍ കാരണം, അയാള്‍ മുന്‍ പരിചയമില്ലാത്ത പലര്‍ക്കും പല സംശയങ്ങള്‍ ദൂരീകരിച്ചുകൊടുക്കുകയും ഇടപെടുന്നതും കണ്ടതിനാലാണ്‌. അദ്ദേഹത്തിന്റെ പേര്‌ മോഹനന്‍ എന്നാണെന്ന് ഞാന്‍ മനസ്സിലാക്കി. കൂടെയുള്ള രണ്ടുപേര്‍ മോഹനേട്ടനെ ആ ടീമിന്റെ ലീഡറായി അംഗീകരിച്ചതുപോലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിച്ചുകൊണ്ടും സംശയങ്ങള്‍ ചോദിച്ചുകൊണ്ടും ഇരിക്കുന്നു.&lt;br /&gt;&lt;br /&gt;റിയാദില്‍ നിന്നും ബഹറിനില്‍ ചെന്ന് അവിടെ 7 മണിക്കൂറിനുശേഷമാണ്‌ കൊച്ചിയിലേയ്ക്കുള്ള കണക്‌ ഷന്‍ ഫ്ലൈറ്റ്‌. &lt;br /&gt;&lt;br /&gt;ബഹറിന്‍ എയര്‍പോര്‍ട്ടിലെത്തിയശേഷം എങ്ങനെ 7 മണിക്കൂര്‍ സമയം വിനിയോഗിക്കണം എന്നതായിരുന്നു എന്റെ ചിന്ത. എയര്‍പോര്‍ട്ടില്‍ വയര്‍ലസ്‌ ഇന്റര്‍നെറ്റ്‌ കണക്‌ ഷന്‍ കിട്ടുമെന്നതിനാലും, എന്റെ കയ്യില്‍ ഒരു ലാപ്‌ ടോപ്പ്‌ ഉണ്ടായിരുന്നതിനാലും, ഈ മേഖലകളെ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു എന്റെ പ്ലാന്‍.&lt;br /&gt;&lt;br /&gt;ഒരു റൗണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കഴിഞ്ഞപ്പോള്‍ മോഹനേട്ടനും ടീമും എതിരെ വരുന്നത്‌ കണ്ടു. റിയാദ്‌ എയര്‍പോര്‍ട്ടില്‍ കണ്ടപരിചയം മാത്രം വച്ച്‌ മോഹനേട്ടന്‍ എന്നോട്‌ ചോദിച്ചു..&lt;br /&gt;"ഭക്ഷണം കഴിച്ചോ?"&lt;br /&gt;&lt;br /&gt;"ഇല്ല.. എവിടെയാണ്‌ ലഞ്ച്‌ കഴിക്കാന്‍ പോകേണ്ടതെന്ന് നോക്കാനിറങ്ങിയതാ.." ഞാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"ഞങ്ങള്‍ പോയി അന്വേഷിച്ചു... കഴിക്കാറായെങ്കില്‍ വാ നമുക്ക്‌ ഒരുമിച്ച്‌ പോകാം..."&lt;br /&gt;&lt;br /&gt;മോഹനേട്ടന്റെ കൂടെയുള്ള രണ്ടുപേര്‍ക്കും സമ്മതം തന്നെ.&lt;br /&gt;&lt;br /&gt;ഞാന്‍ എന്റെ പേരുപറഞ്ഞ്‌ പരിചയപ്പെടുത്തി. അവരും പേരും നാടും മറ്റും പറഞ്ഞ്‌ എന്നേയും ടീമിലെടുത്തിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന മുഖഭാവം പ്രകടിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ മോഹനേട്ടന്റെ നേതൃത്വത്തില്‍ ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തി, ഭക്ഷണം കഴിക്കാനിരുന്നു.&lt;br /&gt;&lt;br /&gt;മോഹനേട്ടന്റെ വാക്കുകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും ആള്‍ക്ക്‌ വിദേശയാത്രകളിലും എയര്‍പോര്‍ട്ട്‌ സംബദ്ധമായ നടപടികളിലും ഒരുപാട്‌ മുന്‍ കാല പരിചയമുണ്ടെന്ന് മനസ്സിലായി.&lt;br /&gt;&lt;br /&gt;"സൗദിയില്‍ എത്ര കാലമായി?" ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"15 വര്‍ഷത്തോളമായി...."&lt;br /&gt;&lt;br /&gt;"ഓഹോ, അപ്പോ ഈ പോക്കും വരവും കുറേ ആയതാണല്ലേ..." എന്റെ ചിരിച്ചുകൊണ്ടുള്ള ചോദ്യത്തിന്‌ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.&lt;br /&gt;&lt;br /&gt;"കഴിഞ്ഞ തവണ എപ്പോഴാ പോയത്‌??"&lt;br /&gt;&lt;br /&gt;"ഞാന്‍ ഒരുമാസമേ ആയുള്ളൂ വന്നിട്ട്‌... ടാക്സി ഡ്രൈവറാണ്‌... ലീവ്‌ കഴിഞ്ഞ്‌ വന്നപ്പോള്‍ ഞാന്‍ ഓടിക്കുന്ന വണ്ടി റിപ്പയറിന്‌ കയറ്റിയിരിക്കുകയാ.. ഒരു മാസത്തോളമെടുക്കും കിട്ടാന്‍.. അതുവരെ ഇവിടെ വെറുതേ നില്‍ക്കേണ്ടല്ലോ.. അതുകൊണ്ട്‌ 2 മാസത്തെയ്ക്ക്‌ കൂടി ലീവ്‌ വാങ്ങി പോകുവാണ്‌..." മോഹനേട്ടന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;പുഴുങ്ങി വച്ച കോഴിയും ഫ്രൈഡ്‌ റൈസും വിശപ്പിന്റെ ആധിക്യത്താല്‍ കഴിക്കേണ്ടിവന്നു.&lt;br /&gt;&lt;br /&gt;ഹോട്ടലില്‍ നിന്നിറങ്ങി ബാക്കി കുറച്ച്‌ സമയം ഡ്യൂട്ടി പെയ്ഡ്‌ ഏരിയായില്‍ ഷോപ്പിംഗ്‌ നടത്താം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ നടന്നു.&lt;br /&gt;&lt;br /&gt;ആ ഏരിയ മൊത്തം നടന്നുകണ്ട്‌ വിലവിവരങ്ങള്‍ നോക്കുകയും അതിനെയെല്ലാം ഇന്ത്യന്‍ രൂപയിലേയ്ക്ക്‌ കണ്‍ വെര്‍ട്ട്‌ ചെയ്ത്‌ കണ്ണ്‍ മിഴിക്കുകയും ചെയ്തതല്ലാതെ എനിയ്ക്ക്‌ പ്രത്യേകിച്ചൊന്നും പര്‍ച്ചേസ്‌ ചെയ്യാനുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;ഭാര്യയ്ക്കും മിന്നൂസിനോടും ഓഫര്‍ ചെയ്തിരുന്ന ചോക്കലേറ്റ്‌ സ്‌ വാങ്ങിയില്ലെങ്കില്‍ വീട്ടില്‍ ചെല്ലുമ്പോളുള്ള പുകില്‌ ഓര്‍ത്ത്‌ രണ്ട്‌ പയ്കറ്റ്‌ ചോക്കലേറ്റ്‌ സ്‌ വാങ്ങി (ഒരു പായ്കറ്റ്‌ എടുത്താല്‍ ഒരു പായ്ക്കറ്റ്‌ ഫ്രീ എന്ന ഒരു ഓഫറില്‍ ഞാന്‍ ചാടി വീണു)&lt;br /&gt;&lt;br /&gt;എന്റെ ഷോപ്പിംഗ്‌ തീര്‍ന്നപ്പോള്‍ ഞാന്‍ അല്‍പനേരം കൂടി കറങ്ങി നടന്ന ശേഷം മോഹനേട്ടനോടും കൂട്ടരോടും പറഞ്ഞ്‌ വെയിറ്റിംഗ്‌ ലോഞ്ചിലേയ്ക്ക്‌ നടന്നു. &lt;br /&gt;&lt;br /&gt;ലാപ്‌ ടോപ്പ്‌ കണക്റ്റ്‌ ചെയ്യാനും മോബെയില്‍ ചാര്‍ജ്‌ ചെയ്യാനുമൊക്കെയുള്ള പ്ലഗ്‌ പോയിന്റുകള്‍ അവിടെ പല തൂണുകളിലും കണ്ടെങ്കിലും എന്റെ ലാപ്‌ ടോപ്പിന്റെ കണക്റ്റര്‍ ആ പ്ലഗ്‌ പോയിന്റുമായി യാതൊരു ചേച്ചയുമില്ല. ആകെ ഒരു തലതിരിവ്‌...&lt;br /&gt;&lt;br /&gt;എനിക്ക്‌ വല്ലാത്ത വിഷമം തോന്നി. ഇനിയും 5 മണിക്കൂറില്‍ കൂടുതലുണ്ട്‌. ഈ സമയം മുഴുവന്‍ എങ്ങനെ വെറുതേ ഇരിക്കും എന്നതായിരുന്നു എന്റെ പ്രശ്നം. &lt;br /&gt;&lt;br /&gt;45 മിനിട്ട്‌ ഉപയോഗിച്ച്‌ കഴിഞ്ഞപ്പോഴേയ്ക്കും ലാപ്‌ ടോപ്പ്‌ തന്റെ കപ്പാസിറ്റി തീര്‍ന്നതായി പ്രഖ്യാപിച്ചു. &lt;br /&gt;&lt;br /&gt;ഇതിന്നിടയില്‍ മോഹനേട്ടന്‍ വന്ന് തന്റെ ലഗേജ്‌ എന്റെ അടുത്ത്‌ വച്ചിട്ടും വീണ്ടും അടുത്ത പര്‍ച്ചേസിങ്ങിനായി പോയി.&lt;br /&gt;&lt;br /&gt;വെടി തീര്‍ന്ന ലാപ്‌ ടോപ്പ്‌ ഞാന്‍ കെട്ടിപ്പൂട്ടി എടുത്ത്‌ വച്ചു.&lt;br /&gt;&lt;br /&gt;അല്‍പസമയത്തിനകം മോഹനേട്ടനും കൂട്ടരും തിരിച്ചെത്തി. 5 കുപ്പി മദ്യവും 4-5 പായ്ക്കറ്റ്‌ ചോക്കലേറ്റ്‌ സും മോഹനേട്ടന്‍ വാങ്ങിയിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;മദ്യക്കുപ്പികളില്‍ രണ്ടെണ്ണം സ്യൂട്ട്‌ കേസിലേയ്ക്ക്‌ മാറ്റി ഒതുക്കി വച്ചു.&lt;br /&gt;&lt;br /&gt;"ഇവിടെ നിന്ന് ഞാന്‍ ചെല്ലുമ്പോള്‍ നല്ല ബ്രാന്‍ഡ്‌ മദ്യം കഴിക്കാന്‍ കാത്തിരിക്കുന്ന നാട്ടിലെ കുറച്ച്‌ ഫ്രണ്ട്സ്‌ ഉണ്ട്‌. അവര്‍ക്ക്‌ വേണ്ടിയാ ഇത്‌.. ഞാന്‍ കഴിക്കില്ല..." മോഹനേട്ടന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"മോഹനേട്ടന്റെ വീട്ടില്‍ ആരൊക്കെയുണ്ട്‌?" ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരുന്ന് സമയം കളയാമല്ലോ എന്നതായിരുന്നു എന്റെ ചിന്ത.&lt;br /&gt;&lt;br /&gt;"വീട്ടില്‍ എല്ലാവരും ഉണ്ട്‌... പിള്ളേര്‍ക്ക്‌ ചോക്കലേറ്റ്‌ സ്‌ ഒരുപാട്‌ വേണം, അതാണ്‌ ഇത്രേം വാങ്ങിക്കൂട്ടിയത്‌..."&lt;br /&gt;&lt;br /&gt;"കുട്ടികള്‍ എത്ര പ്രായമായി"&lt;br /&gt;&lt;br /&gt;"ഒരാള്‍ 6 ലേയ്ക്ക്‌... താഴെ മോള്‍ ആണ്‌, ഒന്നാം ക്ലാസ്സ്‌ കഴിഞ്ഞു..."&lt;br /&gt;&lt;br /&gt;പിന്നീട്‌ ഞാന്‍ അടുത്ത ചോദ്യം ചോദിക്കുമ്പോഴെയ്ക്ക്‌ മോഹനേട്ടന്‍ തുടര്‍ന്നു..&lt;br /&gt;&lt;br /&gt;"മറ്റ്‌ കാര്യങ്ങളൊന്നും കുഴപ്പമില്ല, പക്ഷെ, കല്ല്യാണം മാത്രം പരാജയമായിപ്പോയി..."&lt;br /&gt;&lt;br /&gt;"അതെന്തു പറ്റി? ഭാര്യ??" ഞാന്‍ അല്‍പം സംശയത്തോടെ ചോദിച്ചു.&lt;br /&gt;&lt;br /&gt;"ങാ... അതാ പറഞ്ഞത്‌... അത്‌ മാത്രം ശരിയായില്ല..."&lt;br /&gt;&lt;br /&gt;"എന്നു വച്ചാല്‍? ഇപ്പോ ഭാര്യയും മക്കളും ഒരുമിച്ചല്ലേ നാട്ടില്‍?"&lt;br /&gt;&lt;br /&gt;"അതെ.. എല്ലാം ഒരു അഡ്‌ ജസ്റ്റ്‌ മെന്റില്‍ പോകുന്നു..."&lt;br /&gt;&lt;br /&gt;"അതെല്ലാ വിവാഹജീവിതത്തിലും ഉണ്ടാകും മോഹനേട്ടാ... പ്രത്യേകിച്ചും രണ്ട്‌ ജീവിതസാഹചര്യങ്ങളില്‍ നിന്നും വരുന്നവരാകുമ്പോള്‍ പല കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും വിട്ടു വീഴ്ചകള്‍ ചെയ്ത്‌ മനസ്സിലാക്കി മുന്നോട്ട്‌ പോകേണ്ടി വരും.." ഞാന്‍ എന്റെ പതിവ്‌ ഉപദേശസ്വഭാവം പുറത്തെടുത്തു.&lt;br /&gt;&lt;br /&gt;അപ്പോഴെയ്ക്കും മോഹനേട്ടന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരും ഇതില്‍ വല്ല്യ താല്‍പര്യമില്ലാത്ത തരത്തില്‍ നീങ്ങിയിരുന്ന് അവരുടേതായ വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെട്ടു. ഞാനും മോഹനേട്ടനും തമ്മില്‍ എന്തോ ഒരു അടുപ്പം തോന്നുകയും തുറന്ന് സംസാരിക്കാന്‍ മോഹനേട്ടനും അഭിപ്രായങ്ങള്‍ പറയാന്‍ എനിയ്ക്കും യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല.&lt;br /&gt;&lt;br /&gt;പിന്നീടങ്ങോട്ട്‌ മോഹനേട്ടന്‍ തന്റെ ജീവിതകഥ എന്നോട്‌ പറയുകയായിരുന്നു. ഇടയ്ക്ക്‌ വല്ലപ്പോഴും ചില ചോദ്യങ്ങളും കമന്റുകളും പറയേണ്ടിവന്നതൊഴിച്ചാല്‍ 2 മണിക്കൂറില്‍ കൂടുതല്‍ മോഹനേട്ടന്‍ എന്നോട്‌ സംസാരിച്ചുകൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;(തുടരും...)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-5140503947761770234?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/5140503947761770234/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=5140503947761770234' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/5140503947761770234'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/5140503947761770234'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/06/1.html' title='ഇനിയും തീരാത്ത പ്രവാസിജീവിതം - 1'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-695642079684560872</id><published>2008-06-04T04:42:00.000-07:00</published><updated>2008-06-04T04:53:18.492-07:00</updated><title type='text'>ചാറ്റ്‌ ഇവന്റ്‌</title><content type='html'>മിനിക്കുഞ്ഞ്‌: hi&lt;br /&gt;&lt;br /&gt;ചേട്ടന്‍ : hi, male here&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: m&lt;br /&gt;&lt;br /&gt;ചേട്ടന്‍: bye&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: ഹി ഹി... actually f&lt;br /&gt;&lt;br /&gt;ചേട്ടന്‍: എനിയ്ക്ക്‌ തോന്നി&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: anyway bye&lt;br /&gt;&lt;br /&gt;ചേട്ടന്‍: അങ്ങനെ ആവട്ടെ.. പിന്നേയ്‌... നുണ പറയുന്നത്‌ അത്ര നല്ലതല്ലാ ട്ടോ..&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: താങ്കളുടെ ഉപദേശം ആവശ്യമില്ല.&lt;br /&gt;&lt;br /&gt;ചേട്ടന്‍: എന്നാലും ഇരിക്കട്ടെ, വേണ്ടപ്പോള്‍ കിട്ടിയില്ലെങ്കിലോ..&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: you keep, ഞാന്‍ നോക്കിക്കോളാം..&lt;br /&gt;&lt;br /&gt;ചേട്ടന്‍: പൊന്നുപോലെ നോക്കണം ട്ടോ..&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: ha ha.. so funny&lt;br /&gt;&lt;br /&gt;ചേട്ടന്‍: ഉവ്വോ, താങ്ക്സ്‌.. പിന്നേയ്‌.. ചിരിക്കുമ്പോള്‍ വാ തുറന്ന് ചിരിക്കണ്ടാ ട്ടോ.. സ്മയിലിംഗ്‌ ആണ്‌ മോള്‍ക്ക്‌ ചേരുന്നത്‌&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: ഇയാള്‌ വേറെ ആളുടെ അടുത്ത്‌ പോയ്‌ പറ&lt;br /&gt;&lt;br /&gt;ചേട്ടന്‍: ഹായ്‌.. ചൂടാവാതെ മോളേ..&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: എനിയ്ക്ക്‌ ഇയാളുടെ ഉപദേശം വേണ്ട&lt;br /&gt;&lt;br /&gt;ചേട്ടന്‍: അങ്ങനെ തറപ്പിച്ച്‌ പറയാതെ, ഉപദേശം അത്ര മോശം ദേശം ഒന്നും അല്ല&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: പറയും.. ഇയാള്‍ക്ക്‌ എന്താ?&lt;br /&gt;&lt;br /&gt;ചേട്ടന്‍: ങാ.. അങ്ങനെ തന്നെ.. എനിയ്ക്കിപ്പോ എന്താ?&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: don't waste my time n me&lt;br /&gt;&lt;br /&gt;ചേട്ടന്‍: വേസ്റ്റ്‌ ആക്കാതെ നോക്കാം..&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: ഇയാള്‍ ആരാ?&lt;br /&gt;&lt;br /&gt;ചേട്ടന്‍: ഞാന്‍ പറയൂല്ലാ... എനിച്ച്‌ നാണാ...&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: നല്ല കാര്യം.&lt;br /&gt;&lt;br /&gt;ചേട്ടന്‍: ഏതു കാര്യം?&lt;br /&gt;&lt;br /&gt;(കുറച്ച്‌ സമയം റെസ്പോണ്‍സ്‌ ഇല്ല)&lt;br /&gt;&lt;br /&gt;ചേട്ടന്‍: പിണങ്ങിയോ?&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: അയ്യാ..&lt;br /&gt;&lt;br /&gt;ചേട്ടന്‍: അയ്യയ്യാ...&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: ഇയാള്‌ പറയുമ്പോ പിണങ്ങാന്‍ എനിക്ക്‌ വേറെ പണിയൊന്നും ഇല്ലേ?&lt;br /&gt;&lt;br /&gt;ചേട്ടന്‍: ഇല്ലേ? ഉവ്വോ? വേറെ പണിയുണ്ടോ?&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: ഉണ്ടെങ്കില്‍?&lt;br /&gt;&lt;br /&gt;ചേട്ടന്‍: ഉണ്ടെങ്കില്‍ മിടുക്കി.. ഉണ്ടോ?&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: ഉം......&lt;br /&gt;&lt;br /&gt;ചേട്ടന്‍: നല്ല പോലെ ഉണ്ടോ? വയറു നിറച്ച്‌ ഉണ്ടോ?&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: juzz sew up dude&lt;br /&gt;&lt;br /&gt;ചേട്ടന്‍: എങ്ങനെ എങ്ങനെ?&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: ഇയാള്‍ക്ക്‌ എന്തോ തലയ്ക്ക്‌ സൂക്കേടുണ്ടെന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;ചേട്ടന്‍: ഉവ്വോ? അതും കണ്ടുപിടിച്ചു, കേമി. ജ്യോതിഷത്തിനു പഠിക്കുവാണോ?&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: ഇയാള്‍ടേ കോമ്പ്ലിമെന്റ്സ്‌ വേണ്ട.&lt;br /&gt;&lt;br /&gt;ചേട്ടന്‍: അതാണ്‌ ഗ്രേറ്റ്‌ നസ്‌.. നമുക്കെന്തിനാ കോമ്പ്ലിമെന്റ്സ്‌.. കോമ്പ്ലാന്‍ ഉണ്ടല്ലോ അല്ലേ?&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: ooohoooooooooooooooo&lt;br /&gt;&lt;br /&gt;ചേട്ടന്‍: ഓരിയിടല്ലേ...&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: didn't get u&lt;br /&gt;&lt;br /&gt;ചേട്ടന്‍: കൂവല്ലേ എന്ന്.. അല്ലേലും എന്നെ കിട്ടില്ല... ഞാന്‍ ഓടും.. ഹി ഹി...&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: അല്ലെങ്കില്‍ എന്നെ കിട്ടും എന്ന് വിചാരിച്ചോ?&lt;br /&gt;&lt;br /&gt;ചേട്ടന്‍: ചുമ്മാ കൊതിപ്പിക്കല്ലേ...എനിച്ച്‌ നാണം വരും..&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: trust me.. u have got some problem&lt;br /&gt;&lt;br /&gt;ചേട്ടന്‍: ഉവ്വോ? സത്യം? ഈശ്വരാ... ഞാനിനി എന്തു ചെയ്യും?? ആദ്യം എനിക്ക്‌ വിശ്വാസമായില്ല.. ഇപ്പോ ഉറപ്പായി...&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: u r gone case..ഊതല്ലേ... പറന്ന് പോകും&lt;br /&gt;&lt;br /&gt;ചേട്ടന്‍: അവിടെ മൗസില്‍ പിടിച്ചിരുന്നോ...&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: i don have time 2 ans ur stupid reply&lt;br /&gt;&lt;br /&gt;ചേട്ടന്‍: ഹായ്‌.. ക്വസ്റ്റ്യന്‍സ്‌ അല്ലേ ആന്‍സര്‍ ചെയ്യുകാ.. ആളുരു ഭയങ്കരി തന്നെ.. ഗോച്ചു ഗള്ളീ..&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: lemme ask u one last thing?&lt;br /&gt;&lt;br /&gt;ചേട്ടന്‍: തിങ്ങോ? എന്തേലും ആവട്ടേ.. ചോദിക്ക്‌ കുഞ്ഞേ.. കാശ്‌ കടം ചോദിക്കരുത്‌.. പ്ലീസ്‌..&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: asl&lt;br /&gt;&lt;br /&gt;ചേട്ടന്‍: ഛെ.. ഛേ.. ഞാന്‍ അത്തരക്കാരനല്ലാ..&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: ooooooooo bye bye&lt;br /&gt;&lt;br /&gt;ചേട്ടന്‍: by the by എന്താ കുട്ടീടെ പേര്‌?&lt;br /&gt;&lt;br /&gt;(കുറച്ചു സമയത്തേക്ക്‌ റെസ്പോണ്‍സ്‌ ഇല്ല)&lt;br /&gt;&lt;br /&gt;ചേട്ടന്‍: നിര്‍ത്തിയോ? ഹാവൂ.. ഇനി ഞാനുറങ്ങട്ടെ.&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: അങ്ങനെയെങ്കിലും ബാക്കിയുള്ളവര്‍ക്ക്‌ മനസ്സ്മാദാനം..&lt;br /&gt;&lt;br /&gt;ചേട്ടന്‍: സമ്മാനം?&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: samadanam&lt;br /&gt;&lt;br /&gt;ചേട്ടന്‍: സമ്മാനദാനം?&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: ഇറക്കല്ലേ.. ഓവര്‍ ആവുന്നുണ്ട്‌ കുറച്ച്‌..&lt;br /&gt;&lt;br /&gt;ചേട്ടന്‍: അതേയോ... ഇച്ചിരി കുറയ്ക്കാം.. ............. &lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: വേണ്ടാ..&lt;br /&gt;&lt;br /&gt;ചേട്ടന്‍: അങ്ങനെ കടുപ്പിച്ച്‌ പറയാതെ.. വേണം .. എനിക്കറിയാം&lt;br /&gt;&lt;br /&gt;മിനിക്കുക്ഞ്ഞ്‌: ഇങ്ങനെ മതി ബാക്കിയുള്ളവരെക്കൊണ്ട്‌ പറയിപ്പിക്കണല്ലോ...&lt;br /&gt;&lt;br /&gt;ചേട്ടന്‍: ബാക്കി ആരൊക്കെ ഉണ്ട്‌?&lt;br /&gt;&lt;br /&gt;(വീണ്ടും നിശബ്ദത... നോ റെസ്പോണ്‍സ്‌)&lt;br /&gt;&lt;br /&gt;ചേട്ടന്‍: നിര്‍ത്തിയോ?&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: mmmmm വെറുതേ എന്തിനാ?&lt;br /&gt;&lt;br /&gt;ചേട്ടന്‍: ചുമ്മാ ഇരിക്കട്ടേ ന്നേ..&lt;br /&gt;&lt;br /&gt;(അല്‍പസമയം വീണ്ടും നോ റെസ്പോണ്‍സ്‌)&lt;br /&gt;&lt;br /&gt;ചേട്ടന്‍: എന്തായാലും it was really nice talking to u... sorry if i have irritated u എല്ലാം ഒരു തമാശയായി എടുത്താല്‍ മതി.... take care, bye&lt;br /&gt;&lt;br /&gt;മിനിക്കുഞ്ഞ്‌: mmmmmm bye bye, take care, gd ny8 sweet drmz&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-695642079684560872?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/695642079684560872/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=695642079684560872' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/695642079684560872'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/695642079684560872'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/06/blog-post.html' title='ചാറ്റ്‌ ഇവന്റ്‌'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-1113163692014577691</id><published>2008-05-14T22:43:00.000-07:00</published><updated>2008-05-14T22:48:21.669-07:00</updated><title type='text'>ആദ്യ സമരം</title><content type='html'>നാലാം ക്ലാസ്സ്‌ വരെ ചാലക്കുടിയില്‍ പഠിച്ചെങ്കിലും അത്‌ കഴിഞ്ഞപ്പോള്‍ നമ്മുടെ നിലയ്ക്കും വിലയ്ക്കും പറ്റിയ സ്കൂള്‍ ചാലക്കുടിയില്‍ ഇല്ലെന്ന് തോന്നിയതിനാലാവണം എന്റെ മാതാപിതാക്കള്‍ എന്നെ ചാലക്കുടിയില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരെ അന്നനാട്‌ എന്ന ഒരു നാട്ടിന്‍പുറത്തെ സ്കൂളിലേയ്ക്ക്‌ ഉപരിപഠനത്തിനയക്കാന്‍ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;കാര്‍മല്‍ സ്കൂള്‍ പൊതുവേ വല്ല്യ കാശുള്ളവര്‍ പഠിക്കുന്ന സ്കൂളാണെന്ന തോന്നലായതിനാലോ അത്തരം സ്കൂളില്‍ പഠിപ്പിക്കുന്നതിനോട്‌ പിതാശ്രീയുടെ ആദര്‍ശം അനുവദിക്കാഞ്ഞതിനാലോ ആ സ്കൂള്‍ പരിഗണനയിലേ ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;ചാലക്കുടി ഗവര്‍ണ്‍മന്റ്‌ ബോയ്സ്‌ സ്കൂളില്‍ അമ്മ ടീച്ചറായിരുന്നു എങ്കിലും ആ സ്കൂളിന്റെ ശുഷ്കാന്തി പ്രധാനമായും സമരങ്ങളിലാണ്‌ പ്രകടമായിരുന്നത്‌. ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴിച്ചാല്‍ ആഴ്ചയില്‍ 5 ദിവസം സമരം നടന്നിരുന്നതിനാല്‍ ആഴ്ചയുടെ ദൈര്‍ഘ്യം ഒരു 10 ദിവസമെങ്കിലും ആക്കിയാല്‍ നന്നായിരുന്നു എന്ന് നാട്ടുകാര്‍ക്ക്‌ അഭിപ്രായമുണ്ടായിരുന്നത്രേ.&lt;br /&gt;&lt;br /&gt;ആഴ്ചയുടെ ദൈര്‍ഘ്യം കൂട്ടുന്നകാര്യത്തില്‍ ഞാന്‍ നാലാംക്ലാസ്സ്‌ കഴിഞ്ഞിട്ടും ഒരു തീരുമാനമാകാത്തതിനാലാവണം എന്നെ അന്നനാട്‌ സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചതെന്ന് തോന്നുമെങ്കിലും കാരണം വേറൊന്നായിരുന്നു. എന്റെ പിതാശ്രീ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നതും ഈ അന്നനാട്‌ സ്കൂളില്‍ തന്നെയാണ്‌. അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകരില്‍ പലരും എന്റെ പിതാശ്രീയില്‍ നിന്നും ചൂരല്‍സീല്‍ പതിഞ്ഞ തുടകള്‍ വഹിച്ചിരുന്നവരും ആയിരുന്നു. അതുകൊണ്ട്‌ തന്നെ, അവിടെ കൊണ്ട്‌ ചേര്‍ത്ത ഉടനെ അച്ഛന്‍ എന്നെ അദ്ധ്യാപകരായ അച്ഛന്റെ ശിഷ്യന്മാര്‍ക്ക്‌ സമര്‍പ്പിച്ചിട്ട്‌ പറഞ്ഞു.. &lt;br /&gt;&lt;br /&gt;"നിങ്ങള്‍ക്ക്‌ ഞാന്‍ തന്നതെല്ലാം തിരിച്ച്‌ കൊടുക്കാന്‍ ഇതാ ഇവനെ വിട്ട്‌ തന്നിരിക്കുന്നു.."&lt;br /&gt;&lt;br /&gt;അച്ഛന്റെ സ്നേഹം കണ്ട്‌ ഞാന്‍ നെഞ്ഞിടിപ്പോടെ കോള്‍മയിര്‍ കൊണ്ടു. ഇനി എന്തെല്ലാം കൊള്ളാനിരിയ്ക്കുന്നു എന്ന് അറിയാവുന്നതിനാല്‍ ആ കോള്‍മയിര്‍ എനിയ്ക്കൊരു വിഷയമായിരുന്നില്ല.&lt;br /&gt;&lt;br /&gt;അങ്ങനെ അദ്ധ്യാപകരുടേയും പിള്ളേരുടേയും നോട്ടപ്പുള്ളിയായി അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ ഞാന്‍ ആ സ്കൂളിലാണ്‌ പഠിച്ചത്‌. പത്താം ക്ലാസ്സ്‌ പരീക്ഷാഫലത്തിന്റെ കാര്യത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്നതിനാല്‍ ചാലക്കുടി ഭാഗത്ത്‌ നിന്ന് വളരെയധികം കുട്ടികള്‍ ഈ സ്കൂളിലാണ്‌ പഠിച്ചിരുന്നത്‌. അതില്‍ പലരും എന്റെ വീടിന്റെ പരിസരത്തുള്ളവരും ആയിരുന്നു.&lt;br /&gt;&lt;br /&gt;അങ്ങനെ ചാലക്കുടിയില്‍ നിന്നുള്ള കുടിയേറ്റം കൂടിക്കൂടി സ്കൂളിന്റെ സ്റ്റാന്‍ഡേര്‍ഡില്‍ കുറേശ്ശേ ചാലക്കുടി ഇഫ്ഫക്റ്റ്‌ ബാധിച്ചുതുടങ്ങി.&lt;br /&gt;&lt;br /&gt;നാട്ടിന്‍പുറത്തെ സ്കൂളായിരുന്നതിനാല്‍ തന്നെ, 'സമരം' എന്ന വാക്ക്‌ ആ സ്കൂളിന്റെ പരിസരപ്രദേശങ്ങളില്‍ പോലും ആരും കേട്ടതായി റിപ്പോര്‍ട്ടില്ല. മാത്രമല്ല, നാട്ടുകാര്‍ ഈ സ്കൂളിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളായിരുന്നതിനാലും അവിടെ പഠിക്കുന്ന കുട്ടികളില്‍ നല്ല ശതമാനം ആ പ്രദേശങ്ങളിലുള്ളവരായതിനാലും സമരം എന്ന ആശയം അപ്രായോഗികമായിരുന്നു എന്ന് തന്നെ പറയാം.&lt;br /&gt;&lt;br /&gt;ദിവസവും ചാലക്കുടിയില്‍ നടക്കുന്ന സമരങ്ങളും അതിന്റെ ഭാഗമായി കിട്ടുന്ന അവധികളും കണ്ട്‌ കൊതിയോടെ നോക്കുമ്പോളും 'എന്നെങ്കിലും നമ്മുടെ സ്കൂളിലും സമരം വരും' എന്ന് വല്ലാതെ ആഗ്രഹിച്ചെങ്കിലും 'ഒരിക്കലും നടക്കാത്ത എത്ര മനോഹരമായ സ്വപ്നം' എന്ന് മനസ്സിനോട്‌ തന്നെ പറഞ്ഞ്‌ എല്ലാവരും സമാധാനപ്പെട്ടു.&lt;br /&gt;&lt;br /&gt;ചാലക്കുടിയില്‍ നിന്ന് അന്നനാട്‌ കാടുകുറ്റി ഭാഗത്തേയ്ക്ക്‌ അന്ന് കാലത്ത്‌ വളരെ കുറച്ച്‌ ബസ്സുകളേ ഉണ്ടായിരുന്നുള്ളൂ. 'മാത' എന്ന ഒരു മൂട്ട ബസ്സാണ്‌ ഞങ്ങളുടെ സ്കൂള്‍ ബസ്സ്‌ എന്ന സ്ഥാനം അലങ്കരിച്ചിരുന്നത്‌. കാലത്ത്‌ ഒമ്പത്‌ മണിക്ക്‌ ചാലക്കുടിയില്‍ നിന്ന് പോകുകയും വൈകീട്ട്‌ 4.30 ന്‌ അന്നനാട്ടില്‍ നിന്ന് ചാലക്കുടിക്ക്‌ വരികയും ചെയ്തിരുന്നതിനാല്‍ എല്ലാവരും ഈയൊരു ബസ്സിന്റെ സേവനത്തിലാണ്‌ സ്കൂള്‍ ജീവിതം മുന്നോട്ട്‌ കൊണ്ടുപോയിരുന്നത്‌, അതും വെറും 10 പൈസ ചിലവില്‍...&lt;br /&gt;&lt;br /&gt;പത്ത്‌ പൈസാ കേസുകളായതിനാല്‍ തന്നെ, ബസ്സ്‌ ജീവനക്കാര്‍ക്ക്‌ പൊതുവേ പിള്ളേരോട്‌ അലര്‍ജിയായിരുന്നു. എങ്കിലും, വേറെ നിവര്‍ത്തിയില്ലാത്തതിനാലും മാനുഷിക പരിഗണനയാലും അവര്‍ അതൊക്കെ സഹിച്ച്‌ പോന്നു.&lt;br /&gt;&lt;br /&gt;പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം... ഒരു ദിവസം കാലത്ത്‌ സ്കൂളിലെത്തുമ്പോള്‍ കേള്‍ക്കുന്ന സംഭവമെന്തെന്നാല്‍ സ്കൂളിന്റെ ചെയര്‍മാനെ മാത ബസ്സിലെ കിളി 'താടിയ്ക്ക്‌ തേമ്പി' എന്നാണ്‌. ഒരു സ്റ്റോപ്പില്‍ നിര്‍ത്താത്തതിന്റെ പേരില്‍ വാക്ക്‌ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് 'കടുംവെട്ട്‌' മുഖഭാവമുള്ള മാതയിലെ കാലങ്ങളായുള്ള ആ 'കിളി', ചെയര്‍മാനെ അറ്റാക്ക്‌ ചെയ്യുകയായിരുന്നു അത്രേ...&lt;br /&gt;&lt;br /&gt;സ്കൂളിന്റെ ചെയര്‍മാനെ ഇത്‌ ചെയ്യുക എന്ന് വച്ചാല്‍ സ്കൂളിലെ കുട്ടികളുടേ അഭിമാനത്തെയാണ്‌ താടിയ്ക്ക്‌ തേമ്പിയതെന്ന് പൊതുവേ അഭിപ്രായം രൂപപ്പെട്ടു. ഇത്‌ വെറുതേ വിടാവുന്ന കേസല്ലെന്നും പ്രതികാരം ചെയ്യണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ നാനാഭാഗത്ത്‌ നിന്നും വന്നു. ഈ നാനാഭാഗത്തേയ്ക്കും നോക്കിയപ്പോള്‍ മനസ്സിലായത്‌, അവിടെയെല്ലാം ഈ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പിന്നില്‍ ചാലക്കുടിക്കാരായിരുന്നു എന്നതാണ്‌. &lt;br /&gt;&lt;br /&gt;കുറേക്കാലമായി മനസ്സില്‍ പേടിച്ച്‌ ഒളിച്ച്‌ കിടന്നിരുന്ന 'സമരം' എന്ന ആഗ്രഹമാണ്‌ ചാലക്കുടിക്കാരുടെ ഈ ശൗര്യത്തിനുപിന്നെലെന്നതാണ്‌ സത്യം.&lt;br /&gt;&lt;br /&gt;സ്കൂള്‍ കോമ്പൗണ്ടിന്റെ ഒരു ഭാഗത്ത്‌ കൂടി നിന്ന് ചര്‍ച്ചകള്‍ പുരോഗമിച്ചു. സമരം ചെയ്ത്‌ ബസ്സ്‌ തടയുക എന്ന ആശയം പതുക്കെ തലപൊക്കിത്തുടങ്ങി. നാട്ടിലെ തന്നെ ചില ചോരത്തിളപ്പുള്ള ചേട്ടന്മാര്‍ ചെറുതായൊന്ന് സപ്പോര്‍ട്ട്‌ ചെയ്ത്‌ തുടങ്ങി. എന്റെ പിതാശ്രീയടക്കമുള്ള ഒന്ന് രണ്ട്‌ അദ്ധ്യാപകര്‍ പൊതുവേ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയവും അദ്ധ്യാപകയൂണിയന്‍ പ്രവര്‍ത്തനവും ഉള്ളതിനാല്‍ അവര്‍ ഇതില്‍ സപ്പോര്‍ട്ട്‌ ചെയ്യുമെന്ന് ഒരു 'ആഗ്രഹം' അവിടെ ചര്‍ച്ചചെയ്യപ്പെട്ടു. ബസ്സ്‌ തടയാന്‍ പോകുകയാണെങ്കില്‍ ആരൊക്കെ ഉണ്ടാകും എന്ന് കണക്കെടുപ്പ്‌ തുടങ്ങിയപ്പോള്‍ നല്ലൊരു ശതമാനം പരിസരവാസികള്‍ മുങ്ങിക്കളഞ്ഞു. ചാലക്കുടിക്കാരും അവരുടെ കഠിനപ്രേരണയുള്ള ചില സുഹൃത്തുക്കളും മാത്രം അവശേഷിച്ചു. &lt;br /&gt;&lt;br /&gt;ഞാന്‍ ആകെ കണ്‍ഫിയൂഷനിലായിരുന്നു. സമരം ചെയ്തതിന്റെ പേരില്‍ സ്കൂളില്‍ നിന്ന് വേണ്ടത്‌ കിട്ടാന്‍ സ്കോപ്പുണ്ട്‌ എന്നത്‌ കൂടാതെ വീട്ടില്‍ നിന്ന് വേറെ അക്കൗണ്ടിലും കിട്ടാനുള്ള സാദ്ധ്യത ഞാന്‍ മനസ്സിലാക്കി. പക്ഷെ, മുങ്ങാന്‍ കമ്മ്യൂണിസ്റ്റ്‌ കാരന്റെ മകനും ചാലക്കുടിക്കാരനുമായ മനസ്സ്‌ അനുവദിച്ചില്ല. മാത്രമല്ല, എന്നെ ചുറ്റിപ്പറ്റി തീരുമാനം എടുക്കുന്ന നാലഞ്ച്‌ പേരും നില്‍പ്പുണ്ട്‌. അങ്ങനെ, ഈ പരിപാടിയില്‍ അംഗമാകാന്‍ തീരുമാനമെടുക്കാന്‍ ഞാന്‍ നിര്‍ബദ്ധിതനായി.&lt;br /&gt;&lt;br /&gt;10 മണിയ്ക്ക്‌ ക്ലാസ്സില്‍ കയറാന്‍ ബെല്‍ അടിച്ചെങ്കിലും സമരം ചെയ്യാന്‍ തീരുമാനിച്ച്‌ സംഘം ക്ലാസ്സില്‍ കയറാതെ പുറത്ത്‌ തന്നെ നിന്നു. 'മാത' ബസ്സ്‌, 11.30 ന്‌ അടുത്ത്‌ ട്രിപ്പ്‌ വരുമ്പോള്‍ അന്നനാട്‌ ജങ്ങ്ഷനില്‍ വച്ച്‌ തടയുക എന്നതായിരുന്നു അജണ്ട.&lt;br /&gt;&lt;br /&gt;സ്കൂളിലെ മറ്റ്‌ കുട്ടികളുടെ പഠനത്തിന്‌ ശല്ല്യം ചെയ്യാതെയുള്ള സമരമായതിനാല്‍ നാട്ടുകാരും വല്ല്യ എതിര്‍പ്പ്‌ പ്രകടിപ്പിച്ചില്ല.&lt;br /&gt;&lt;br /&gt;സംഘം ചേര്‍ന്ന് മുദ്രാവാകയം മുഴക്കി ഞങ്ങള്‍ സ്കൂളില്‍ നിന്ന് നീങ്ങി. 'ചാലക്കുടിക്കാരെ മുദ്രാവാക്യം പഠിപ്പിക്കേണ്ട' എന്നത്‌ 'അണ്ണാനെ മരം കയറ്റം പഠിപ്പിക്കേണ്ട' എന്ന ചൊല്ലിനേക്കാള്‍ പ്രസിദ്ധമായിരുന്നു.&lt;br /&gt;&lt;br /&gt;'ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ...', 'അടിക്കും ഞങ്ങള്‍ പൊളിക്കും ഞങ്ങള്‍, അടിച്ച്‌ പൊളിച്ച്‌ തകര്‍ക്കും ഞങ്ങള്‍' തുടങ്ങിയ പതിവ്‌ ഐറ്റംസ്‌ തന്നെ പ്രധാനം. &lt;br /&gt;&lt;br /&gt;ആദ്യമായി ഒരു സമരത്തിനിറങ്ങിയതിന്റെ ത്രില്‍ മുദ്രാവാക്യം വിളികളില്‍ നിറഞ്ഞു നിന്നെങ്കിലും ഉള്ളിലെ ഭയം നെഞ്ചിടിപ്പിന്റെ വേഗതയിലും മുഴക്കത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ അന്നനാട്‌ സ്കൂള്‍ സ്റ്റോപ്പില്‍ മാത ബസ്സിന്റെ വരവും കാത്ത്‌ മുദ്രാവാക്യം വിളികളോടെ നിന്നു. ഈ സമയം നാട്ടുകാരില്‍ ചിലര്‍ ഞങ്ങളോട്‌ പ്രകോപനപരമായി പെരുമാറരുതെന്നും അവര്‍ ഇടപെട്ട്‌ വേണ്ടത്‌ ചെയ്യാമെന്നുമൊക്കെ ഉപദേശിക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;കാടുകുറ്റിയില്‍ നിന്ന് തിരിച്ച്‌ ചാലക്കുടിയ്ക്ക്‌ ഒരു ബസ്സ്‌ ആ വഴി കടന്നുപോയപ്പോള്‍ അവര്‍ ഈ കാര്യപരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കി. പോകുന്ന വഴി അവര്‍ മാത ബസ്സിലെ ഡ്രൈവറോട്‌ ഈ പദ്ധതി ചോര്‍ത്തിക്കൊടുത്തതുകൊണ്ടാകണം, ഞങ്ങളുടെ സ്റ്റോപ്പിന്‌ മുന്‍പുള്ള സ്റ്റോപ്പില്‍ മാത ബസ്സ്‌ നിര്‍ത്തി യാത്രക്കാരെ ഇറക്കി. ഈ വിവരം ആ ഭാഗത്ത്‌ നിന്ന് വന്ന ഒരാളില്‍ നിന്ന് മനസ്സിലാക്കിയ ഞങ്ങള്‍ അങ്ങോട്ട്‌ ചെല്ലാന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നീട്‌ നടന്നത്‌ രാമായണം ടി.വി. സീരിയലില്‍ യുദ്ധം തുടങ്ങുമ്പോള്‍ ആക്രമിക്കാന്‍ കൂട്ടമായി ആളുകള്‍ ഓടിയടുക്കുന്ന രംഗത്തെ അനുസ്മരിപ്പിക്കുന്ന ഒരു സീനായിരുന്നു. &lt;br /&gt;&lt;br /&gt;എല്ലാവരും കൂടി ബസ്സ്‌ കിടക്കുന്ന സ്റ്റോപ്പിലേക്ക്‌ ഓടിയടുക്കുന്ന കണ്ടപ്പോള്‍ തന്നെ ബസ്സ്‌ ജീവനക്കാര്‍ ഒന്ന് പകച്ചു. (എല്ലാം പേടിത്തൊണ്ടന്മാരാണെന്ന് അവര്‍ക്കറിയില്ലല്ലോ)&lt;br /&gt;&lt;br /&gt;എല്ലാവരും ബസ്സ്‌ വളഞ്ഞ്‌, കുറേ പേര്‍ ബസ്സിനുള്ളില്‍ കയറി. ആരോപണവിധേയനായ 'കിളി' യെ ചോദ്യം ചെയ്യലും താടിക്ക്‌ തട്ടലും ഇടയില്‍ക്കൂടി പള്ളയ്ക്ക്‌ കുത്തലും മറ്റും മുറയ്ക്ക്‌ നടക്കുന്നുണ്ടായിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോഴേയ്ക്ക്‌ ആ പാവം മനുഷ്യന്‍ കരഞ്ഞ്‌ തുടങ്ങുന്ന നിലയിലെത്തി. വേദനിക്കാവുന്ന ദേഹോപദ്രവം കൊണ്ടല്ല, മറിച്ച്‌ ഈ പീക്കിരി പിള്ളേരുടെ അടുത്ത്‌ കുറ്റവാളിയെപ്പോലെ നില്‍ക്കേണ്ടിവന്നതിനാലാവണം ആ പാവം ദുഖിച്ചത്‌. എന്റെയുള്ളിലെ പ്രതികാര താല്‍പര്യം ഇതെല്ലാം കണ്ട്‌ എപ്പോഴേ കൂറുമാറി അനുകമ്പയായി കൂട്ടുകൂടിയിരുന്നു.&lt;br /&gt;&lt;br /&gt;എന്തായാലും ഒരു തീര്‍പ്പുണ്ടായിട്ട്‌ വണ്ടി വിട്ടാല്‍ മതി എന്ന് പറഞ്ഞ്‌ ബസ്സ്‌ സ്കൂള്‍ കോമ്പൗണ്ടിലേയ്ക്ക്‌ പോകട്ടെ എന്നായി തീരുമാനം. ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാതെ സീറ്റിലിരുന്നു, പിള്ളേര്‍ ബസ്‌ ഉന്തി സ്കൂള്‍ സ്റ്റോപ്പ്‌ വരെ എത്തിച്ചു. അതിനിടയില്‍ ബസ്സ്‌ കത്തിച്ചാലോ എന്ന് വരെ ചില വിവരദോഷികള്‍ പറയുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;അങ്ങനെ ബസ്സ്‌ സ്കൂള്‍ സ്റ്റോപ്പ്‌ എത്തിയപ്പോഴേയ്ക്ക്‌ നാട്ടുകാരും സ്കൂളിലെ ചില അദ്ധ്യാപകരും അവിടെ എത്തിച്ചേര്‍ന്നു.&lt;br /&gt;&lt;br /&gt;ഇനി വിദ്യാര്‍ത്ഥികളോട്‌ മോശമായി പെരുമാറില്ലെന്ന ഉറപ്പും, ചെയ്ത തെറ്റിന്‌ ഒരു മാപ്പ്‌ പറയലും നടത്തിച്ച്‌ കേസ്‌ ഒത്തുതീര്‍പ്പാക്കി. വിജയശ്രീലാളിതരായി ഞങ്ങള്‍ ക്ലാസ്സുകളിലേയ്ക്ക്‌ മടങ്ങി.&lt;br /&gt;&lt;br /&gt;അന്ന് വൈകീട്ട്‌ ഒരു 'വെടിക്കെട്ട്‌' പ്രതീക്ഷിച്ച്‌ വീട്ടില്‍ ചെന്ന എന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ട്‌ ആ രാത്രി കടന്നുപോയി. വെടിക്കെട്ട്‌ മറ്റൊരുദിവസത്തേയ്ക്ക്‌ മാറ്റിവച്ചതായിരിയ്ക്കാം എന്ന് ഞാന്‍ സമാധാനിച്ചു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് മുതലാണ്‌ ഈ സമരത്തിന്റെ കണക്ക്‌ തീര്‍ക്കല്‍ തുടങ്ങിയത്‌. ഏതെങ്കിലും ഒരു ടീച്ചര്‍ ലീവ്‌ ഉള്ളപ്പോള്‍ ആ ക്ലാസ്സുകളില്‍ ഹെഡ്‌ മാസ്റ്റര്‍ വന്ന് കയറും. സമരത്തിന്‌ പോയവരെ സ്നേഹത്തോടെ എഴുന്നേല്‍പ്പിച്ച്‌ നിര്‍ത്തും, എന്നിട്ട്‌ പാരിതോഷികമായി ചൂരല്‍ കൊണ്ട്‌ കയ്യില്‍ രണ്ട്‌ വട്ടം തടവും... ആ സുഖം ആസ്വദിച്ച്‌ തിരുമ്മിക്കൊണ്ട്‌ അവര്‍ സീറ്റില്‍ പോയി ഇരുന്ന് വിശ്രമിക്കും...&lt;br /&gt;&lt;br /&gt;ഈ പരിപാടി തുടങ്ങിയവിവരമറിഞ്ഞ്‌ എന്റെ പ്രാര്‍ത്ഥനാലിസ്റ്റില്‍ അദ്ധ്യാപകരും കടന്ന് കൂടി. അതായത്‌, 'ഒരൊറ്റ അദ്ധ്യാപകരും ലീവ്‌ എടുക്കല്ലേ ഈശ്വരാ..' എന്നതായിരുന്നു എന്റെ പ്രാര്‍ത്ഥനാലിസ്റ്റിലെ മെയിന്‍ ഐറ്റം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-1113163692014577691?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/1113163692014577691/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=1113163692014577691' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/1113163692014577691'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/1113163692014577691'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/05/blog-post.html' title='ആദ്യ സമരം'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-907859626334471681</id><published>2008-03-30T23:17:00.000-07:00</published><updated>2008-03-30T23:31:43.074-07:00</updated><title type='text'>അഭയം (വീണ്ടുമൊരു മദ്ധ്യസ്ഥം)</title><content type='html'>ജോലിചെയ്യുന്ന കമ്പനിയുടെ അടുത്ത്‌ പ്രദേശത്ത്‌ തന്നെ ഒരു വീടിന്റെ ഒന്നാം നിലയിലാണ്‌ ഞങ്ങള്‍ താമസം. താഴെ വീട്ടുടമയും ഫാമിലിയും... ഒരു പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയില്‍ ജോലിക്കാരനായ അദ്ദഹവും, ടീച്ചറായ ഭാര്യയും എഞ്ചിനീയറിങ്ങിന്‌ ചേര്‍ന്ന് പഠിക്കുന്ന മകനും...&lt;br /&gt;&lt;br /&gt;(ഈ സംഭവം നടക്കുമ്പോള്‍... അതായത്‌ 3 കൊല്ലം മുന്‍പ്‌)&lt;br /&gt;&lt;br /&gt;വീട്ടുടമയുടെ ഫാമിലിയുമായി ഞങ്ങള്‍ മിതമായ ബദ്ധം പുലര്‍ത്തി... അതായത്‌, വല്ല്യ അടയും ചക്കരയും ആയിരുന്നില്ല.. പക്ഷെ, അത്യാവശ്യം വേണ്ട നല്ല ഒരു ഇടപെടലുകള്‍..... വീട്ടുടമ ചേട്ടന്‍ ആളൊരു പരുക്കന്‍ ലുക്കാണേലും നല്ല ദൈവവിശ്വാസിയുടേതും തരക്കേടില്ലാത്ത ഒരു പിശുക്കന്റെ മട്ടും ഭാവവും സ്ഫുരിക്കുന്നത്‌ കാണാം...&lt;br /&gt;&lt;br /&gt;മിന്നൂസ്‌ ഉദരത്തില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന കാലം.... ഒരു ദിവസം രാത്രി 8 മണിയായിക്കാണും.... അറിയാന്‍ പാടില്ലാത്ത അടുക്കളപ്പണിയൊക്കെ ഭാര്യാനിര്‍ദ്ദേശാനുസ്സരണം അങ്ങനെ ആര്‍മ്മാദിച്ച്‌ ചെയ്തുകൊണ്ടിക്കുമ്പോഴാണ്‌ ഒരു നിലവിളി ഞങ്ങളുടെ കര്‍ണ്ണപടങ്ങളില്‍ വന്നലച്ചത്‌... (ഡോസ്‌ കൂടിപ്പോയെങ്കില്‍ ഒരു ചെറിയ കറക്‌ ഷന്‍.. വന്ന് 'പതിച്ചത്‌').&lt;br /&gt;&lt;br /&gt;"ഏതോ സ്ത്രീ കരയുന്ന ശബ്ദമാണല്ലോ??" എന്ന് പറഞ്ഞുകൊണ്ട്‌ ഞങ്ങള്‍ രണ്ടുപേരും വാതില്‍ തുറന്ന് ബാല്‍ക്കണിയില്‍ വന്നു.&lt;br /&gt;&lt;br /&gt;"&lt;strong&gt;അയ്യോ എന്നെ കൊല്ലുന്നേ... അയ്യോ.....&lt;/strong&gt;" എന്നാണ്‌ നിലവിളിയെന്ന് ഞങ്ങള്‍ ഡീകോഡ്‌ ചെയ്തെടുത്തു... പക്ഷെ, ക്ലാരിറ്റി പോരാ.... എവിടെ നിന്നാണെന്ന് ഗസ്സ്‌ ചെയ്യാനും വല്ല്യ ബുദ്ധിമുട്ട്‌...&lt;br /&gt;&lt;br /&gt;തൊട്ടപ്പുറത്തെ വീട്ടിലാണോ എന്ന് വിചാരിച്ച്‌ അങ്ങോട്ട്‌ കണ്ണും നട്ട്‌ ഉല്‍കണ്ഠയോടെ ഇരിക്കുമ്പോള്‍ അതാ ആ വീട്ടിലെ ചേട്ടന്‍ വാതില്‍ തുറന്ന പുറത്തിറങ്ങി. എന്നിട്ടും നിലവിളി തുടരുന്നകണ്ടപ്പോള്‍ അവിടെ നിന്നല്ല ഉല്‍ഭവം എന്ന് ഞങ്ങള്‍ക്ക്‌ ബോദ്ധ്യപ്പെട്ടു. പക്ഷെ, പുറത്തിറങ്ങിയ ചേട്ടന്‍ നേരെ മുകളിലേയ്ക്ക്‌ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഞങ്ങളെ ഒരു നോട്ടം... 'എന്തുവാടേയ്‌ അടിപിടി?' എന്നൊരു ഭാവം ചേട്ടന്റെ മുഖത്ത്‌..&lt;br /&gt;&lt;br /&gt;"ഹേയ്‌.. ഇവിടുന്ന് അല്ലാ ട്ടോ..." എന്ന ഭാവത്തില്‍ ഞാന്‍ ഒന്ന് ഇളിച്ച്‌ കാണിച്ചു.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ രണ്ടുകൂട്ടര്‍ക്കും പരസ്പരവിശ്വാസം വര്‍ദ്ധിച്ചു. അപ്പോഴും നിലവിളി വീണ്ടും തുടരുന്നു.... താഴെ വീട്ടുടമസ്തന്റെ വീടിനുള്ളില്‍ നിന്നാണ്‌ നിലവിളി എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.&lt;br /&gt;&lt;br /&gt;"വല്ല കള്ളന്മാരും വന്നതായിരിക്കുമോ?" എന്ന് വിചാരിച്ച്‌ ഇറങ്ങാന്‍ (ഓടാനല്ല) തുടങ്ങിയ എന്നെ എന്റെ പത്നി കയ്യില്‍ കയറി പിടിച്ചു. 'വെറുതേ വല്ലവന്റേയും തല്ല് കൊണ്ട്‌ എനിക്കും ജനിക്കന്‍ പോകുന്ന കുഞ്ഞിനും നാണക്കേടുണ്ടാക്കല്ലേ..?' എന്ന ദയനീയഭാവം മുഖത്ത്‌...&lt;br /&gt;&lt;br /&gt;അപ്പോഴാണ്‌ അയല്‍ വീട്ടിലെ ചേട്ടന്‍ കാര്യം പറഞ്ഞത്‌...&lt;br /&gt;&lt;br /&gt;"ഇത്‌ ഇടയ്ക്കിടയ്ക്ക്‌ ഉള്ളതാ... നിങ്ങളുടെ ഹൗസ്‌ ഓണറാ... ആ ടീച്ചറെ തല്ലുന്നതായിരിയ്ക്കും..." (ടീച്ചര്‍ തല്ലി എന്ന് കേട്ടിട്ടുണ്ട്‌.. ടീച്ചറെ തല്ലുന്നത്‌ ഇപ്പോഴാ അറിയുന്നത്‌)&lt;br /&gt;&lt;br /&gt;ഇപ്പോ തീരും ഇപ്പോ തീരും എന്ന് വിചാരിച്ച്‌ നിന്നിട്ടും താഴെ നിന്ന് നിലവിളിയില്‍ ശമനമൊന്നുമില്ലെന്ന് മാത്രമല്ല എന്തൊക്കെയോ തട്ടിമറിഞ്ഞ്‌ വീഴുന്ന ശബ്ദവും....&lt;br /&gt;&lt;br /&gt;'തല്ല് നടന്നിട്ട്‌ പിടിച്ച്‌ മാറ്റിയില്ലേല്‍ മോശക്കേടല്ലേ?' എന്ന ചോദ്യവും 'സ്വന്തം വീട്ടില്‍ ഭാര്യയും ഭര്‍ത്താവും വാതിലടച്ച്‌ തല്ല് കൂടുന്നത്‌ തടയാന്‍ പാടുണ്ടോ?' എന്ന ചോദ്യവും തമ്മില്‍ എന്റെ മനസ്സില്‍ കിടന്ന് പൊരിഞ്ഞ തല്ല്....&lt;br /&gt;&lt;br /&gt;"ചേട്ടന്‍ എന്നാ വേഗം ചെല്ല്.... " ഭാര്യയുടെ ഉപദേശം..&lt;br /&gt;&lt;br /&gt;"അത്‌ പിന്നേയ്‌... നമ്മള്‍ ഇടപെടുന്നത്‌ മോശമാവുമോ? നമ്മള്‍ ചെന്ന് കഴിയുമ്പോള്‍ അവര്‍ കൂട്ടായിട്ട്‌ 'എന്തേ പോന്നേ?...' എന്നെങ്ങാനും ചോദിച്ചാല്‍ എന്താ പറയാ..?" ഞാനെന്റെ സംശയം വെളിപ്പെടുത്തി.&lt;br /&gt;&lt;br /&gt;'പോകണോ വേണ്ടയോ... പോകണോ വേണ്ടയോ...' എന്ന പാരഡി പാട്ടിന്റെ ഈരടികള്‍ മനസ്സില്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുമ്പോഴേയ്ക്ക്‌ താഴെനിന്ന് നിലവിളിയുടെ ഉല്‍ഭവം സ്റ്റെപ്പ്‌ സ്‌ ഓടിക്കയറിക്കൊണ്ട്‌ ഞങ്ങളുടെ അടുത്തേയ്ക്ക്‌ വന്നു...... സൗണ്ട്‌ എഫ്ഫക്റ്റ്‌ മാത്രമല്ല... വിഷ്വല്‍ എഫ്ഫക്റ്റും വേണ്ടുവോളമുണ്ടെന്നത്‌ അപ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌....&lt;br /&gt;&lt;br /&gt;നിലവിളിയോടെ ഓടിവന്ന ആ ചേച്ചി "എന്നെ രക്ഷിക്കണം........" എന്ന് കരഞ്ഞുകൊണ്ട്‌ ഉള്ളിലേയ്ക്ക്‌ ഓടിക്കയറി.... മുഖമെല്ലാം അടികൊണ്ടതിന്റെ ഫലമായി പലയിടത്തും വീര്‍ത്ത്‌ വന്നിരിയ്ക്കുന്നു... ചുണ്ടില്‍ നിന്നും മറ്റും ചോര ഒലിക്കുന്നുണ്ട്‌....&lt;br /&gt;&lt;br /&gt;ഇത്‌ കണ്ട്‌ എന്റെ ധൈര്യശാലിയായ ഭാര്യയും ചെറുതായി കരച്ചില്‍ തുടങ്ങി......&lt;br /&gt;&lt;br /&gt;ഞാനും അകത്തേയ്ക്ക്‌ ചെന്നു.....&lt;br /&gt;&lt;br /&gt;"അയാള്‍ വന്നാല്‍ എന്നെ വിട്ടുകൊടുക്കരുത്‌.... എന്നെ അങ്ങേര്‌ കൊല്ലും... കുറേ കാലമായി ഇത്‌ തുടങ്ങിയിട്ട്‌.... ഇത്‌ കണ്ടോ.... എന്റെ വിരല്‍ ഒടിച്ചു.... എന്നെ തല്ലി കൊല്ലാറാക്കി... ഞാന്‍ ഒരു കണക്കിന്‌ വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ടതാണ്‌..." കരച്ചിലിനിടയില്‍ ആ ചേച്ചി പറഞ്ഞൊപ്പിച്ചു.&lt;br /&gt;&lt;br /&gt;മുഖത്ത്‌ പലയിടത്തും ചതവുണ്ട്‌... ഒരു വിരല്‍ ഒടിഞ്ഞ പരുവത്തില്‍ അനക്കാനാവാത്ത വിധം കാണപ്പെട്ടു. വളരെ ദയനീയമായ രംഗം....&lt;br /&gt;&lt;br /&gt;'ഇങ്ങനേയും മനുഷ്യന്മാര്‍ ചെയ്യുമോ?' എന്ന് ശരിയ്ക്കും തോന്നിപ്പോകുന്ന അവസ്ഥ.&lt;br /&gt;&lt;br /&gt;"സൂര്യോദയം... വേഗം പോയി വാതിലടയ്ക്ക്‌... അല്ലെങ്കില്‍ അങ്ങേര്‍ ഇങ്ങോട്ട്‌ വരും..." കരഞ്ഞുകൊണ്ട്‌ ചേച്ചി വീണ്ടും...&lt;br /&gt;&lt;br /&gt;ഞാനാകെ ഒരു വല്ലാത്ത അവസ്ഥയിലായി.... വാതിലടച്ച്‌ ഇരിയ്ക്കുന്നത്‌ ഭീരുത്വമാവും... വാതില്‍ തുറന്ന് കിടക്കുകയാണെങ്കില്‍ പുള്ളിക്കാരന്‍ കയറിവന്നാല്‍ എങ്ങനെ ഡീല്‍ ചെയ്യണം എന്നത്‌ മറ്റൊരു പ്രശ്നം...&lt;br /&gt;&lt;br /&gt;"പേടിക്കണ്ടാ... ഞാന്‍ പറഞ്ഞ്‌ നോക്കാം..." ഞാന്‍ സമാധാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;"പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല... കുഴപ്പമില്ലെന്നൊക്കെ അങ്ങേര്‍ പറയും... എന്നെ ദയവായി വിട്ടുകൊടുക്കരുത്‌.. എന്നെ അങ്ങേര്‌ കൊല്ലും..." ചേച്ചി തുടര്‍ന്നു.&lt;br /&gt;&lt;br /&gt;"സൂര്യോദയം ചേട്ടാ.. പ്ലീസ്‌.. എങ്ങനെയെങ്കിലും ആ ചേട്ടനെ പറഞ്ഞ്‌ മനസ്സിലാക്കൂ.... ചേച്ചിയെ ഇന്ന് വിടണ്ടാ..... വേഗം ചെല്ലൂ..." എന്റെ ഭാര്യയും വെപ്രാളത്തോടെ പറഞ്ഞു.&lt;br /&gt;&lt;br /&gt;ഞാന്‍ ബാല്‍ക്കണിയില്‍ ചെന്ന് നിന്നു. ഇപ്പോ താഴെ നിന്ന് അങ്ങേര്‍ കയറിവരും എന്ന് ഞാന്‍ ഊഹിച്ചു. എനിയ്ക്ക്‌ വല്ലാത്ത ടെന്‍ഷന്‍.... എങ്ങനെ അങ്ങേരെ തളയ്ക്കും എന്നത്‌ തന്നെ പ്രധാന വിഷയം... എന്നെക്കാള്‍ നല്ല പ്രായവ്യത്യാസമുള്ള ആളെ ഞാന്‍ ഉപദേശിക്കാന്‍ ചെന്നാല്‍ നടക്കുമോ... പുള്ളിക്കാരന്‍ ബലപ്രയോഗത്തിന്‌ മുതിര്‍ന്നാല്‍ ഞാനും ആ നിലയ്ക്ക്‌ നില്‍ക്കേണ്ടിവരില്ലേ... അങ്ങേരെ കൈ വയ്ക്കേണ്ടിവന്നാല്‍ പിന്നെ പിറ്റേ ദിവസം തന്നെ വേറെ വീട്‌ നോക്കേണ്ടിവരില്ലേ.... തുടങ്ങിയ കാര്യങ്ങളാണ്‌ ചിന്തകളുടെ മുഖ്യധാരയില്‍ ഉണ്ടായിരുന്നത്‌...&lt;br /&gt;&lt;br /&gt;"അഭയം ചോദിച്ച്‌ വന്ന ഒരു സ്ത്രീയെ വിട്ടുകൊടുക്കാനാവില്ല.." എന്ന ഉറച്ച്‌ തീരുമാനം ഞാനെടുത്തു. (അഭയം എന്ന വാക്ക്‌ എനിയ്ക്ക്‌ വല്ല്യ പ്രാധാന്യമുള്ളതുമാണേ..)&lt;br /&gt;&lt;br /&gt;താഴെ നിന്ന് ചേട്ടന്‍ സ്റ്റെപ്പ്‌ സ്‌ കയറി മുകളിലേയ്ക്ക്‌ വന്നു.&lt;br /&gt;&lt;br /&gt;ഞാന്‍ വളരെ ശാന്തഭാവം മുഖത്തും വാക്കുകളിലും വരുത്താന്‍ പരമാവധി ശ്രദ്ധിച്ചു.&lt;br /&gt;&lt;br /&gt;"അവള്‍ ഇങ്ങോട്ട്‌ വന്നോ.... ഇങ്ങ്‌ ഇറക്കി വിട്ടേക്ക്‌..." അപകടകരമല്ലാത്ത ഒരു ഭാവത്തോടെ ചേട്ടന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"ങാ... അകത്ത്‌ അവര്‍ എന്തോ സംസാരിച്ച്‌ നില്‍ക്കുകയാണ്‌....ഒരല്‍പസമയം കഴിഞ്ഞോട്ടെ... " ഞാന്‍ വളരെ നിസ്സാരമായി മറുപടി പറഞ്ഞു.&lt;br /&gt;&lt;br /&gt;"വായിലെ നാവ്‌ സഹിക്കുന്നതിനും ഒരു ലിമിറ്റുണ്ടേ... മനുഷ്യന്റെ ക്ഷമ കെട്ടാല്‍ പിന്നെ എന്താ ചെയ്യാ....പരമാവധി ഞാന്‍ ക്ഷമിച്ചതാ..." ചേട്ടന്റെ വിശദീകരണം.&lt;br /&gt;&lt;br /&gt;ഞാന്‍ വല്ല്യ സീരിയസ്‌ ആകാതെ ശ്രദ്ധിച്ചുകൊണ്ട്‌ നിന്നു.&lt;br /&gt;&lt;br /&gt;"ഇങ്ങോട്ട്‌ ഇറക്കി വിട്ടേക്ക്‌..." ചേട്ടന്‍ വീണ്ടും.&lt;br /&gt;&lt;br /&gt;"ചേട്ടന്‍ പൊക്കോളൂ.... ഒന്ന് ശാന്തമാകുമ്പോള്‍ ഞാന്‍ കൊണ്ട്‌ വിടാം... കുറച്ച്‌ സംസാരിച്ച്‌ കഴിയുമ്പോള്‍ ശരിയാവും... ഈ ടെന്‍ഷന്‍ ഒന്ന് മാറട്ടെ..." ഞാന്‍ പുള്ളിക്കാരനെ ഒന്ന് മയപ്പെടുത്താന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;"ഹേയ്‌... അത്‌ വേണ്ടാ.... ഇനി പ്രശ്നമൊന്നും ഉണ്ടാവില്ല... ഇങ്ങ്‌ വിട്ടേയ്ക്ക്‌..." എന്നും പറഞ്ഞ്‌ ചേട്ടന്‍ പതുക്കെ അകത്തേക്ക്‌ കടന്നു.&lt;br /&gt;&lt;br /&gt;"ഞാന്‍ കുറച്ച്‌ കഴിഞ്ഞ്‌ കൊണ്ടുവിടാം ന്നേ.... ചേച്ചി ആകെ പേടിച്ചിട്ടുണ്ട്‌...കുറച്ച്‌ സമയം കഴിഞ്ഞോട്ടെ..." പുറകേ ചെന്ന് കൊണ്ട്‌ ഞാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;അടുക്കളയില്‍ ദുഖം പങ്കുവച്ചുകൊണ്ടിരിക്കുന്നതിന്നിടയിലേയ്ക്ക്‌ ചേട്ടന്‍ ചെന്നു.&lt;br /&gt;&lt;br /&gt;"വന്നേ.. വന്നേ.... മതി...." ചേട്ടന്‍ ആധികാരികമായി പറഞ്ഞു.&lt;br /&gt;&lt;br /&gt;"ഇല്ലാ... ഞാന്‍ വരുന്നില്ലാ...."&lt;br /&gt;&lt;br /&gt;"നീ മര്യാദയ്ക്ക്‌ വരുന്നോ അതോ ഞാന്‍ ബലം പ്രയോഗിക്കണോ??..." ചേട്ടന്‍ ചൂടില്‍ തന്നെ.&lt;br /&gt;&lt;br /&gt;ഇത്രയും പറഞ്ഞുകൊണ്ട്‌ ആള്‍ നേരെ ചേച്ചിയെ 'ദില്‍ വാലേ ദുല്‍ ഹനിയാ ലേ ജായേംഗേ..' എന്ന സിനിമയയിലെപ്പോലെ പൊക്കിയെടുക്കാനൊരു ശ്രമം...&lt;br /&gt;&lt;br /&gt;കരഞ്ഞുകൊണ്ട്‌ ചേച്ചി പിടികൊടുക്കാതെ കുതറുന്നു... "അയ്യോ... എന്നെ വിടല്ലേ... എന്നെ വിട്ടുകൊടുക്കലേന്ന് സൂര്യോദയത്തോട്‌ പറയ്‌ മോളേ....."&lt;br /&gt;&lt;br /&gt;ഞാന്‍ ഒന്ന് ഞെട്ടി... വല്ലാത്തൊരു സിറ്റുവേഷന്‍... ഞാന്‍ നോക്കുമ്പോള്‍ ചേച്ചിയുടെ ഒരു കയ്യില്‍ പിടിച്ച്‌ എന്റെ ഗര്‍ഭിണിയായ ധര്‍മ്മപത്നി നിന്ന് പുറകോട്ട്‌ വലിക്കുന്നൂ... രക്ഷിക്കാനുള്ള കിണഞ്ഞ ശ്രമം... ആ വലിക്കുന്നതിന്റെ കൂടെ അവളും കരയുന്നുണ്ട്‌...&lt;br /&gt;&lt;br /&gt;ഇത്രയും കണ്ടിട്ട്‌ നോക്കി നില്‍ക്കാന്‍ ഞാന്‍ ഒരു കോന്തുണ്ണ്യാരൊന്നുമല്ലല്ലോ......&lt;br /&gt;&lt;br /&gt;'ഇനി വാടകയ്ക്ക്‌ വേറെ വീടന്വേഷിക്കുക തന്നെ.... വരുന്നത്‌ വരട്ടെ...' തീരുമാനം മനസ്സ്‌ പ്രഖ്യാപിച്ച്‌ 'ആക്‌ ഷന്‍' ഓര്‍ഡര്‍ ഇട്ടു.&lt;br /&gt;&lt;br /&gt;ഞാന്‍ ചേട്ടന്റെ കയ്യില്‍ കയറി ബലമായി ഒന്ന് പിടിച്ചു (അങ്ങനെ ഭീകര ബലം എന്നൊന്നും വിചാരിയ്ക്കണ്ടാ... ഉള്ള ബലം മാക്സിമം വെയ്റ്റ്‌ ഇട്ട്‌ അങ്ങ്‌ നോക്കി.. അത്ര തന്നേ...)&lt;br /&gt;&lt;br /&gt;ആ പിടിയില്‍ ചേട്ടന്‌ ഒരു പന്തികേട്‌ ഫീല്‍ ചെയ്തിട്ടുണ്ടാവണം... (ഗതികെട്ടവന്റെ പിടിയാണേ...)&lt;br /&gt;&lt;br /&gt;"ചേട്ടന്‍ ഇപ്പോ പോ... കുറച്ച്‌ കഴിഞ്ഞ്‌ ഞാന്‍ കൊണ്ടുവിടാം..." ഞാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;ആ പറച്ചിലില്‍ ഒരു ബഹുമാനക്കുറവ്‌ കൃത്യമായി മനസ്സിലാവും...&lt;br /&gt;&lt;br /&gt;എന്റെ മനസ്സില്‍ കുളിര്‍കാറ്റ്‌ സമ്മാനിച്ചുകൊണ്ട്‌ ചേട്ടന്‍ പിടി വിട്ടു.&lt;br /&gt;&lt;br /&gt;"നീ വരുന്നോ ഇല്ലയോ....ഇപ്പോ വരുന്നില്ലെങ്കില്‍ ഇനി അങ്ങോട്ട്‌ വരണ്ടാ.." ചേട്ടന്‍ പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;"ഇല്ലാ.. ഞാന്‍ വരുന്നില്ലാ.." ചേച്ചിയും ഉറച്ച്‌ തന്നെ.&lt;br /&gt;&lt;br /&gt;അത്‌ കേട്ട്‌ ഞാന്‍ ചെരുതായൊന്ന് ഞെട്ടി. അമ്പ്‌ പെരുന്നാളും കുടയും മറ്റും എന്റെ മനസ്സിലൂടെ ഒന്ന് മിന്നിമറഞ്ഞു.&lt;br /&gt;&lt;br /&gt;ചേട്ടന്‍ കലിപ്പിച്ച്‌ താഴേയ്ക്ക്‌ പോയി.&lt;br /&gt;&lt;br /&gt;തല്‍ക്കാലം കിട്ടിയ സമാധാനം വച്ച്‌ ബാക്കി പരിപാടികള്‍ ഞങ്ങള്‍ ആലോചിച്ചു.&lt;br /&gt;&lt;br /&gt;ചേട്ടന്റെ പെങ്ങള്‍ക്കും പെങ്ങളുടെ ഭര്‍ത്താവിനും ഈ പ്രശ്നങ്ങള്‍ മുന്‍പേ അറിയാമെന്നും അവരോട്‌ പറയും എന്ന് പറഞ്ഞതിന്‌ 'നീ പറയുമോടീ...' എന്ന് ചോദിച്ചാണ്‌ ഇടി കൂടുതല്‍ കിട്ടിയതെന്നും ചേച്ചി വെളിപ്പെടുത്തി.&lt;br /&gt;&lt;br /&gt;"എന്നാല്‍ ഇനി നമുക്ക്‌ അവരെ വിളിക്കാം..." ഞാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"ഞാന്‍ വിളിച്ചു എന്നെങ്ങാനും അറിഞ്ഞാല്‍ അങ്ങേര്‌ എന്നെ കൊല്ലും..."&lt;br /&gt;&lt;br /&gt;"എന്തായാലും ഒരു തീരുമാനമാകണമല്ലോ... എന്താ ചേച്ചിയുടെ ഉദ്ദേശം? നാളെ രാവിലെയായാല്‍ സോള്‍വ്‌ ആകുമോ?"&lt;br /&gt;&lt;br /&gt;"ഇല്ലാ.. ഞാനിനി അങ്ങേരുടെ അടുത്തേക്കില്ലാ...." ചേച്ചി തറപ്പിച്ച്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;കടുത്ത തീരുമാനങ്ങള്‍ ഇപ്പോ എടുക്കേണ്ടെന്നും സംസാരിച്ച്‌ സോള്‍വ്‌ ആക്കാം എന്നൊക്കെപറഞ്ഞിട്ടും യാതൊരു കോമ്പ്രമൈസിനും സാദ്ധ്യതയില്ലെന്നും ചേച്ചി ഇനി സഹിക്കാന്‍ തയ്യാറല്ലെന്നും അസന്ദിഗ്ദമായി പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;"എന്നാല്‍ പിന്നെ നമുക്ക്‌ വിളിക്കേണ്ടവരെ വിളിച്ച്‌ വരുത്താം.. അവര്‍ വന്ന് കാര്യങ്ങള്‍ തീരുമാനമാക്കട്ടെ..." ഞാന്‍ നിര്‍ദ്ദേശിച്ചു.&lt;br /&gt;&lt;br /&gt;അങ്ങനെ തീരുമാനിച്ച്‌ ചേച്ചി തന്ന നമ്പര്‍ ഞാന്‍ വിളിച്ച്‌ ചേട്ടന്റെ അളിയനുമായി സംസാരിച്ചു. ഇവിടുത്തെ സിറ്റുവേഷന്‍ ഞാന്‍ വിവരിച്ചു.&lt;br /&gt;&lt;br /&gt;"നിങ്ങള്‍ അവരെ താഴെയ്ക്ക്‌ വിടാഞ്ഞത്‌ നന്നായി.... ഞങ്ങള്‍ വരാതെ വിടരുത്‌.... ഞങ്ങള്‍ ഇപ്പോള്‍ തന്നെ വരാം..." അദ്ദേഹം എന്നോട്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;ചേച്ചിയോട്‌ ഉറങ്ങിക്കോളാന്‍ പറഞ്ഞ്‌ ഒരു ബെഡ്‌ റൂമില്‍ സൗകര്യം ഒരുക്കിക്കൊടുത്തു.&lt;br /&gt;&lt;br /&gt;ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴെയ്ക്ക്‌ ഒരു ഓട്ടോറിക്ഷയില്‍ രണ്ട്‌ പേര്‍ വന്നിറങ്ങി. ഹൗസ്‌ ഓണര്‍ ചേട്ടന്റെ അളിയനും മറ്റൊരു ബന്ധുവും....&lt;br /&gt;&lt;br /&gt;കുറേ നേരം താഴെ സംസാരമെല്ലാം കഴിഞ്ഞാണ്‌ അവര്‍ മുകളിലേയ്ക്ക്‌ കയറിവന്നത്‌.&lt;br /&gt;&lt;br /&gt;ചേച്ചിയുടെ പരിക്കുകള്‍ കണ്ട്‌ അവര്‍ വല്ലാതായിപ്പോയി. ഈ മര്‍ദ്ദനത്തിന്‌ ആസ്പദമായ കാരണങ്ങള്‍ എന്തെല്ലാം പറഞ്ഞ്‌ ബോധ്യപ്പെടുത്തിയാലും ചേച്ചിയുടെ പരിക്കുകള്‍ കണ്ടാല്‍ പിന്നെ ആ കാരണങ്ങള്‍ക്കെല്ലാം ഒരു പ്രസക്തിയുമില്ലാതാകും. അത്രയും സഹതാപതരംഗം സൃഷ്ടിക്കാവുന്നതാണ്‌ അവസ്ഥ.... ഇതിനുമുന്‍പും ഇവരുടെ പല വഴക്കുകളിലും ഇവര്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രയും ഭീകരമായ നടപടി ആദ്യമായാണെന്ന് അവര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;അവരില്‍ നിന്നാണ്‌ ചേട്ടന്‍ മര്‍ദ്ദിക്കാനുണ്ടായ കാരണം അറിഞ്ഞത്‌... സ്വന്തം സ്ത്രീയായുപോലും 'ബന്ധ'മില്ലാത്ത ആ ചേട്ടനെ ഈ ചേച്ചി പരസ്ത്രീബന്ധം ആരോപിച്ചു എന്ന്....&lt;br /&gt;&lt;br /&gt;ചേച്ചിയോട്‌ അവര്‍ കുറേ നേരത്തെ സംസാരത്തിനുശേഷം ഇനി അവിടെ തുടരുന്നില്ലെന്ന് തീരുമാനിക്കുകയും അന്ന് രാത്രി തന്നെ മാറാന്‍ തീരുമാനിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഉടനെ ഡോക്ടറുടെ അടുത്ത്‌ പോകാം എന്ന് അവര്‍ പറഞ്ഞു. പക്ഷേ, ഹോസ്പിറ്റലില്‍ ചെന്നാല്‍ ഉറപ്പായിട്ടും ഇത്‌ തല്ല് കേസ്‌ തന്നെയെന്ന് ബോധ്യമാകും... പിന്നെ, അത്‌ പ്രശ്നമാകും എന്നൊക്കെയായി സംസാരങ്ങള്‍....&lt;br /&gt;&lt;br /&gt;ചേച്ചിക്ക്‌ അഭയം കൊടുക്കുകയും താഴെയ്ക്ക്‌ വിടാതെ ഇവരെ വിളിച്ച്‌ അറിയിച്ചതിനും ഞങ്ങളോട്‌ നന്ദി പറഞ്ഞ്‌ അവര്‍ ചേച്ചിയേയും കൊണ്ട്‌ താഴെയ്ക്ക്‌ പോയി.&lt;br /&gt;&lt;br /&gt;കുറച്ച്‌ സമയത്തിന്നകം ചേച്ചി രണ്ട്‌ മൂന്ന് ബാഗുകളില്‍ കുറേ ഡ്രസ്സും മറ്റും പാക്ക്‌ ചെയ്ത്‌ ഓട്ടോയില്‍ കയറി ആ പാതിരാത്രി തന്നെ (12.30 ആയിക്കാണും) അവിടെ നിന്ന് പോയി.&lt;br /&gt;&lt;br /&gt;......................&lt;br /&gt;രണ്ട്‌ മൂന്ന് ദിവസം കഴിഞ്ഞ്‌ ചേച്ചി ഒരു ഹോസ്റ്റലില്‍ നിന്നാണ്‌ ഇപ്പോള്‍ ജോലിയ്ക്ക്‌ പോയിക്കൊണ്ടിരിക്കുന്നതെന്നും ഭര്‍ത്താവുമായി യാതൊരു കോമ്പ്രമൈസിനും ഇല്ലെന്നും ഞങ്ങളെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു.&lt;br /&gt;......................&lt;br /&gt;&lt;br /&gt;രണ്ട്‌ മാസങ്ങള്‍ക്ക്‌ ശേഷം വീട്ടുകാരും അവരുടെ നാട്ട്‌ പ്രമാണിമാരും ചേര്‍ന്ന് കാര്യങ്ങള്‍ രമ്യതയിലാക്കുകയും ചേച്ചി തിരിച്ചെത്തുകയും ചെയ്തു..&lt;br /&gt;......................&lt;br /&gt;&lt;br /&gt;മാസങ്ങള്‍ കടന്നുപോയി.... അവര്‍ തമ്മിലുള്ള മാനസിക അകലം കുറയുന്നതായി അവരുടെ ബാഹ്യപ്രകടനങ്ങളിലൂടെ ഞങ്ങള്‍ മനസ്സിലാക്കി. ചേട്ടന്റെ ബൈക്കിന്റെ പിന്നില്‍ തോളില്‍ കയ്യിട്ട്‌ പോകാനും കാറില്‍ അമ്പലങ്ങളില്‍ പോകാനും തുടങ്ങിയത്‌ സന്തോഷത്തോടെ ഞങ്ങള്‍ കണ്ടു.&lt;br /&gt;&lt;br /&gt;എത്ര വലിയ അകലത്തിലും ദുഖത്തിലും കലാശിക്കുമായിരുന്ന ആ സംഭവം കുറേ നാളത്തേയ്ക്ക്‌ ഞങ്ങള്‍ക്ക്‌ മാനസികവിഷമം നല്‍കിയെങ്കിലും ഇപ്പോള്‍ ആ കുടുംബം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നകാണുമ്പോള്‍ ആ സംഭവം ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞുതുടങ്ങി.....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-907859626334471681?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/907859626334471681/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=907859626334471681' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/907859626334471681'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/907859626334471681'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/03/blog-post_30.html' title='അഭയം (വീണ്ടുമൊരു മദ്ധ്യസ്ഥം)'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-4645316878767762339</id><published>2008-03-11T04:43:00.000-07:00</published><updated>2008-03-11T09:44:39.647-07:00</updated><title type='text'>കോണ്ടാക്റ്റ്‌ ക്ലാസ്സിന്റെ അന്ത്യം</title><content type='html'>ക്ലാസ്സില്‍ കയറിയപ്പൊഴല്ലേ പുകില്‌... ഇരിയ്ക്കാന്‍ സീറ്റില്ല... അതായത്‌ എന്നെപ്പൊലുള്ള കേമന്മാര്‍ സാധാരണ ഇരിയ്ക്കാറുള്ള ഏരിയയിലൊന്നും സീറ്റില്ല.. അവിടെയൊക്കെ എന്നെക്കാള്‍ കേമന്മാരായവര്‍ നേരത്തേ എത്തി സീറ്റുറപ്പിച്ചു.&lt;br /&gt;&lt;br /&gt;'നമ്മളിതെത്ര കണ്ടതാ?' എന്ന ഭാവത്തില്‍ ഏറ്റവും മുന്നിലെ ബഞ്ചില്‍ ഞാന്‍ കയറി ഇരുന്നു.&lt;br /&gt;&lt;br /&gt;വേറ ഒരുത്തന്‍ കൂടി ഇരിപ്പുണ്ട്‌ ആ ബഞ്ചില്‍...&lt;br /&gt;'എന്നെക്കാള്‍ മുന്‍പ്‌ എത്തിയ ഹതഭാഗ്യനായിരിയ്ക്കും.. ഗതികേടുകൊണ്ടാവും മുന്നില്‍ തന്നെ ഇരിക്കേണ്ടിവന്നത്‌...' ഞാന്‍ ഊഹിച്ചു.&lt;br /&gt;&lt;br /&gt;ആ സാറിനെ അല്‍പ സമയത്തിനകം എനിയ്ക്ക്‌ ബോധിച്ചു. ക്ലാസ്സിലിരിയ്ക്കുന്നവരൊട്‌ പുള്ളിക്കാരന്‌ നല്ല റെസ്പെക്റ്റ്‌..&lt;br /&gt;&lt;br /&gt;"നിങ്ങളൊക്കെ ആവശ്യത്തിന്‌ വിദ്യാഭ്യാസവും വിവരവും ഉള്ളവരാണെന്ന്‌ എനിയ്ക്കറിയാം... അതുകൊണ്ട്‌ നിങ്ങളൊക്കെ ഈ കോഴ്സ്‌ സുഖമായി പാസ്സാവും. പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന്‌ പറഞ്ഞു തരിക എന്ന്‌ മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ.. അല്ലാതെ, വിശദമായ ഒരു പഠനത്തിനുള്ള സമയവും ഇല്ലല്ലൊ.." ഇതൊക്കെയാണ്‌ പുള്ളിക്കാരന്‍ പറഞ്ഞതിന്റെ സാരാംശം.&lt;br /&gt;&lt;br /&gt;ഇടയ്ക്കിടയ്ക്ക്‌ ചില പ്രധാന പോയിന്റ്സ്‌ എഴുതിക്കോളൂ എന്ന്‌ സാര്‍ പറയുന്നുണ്ട്‌. ഞാന്‍ എവിടെ എഴുതാന്‍? ഇടം കണ്ണിട്ട്‌ ഞാന്‍ എന്റെ പത്നിയെ ഒന്ന്‌ നോക്കി. 'നിനക്കിത്‌ തന്നെ വേണമെടാ..' എന്ന ഒരു പുഞ്ചിരി ഭാവം മുഖത്ത്‌...&lt;br /&gt;&lt;br /&gt;ഞാന്‍ അടുത്തിരിയ്ക്കുന്ന സുഹൃത്തിനോട്‌ രണ്ട്‌ പേപ്പര്‍ അങ്ങേരുടെ ബുക്കില്‍ നിന്ന്‌ കീറിത്തരാമോ എന്ന്‌ ചോദിക്കുകയും പുള്ളിക്കാരന്‍ കീറിത്തരികയും ചെയ്തു.&lt;br /&gt;&lt;br /&gt;അധികമൊന്നും എഴുതേണ്ടി വന്നില്ല. അപ്പൊഴേയ്ക്കും ആ ക്ലാസ്സ്‌ തീര്‍ന്നു. പ്ലാനിങ്ങിനെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരുന്ന സാര്‍ ക്ലാസ്സ്‌ നിര്‍ത്തിയപ്പൊള്‍ ഒരു ഡയലൊഗ്‌..&lt;br /&gt;&lt;br /&gt;"നിങ്ങള്‍ ഇപ്പൊള്‍ മുങ്ങാന്‍ പ്ലാന്‍ ചെയ്യേണ്ടാ.. അറ്റന്‍ഡന്‍സ്‌ കുറച്ച്‌ കഴിഞ്ഞ്‌ കൊണ്ടുവരും.. അത്‌ നാ്‌ ദിവസവും തുടര്‍ച്ചയായി കിട്ടിയാലേ നാലാം ദിവസം അറ്റന്‍ഡന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിയ്ക്കൂ.."&lt;br /&gt;&lt;br /&gt;പത്ത്‌ മിനിട്ട്‌ ഇന്റര്‍വെല്‍...&lt;br /&gt;&lt;br /&gt;ഞാന്‍ പൊയി ഒരു ബുക്ക്‌ വാങ്ങി. ഇനി അതിന്റെ കുറവില്ലാതെ നമ്മള്‍ മോശക്കാരനാവണ്ടല്ലോ... പുസ്തകം വാങ്ങി ക്ലാസ്സ്‌ എത്തിയപ്പോഴാണ്‌ അതിന്റെ പുറം ചട്ട ശ്രദ്ധിച്ചത്‌.. 'കരീനാ കപൂര്‍... ' ബെസ്റ്റ്‌...&lt;br /&gt;&lt;br /&gt;അതും പിടിച്ച്‌ വീണ്ടും ക്ലാസ്സില്‍...&lt;br /&gt;&lt;br /&gt;ഇത്തവണ ക്ലാസ്സ്‌ എടുക്കാന്‍ വന്നത്‌ ഒരു ചെറുപ്പം ടീച്ചര്‍ ആയിരുന്നു. മൊത്തത്തില്‍ തടിച്ച്‌ ഉരുണ്ട്‌ ടാറിന്‍ പാട്ടയുടെ ബോഡി കളറുമായി ഒരു ടീച്ചര്‍... മാര്‍ക്കറ്റിംഗ്‌ ആണത്രേ പുള്ളിക്കാരത്തി വച്ച്‌ കീച്ചാന്‍ പോകുന്നത്‌.&lt;br /&gt;&lt;br /&gt;സ്റ്റഡി മറ്റീരിയല്‍ തുറന്ന്‌ വച്ച്‌ ടീച്ചര്‍ അവിടുന്നും ഇവിടുന്നും വായന തുടങ്ങി. എല്ലാവരും അന്തം വിട്ട്‌ ഇരിക്കുന്ന കണ്ടപ്പോള്‍ ടീച്ചര്‍ അല്‍പം വിശദീകരണങ്ങള്‍ ഒക്കെ നടത്താന്‍ നോക്കി. എവിടെ.. ആകെ ഒരു അങ്കലാപ്പ്‌ എല്ലാവരുടേയും മുഖത്ത്‌...&lt;br /&gt;&lt;br /&gt;ഇംഗ്ലീഷില്‍ വല്ല്യ സ്കൊപ്പില്ലെന്ന്‌ തോന്നിയതുകൊണ്ടാണെന്ന്‌ തോന്നുന്നു, ടീച്ചര്‍ ഭാഷ സെലക്റ്റ്‌ ചെയ്യാന്‍ ഓപ്ഷന്‍ തന്നു..&lt;br /&gt;&lt;br /&gt;"തമിഴ്‌ വേണമാ, മലയാളം വേണമാ... തമിഴ്‌ എനക്ക്‌ തെരിയും.. മലയാളം കൊഞ്ച കൊഞ്ചം തെരിയും..."&lt;br /&gt;&lt;br /&gt;'അതായത്‌ ഇംഗ്ക്ല‍ീഷ്‌ തെരിയാത്‌' അതാണ്‌ പറഞ്ഞ്‌ വരുന്നത്‌.&lt;br /&gt;&lt;br /&gt;"അമ്മാ.. എതാവത്‌ ഭാഷയില്‌ ശൊല്ലി മുടിയ്ക്കമ്മാ..' എന്ന്‌ പറയണമെന്നുണ്ടായിരുന്നെങ്കിലും ആരും ഒന്നും തീരുമാനം പറഞ്ഞില്ല. അതുകൊണ്ട്‌ അവര്‍ മൂന്ന്‌ ഭാഷയുടേയും ഒരു മിക്സ്‌ സ്വയം സെലക്റ്റ്‌ ചെയ്ത്‌ ക്ലാസ്സ്‌ തുടങ്ങി.&lt;br /&gt;&lt;br /&gt;ക്ലാസ്സ്‌ എന്തായാലും മുതലായി...മണ്ടത്തരങ്ങളും കോമഡികളും കൊണ്ട്‌ സമ്പുഷ്ടം...&lt;br /&gt;&lt;br /&gt;'വുമണ്‍സ്‌, മെന്‍സ്‌, ചില്‍ഡ്രന്‍സ്‌... എന്നീ പദപ്രയോഗങ്ങള്‍ പലവട്ടം കേള്‍ക്കേണ്ടിവന്നു.&lt;br /&gt;ചില ഇംഗ്കീഷ്‌ വാക്കുകളൊടൊപ്പം തമിഴ്‌ ഫിനിഷിംഗ്‌ ...&lt;br /&gt;&lt;br /&gt;പ്രൊഡക്റ്റ്‌ റേഞ്ചിന്‌ എക്സാമ്പിള്‍ പറഞ്ഞത്‌... 'അപ്‌ റ്റു 10-20 ഏജ്‌ വരേക്ക്‌ പണ്ണലാം, 20-40 ഏജ്‌ വരേക്കും പണ്ണലാം...' ഞാന്‍ ചെവി പൊത്തി.&lt;br /&gt;&lt;br /&gt;ആ ക്ലാസ്സിനിടയില്‍ അറ്റന്‍ഡന്‍സ്‌ ഷീറ്റ്‌ കൊണ്ടുവന്നു. അത്‌ ക്ലാസ്‌ മുഴുവന്‍ കറങ്ങിത്തിരിഞ്ഞ്‌ എന്റെ കയ്യില്‍ കിട്ടിയപ്പോഴാണ്‌ എനിയ്ക്ക്‌ അന്ന് വരാതിരുന്ന എന്റെ സുഹൃത്തുക്കളോട്‌ സ്നേഹം തോന്നിയത്‌.&lt;br /&gt;&lt;br /&gt;എന്നാ പിന്നെ അവരുടെ അറ്റന്‍ഡന്‍സ്‌ കൂടെ ഇട്ടേക്കാം എന്ന് വിചാരിക്കുകയും എന്റെ ഭാവനയനുസരിച്ച്‌ ബിജുവിന്റെയും ഗോപിയുടേയും അറ്റന്‍ഡന്‍സ്‌ കോളങ്ങളിലും ഞാന്‍ ഒപ്പങ്ങ്‌ വച്ച്‌ കാച്ചി. എന്നിട്ട്‌ ക്ലാസ്സിലിരുന്ന് അവര്‍ക്ക്‌ ഓരോ SMS വിട്ടു.&lt;br /&gt;&lt;br /&gt;'നന്ദി' പ്രകടിപ്പിച്ചുകൊണ്ട്‌ അവറുടെ റിപ്ലേ വരികയും ചെയ്തു.&lt;br /&gt;&lt;br /&gt;ഈ പരിപാടി തരക്കേടില്ലല്ലോ എന്ന് എനിക്കു തോന്നി. അപ്പോ അവര്‍ വരുന്ന ദിവസങ്ങളില്‍ എനിയ്ക്കും മുങ്ങാലോ.. അവര്‍ ഒപ്പിട്ട്‌ കൊള്ളുമല്ലോ... പ്രത്യുപകാരം ചെയ്യാതെ അവരെ സഹായിച്ചാല്‍ അവര്‍ക്ക്‌ വിഷമമാവും തീര്‍ച്ചാ...&lt;br /&gt;&lt;br /&gt;ലഞ്ച്‌ ബ്രേക്‌.... ഞാനും പത്നിയും വീട്ടിലേയ്ക്ക്‌ തിരിച്ചു... മിന്നൂസിനെ പ്ലേ സ്കൂളില്‍ നിന്ന് കൊണ്ടുവരണം.. ഒന്ന് ഓഫീസ്‌ വരെ പോകണം.. അങ്ങനെ ഒരുപാട്‌ പരിപാടികളുള്ളതല്ലേ...&lt;br /&gt;&lt;br /&gt;എന്തായാലും അറ്റന്‍ഡന്‍സിന്റെ ഗുട്ടന്‍സ്‌ പിടി കിട്ടി. കാലത്തും വൈകീട്ടും രണ്ടാമത്തെ പിരീഡ്‌ ആകുമ്പോഴേ ഇത്‌ കൊണ്ടുവരൂ... അല്ലെങ്കില്‍ എല്ലാവരും ഒപ്പിട്ടിട്ട്‌ മുങ്ങുമെന്ന് വളരെ നിശ്ചയം.&lt;br /&gt;&lt;br /&gt;ഉച്ച കഴിഞ്ഞ്‌ ഭാര്യയോട്‌ വീട്ടിലിരുന്നോളാന്‍ ഞാന്‍ പറഞ്ഞു. അവളുടെ ഒപ്പ്‌ അവളെക്കാള്‍ നന്നായി ഇടാന്‍ അറിയാവുന്ന ഞാനുള്ളപ്പോള്‍ വെറുതേ എന്തിന്‌ ക്ലാസ്സ്‌ അറ്റന്‍ഡ്‌ ചെയ്യണം?&lt;br /&gt;&lt;br /&gt;ഉച്ച കഴിഞ്ഞ്‌ കോളേജില്‍ എത്തിയപ്പോള്‍ ഞാന്‍ ഞങ്ങളുടെ സ്റ്റഡി സെന്ററിലെ സ്റ്റാഫിനെ കാണുകയുണ്ടായി. ലീവ്‌ എടുത്താണ്‌ ക്ലാസ്സ്‌ അറ്റന്‍ഡ്‌ ചെയ്യുന്നതെന്നും എങ്ങനെയെങ്കിലും അറ്റന്‍ഡന്‍സ്‌ അഡ്ജസ്റ്റ്‌ ചെയ്യാന്‍ മാര്‍ഗ്ഗമുണ്ടോ എന്ന് അങ്ങേരോട്‌ ചോദിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;'ഹേയ്‌.. അറ്റന്‍ഡന്‍സ്‌ നിര്‍ബദ്ധമാണ്‌... ക്ലാസ്സ്‌ അറ്റന്‍ഡ്‌ ചെയ്യുകയല്ലാതെ വേറെ വഴിയൊന്നുമില്ല..' പുള്ളിക്കാരന്‍ കൈ മലര്‍ത്തി (മലര്‍ത്തിയോ കമിഴ്ത്തിയോ എന്നതല്ല പ്രശ്നം.. പുള്ളിക്കാരന്‍ സമ്മതിക്കില്ല അത്ര തന്നെ)&lt;br /&gt;&lt;br /&gt;ഉച്ച കഴിഞ്ഞ്‌ 2.30 ന്‌ ഞാന്‍ വീണ്ടും ക്ലാസ്സില്‍ കയറി... ദേ പിന്നേം ആ ടീച്ചര്‍ തന്നെ...&lt;br /&gt;&lt;br /&gt;ഇത്തവണ ക്ലാസ്സില്‍ ഇരിയ്ക്കാന്‍ ബുദ്ധിമുട്ടായിരുന്നു... മേല്‍ക്കൂരയും ചുവരുകളും പാട്ട കൊണ്ട്‌ നിര്‍മ്മിതമായ ആ ക്ലാസ്സ്‌ റൂം ചുട്ടു പഴുത്ത്‌ ഞങ്ങളെ വേവിച്ചുകൊണ്ടിരിക്കുന്നു... ഇത്‌ അവര്‍ കരുതിക്കൂട്ടി തന്നെ ചെയ്തതാവും... MBA ഇ- ബിസിനസ്സ്‌ എന്നതിന്‌ ചേര്‍ന്നിരിക്കുന്നവരില്‍ മിക്കവാറും പേര്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ അത്തരക്കാര്‍ക്ക്‌ പൊതുവേ അഹങ്കാരം കൂടുതലായിരിക്കും എന്നതിനാലും അവരെ ഒതുക്കാന്‍ ചെയ്ത പണി പോലെ തന്നെയുണ്ട്‌.&lt;br /&gt;&lt;br /&gt;ഇപ്രാവശ്യവും അറ്റന്‍ഡന്‍സ്‌ വന്നപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കളുടെ അറ്റന്‍ഡന്‍സ്‌ മാര്‍ക്ക്‌ ചെയ്തു ...&lt;br /&gt;&lt;br /&gt;പിറ്റേ ദിവസം 10.30 ന്‌ എത്തിയ ഞങ്ങള്‍ രണ്ടാമത്തെ പിരീഡ്‌ ആയപ്പോഴേയ്ക്ക്‌ ക്ലാസ്സില്‍ കയറുകയും അറ്റന്‍ഡന്‍സ്‌ പരിപാടി തുടരുകയും ചെയ്തു. അന്ന് വൈകീട്ട്‌ വരെ ഗതികേടുകൊണ്ട്‌ ക്ലാസ്സിലിരുന്നു. (15 കിലോമീറ്ററോളം വീട്ടില്‍ വന്ന് തിരിച്ച്‌ പോകുക അത്ര എളുപ്പമല്ല.. അതും എറണാകുളത്തെ വിജനമായ വീഥികളിലൂടെ.. 'വിജനം' എന്നാല്‍ വിത്ത്‌ ജനം എന്നാണ്‌ ഉദ്ദേശിച്ചത്‌)&lt;br /&gt;&lt;br /&gt;യൂണിവേര്‍സിറ്റിയുടെ നോട്ടീസില്‍ പ്രത്യേകം പറഞ്ഞിരുന്നത്‌ എന്തെന്നാല്‍ 'കോണ്ടാക്റ്റ്‌ ക്ലാസ്സ്‌ അറ്റന്‍ഡ്‌ ചെയ്യാതെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല' എന്നതായിരുന്നു. 'മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ മറ്റോ പ്രയോജനകരമല്ലെ'ന്നും വ്യക്തമാക്കിയിട്ടുണ്ട്‌. ഈ നോട്ടിഫിക്കേഷന്റെ കാരണം അപ്പോഴാണ്‌ മനസ്സിലായത്‌... പിടിച്ച്‌ കെട്ടിയിട്ടാലല്ലാതെ ആരും ആ ക്ലാസ്സുകള്‍ മുഴുവന്‍ അറ്റന്‍ഡ്‌ ചെയ്യാന്‍ യാതൊരു സാദ്ധ്യതയുമില്ല.. അത്രയ്ക്ക്‌ കേമം..&lt;br /&gt;&lt;br /&gt;&lt;br /&gt;ശനി, ഞായര്‍ ദിവസങ്ങളില്‍ ബിജുവും ഗോപിയും അറ്റന്‍ഡ്‌ ചെയ്യാം എന്ന് അറിയിച്ചതിനാല്‍ എനിയ്ക്ക്‌ അന്ന് സൗകര്യം പോലെ എത്തിയാല്‍ മതി എന്ന ആശ്വാസം തോന്നി.&lt;br /&gt;&lt;br /&gt;അങ്ങനെ മൂന്നാം ദിവസം (ശനിയാഴ്ച) ഗോപി നേരത്തേ ക്ലാസ്സില്‍ എത്തുകയും എന്റെയും എന്റെ ഭാര്യയുടേയും ഒപ്പിടുന്നതില്‍ വിജയം കൈവരിക്കുകയും ചെയ്തതായി അറിയിച്ചു. ബിജു എത്താന്‍ അല്‍പം ലേറ്റ്‌ ആയതിനാല്‍ ബിജുവിന്റെ ഒപ്പും ഗോപി തന്നെ ഇട്ടിരുന്നു.&lt;br /&gt;&lt;br /&gt;സംഭവം ഗോപി ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയിലെ ക്വാളിറ്റി മാനേജര്‍ ആണെങ്കിലും ഇത്തരം ഒപ്പിടല്‍ പരിപാടികളില്‍ ക്വാളിറ്റി ഒട്ടും തന്നെ ഇല്ല എന്ന് മനസ്സിലാക്കിത്തരുന്നതായിരുന്നു തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍.&lt;br /&gt;&lt;br /&gt;കാലത്തെ സെഷന്‍ തീരാറായപ്പോള്‍ അറ്റന്‍ഡര്‍ വന്ന് ഞങ്ങള്‍ നാലു പേരുടേയും പേര്‌ വിളിച്ചിട്ട്‌ കോ ഓര്‍ഡിനേറ്ററെ കാണാന്‍ ആവശ്യപ്പെട്ടു. അറ്റന്‍ഡന്‍സ്‌ ഷീറ്റില്‍ ഇട്ടിരുന്ന ഒപ്പുകളുടെ ആ മിഴിവും മികവും തന്നെ കാരണം...&lt;br /&gt;&lt;br /&gt;എന്റെ തുടര്‍ച്ചയായ 4 ഒപ്പുകള്‍ക്ക്‌ ശേഷം വന്നിരിക്കുന്ന ഒപ്പ്‌ (ഗോപി ഇട്ടത്‌) അമിതാബ്‌ ബച്ചനും വെട്ടൂര്‍ പുരുഷനും പോലത്തെ സാമ്യം...&lt;br /&gt;&lt;br /&gt;കോ ഓര്‍ഡിനേറ്ററും കൂട്ടരും ചേര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഗോപി വിവരം പറഞ്ഞു..&lt;br /&gt;&lt;br /&gt;"ദേ.. ബിജുവിന്റെ ഒപ്പ്‌ ഞാനാണ്‌ ഇട്ടത്‌.. പുള്ളിക്കാരന്‍ വരാന്‍ ലേറ്റ്‌ ആയതാണ്‌.. ദേ വന്നല്ലോ... പ്രശ്നം തീര്‍ന്നേ.. ഇനി, മറ്റ്‌ രണ്ട്‌ പേര്‍ ഓണ്‍ ദ വേ ആണ്‌.. ഇപ്പോ എത്തും..."&lt;br /&gt;&lt;br /&gt;"നല്ല ന്യായീകരണം..." എന്ന് പറഞ്ഞ്‌ അവര്‍ യാതൊരു കോമ്പ്രമൈസിനും തയ്യാറല്ല...&lt;br /&gt;&lt;br /&gt;അപ്പോഴേയ്ക്കും എനിയ്ക്ക്‌ മെസ്സേജ്‌ വന്നു... "കം ഫാസ്റ്റ്‌ ... സം പ്രോബ്ലം..." ഇതായിരുന്നു മെസ്സേജ്‌..&lt;br /&gt;&lt;br /&gt;കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും ഗോപി എന്നെ ഫോണില്‍ വിളിച്ചു.&lt;br /&gt;&lt;br /&gt;"ഇവിടെ ആകെ പ്രശ്നമായി മോനേ.. വേഗം വാ... എന്റെയും ബിജുവിന്റെയും കാര്യം പോക്കാ.. നീ വന്ന് നിന്റെയും ഭാര്യയുടേയും അറ്റന്‍ഡന്‍സ്‌ ശരിയാക്കാന്‍ നോക്ക്‌.. നിങ്ങള്‍ കഴിഞ്ഞ 2 ദിവസം അറ്റന്‍ഡ്‌ ചെയ്തതല്ലേ..."&lt;br /&gt;&lt;br /&gt;"എന്താ ഇപ്പോഴത്തെ സിറ്റുവേഷന്‍?" ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"ഞാനാണ്‌ 4 ഒപ്പും ഇന്ന് ഇട്ടതെന്ന് ഞാന്‍ സമ്മതിച്ചു.. അത്‌ എന്റെ കയ്യക്ഷരവും പേനയുടെ മഷിയും വച്ചു നോക്കിയാല്‍ ക്ലിയര്‍ ആണ്‌.. പിന്നെ, എന്റെ റിയല്‍ ഒപ്പ്‌ കമ്പയര്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ എന്റെ കയ്യില്‍ ഐഡന്റിറ്റി കാര്‍ഡ്‌ ഇല്ല... ബിജുവിന്റെ ഇതുവരെയുള്ള നീ ഇട്ടിരിയ്ക്കുന്ന ഒപ്പ്‌ അവന്റെ ഐഡന്റിറ്റി കാര്‍ഡിലേതുമായി കമ്പയര്‍ ചെയ്തപ്പോള്‍ ഒരു ബന്ധമേയില്ലാ.... അതുകൊണ്ട്‌ 4 പേരുടേയും അറ്റന്‍ഡന്‍സ്‌ ക്യാന്‍സല്‍ ചെയ്തു എന്നാണ്‌ അവര്‍ പറയുന്നത്‌.."&lt;br /&gt;&lt;br /&gt;"അതെങ്ങനെ ക്യാന്‍സല്‍ ചെയ്യും.. നമുക്ക്‌ പറഞ്ഞു നോക്കാം..."&lt;br /&gt;&lt;br /&gt;"നീ വന്ന് നിങ്ങളുടെ കാര്യം ശരിയാക്കാന്‍ നോക്ക്‌.. അത്‌ കഴിഞ്ഞിട്ടാകാം ഞങ്ങളുടെ കാര്യം... നീ വരുന്ന വരെ ഞങ്ങള്‍ നിക്കണോ അതോ പോണോ...."&lt;br /&gt;&lt;br /&gt;"പോകല്ലേ... ഞാന്‍ വന്നുകൊണ്ടിരിയ്ക്കയാണ്‌.... നമുക്ക്‌ എന്തേലും വഴിയുണ്ടോന്ന് ചോദിച്ച്‌ നോക്കാം..." ഞാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;കാറിലിരുന്ന് ഭാര്യയുടെ വേവലാതികള്‍ തുടര്‍ന്നു...&lt;br /&gt;&lt;br /&gt;"നിങ്ങളെയൊക്കെ വിശ്വസിച്ച്‌ ആവശ്യമില്ലാത്ത പണിയ്ക്ക്‌ നിന്നതാ പ്രശ്നം... ഞാനല്ലാതെ ഇങ്ങനത്തെ തരികിടകളുടെ കൂടെ ഇതൊക്കെ പഠിയ്ക്കാന്‍ ചേരുമോ?... ദൈവമേ... എല്ലാവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ... ഞാന്‍ ക്ലാസ്സിലേയ്ക്കില്ല... എനിയ്ക്ക്‌ വയ്യ അവരുടെ ചീത്ത കേള്‍ക്കാന്‍..."&lt;br /&gt;&lt;br /&gt;"നീയൊന്ന് സമാധാനപ്പെട്‌... ആരുടേയും സ്വത്തും മുതലും ഒപ്പിട്ട്‌ മേടിച്ചതൊന്നുമല്ലല്ലോ... അറ്റന്‍ഡന്‍സ്‌ ഷീറ്റില്‍ ഒരു സഹായം ചെയ്യാനായി ഒപ്പിട്ടു, അത്രേ ഉള്ളൂ... അതിന്‌ ഇവര്‍ ഇത്ര പ്രശ്നമാക്കേണ്ട എന്തിരിയ്ക്കുന്നു... നമുക്ക്‌ ചോദിക്കാം..."&lt;br /&gt;&lt;br /&gt;"നിങ്ങള്‍ക്ക്‌ അതൊക്കെ പറയാം.. എനിയ്ക്ക്‌ വയ്യാ നാണം കെടാന്‍..." ഭാര്യ തുടര്‍ന്നു.&lt;br /&gt;&lt;br /&gt;"എന്ത്‌ നാണം കെടാന്‍? എല്ലാവരും ജോലിയും മറ്റ്‌ കാര്യങ്ങളുമൊക്കെ ഉള്ളവരാണ്‌.. അപ്പോള്‍ ക്ലാസ്സ്‌ മുഴുവന്‍ അറ്റന്‍ഡ്‌ ചെയ്യാന്‍ ഇത്തിരി ബുദ്ധിമുട്ടൊക്കെ സ്വാഭാവികം.. അതൊക്കെ ഒന്ന് അഡ്ജസ്റ്റ്‌ ചെയ്യേണ്ടേ... എന്തായാലും അവിടെ ചെല്ലട്ടേ... നീ കിടന്ന് പിടയാതെ..."&lt;br /&gt;&lt;br /&gt;കാര്‍ അവിടെ എത്തിയപ്പോഴെയ്ക്ക്‌ ഞങ്ങളെക്കാത്ത്‌ ബിജുവും ഗോപിയും സുസ്മേരവദനരായി നില്‍പ്പുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;"ഞങ്ങള്‍ ഇവിടെ നില്‍ക്കാം... നിങ്ങള്‍ ചെന്ന് പറഞ്ഞ്‌ നോക്ക്‌.." ഗോപി പറഞ്ഞു.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ അവിടെ കോ-ഓര്‍ഡിനേറ്ററും മറ്റും ഇരിയ്ക്കുന്ന റൂമിലേയ്ക്ക്‌ ചെന്നു. അവിടെയിരിയ്ക്കുന്ന ഒരാളോട്‌ വിവരം പറഞ്ഞു.&lt;br /&gt;&lt;br /&gt;"ഞങ്ങള്‍ ഇന്നലെ വരെ ക്ലാസ്സ്‌ അറ്റന്‍ഡ്‌ ചെയ്തതാണ്‌. ഇന്ന് അല്‍പം ലേറ്റ്‌ ആയി. എന്റെ ഫ്രണ്ട്‌സിനോട്‌ ലേറ്റ്‌ ആവുമെന്ന് അറിയിച്ചപ്പോള്‍ അവര്‍ അറ്റന്‍ഡന്‍സ്‌ ഷീറ്റില്‍ സൈന്‍ ചെയ്തു. "&lt;br /&gt;&lt;br /&gt;"ഓ.. ഷോ മി യുവര്‍ ഐഡന്റിറ്റി കാര്‍ഡ്സ്‌.."&lt;br /&gt;&lt;br /&gt;ഒപ്പ്‌ മാച്ചിംഗ്‌ ആണോ എന്ന് നോക്കാനാണെന്ന് നമുക്കറിയില്ലേ...&lt;br /&gt;&lt;br /&gt;ഞങ്ങള്‍ രണ്ടുപേരും ഐഡന്റിറ്റി കാര്‍ഡ്‌ കൊടുത്തു. ഞങ്ങളോട്‌ അപ്പുറത്തെ റൂമില്‍ നിന്ന് അറ്റന്‍ഡന്‍സ്‌ ഷീറ്റ്‌ വാങ്ങി വരാന്‍ അയാള്‍ ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;അവിടെ സ്റ്റഡി സെന്ററിലെ സ്റ്റാഫ്‌ ആയ തലേന്ന് ഞാന്‍ ചെന്ന് അറ്റന്‍ഡന്‍സ്‌ റിക്വസ്റ്റ്‌ ചെയ്ത ചെറുപ്പക്കാരന്‍ ഇരിപ്പുണ്ട്‌.&lt;br /&gt;&lt;br /&gt;അങ്ങേരോട്‌ ഞാന്‍ വിവരം പറഞ്ഞപ്പോഴേയ്ക്ക്‌ ആള്‍ ആകെ വല്ല്യ ചൂട്‌..&lt;br /&gt;&lt;br /&gt;"ഹേയ്‌.. ഇനി ഒന്നും നടക്കില്ല.. അറ്റന്‍ഡന്‍സ്‌ ക്യാന്‍സല്‍ ചെയ്തു.. കോ-ഓര്‍ഡിനേറ്റര്‍ കണ്ടുപിടിച്ചു... ഇനി ഒന്നും ചെയ്യാനില്ല.."&lt;br /&gt;&lt;br /&gt;"അതെന്താ സുഹൃത്തേ അങ്ങനെ... ഞങ്ങള്‍ കഴിഞ്ഞ രണ്ടുദിവസവും ഇവിടെ വന്നത്‌ താങ്കളും കണ്ടതല്ലേ...??"&lt;br /&gt;&lt;br /&gt;"കണ്ടതൊക്കെ ശരിതന്നെ... പക്ഷേ, നിങ്ങളുടെ സമ്മതമില്ലാതെ മറ്റ്‌ ആരെങ്കിലും ഒപ്പിടുമോ?" അങ്ങേര്‍ വാദപ്രദിവാദത്തിനു തന്നെ.&lt;br /&gt;&lt;br /&gt;"എന്തായാലും വരും.. അപ്പോള്‍ അറ്റന്‍ഡന്‍സ്‌ മിസ്സ്‌ ആവണ്ടല്ലോ എന്ന് വിചാരിച്ച്‌ ഇട്ടതയിരിയ്ക്കും.." ഞാന്‍ പറഞ്ഞു നോക്കി.&lt;br /&gt;&lt;br /&gt;"അതിനിങ്ങനെയാണോ? എന്നോട്‌ വന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒപ്പിടാന്‍ സമ്മതിക്കുമായിരുന്നല്ലോ..."&lt;br /&gt;&lt;br /&gt;"ഹേയ്‌.. ഇന്നലെ വന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അങ്ങനെയല്ലല്ലോ പറഞ്ഞത്‌.... "&lt;br /&gt;&lt;br /&gt;"അത്‌....., പലരും അങ്ങനെ ആവശ്യപ്പെടും.. പക്ഷേ, വളരെ ജനുവിന്‍ കേസ്‌ ആണെങ്കില്‍ ഞങ്ങള്‍ സമ്മതിക്കുന്നതേയുള്ളൂ..."&lt;br /&gt;&lt;br /&gt;"എന്തായാലും സംഭവിച്ചുപോയില്ലേ.. ഇതിപ്പോ ഞങ്ങള്‍ കഴിഞ്ഞ രണ്ട്‌ ദിവസവും വന്നതാണ്‌.. ഇന്നും എത്തിയിട്ടുണ്ട്‌.. അപ്പോള്‍ ഞങ്ങള്‍ക്ക്‌ അറ്റന്‍ഡന്‍സ്‌ തന്ന് പ്രൊസീഡ്‌ ചെയ്യാന്‍ അനുവദിച്ചുകൂടേ??"&lt;br /&gt;&lt;br /&gt;"ഹേയ്‌.. അത്‌ പറ്റില്ലാ.. നിങ്ങള്‍ ബിജുവിന്റെ കോളത്തില്‍ കഴിഞ്ഞ രണ്ട്‌ ദിവസം ഒപ്പിട്ടില്ലേ... അത്‌ ചീറ്റിംഗ്‌ അല്ലേ...??"&lt;br /&gt;&lt;br /&gt;"സുഹൃത്തേ... ഒരു അറ്റന്‍ഡന്‍സ്‌ ഒപ്പിടുന്നതാണോ ഇത്ര വല്ല്യ ചീറ്റിംഗ്‌... ഞാന്‍ ആരുടേയും വീടും പറമ്പും ഒന്നും ഒപ്പിട്ടെടുത്തതല്ലല്ലോ... കള്ള ചെക്ക്‌ ഒപ്പിട്ടതുമല്ലാ... ഒരു സുഹൃത്തിന്‌ വരാന്‍ കഴിയാഞ്ഞപ്പോള്‍ ഒന്ന് സഹായിച്ചു... അതിനിത്ര പ്രശ്നമാക്കാന്‍ എന്തിരിക്കുന്നു.... ഒന്ന് അഡ്ജസ്റ്റ്‌ ചെയ്യാവുന്നതല്ലേയുള്ളൂ..." ഞാന്‍ വീണ്ടും പറഞ്ഞു നോക്കി.&lt;br /&gt;&lt;br /&gt;"ഒരു രക്ഷയുമില്ല.. നിങ്ങള്‍ ചെയ്തത്‌ ശരിയായില്ല.. ആദ്യമായാണ്‌ ഇവിടെ അങ്ങനെ ഒപ്പിടുന്നത്‌.. ഇങ്ങനെ സമ്മതിച്ചാല്‍ ഇത്‌ എല്ലാവരും ചെയ്യില്ലേ??"&lt;br /&gt;&lt;br /&gt;"പറ്റിയത്‌ പറ്റി.. ഇനി അങ്ങനെ സംഭവിക്കാതിരുന്നാല്‍ പോരേ..."&lt;br /&gt;&lt;br /&gt;"വേണമെങ്കില്‍ ഒരു കാര്യം ചെയ്യാം... ഞാന്‍ പറഞ്ഞ്‌ നിങ്ങളുടെ വൈഫിന്റെ അറ്റന്‍ഡന്‍സ്‌ ശരിയാക്കാം.. നിങ്ങളുടെ കാര്യം രക്ഷയില്ലാ..."&lt;br /&gt;&lt;br /&gt;പകുതി ആശ്വാസമായെങ്കിലും ബാക്കി പകുതി കൂടി ശരിയാക്കാനായി എന്റെ ശ്രമം..&lt;br /&gt;&lt;br /&gt;"ശരി... എന്തായാലും ഞാന്‍ കോ-ഓര്‍ഡിനേറ്ററോട്‌ ഒന്ന് പറഞ്ഞു നോക്കട്ടെ..നിങ്ങള്‍ സപ്പോര്‍ട്ട്‌ ചെയ്തില്ലേലും എതിര്‍പ്പ്‌ പറയാതിരുന്നാല്‍ മതി.."&lt;br /&gt;&lt;br /&gt;"അത്‌ ശരിയാവില്ല... ഞാന്‍ അങ്ങേരെ കണ്ട്‌ നിങ്ങളുടെ ഭാര്യയുടെ അറ്റന്‍ഡന്‍സ്‌ ശരിയാക്കാം.. പക്ഷേ, നിങ്ങള്‍ സംസാരിക്കാന്‍ നില്‍ക്കരുത്‌... " അയാള്‍ക്ക്‌ നിര്‍ബദ്ധം.&lt;br /&gt;&lt;br /&gt;"അതെന്താ.. ഞാനൊന്ന് പറഞ്ഞ്‌ നോക്കട്ടെ..."&lt;br /&gt;&lt;br /&gt;"അതൊന്നും ശരിയാവില്ലാ..." എന്നും പറഞ്ഞു പുള്ളിക്കാരന്‍ അവിടെ നിന്ന് പോയി.&lt;br /&gt;&lt;br /&gt;ഞാന്‍ നോക്കിയപ്പോള്‍ എന്റെ ഭാര്യ അവിടെ നിന്ന് ദൂരെ മാറി നില്‍പ്പുണ്ട്‌. ഇവളെ കൂടെ കൂട്ടി ഒരു സഹതാപതരംഗം വര്‍ക്ക്‌ ഔട്ട്‌ ചെയ്യാന്‍ നോക്കിയ എന്നെ വേണം പറയാന്‍..&lt;br /&gt;&lt;br /&gt;"നീയെന്താ വ്യഭിചാരക്കുറ്റത്തിന്‌ അറസ്റ്റ്‌ ചെയ്ത ഫീലിങ്ങോടെ നില്‍ക്കുന്നത്‌?..." ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"പിന്നേ.. എനിയ്ക്ക്‌ ഇങ്ങനെ കുറ്റം ചാര്‍ത്തി ചോദ്യം ചെയ്യുന്ന തരത്തിലൊന്നും ഇതിനുമുന്‍പ്‌ നില്‍കേണ്ടിവന്നിട്ടില്ല... ഇതൊന്നും ശീലവുമില്ല... നിങ്ങളുടെ കൂടെ കൂടിയശേഷമാ ഇങ്ങനെയൊക്കെ... ഞാനില്ല ഒന്നിനും.."&lt;br /&gt;&lt;br /&gt;"നീ ഒന്ന് അടങ്ങ്‌.. പറഞ്ഞ്‌ നോക്കട്ടെ.. ഇപ്പോ നിന്റെ അറ്റന്‍ഡന്‍സ്‌ ശരിയാക്കാം എന്ന് ഏറ്റിട്ടുണ്ട്‌.. അതെങ്കില്‍ അത്‌.. ബാക്കി നോക്കാം.." ഞാന്‍ പറാഞ്ഞു..&lt;br /&gt;&lt;br /&gt;എന്നെ ഞെട്ടിച്ച്‌ കൊണ്ട്‌ എന്റെ ഭാര്യയുടെ മറുപടി വന്നു. "അത്‌ വേണ്ടാ...അങ്ങനെ അങ്ങേരുടെ ഔദാര്യം വേണ്ടാ.. നമുക്ക്‌ അയാളുടെ അറ്റന്‍ഡന്‍സ്‌ വേണ്ടാന്നേ..."&lt;br /&gt;&lt;br /&gt;'ഹോ.. എന്തൊരു ഇന്റഗ്രിറ്റി.. എനിയ്ക്ക്‌ കിട്ടാത്ത അറ്റന്‍ഡന്‍സ്‌ അവള്‍ക്കും വേണ്ട...' എന്നൊക്കെ മനസ്സില്‍ വിചാരിച്ച്‌ ഒരല്‍പ്പം ആരാധനയോടെ നോക്കിയപ്പോഴേയ്ക്ക്‌ അവള്‍ ബാക്കി കൂടി പറഞ്ഞു.&lt;br /&gt;&lt;br /&gt;"എന്തായാലും ഞാന്‍ ഈ കൊല്ലം പരീക്ഷയൊന്നും എഴുതാന്‍ പോകുന്നില്ലാ.. പിന്നെന്തിനാ അറ്റന്‍ഡന്‍സ്‌..?? അത്‌ അടുത്ത കൊല്ലം അറ്റന്‍ഡ്‌ ചെയ്യാലോ.."&lt;br /&gt;&lt;br /&gt;"ഓഹോ.. അത്‌ തരക്കേടില്ലാ... എന്നാപ്പിന്നെ അങ്ങനെയാവട്ടെ അല്ലേ.." എനിയ്ക്കും ആ ഐഡിയ ബോധിച്ചു. മാത്രവുമല്ല, ഇതങ്ങോട്ട്‌ കഴിഞ്ഞ്‌ ചെന്നാല്‍ നേരേ MD ആക്കാമെന്നൊന്നും ആരും ഓഫര്‍ തന്നിട്ടും ഇല്ലല്ലോ...&lt;br /&gt;&lt;br /&gt;"എന്നാല്‍ പിന്നെ അടുത്ത കൊല്ലം അറ്റന്‍ഡ്‌ ചെയ്ത്‌ അറ്റന്‍ഡന്‍സ്‌ ശരിയാക്കിയാല്‍ മതിയോ എന്ന കാര്യങ്ങള്‍ ആ കോ-ഓര്‍ഡിനേറ്ററോട്‌ ചോദിച്ചറിഞ്ഞാലോ?" എന്ന് ഞാന്‍ പറഞ്ഞ്‌ കഴിഞ്ഞതും അതാ അങ്ങേര്‍ എത്തിക്കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ അടുത്തെത്തി.. കഴിഞ്ഞ രണ്ട്‌ ദിവസവും വന്നിരുന്നെന്നും ഇന്ന് ലേറ്റ്‌ ആയെന്നുമൊക്കെ മുഖവുരയോടെ തുടങ്ങിയപ്പോള്‍ ഞങ്ങളെ ക്ലാസ്സില്‍ കണ്ട കാര്യം പുള്ളിക്കാരന്‍ സ്ഥിരീകരിച്ചു, എന്നിട്ട്‌ ഇന്നത്തെ അറ്റന്‍ഡന്‍സ്‌ ശരിയാക്കാം എന്ന ഭാവത്തോടെ സംസാരിച്ച്‌ തുടങ്ങിയപ്പോഴേയ്ക്ക്‌ അവിടെ നിന്നിരുന്ന അറ്റന്‍ഡര്‍ ഇടപെട്ടു..&lt;br /&gt;&lt;br /&gt;"സാര്‍.. അത്‌ ആ സിഗ്‌ നേച്ചര്‍ പ്രോബ്ലം ഇല്ലയാ... ആ കേസ്‌ താന്‍..."&lt;br /&gt;&lt;br /&gt;"ഓ.. അത്‌ താനാ.... സാറി....അത്‌ യുവര്‍ സ്റ്റഡി സെന്റര്‍ പേര്‍സണ്‍ താന്‍ കണ്ട്‌ പുടിച്ചത്‌... ഐ ആം റെഡി റ്റു ഹെല്‍പ്‌ യു..... യു ഡിസ്‌ കസ്‌ വിത്ത്‌ ഹിം...."&lt;br /&gt;&lt;br /&gt;അപ്പോഴല്ലേ സംഗതികളുടെ കിടപ്പ്‌ പിടികിട്ടിയത്‌. ഇങ്ങേര്‍ക്കല്ല പ്രശ്നം... എത്ര നല്ലവനായ അയല്‍ സംസ്ഥാനക്കാരന്‍... പുള്ളിക്കാരന്‍ മുല്ലപ്പെരിയാര്‍ പ്രശ്നമൊന്നും അറിഞ്ഞിട്ടില്ലാ.. പാവം...&lt;br /&gt;പ്രശ്നം നമ്മ സ്വന്തം ആള്‌ താന്‍...&lt;br /&gt;&lt;br /&gt;ഞാന്‍ ബിജുവിന്റെ അടുത്തേയ്ക്ക്‌ ചെന്ന് വിവരം പറഞ്ഞു.&lt;br /&gt;&lt;br /&gt;"ങാ.. ശരിയാണെന്നേ... ഞാനും ആദ്യം സ്റ്റഡി സെന്ററിലുള്ളവനല്ലേ...., നമ്മളെ ഹെല്‍പ്പ്‌ ചെയ്യുമല്ലോ എന്നൊക്കെ വിചാരിച്ച്‌ അവന്റെ അടുത്ത്‌ ചെന്ന് പറഞ്ഞു. അപ്പോള്‍ അവന്‍ ഭയങ്കര ചൂട്‌... അവനാണ്‌ പ്രശ്നമെന്ന് എനിയ്ക്കും തോന്നി.. പക്ഷെ, അവന്‍ പറയുന്നത്‌ കോ-ഓര്‍ഡിനേറ്റര്‍ ആണ്‌ പ്രശ്നമ്മെന്ന്...."&lt;br /&gt;&lt;br /&gt;"ഇവനെന്താ നമ്മോടിത്ര വൈരാഗ്യത്തിന്‌ കാരണം??" ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;അപ്പോഴാണ്‌ ബിജു ആ രഹസ്യം വെളിപ്പെടുത്തിയത്‌...&lt;br /&gt;&lt;br /&gt;"ഞാന്‍ ഫീസ്‌ അടയ്ക്കാന്‍ സ്റ്റഡി സെന്ററില്‍ ചെന്നപ്പോള്‍ ഇങ്ങേരാണ്‌ അസ്സൈന്‍ മെന്റ്‌ എഴുതാതെ കാശ്‌ കൊടുത്തിട്ടുള്ള പരിപാടി പറഞ്ഞത്‌... അതായത്‌ 4000 രൂപ കൊടുത്താല്‍ ഇക്കൊല്ലത്തെ എല്ലാ പേപ്പറിന്റെയും അസ്സൈന്‍ മെന്റ്‌ അങ്ങേര്‌ അറേഞ്ച്‌ ചെയ്ത്‌ കൊടുക്കാം എന്ന് പറഞ്ഞിരുന്നു..."&lt;br /&gt;&lt;br /&gt;ബിജു ഈ കാര്യം എന്നോടും നേരത്തേ സൂചിപ്പിച്ചിരുന്നു. ഇത്രയും കാശ്‌ കൊടുത്ത്‌ ഇത്‌ എഴുതിപ്പിക്കുന്ന കാര്യത്തില്‍ എനിയ്ക്കും ഗോപിയ്ക്കും വല്ല്യ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട്‌ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. മാത്രമല്ല, ഈ കോണ്ടാക്റ്റ്‌ ക്ലാസ്സ്‌ തുടങ്ങുന്നതിനുമുമ്പ്‌ തീരുമാനം പറഞ്ഞ്‌ കാശ്‌ കൊടുക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടിരുന്നു.&lt;br /&gt;&lt;br /&gt;ഇവിടെ കോണ്ടാക്റ്റ്‌ ക്ലാസ്സിന്‌ വന്നപ്പോള്‍ അതിന്റെ മുന്നില്‍ വില്‍ക്കുന്ന ഗൈഡുകളില്‍ അസ്സൈന്‍ മെന്റ്‌ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളുടെ പേജ്‌ നമ്പറുകളും വരെ കൃത്യമായി കൊടുത്തിരിയ്ക്കുന്നു. എല്ലാ സബ്ജക്റ്റിന്റെ ബുക്കുകളും ചേര്‍ന്ന് വില 630 രൂപ മാത്രം. ഇത്‌ കണ്ടാല്‍ പിന്നെ ആരെങ്കിലും 4000 രൂപ മുടക്കി വേറെ എഴുതിപ്പിക്കുമോ... അതാണ്‌, ഈ ക്ലാസ്സ്‌ തുടങ്ങുന്നതിനുമുമ്പ്‌ കണ്‍ഫര്‍മേഷന്‍ പറഞ്ഞ്‌ കാശ്‌ കൊടുക്കണമെന്ന് അങ്ങേര്‌ നിര്‍ബന്ധം പിടിച്ചതെന്ന് ഞങ്ങള്‍ക്ക്‌ മനസ്സിലായി.&lt;br /&gt;&lt;br /&gt;"അപ്പോള്‍ നമ്മള്‍ പുള്ളിക്കാരന്‌ അസ്സൈന്‍ മെന്റ്‌ ബിസിനസ്സ്‌ ശരിയാക്കിക്കൊടുക്കാത്തതാണ്‌ പ്രശ്നം അല്ലേ??" ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"അത്‌ തന്നെയാവണം..."ബിജു ഏതാണ്ട്‌ ഉറപ്പിച്ചു.&lt;br /&gt;&lt;br /&gt;"വാ.. നമുക്ക്‌ ആ കോ-ഓര്‍ഡിനേറ്ററോട്‌ അടുത്ത സെമസ്റ്ററിന്‌ ഈ മിസ്സായ കോണ്ടാക്റ്റ്‌ ക്ലാസ്സുകള്‍ അറ്റന്‍ഡ്‌ ചെയ്താല്‍ മതിയോ എന്ന് ചോദിച്ചു നോക്കാം.." എന്റെ ഭാര്യയ്ക്ക്‌ നിര്‍ബന്ധം.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ കോ-ഓര്‍ഡിനേറ്ററുടെ അടുത്തെത്തി.&lt;br /&gt;&lt;br /&gt;"സാര്‍.. ഈഫ്‌ അറ്റന്‍ഡന്‍സ്‌ ഈസ്‌ നോട്ട്‌ പോസ്സിബിള്‍ നൗ... ഷാല്‍ വി അറ്റന്‍ഡ്‌ ദിസ്‌ ക്ലാസ്‌ ഇന്‍ നെക്സ്റ്റ്‌ ഇയര്‍?"&lt;br /&gt;&lt;br /&gt;"അത്‌ താന്‍ നല്ലത്‌ അമ്മാ... അറ്റന്‍ഡന്‍സ്‌ കറകറ്റ്‌ പണ്ണത്‌ റൊമ്പ കഷ്ടം.. അതെല്ലാം വിട്ടിടുങ്കോ... ഗൊ ഹോം ഹാപ്പിലി ആന്‍ഡ്‌ അറ്റന്‍ഡ്‌ നെക്സ്റ്റ്‌ ടൈം... ഇതെല്ലാം ജസ്റ്റ്‌ ഫോര്‍മാലിറ്റി... ഓണ്‍ലി തിംഗ്‌ ഈസ്‌ ദാറ്റ്‌ യു പാസ്സ്‌ ദ കോഴ്സ്‌ ഇന്‍ ദ ടൈം ഫ്രയിം.." അദ്ദേഹം ഉപദേശിച്ചു.&lt;br /&gt;&lt;br /&gt;"സര്‍... വി ഹാവ്‌ 7 ഇയേര്‍സ്‌ ടൈം ആസ്‌ പെര്‍ യൂണിവേര്‍സിറ്റി ഗൈഡ്‌ ലൈന്‍സ്‌..." എന്റെ ഭാര്യ നിഷ്കളങ്കമായി പറഞ്ഞു.&lt;br /&gt;&lt;br /&gt;"അയ്യയ്യോ അമ്മാ... 7 ഇയേര്‍സാ..... പാസ്സ്‌ ദിസ്‌ കോഴ്സ്‌ ഇന്‍ 2 ഇയേര്‍സ്‌ ടേം എന്നത്‌ താന്‍ മീന്‍ പണ്ണത്‌..."&lt;br /&gt;&lt;br /&gt;ഒരു ചമ്മിയ ചിരിയോടെ അവള്‍ സംതൃപ്തിയടഞ്ഞു.&lt;br /&gt;&lt;br /&gt;എനിയ്ക്ക്‌ ചിരിവന്നു.&lt;br /&gt;&lt;br /&gt;"നമ്മള്‍ എത്രകൊല്ലം കൊണ്ട്‌ എഴുതി എടുക്കാന്‍ പോകുന്നു എന്നൊക്കെ ഇങ്ങേരോട്‌ പറയാന്‍ നിക്കണോ, മണ്ടി... "&lt;br /&gt;&lt;br /&gt;'എന്തായാലും ഈ കൊടും ചൂടത്ത്‌ കത്തിയും കേട്ട്‌ ഇരിയ്ക്കാതെ വീട്ടില്‍ പോയി കിടന്നുറങ്ങാമല്ലോ..' എന്ന ആശ്വാസമായിരുന്നു എനിയ്ക്ക്‌.&lt;br /&gt;&lt;br /&gt;അങ്ങനെ ഒരു ജൂസും കുടിച്ച്‌ കാറില്‍ കയറി വീട്ടിലേയ്ക്ക്‌...&lt;br /&gt;&lt;br /&gt;കാറിലിരിയ്ക്കുമ്പോള്‍ എന്റെ മനസ്സില്‍ 'എങ്ങനെയൊക്കെ ആ സ്റ്റഡി സെന്ററിലെ അവനിട്ട്‌ ഒരു പണികൊടുക്കാം..' എന്നതിന്റെ പദ്ധതികള്‍ മിന്നിമറയുകയായിരുന്നു...&lt;br /&gt;&lt;br /&gt;അതേ സമയം, കാറിലിരുന്നുകൊണ്ട്‌ ഭാര്യയുടെ ഒരു ആത്മഗതം ഇത്തിരി ഉച്ഛത്തിലായിപ്പോയി...&lt;br /&gt;&lt;br /&gt;"ഏത്‌ നശിച്ച സമയത്താണാവോ ഈ കുരുത്തക്കൊള്ളികളുടെ കൂടെ ഈ കോഴ്സിന്‌ ചേരാന്‍ തോന്നിയത്‌..... വെറുതേ വേലീല്‍ കിടക്കണ പാമ്പിനെ...."&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-4645316878767762339?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/4645316878767762339/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=4645316878767762339' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/4645316878767762339'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/4645316878767762339'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/03/blog-post.html' title='കോണ്ടാക്റ്റ്‌ ക്ലാസ്സിന്റെ അന്ത്യം'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-8060701913705105043</id><published>2008-03-06T01:05:00.000-08:00</published><updated>2008-03-06T02:29:15.783-08:00</updated><title type='text'>കോണ്ടാക്റ്റ്‌ ക്ലാസ്സ്‌ - ഭാഗം 1</title><content type='html'>ആവശ്യത്തിന്‌ ജീവിയ്ക്കാന്‍ വേണ്ട വിദ്യഭ്യാസയോഗ്യതയുണ്ടെങ്കിലും അത്യാഗ്രഹത്തിനുള്ള വിദ്യാഭ്യാസം സിദ്ധിയ്ക്കാനായി കുറച്ച്‌ നാള്‍ മുമ്പ്‌ MBA കോഴ്സിന്‌ ചേരാന്‍ ഞാന്‍ തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനം എടുപ്പിക്കുന്നതില്‍ എന്റെ ധര്‍മ്മപത്നിയുടെ തലയണമന്ത്രവും തെറിവിളിയും വലിയ പങ്ക്‌ വഹിച്ചു എന്നതാണ്‌ സത്യം.&lt;br /&gt;&lt;br /&gt;അവള്‍ക്ക്‌ MBA പഠിക്കാന്‍ താല്‍പര്യമുണ്ടെന്നും അത്‌ ഞാനില്ലാതെ തന്നെ പഠിക്കാന്‍ കെല്‍പ്പില്ലെന്നും മാത്രമല്ല പ്രിയതമന്റെ വിദ്യഭ്യാസം മെച്ചപ്പെടുത്താന്‍ താല്‍പര്യമാണെന്നുമൊക്കെയുള്ള പ്രചാരണങ്ങളാണ്‌ എന്റെ ചെവിയിലേക്ക്‌ എത്തിച്ചുകൊണ്ടിരുന്നത്‌.  എന്നെക്കൊണ്ട്‌ പഠിക്കാനാവില്ലെന്നൊക്കെപ്പറഞ്ഞ്‌ കുറേ ഉടക്കി നിന്നെങ്കിലും ഇനി അവള്‍ തന്നെ MBA പഠിച്ച്‌ എന്നെ നോക്കി കൊഞ്ഞനം കുത്തിയാലൊ എന്ന്‌ വിചാരിച്ച്‌ ഞാനതങ്ങ്‌ സമ്മതിച്ചു. മാത്രമല്ല, ഭാവിയില്‍ വല്ല കമ്പനിയുടേയും ഉന്നതസ്ഥാനം അലങ്കരിക്കേണ്ടി വരുമ്പോള്‍ (പ്യൂണിന്റെ പണി അല്ല ഉദ്ദേശിച്ചത്‌) വിദ്യാഭ്യാസ യോഗ്യതകള്‍ നിരത്തി എഴുതിവച്ച്‌ ആള്‍ക്കാരെ പറ്റിക്കാമല്ലോ.&lt;br /&gt;&lt;br /&gt;നമുക്ക്‌ അണ്ണന്‍ മാരുടെ യൂണിവേര്‍സിറ്റിയോടാണ്‌ പ്രതിപത്തി എന്നതിനാല്‍ തന്നെ (നേരേ ചൊവ്വേയുള്ള നല്ല കോഴ്സുകള്‍ക്ക്‌ കിട്ടാഞ്ഞിട്ടല്ലാ... ശ്രമിക്കാഞ്ഞിട്ടാ... വെറുതേ എന്തിനാ നാണം കെടുന്നേ..) ഇത്‌ അണ്ണാമലൈ യൂണിവേര്‍സിറ്റിയുടെ അക്കൗണ്ടില്‍ ആവട്ടെ എന്ന്‌ കരുതി അതിന്റെ ഡിസ്റ്റന്‍ഡ്‌ എഡ്യൂക്കേഷനാണ്‌ ചേര്‍ന്നത്‌. കൊണ്ടാക്റ്റ്‌ ക്ലാസ്സുകള്‍ എറണാകുളത്ത്‌ ഉണ്ടെന്നുള്ളതിനാല്‍ കെട്ട്യോളും പെട്ടിയും കുട്ടിയുമൊക്കെയായി പാണ്ടിനാട്ടിലേയ്ക്ക്‌ വണ്ടി കേറണ്ടാ എന്നത്‌ തന്നെ ആശ്വാസം.&lt;br /&gt;&lt;br /&gt;വല്ലാത്ത വേദനയോടെ (കാശില്ലാതെ മാല പണയം വച്ചൊക്കെ ഫീസ്‌ കൊടുക്കേണ്ടിവരുമ്പോള്‍ അങ്ങനെയാ... മാത്രമല്ല, 'എന്തൊക്കെ ത്യാഗം സഹിച്ചാണ്‌ പഠിച്ചതെന്നോ' എന്ന്‌ ചെറുപ്പത്തിലേ അച്ഛനും അമ്മയും പറഞ്ഞതിന്‌ പ്രതികാരം വീട്ടാന്‍ നമ്മുടെ വരും തലമുറയോടും നമുക്ക്‌ പറയാന്‍ എന്തെങ്കിലും വേണ്ടേ..) കോഴ്സിന്‌ ചേരാന്‍ ഫീസ്‌ അടച്ചപ്പൊള്‍ അവര്‍ ഓരോ കെട്ട്‌ പുസ്തകങ്ങള്‍ തന്നു.&lt;br /&gt;&lt;br /&gt;അങ്ങനെ രണ്ട്‌ കെട്ട്‌ പുസ്തകലോഡുമായി ഞങ്ങല്‍ വീട്ടിലെത്തി. അന്ന്‌ തന്നെ ഒരു കെട്ട്‌ മിന്നൂസിന്‌ ഡെഡിക്കേറ്റ്‌ ചെയ്യുകയും ചെയ്തു. അവള്‍ക്കെന്തോ അത്‌ തന്നെ വേണമെന്ന്‌ വല്ലാത്ത താല്‍പര്യം, ഞാനാണെങ്കില്‍ അത്‌ തുറന്നുനൊക്കാനുള്ള സാദ്ധ്യത ഇല്ലാത്തതിനാല്‍ ചോദിച്ച ഉടനേ തന്നെ എടുത്ത്‌ കൊടുക്കുകേം ചെയ്തു. അത്‌ കണ്ട്‌ എന്റെ ഭാര്യ എന്റെ പഠനത്തോടുള്ള ആ താല്‍പര്യത്തെ ആരാധനയൊടെ നോക്കി. എന്നിട്ട്‌ പറഞ്ഞു..&lt;br /&gt;&lt;br /&gt;"പുസ്തകൊം ചോദിച്ചൊണ്ട്‌ എന്റെ അടുത്തേയ്ക്ക്‌ വന്നേക്കരുത്‌, പറഞ്ഞേക്കാം.."&lt;br /&gt;&lt;br /&gt;"പിന്നേ.. നീ പുസ്തകം തന്നിട്ടാണല്ലൊ ഞാന്‍ ഇതുവരെ പഠിച്ച്‌ കേമനായത്‌..."&lt;br /&gt;&lt;br /&gt;"ഓ.. പിന്നേ.. കേമത്തമൊന്നും അധികം പറയണ്ടാ.. "&lt;br /&gt;(അവള്‍ എന്റെ പഴയ കോപ്പിയടി കഥകളുടെ ബ്ലോഗുകള്‍ വായിച്ചുണ്ടെന്ന്‌ അറിയാമായിരുന്ന ഞാന്‍ ഒരു ഗോമ്പറ്റീഷന്‌ നിന്നില്ല. പാവം, എന്തേലും പറഞ്ഞ്‌ ജയിച്ചൊട്ടെ...)&lt;br /&gt;&lt;br /&gt;അങ്ങനെ നാളുകള്‍ കഴിഞ്ഞപ്പൊള്‍ യൂണിവേര്‍സിറ്റിയില്‍ നിന്ന്‌ പലതരം കാര്യങ്ങള്‍ പോസ്റ്റലായി വന്നു. അതിന്റെ കൂട്ടത്തില്‍ കോണ്ടാക്റ്റ്‌ ക്ലാസ്സിന്റെ ഷെഡ്യൂളും.&lt;br /&gt;&lt;br /&gt;4 ദിവസങ്ങള്‍ തുടര്‍ച്ചയായി ഫെബ്രുവരി അവസാനം മുതലും , അടുത്ത സെറ്റ്‌ മാര്‍ച്ചിലും...&lt;br /&gt;&lt;br /&gt;'ഇതൊക്കെ വെറും ചീള്‌ കേസ്‌... അറ്റന്‍ ഡി ചെയ്തില്ലേലും കുഴപ്പമുണ്ടാവില്ല' എന്ന്‌ വിചാരിച്ചെങ്കിലും അറ്റന്‍ഡന്‍സ്‌ നിര്‍ബദ്ധമാണെന്ന സത്യം സ്റ്റഡി സെന്ററില്‍ നിന്ന്‌ മനസ്സിലാക്കിയപ്പൊള്‍ ദേഷ്യം ഭാര്യയോടാണ്‌ തോന്നിയത്‌... അവളാണല്ലോ എന്നെ ഈ പരിപാടിയില്‍ കൊണ്ട്‌ കയറ്റിയത്‌...&lt;br /&gt;&lt;br /&gt;പിന്നെ, എന്ത്‌ കുന്തോം ആവട്ടെ... കിട്ടുന്ന അവസരങ്ങളെ എങ്ങനെ രസകരമായി ആസ്വദിക്കാം എന്ന പോളിസിയുള്ള എന്നോടാ കളി... കോണ്ടാക്റ്റ്‌ ക്ലാസ്സെങ്കില്‍ അങ്ങനെ....&lt;br /&gt;&lt;br /&gt;"അവിടെ നല്ല പെണ്‍ കൊച്ചുങ്ങള്‍ ഉണ്ടായാല്‍ മതിയായിരുന്നു" എന്ന എന്റെ ആഗ്രഹം ഞാനങ്ങ്‌ ഭാര്യയൊടും തുറന്ന്‌ പറഞ്ഞു. (നിഷ്കളങ്കത കൊണ്ടാണേ...)&lt;br /&gt;&lt;br /&gt;"നല്ല പെങ്കൊച്ചുങ്ങള്‍ ഉണ്ടായിട്ടെന്തിനാ... നീഗ്രോസും ഈ കൊഴ്സ്‌ പഠിക്കുന്നുണ്ടോ എന്ന്‌ അവര്‍ വിചാരിക്കും, അത്ര തന്നെ.." അവള്‍ എന്റെ കളറിനും ഗ്ലാമറിനും ഇട്ടൊന്ന്‌ താങ്ങി.&lt;br /&gt;&lt;br /&gt;'പാവം.. വെറുതേ എന്തിനാ സൗന്ദര്യക്കാര്യത്തില്‍ ഒരു തര്‍ക്കം..' എന്ന്‌ വിചാരിച്ച്‌ ഞാനൊന്നും പറയാന്‍ പോയില്ല.&lt;br /&gt;&lt;br /&gt;അങ്ങനെ ഓഫീസില്‍ ചെന്ന്‌ ലീവും എടുത്ത്‌ "ഞാനൊന്ന്‌ പോയി വല്ല തരികിടയും ഒപ്പിച്ച്‌ അറ്റന്‍ഡന്‍സ്‌ ശരിയാക്കി വരാന്‍ പറ്റുമോ എന്ന്‌ നോക്കട്ടേ" എന്നും പറഞ്ഞ്‌ പത്നീസമേതനായി കാറില്‍ പുറപ്പെട്ടു.&lt;br /&gt;&lt;br /&gt;പള്ളുരുത്തി സെന്റ്‌ ജൊസഫ്‌ വുമണ്‍സ്‌ കൊളേജില്‍ വച്ചാണ്‌ സംഭവം... ക്ലാസ്സിന്റെ ടൈം 9 മണിയാണെങ്കിലും ഞങ്ങള്‍ അങ്ങൊട്ട്‌ പുറപ്പെടുന്നത്‌ 9.15 ന്‌.&lt;br /&gt;&lt;br /&gt;ഈ പഠിപ്പിസ്റ്റ്‌ പെണ്‍പിള്ളേരുടെ ഒരു മാനസികാവസ്ഥയുണ്ട്‌...&lt;br /&gt;&lt;br /&gt;"അയ്യോ.. വൈകിയല്ലോ... ഇനി എന്താ ചെയ്യാ.. അവിടെ ചെന്ന്‌ കയറുമ്പൊള്‍ ചീത്ത പറയോ..." തുടങ്ങിയ നമ്പറുകള്‍.. ഇത്തരം ജല്‍പനങ്ങള്‍ നടത്തിക്കൊണ്ട്‌ എന്റെ ഭാര്യ സൈഡ്‌ സീറ്റില്‍ ഇരിപ്പുണ്ടെങ്കിലും എന്റെ മുഖത്ത്‌ അത്‌ കേട്ടതിന്റെ യാതൊരു ഭാവവും കാണാതായപ്പൊള്‍ അവള്‍ക്ക്‌ അതിലായി പരാതി.&lt;br /&gt;&lt;br /&gt;"ഇവിടെ ഇതൊന്നും ഒരു വിഷയമല്ലല്ലൊ... ഭയങ്കര തൊലിക്കട്ടിയാണല്ലോ..."&lt;br /&gt;&lt;br /&gt;"അതേ.. അവിടെ ബഞ്ചിന്റെ മുകളില്‍ മുട്ട്‌ കുത്തി നിര്‍ത്തിയ്ക്കും.. അല്ലെങ്കില്‍ വെയിലത്ത്‌ രണ്ട്‌ കയ്യും പൊക്കിപ്പിടിച്ച്‌ നിര്‍ത്തിക്കും...നിനക്ക്‌ വേറേ പണിയില്ലേ... ചുമ്മാ ഒരൊന്ന്‌ പറഞ്ഞ്‌ ടെന്‍ഷനടിക്കാനായിട്ട്‌...&lt;br /&gt;അവിടെ നല്ല പെണ്‍ കൊച്ചുങ്ങളൊക്കെ ഉണ്ടായാല്‍ മതിയായിരുന്നു..."&lt;br /&gt;&lt;br /&gt;"ഓ.. ഇപ്പൊഴും ആ പൂതി വിട്ടില്ലേ???"&lt;br /&gt;&lt;br /&gt;"നീ അവിടെ ചെന്നിട്ട്‌ എന്റെ കൂടെ നടക്കണ്ടാ ട്ടൊ... നീ എന്റെ ഭാര്യയാണെന്നറിഞ്ഞാല്‍ എന്റെ മാര്‍ക്കറ്റ്‌ വാല്യൂ പോകും പറഞ്ഞേക്കാം.."&lt;br /&gt;&lt;br /&gt;"പിന്നേ.. ഒരു മാര്‍ക്കറ്റ്‌ വാല്യൂ.... ഞാന്‍ പിന്നാലെ തന്നെ ഉണ്ടാകും... അല്ലാ... എഴുതാന്‍ പുസ്തകമൊന്നും വാങ്ങുന്നില്ലേ??" അവള്‍ ചൊദിച്ചു.&lt;br /&gt;&lt;br /&gt;"ഹേയ്‌.. അതൊന്നു വേണ്ടിവരില്ലാ..." എനിയ്ക്ക്‌ ഭയങ്കര ആത്മവിശ്വാസം.&lt;br /&gt;&lt;br /&gt;"ഇങ്ങനെ നാണമില്ലാത്തവരുണ്ടോ? ഒരു പുസ്തകമെങ്കിലും വാങ്ങി കയ്യില്‍ വയ്ക്ക്‌.. കയ്യില്‍ ഒന്നുമില്ലാതെ എങ്ങനെയാ ക്ലാസ്സില്‍ കയറി ചെല്ലുന്നത്‌.. അതും ലേറ്റായിട്ട്‌?.. എന്റെ കയ്യില്‍ സ്റ്റഡിമെറ്റീരിയത്സും നോട്ട്‌ ബുക്കും ഉണ്ട്‌.."&lt;br /&gt;&lt;br /&gt;"ഓ.. നിന്നെപ്പൊലെ വിവരമില്ലാത്തവര്‍ക്ക്‌ അതൊക്കെ വേണം... എന്നെപ്പൊലുള്ളവര്‍ പുസ്തകമുണ്ടായിട്ടൊന്നുമല്ല ഈ നിലയിലെത്തിയത്‌ അറിയൊ??"&lt;br /&gt;&lt;br /&gt;അഹങ്കാരം പറഞ്ഞ്‌ പറഞ്ഞ്‌ ഞങ്ങള്‍ സ്ഥലത്തെത്തി. ആ കോമ്പൗണ്ടില്‍ പിന്‍ ഭാഗത്ത്‌ കാര്‍ ഒരു വാഴക്കൂട്ടത്തില്‍ പാര്‍ക്ക്‌ ചെയ്ത്‌ ക്ലാസ്സ്‌ അന്വേഷിച്ച്‌ നടപ്പായി.&lt;br /&gt;&lt;br /&gt;ഈ അന്വേഷണത്തില്‍ എനിയ്ക്ക്‌ അല്‍പം സന്തോഷം കൂടി. കാരണം, നല്ല കളക്‌ ഷന്‍... ധാരാളം കളറുകള്‍... അവസാനം ഞങ്ങളുടെ ക്ലാസ്സ്‌ നടക്കുന്ന സ്ഥലം കണ്ടെത്തി.&lt;br /&gt;&lt;br /&gt;മറ്റ്‌ എല്ലാ ക്ലാസ്സുകളും ശരിയായ കോളേജ്‌ ക്ലാസ്സ്‌ റൂമുകളിലാണെങ്കിലും ഞങ്ങളുടെ ക്ലാസ്സ്‌ ഒരു കാര്‍ ഷെഡ്‌ പൊലുള്ള സ്ഥലത്ത്‌... മേല്‍ക്കൂരയും ചുമരുമെല്ലാം പാട്ട കൊണ്ട്‌ നിര്‍മ്മിതം... നല്ല അസ്സല്‍ തീച്ചൂളയാവാനുള്ള ലക്ഷണം...&lt;br /&gt;&lt;br /&gt;ലേറ്റ്‌ ആയതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ ഞാന്‍ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു.. നാണവും പേടിയും മൂലം എന്റെ ഭാര്യ നമ്രശിരസ്കയായി പുറകേ... എന്തൊരു വിനയം....&lt;br /&gt;&lt;br /&gt;ക്ലാസ്സില്‍ അത്യാവശ്യം ആളുകളുണ്ട്‌... ഒരു മദ്ധ്യവയസ്കനായ സാര്‍ നിന്ന്‌ കസറുന്നുണ്ട്‌...&lt;br /&gt;&lt;br /&gt;"എക്സ്‌ ക്യൂസ്‌ മീ സാര്‍..." ഞാന്‍ പറഞ്ഞു..&lt;br /&gt;&lt;br /&gt;"കയറി ഇരുന്നൊളൂ..." എന്ന ആംഗ്യം കണ്ടതും ഞങ്ങള്‍ ഉള്ളിലേയ്ക്ക്‌ കയറി.&lt;br /&gt;&lt;br /&gt;എല്ലാവരും എന്നെ നോക്കുന്നത്‌ ഞാന്‍ അറിയാത്ത പോലെ നടിച്ചു. കയ്യില്‍ പുസ്തകമോ മുഖത്ത്‌ പഠിയ്ക്കാനുള്ള ലക്ഷണമോ ഇല്ലാത്ത എന്നെ അവര്‍ നോക്കിയതില്‍ കുറ്റം പറയരുതല്ലോ...&lt;br /&gt;&lt;br /&gt;&lt;br /&gt;(ക്ലാസ്സുകളും സംഭവബഹുലമായ അറ്റന്‍ഡന്‍സുകളും അടുത്ത ലക്കത്തില്‍ തുടരും...)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-8060701913705105043?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/8060701913705105043/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=8060701913705105043' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/8060701913705105043'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/8060701913705105043'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/03/1.html' title='കോണ്ടാക്റ്റ്‌ ക്ലാസ്സ്‌ - ഭാഗം 1'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-1699902730350866001</id><published>2008-02-21T20:25:00.000-08:00</published><updated>2008-02-21T21:00:29.984-08:00</updated><title type='text'>അക്കര തിയ്യറ്റര്‍ എഫ്ഫക്റ്റ്‌ ഓണ്‍ ഫസ്റ്റ്‌ നൈറ്റ്‌</title><content type='html'>വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ (ഏകദേശം 20 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌), ചാലക്കുടി അക്കര സിനിമ തിയ്യറ്റര്‍ ഫാമിലികള്‍ക്കിടയില്‍ '&lt;strong&gt;ബ്ലാക്ക്‌&lt;/strong&gt; 'ലിസ്റ്റഡും ചെറുപ്പക്കാര്‍ക്കിടയില്‍ '&lt;span style="color:#000099;"&gt;ബ്ലൂ&lt;/span&gt;' ലിസ്റ്റഡും ആയിരുന്നു.&lt;br /&gt;&lt;br /&gt;വസ്ത്രധാരണത്തില്‍ വല്ല്യ താല്‍പര്യമില്ലാത്ത തരം ആളുകള്‍ അഭിനയിക്കുന്ന ചിത്രങ്ങളാകും മിക്കവാറും ഈ തിയ്യറ്ററില്‍ കളിയ്ക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഒരൊറ്റ വനിതാപ്രജപോലും ആ പരിസരത്തുകൂടെ നടക്കുകപോലുമില്ല.&lt;br /&gt;&lt;br /&gt;മിക്കവാറും ഇംഗ്ലീഷ്‌ സിനിമകളോ അല്ലെങ്കില്‍ തമിഴ്‌ മാദക സിനിമകളോ ആയിരിയ്ക്കും ഇവിടുത്തെ പ്രധാന ഐറ്റംസ്‌.&lt;br /&gt;&lt;br /&gt;ഇംഗ്ലീഷ്‌ സിനിമ എന്ന് വച്ചാല്‍ തന്നെ അത്‌ അശ്ലീലമായിത്തന്നെ മുദ്രകുത്തപ്പെട്ടവയായിരുന്നല്ലോ പണ്ട്‌. കാരണം, മിക്കവാറും സ്നേഹപ്രകടനങ്ങള്‍ യാതൊരു പഞ്ഞവുമില്ലാതെ നാട്ടുകാര്‍ കാണുന്നുണ്ടെന്ന വെളിവില്ലാതെ പ്രദര്‍ശിപ്പിക്കുന്നതില്‍ ഇംഗ്ലീഷുകാര്‍ക്ക്‌ തന്നെ മികവ്‌. (എന്റെ വിവരക്കേടാണേല്‍ ക്ഷമിച്ചേക്കൂ... ഞാന്‍ അങ്ങനെയാണ്‌ ധരിച്ച്‌ വച്ചിരുന്നത്‌...ഈ ഇംഗ്ലീഷ്‌ ഐറ്റംസിനെ വെല്ലുന്ന ഇനം തമിഴിലും മലയാളത്തിലുമൊക്കെ വന്നിട്ടുണ്ട്‌ എന്നറിയാം...)&lt;br /&gt;&lt;br /&gt;നാട്ടുകാര്‍ കണ്ടാല്‍ നാണക്കേടല്ലേ എന്ന കാരണത്താല്‍ വല്ല്യ താല്‍പര്യമുണ്ടായിട്ടും അക്കരയില്‍ കയറാന്‍ പലര്‍ക്കും (ഞാനടക്കം) മടിയായിരുന്നു, അല്ലെങ്കില്‍ പേടിയായിരുന്നു.  പിന്നീട്‌, ആഗ്രഹം അഭിമാനബോധത്തെ വിഴുങ്ങുന്ന വേളകളില്‍ പലരും ഒന്നും അറിയാത്ത പോലെ, അവിടെ ഒരു തിയ്യറ്റര്‍ ഉണ്ട്‌ എന്ന അറിയുകപോലും ഇല്ല എന്ന ഭാവത്തോടെ, അക്കരയുടെ മുന്നിലൂടെ നടന്നുപോകുകയും പെട്ടെന്ന് ബോധോദയമുണ്ടായപോലെ ഉള്ളിലേയ്ക്ക്‌ കയറിപ്പോകുകയുമാണ്‌ പതിവ്‌.&lt;br /&gt;&lt;br /&gt;സിനിമ കഴിഞ്ഞ്‌ ഇറങ്ങി വരുമ്പോഴാകട്ടെ, ഭയങ്കര തിരക്കുള്ള ഭാവത്തില്‍, 'ഞാന്‍ എങ്ങനെ ഇതിന്റെ ഉള്ളില്‍ വന്നു?' എന്ന മുഖഭാവത്തോടെയുള്ള ഒരൊറ്റ പോക്കാണ്‌. ചിലപ്പോള്‍ കാശ്‌ പോയതിന്റെ ദേഷ്യവും പ്രകടമാകുമെന്ന് മാത്രം. കാരണം, സിനിമാപ്പേരിലും പോസ്റ്ററിലുമുള്ള ആ ഒരു 'ഇത്‌', സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ടാവില്ല. 'ഏത്‌?...'&lt;br /&gt;&lt;br /&gt;ഈ പറഞ്ഞ പരുവത്തിലുള്ള ഒരു കാലഘട്ടം... പഠിപ്പ്‌ കഴിഞ്ഞ്‌ ചിറക്‌ മുളച്ച യുവജനങ്ങള്‍ (അതായത്‌ നേരത്തും കാലത്തും കുടുംബം പറ്റിയില്ലേലും വല്ല്യ കുഴപ്പമില്ലാത്ത പ്രായം) ഈ തിയ്യറ്ററില്‍ സീസണ്‍ ടിക്കേറ്റ്‌ എടുത്ത്‌ വിലസുന്ന കാലം... ആ കാലഘട്ടത്തില്‍ നടന്നു എന്ന് പറയപ്പെടുന്ന ഒരു സംഭവം, സ്ഥിരമായി 5 വര്‍ഷക്കാലത്തോളം ചാലക്കുടി-എറണാകുളം റൂട്ടില്‍ ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഉണ്ടായ ഒരുപാട്‌ സുഹൃത്തുക്കളില്‍ ഒരാളെക്കുറിച്ച്‌ കേട്ടറിഞ്ഞത്‌...(മിക്കവാറും അല്‍പ്പം ഓവര്‍ഡോസ്‌ ആവും എന്ന് എനിയ്ക്കും തോന്നി..)&lt;br /&gt;&lt;br /&gt;നമ്മുടെ നായകന്‍, ഉന്നതകുലജാതന്‍, അന്നത്തെ ഉന്നതവിദ്യാഭ്യാസ സമ്പന്നന്‍ (ബി.കോം.)... (പാസ്സ്ഡ്‌, കമ്പ്ലീറ്റഡ്‌, ഫെയില്‍ഡ്‌ എന്നീ വാല്‌ വിദ്യാഭാസത്തിന്റെ കൂടെ പറയാന്‍ പാടില്ലാത്തതിനാല്‍, ശരിയ്ക്ക്‌ അറിയില്ല...)&lt;br /&gt;&lt;br /&gt;പുള്ളിക്കാരന്‍ അക്കര തിയ്യറ്ററില്‍ സീസണ്‍ ടിക്കേറ്റ്‌ എടുത്തിട്ടുള്ള ആളായിരുന്നു അത്രേ.. അതും സെക്കന്‍ഡ്‌ ഷോയ്ക്ക്‌... അപ്പോ പിന്നെ മര്യാദക്കാരായ ജനങ്ങളെ ഫേസ്‌ ചെയ്യേണ്ടല്ലോ...&lt;br /&gt;&lt;br /&gt;ഈ സെക്കന്‍ഡ്‌ ഷോ കാണുമ്പോളുള്ള പ്രത്യകത എന്തെന്നാല്‍, സിനിമയ്ക്കിടയില്‍ നല്ല രംഗങ്ങള്‍ക്ക്‌ ഭയങ്കര പ്രോല്‍സാഹനം നല്‍കിയിരുന്നു അത്രേ (സിനിമയില്‍ അഭിനയിക്കുന്നവര്‍ കേള്‍ക്കാന്‍ വേണ്ടിയൊന്നുമാവില്ല...)&lt;br /&gt;&lt;br /&gt;സിനിമയിലെ അഭിനേതാക്കള്‍ വസ്ത്രത്തോട്‌ അലര്‍ജി പ്രകടിപ്പിക്കുന്ന സീനുകള്‍... അതായത്‌, വസ്ത്രങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കുന്ന സീനുകള്‍ (സ്വന്തം ഇഷ്ടപ്രകാരമോ മറ്റുള്ളവരുടെ പ്രേരണയോ നിര്‍ബന്ധമോ ബലപ്രയോഗമോ മൂലം) ........ അത്തരം സീനുകളില്‍ വിസിലടിച്ചും കൈ കൊട്ടിയും വന്‍ പ്രോല്‍സാഹനം നല്‍കി വന്നിരുന്നു അത്രേ...ഈ നായകനും അത്തരം പ്രോല്‍സാഹനക്കമിറ്റിയിലെ മെയിന്‍ ആളായിരുന്നു അത്രേ...&lt;br /&gt;&lt;br /&gt;('&lt;em&gt;അത്രേ&lt;/em&gt;' എന്ന് ഇടയ്ക്കിടയ്ക്ക്‌ ചേര്‍ക്കുന്നത്‌ കേട്ടറിവുള്ള കാര്യമായതുകൊണ്ടാണ്‌ ട്ടോ...)&lt;br /&gt;&lt;br /&gt;അങ്ങനെ കയറൂരിവിട്ട പ്രായം ഒന്ന് ഒതുങ്ങി പുള്ളിക്കാരന്‍ വിവാഹിതനായി. ഇദ്ദേഹത്തിന്റെ വീടാണെങ്കില്‍ ചാലക്കുടിപ്പാലത്തിന്നടുത്താണ്‌...&lt;br /&gt;&lt;br /&gt;വിവാഹരാത്രി .. (ഫസ്റ്റ്‌ നൈറ്റെന്ന് വിവരമില്ലാത്തവര്‍ പറയും... )&lt;br /&gt;&lt;br /&gt;അന്ന് പാതിരാത്രിയ്ക്ക്‌ ചാലക്കുടിപ്പാലത്തിന്ന് പരിസരം നാഷണല്‍ ഹൈവേ ബ്ലോക്കായിരുന്നു അത്രേ...  കാരണം, ആ പരിസരത്തെവിടെയോ വിസിലടിയും കൈകൊട്ടും ബഹളവും കേട്ട്‌ ആളുകള്‍ വാഹനം നിര്‍ത്തി ഇട്ടതിനാല്‍.....&lt;br /&gt;&lt;br /&gt;(വാല്‍ക്കഷണം: ഈ സംഭവം വിവരിക്കുമ്പോള്‍ ഈ നായകന്‍ അത്‌ കേട്ട്‌ ചിരിച്ചതല്ലാതെ നിഷേധിച്ചില്ല... പുള്ളിക്കാരനും അതങ്ങ്‌ ആസ്വദിച്ചു.&lt;br /&gt;അക്കര തിയ്യറ്റര്‍ ഡീസന്റായി... അതായത്‌, ഞാനൊക്കെ തലതെറിച്ച പ്രായമായപ്പോഴെയ്ക്കും സ്കോപ്പ്‌ ഇല്ലാതായി എന്നര്‍ത്ഥം... ഡീസന്റായിട്ടും കുറേക്കാലം ആ തിയ്യറ്ററിലെ സിനിമ കാണാന്‍ പോകാന്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല... കുറേ നാളുകളെടുത്തു ആ ഇമേജൊന്ന് മാറിക്കിട്ടാന്‍ )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-1699902730350866001?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/1699902730350866001/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=1699902730350866001' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/1699902730350866001'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/1699902730350866001'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/02/blog-post.html' title='അക്കര തിയ്യറ്റര്‍ എഫ്ഫക്റ്റ്‌ ഓണ്‍ ഫസ്റ്റ്‌ നൈറ്റ്‌'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-961269852211622207</id><published>2008-01-28T05:40:00.000-08:00</published><updated>2008-01-28T05:48:11.158-08:00</updated><title type='text'>അമ്പ്‌ തിരുന്നാള്‍</title><content type='html'>എന്റെ ഒരു പഴയ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ, ചാലക്കുടിയിലെ ദേശീയോല്‍സവങ്ങളാണ്‌ അമ്പ്‌ തിരുന്നാളും കണ്ണമ്പുഴ താലപ്പൊലിയും...&lt;br /&gt;&lt;br /&gt;ചാലക്കുടി മുഴുവന്‍ ഡെക്കറേഷനും ലൈറ്റ്‌ അറേഞ്ച്‌ മെന്റും കലാപരിപാടികളും ഘോഷയാത്രകളും കൊണ്ട്‌ ആകെ തിരക്കുപിടിച്ച സമയം...എല്ലാവിഭാഗം ജനങ്ങളും മാക്സിമം കപ്പാസിറ്റിയില്‍ അണിഞ്ഞൊരുങ്ങി റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കഴിവ്‌ തെളിയിക്കുന്ന ദിനങ്ങള്‍... സൗന്ദര്യാസ്വാദകരായവരുടെ കണ്ണുകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന സമയം...&lt;br /&gt;&lt;br /&gt;ജനുവരി 26, 27, 28 തീയ്യതികളിലായി ചാലക്കുടി സെന്റ്‌ മേരീസ്‌ ഫെറോന പള്ളിയിലെ അമ്പ്‌ തിരുന്നാള്‍ ആഘോഷം നടക്കുകയാണ്‌... ഫെബ്രുവരി 3 ന്‌ എട്ടാമിടം... അതോടെ ആഘോഷങ്ങള്‍ക്ക്‌ പരിസമാപ്തിയാവും... ഈ ദിനങ്ങള്‍ ഗാനമേളയടക്കമുള്ള വിവിധതരം കലാപരിപാടികളും പല ഇടവകയിലെ ഘോഷയാത്രകളുമൊക്കെയായി കടന്നുപോകും...&lt;br /&gt;&lt;br /&gt;സെബാസ്റ്റ്യനോസ്‌ പുണ്യാളന്‍ അമ്പ്‌ കൊണ്ടാണ്‌ മരണമടഞ്ഞതെന്ന് പറയപ്പെടുന്നു... അതുകൊണ്ടാണത്രേ ഇതിന്‌ അമ്പ്‌ തിരുന്നാള്‍ എന്ന് പേര്‌ വന്നത്‌..&lt;br /&gt;&lt;br /&gt;അമ്പ്‌ തിരുന്നാളിനോടനുബദ്ധിച്ച്‌ എനിയ്ക്ക്‌ അറിയാവുന്ന ചില കാര്യങ്ങള്‍...&lt;br /&gt;&lt;br /&gt;ചില ഇടവകകളിലെ എല്ലാ വീട്ടിലും കാലത്ത്‌ ഒരു അമ്പ്‌ കൊണ്ട്‌ വയ്ക്കുകയും വൈകീട്ട്‌ അത്‌ പള്ളിയിലേയ്ക്ക്‌ കളക്റ്റ്‌ ചെയ്ത്‌ കൊണ്ടുപോകാന്‍ ബാന്റ്‌ സെറ്റും ഘോഷയാത്രയുമായി വീടുകള്‍ കയറി ഇറങ്ങുകയും ചെയ്യുന്നതാണ്‌ ഇതിലെ മുഖ്യ ഐറ്റം... ചില ഇടവകകളില്‍ എല്ലാ വീട്ടിലേയ്ക്കും ഓരോ അമ്പ്‌ ഉണ്ടായിരിയ്ക്കില്ല.. ഒരു അമ്പ്‌ തന്നെ എല്ലാ വീടുകളിലും കൊണ്ട്‌ ചെന്ന് പ്രാര്‍ത്ഥിച്ച്‌ പള്ളിയിലേയ്ക്ക്‌ ആഘോഷമായി കൊണ്ടുപോകും...&lt;br /&gt;&lt;br /&gt;മതവ്യത്യാസമില്ലാതെ എല്ലാവിഭാഗം പിള്ളേര്‍ക്കും ഈ വാദ്യഘോഷങ്ങളുടെ പിന്നാലെ നടക്കല്‍ ഒരു ഹരമായിരുന്നു.. ബാന്റ്‌ സെറ്റിന്റെ ഒരു ആരാധകനായിരുന്ന ഞാനും എന്റെ സുഹ്രുത്തുക്കളോടൊപ്പം ഈ ബാന്റിന്റെ പുറകേ കാണും...ഓരോ വീട്ടിലും കയറി അമ്പ്‌ കളക്റ്റ്‌ ചെയ്യുന്ന സമയം ആ വീട്ടുകാരുടെ വക പടക്കം പൊട്ടിക്കലുണ്ട്‌... അതിലാണ്‌ ചില വീട്ടുകാരുടെ കേമത്തം ഞങ്ങള്‍ അളന്നിരുന്നത്‌... ഏറ്റവും കൂടുതല്‍ പടക്കം പൊട്ടിക്കുന്നവര്‍ കേമന്മാര്‍ എന്നതായിരുന്നു ഞങ്ങളുടെ നിഗമനം...&lt;br /&gt;&lt;br /&gt;ഈ ബാന്റ്‌ സെറ്റിനു മുന്നിലായി ആ ഇടവകയിലെ പ്രമുഖര്‍ കാണും.... പക്ഷെ, അവര്‍ക്ക്‌ തലവേദന സൃഷ്ടിക്കുന്ന മറ്റൊരുകൂട്ടം പ്രമുഖര്‍ നല്ല ഫിറ്റായി ഈ ബാന്റ്‌ സെറ്റിനെ നയിക്കുന്നുണ്ടാകും... ഓരോ ജങ്ങ്ഷനിലും എത്രസമയം കൊട്ടണം, എത്ര പാട്ട്‌ പാടണം തുടങ്ങിയ കാര്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഇവര്‍ക്കാണ്‌ പ്രാമുഖ്യം... ഈ ഘോഷത്തിന്റെ പുറകില്‍ കുറേപേര്‍ പട്ട്‌ കുടകള്‍ പിടിച്ചുകൊണ്ട്‌ നടക്കും... പലരും അതൊരു നേര്‍ച്ചയായി ചെയ്യും... നേര്‍ച്ചയായി ഏറ്റിരുന്ന പലരും അത്‌ സബ്‌ കോണ്ട്രാക്റ്റ്‌ കൊടുത്ത്‌ പാവപ്പെട്ട ചില ആളുകളെക്കൊണ്ട്‌ കൂലി കൊടുത്ത്‌ കുട പിടിപ്പിക്കും... (പണ്ട്‌ കനാലിനുപരിസരം താമസിക്കുന്ന പല സ്ത്രീകളും ഈ അമ്പ്‌ പിടിക്കാന്‍ ക്വൊട്ടേഷന്‍ എടുക്കാറുണ്ടായിരുന്നു. 100 രൂപയായിരുന്നു എന്ന് തോന്നുന്നു കൂലി)&lt;br /&gt;&lt;br /&gt;വൈകുന്നേരം ഒരു 3-4 മണിക്ക്‌ പിടിച്ച കുട ഒന്ന് കയ്യില്‍ നിന്ന് ഒഴിയണമെങ്കില്‍ ഈ അമ്പും ഘോഷവും പ്രദക്ഷിണം കഴിഞ്ഞ്‌ പള്ളിയില്‍ കയറണം.... അതുകൊണ്ട്‌ തന്നെ ഈ കുടപിടിക്കുന്നവര്‍ ആരെങ്കിലും 'മോനേ ഇതൊന്ന് പിടിച്ചേ.. മുണ്ടൊന്ന് കുത്തട്ടേ...' എന്ന് പറഞ്ഞാല്‍ പോലും ആരും മൈന്‍ഡ്‌ ചെയ്യാറില്ല.. കാരണം, അതെങ്ങാനും കയ്യില്‍ പിണഞ്ഞു പോയാല്‍ പാതിരയാവും ഒന്ന് ഫ്രീയാവാന്‍..&lt;br /&gt;&lt;br /&gt;അങ്ങനെയാണ്‌ &lt;span style="color:#000099;"&gt;'അമ്പ്‌ പെരുന്നാളിന്‌ കുടപിടിച്ചമാതിരി'&lt;/span&gt; എന്ന ചൊല്ലുണ്ടായത്‌.&lt;br /&gt;&lt;br /&gt;അങ്ങനെ വഴിനീളെ പടക്കം പൊട്ടിക്കലും കൊട്ടും പാട്ടും ഡാന്‍സും ഉന്തും തള്ളുമായി സംഭവം പള്ളിയില്‍ കയറുമ്പോള്‍ പാതിരയാവും... (ഏറ്റവും വൈകി എത്തുന്നതാണ്‌ വലിയ ടീം എന്ന ഒരു തെറ്റിദ്ധാരണ പണ്ട്‌ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പാതിരയാവും തോറും തല്ലും വക്കാണവും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുന്നു എന്നതിനാലും, ഇതെല്ലാം കഴിഞ്ഞ്‌ ഒന്ന് കിടന്നുറങ്ങാന്‍ പറ്റുന്നില്ല എന്ന് പള്ളിയിലെ അച്ചന്മാര്‍ക്ക്‌ തോന്നിയതിനാലോ എന്നറിയില്ല, കുറച്ച്‌ വര്‍ഷങ്ങളായി അമ്പ്‌ പള്ളിയില്‍ എത്തിച്ചേരേണ്ട സമയം നേരത്തെയാക്കി നിജപ്പെടുത്തിയതിനാല്‍ ഈ പാതിരവരെയുള്ള പരിപാടി ഇപ്പോഴില്ല. )&lt;br /&gt;&lt;br /&gt;പൂര്‍വ്വ വൈരാഗ്യങ്ങള്‍ തല്ലിത്തീര്‍ക്കാനായി ഉഴിഞ്ഞുവച്ചിരിയ്ക്കുന്ന ദിനങ്ങളാണ്‌ ഇത്‌ ചിലര്‍ക്ക്‌...&lt;br /&gt;"നിന്നെ പെരുന്നാളിന്‌ എടുത്തോളാമെടാ.." എന്നതാണ്‌ ചില വാക്കുതര്‍ക്കങ്ങളുടെയോ ഇടത്തരം അടിപിടികളുടേയോ അവാസാനവാക്ക്‌...&lt;br /&gt;പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മാക്സിമം മദ്യലഹരിയില്‍ ആയിരിക്കുമെന്നതിനാല്‍ ഒന്നുകില്‍ ആ വെല്ലുവിളി മറന്നുപോയിരിയ്ക്കും, അല്ലെങ്കില്‍ ചെന്ന് നാല്‌ കീറ്‌ ഇങ്ങോട്ടുവാങ്ങിക്കും എന്നതാണ്‌ പൊതുവായ ഇത്തരം വെല്ലുവിളിക്കാരുടെ രീതി...&lt;br /&gt;&lt;br /&gt;പെരുന്നാളിന്റെ മറ്റൊരുപ്രത്യേകത എന്തെന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വീടുകളും ഡെക്കറേറ്റ്‌ ചെയ്ത്‌ ഒരു ആഘോഷച്ഛായ വരുത്തും എന്നതാണ്‌... വീടുകളിലെ അടുക്കളകള്‍ മല്‍സ്യമാംസാദികളാള്‍ സമ്പന്നമായ ദിനങ്ങള്‍... അകലെയുള്ള ബന്ധുവീട്ടുകാരെ ക്ഷണിയ്ക്കുകയും അവര്‍ക്ക്‌ ഭക്ഷണമൊരുക്കി പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നതും പതിവാണ്‌... അതുകൊണ്ട്‌ തന്നെ എല്ലാ വീടുകളിലും തിങ്ങിനിറഞ്ഞ്‌ ആളുകളായിരിയ്ക്കും... ചുരുക്കിപ്പറഞ്ഞാല്‍ ഭക്ഷണമൊരുക്കി വീട്ടുകാര്‍ കുത്തുപാളയെടുക്കുന്ന കാലം എന്നര്‍ത്ഥം...&lt;br /&gt;&lt;br /&gt;സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും പ്രധാന ഇനം റോഡ്‌ ഷോ തന്നെയാണ്‌.... അന്നാണ്‌ യുവജനങ്ങള്‍ക്ക്‌ കൊതിതീരെ വായില്‍ നോക്കാന്‍ കിട്ടുന്ന ഏറ്റവും നല്ല അവസരം... എല്ലാ വീട്ടിലേയും എല്ലാ ഐറ്റംസും ഫുള്‍ മേക്കപ്പ്‌ കം ഡെക്കറേഷനില്‍ പുറത്തിറങ്ങുന്ന ദിനങ്ങള്‍....&lt;br /&gt;&lt;br /&gt;ചാലക്കുടി സൗത്ത്‌ ജങ്ങ്ഷന്‍ മുതല്‍ നോര്‍ത്ത്‌ ജങ്ങ്ഷന്‍ വരെ അങ്ങോട്ടും ഇങ്ങോട്ടും കൂട്ടം കൂട്ടമായി നടക്കലാണ്‌ ഈ കലാപരിപാടി... വഴിയിലെ ലൈറ്റ്‌ ഡെക്കറേഷന്‍സും മറ്റും കാണുക എന്നതാണ്‌ മുഖ്യ അജന്‍ഡയായി പറയുക എങ്കിലും സൗന്ദര്യപ്രദര്‍ശനവും ആസ്വാദനവും തന്നെയാണ്‌ ഇതിന്റെ മുഖ്യ പ്രചോദനം....&lt;br /&gt;&lt;br /&gt;അങ്ങനെ ഒരുപാട്‌ സ്റ്റ്രെയിന്‍ എടുത്ത്‌ തുറന്നിരുന്ന് മാത്രം ശീലിച്ച നേത്രങ്ങള്‍ക്ക്‌ പിന്നീട്‌ പ്രത്യേക ചികില്‍സയെല്ലാം വേണ്ടിവരും ഒന്ന് അടയാന്‍.... (ഉറക്കം വരില്ല എന്നര്‍ത്ഥം)&lt;br /&gt;&lt;br /&gt;എട്ടാമിടത്തിന്‌ (അതായത്‌ പെരുന്നാള്‍ കൊടികയറി 8 ദിവസം കഴിയുന്ന അന്ന്), നോര്‍ത്ത്‌ ജങ്ങ്ഷനില്‍ പടക്കം കൂട്ടിയിട്ട്‌ പൊട്ടിക്കുന്ന ഒരു പരിപാടിയുണ്ട്‌... ലോഡിങ്ങുകാരുടെ നേതൃത്ത്വത്തില്‍ നടക്കുന്ന ഈ ഇനം പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്‌... പെട്ടിക്കണക്കിന്‌ മാലപ്പടക്കം കുറേപേര്‍ നിരന്ന് നിന്ന് കൊണ്ടുവന്ന് ഇട്ടുകൊണ്ടേ ഇരിയ്ക്കും... ഒരു അരമണിക്കൂറോളം വരും ഈ ചെറിയ വെടിക്കെട്ട്‌......&lt;br /&gt;&lt;br /&gt;&lt;a href="http://bp3.blogger.com/_fQHi1wnanr4/R53cfcEzpaI/AAAAAAAAADo/wphXDpfoHkE/s1600-h/Image014.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://bp3.blogger.com/_fQHi1wnanr4/R53cfcEzpaI/AAAAAAAAADo/wphXDpfoHkE/s400/Image014.jpg" border="0" alt=""id="BLOGGER_PHOTO_ID_5160523180706866594" /&gt;&lt;/a&gt;&lt;br /&gt;അര്‍ണോള്‍ഡ്‌ ശിവശങ്കരന്‍ നമ്മുടെ അണ്ണന്‍ രജനിയുമായി ചേര്‍ന്ന് ജീപ്പില്‍ പോകുന്നു... അനക്കോണ്ട ചുറ്റിപ്പിടിച്ച ഹെലികോപ്റ്റര്‍ പശ്ചാത്തലത്തില്‍...&lt;br /&gt;&lt;br /&gt;&lt;a href="http://bp1.blogger.com/_fQHi1wnanr4/R53c18EzpbI/AAAAAAAAADw/fTGi8G-svKc/s1600-h/Image015.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://bp1.blogger.com/_fQHi1wnanr4/R53c18EzpbI/AAAAAAAAADw/fTGi8G-svKc/s400/Image015.jpg" border="0" alt=""id="BLOGGER_PHOTO_ID_5160523567253923250" /&gt;&lt;/a&gt;&lt;br /&gt;ഇത്‌ പള്ളി ഡെക്കറേഷന്റെ ഒരു സൈഡ്‌ വ്യൂ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30960182-961269852211622207?l=sooryodayamdiary.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sooryodayamdiary.blogspot.com/feeds/961269852211622207/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30960182&amp;postID=961269852211622207' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/961269852211622207'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30960182/posts/default/961269852211622207'/><link rel='alternate' type='text/html' href='http://sooryodayamdiary.blogspot.com/2008/01/blog-post_28.html' title='അമ്പ്‌ തിരുന്നാള്‍'/><author><name>സൂര്യോദയം</name><uri>http://www.blogger.com/profile/06603182911711529594</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp3.blogger.com/_fQHi1wnanr4/R53cfcEzpaI/AAAAAAAAADo/wphXDpfoHkE/s72-c/Image014.jpg' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-30960182.post-7231007596095584077</id><published>2008-01-09T02:47:00.001-08:00</published><updated>2008-01-09T03:08:52.642-08:00</updated><title type='text'>സൈക്കിള്‍ യജ്ഞം</title><content type='html'>ഇന്നലെ ഉച്ചതിരിഞ്ഞ്‌ ചാലക്കുടിയിലെ വീട്ടില്‍ നിന്ന് ഒരു കോള്‍ വന്നത്‌ അറ്റന്‍ഡ്‌ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു കോള്‍ കൂടി വെയിറ്റിങ്ങില്‍ നില്‍പ്പുണ്ടെന്നറിഞ്ഞ ഞാന്‍ ആദ്യത്തെ കോള്‍ അവസാനിച്ച്‌ രണ്ടാമത്തെ കോള്‍ എടുക്കാനായി നമ്പര്‍ നോക്കി. എറണാകുളം STD കോഡ്‌ കണ്ടപ്പോള്‍ പതിവുപോലെ വല്ല ബാങ്ക്‌ കാരോ ക്രഡിറ്റ്‌ കാര്‍ഡ്‌ കാരോ ആയിരിക്കും എന്ന മുന്‍ ധാരണയോടെ ഞാന്‍ കോള്‍ അറ്റന്‍ ഡ്‌ ചെയ്തു. അപ്പോഴേയ്ക്കും മറു തലയ്ക്കല്‍ ഫോണ്‍ കട്ട്‌ ചെയ്തു.... കണക്റ്റ്‌ ആവാത്തതിനാല്‍ കട്ട്‌ ചെയ്തതായിരിക്കും... കട്ട്‌ ചെയ്തത്‌ എനിക്കൊരു വിഷയമല്ല... പക്ഷെ, കട്ട്‌ ചെയ്യുന്നതിനുമുന്‍പ്‌ അപ്പുറത്ത്‌ നിന്ന് കേട്ട ഒരു കമറ്റ്‌ ആണ്‌ എന്നെ ഈ പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിച്ചത്‌..&lt;br /&gt;&lt;br /&gt;ഒരു ലോക്കല്‍ പയ്യന്റെ വളരെ ലോക്കല്‍ സ്ലാങ്ങിലുള്ള ഒരു ഡയലോഗ്‌ ആണ്‌ ഞാന്‍ കേട്ടത്‌...&lt;br /&gt;&lt;br /&gt;"സൈക്ക്ലും കോപ്പൊന്നും കിട്ടൂല്ലാ..." എന്നതായിരുന്നു ആ ഡയലോഗ്‌...&lt;br /&gt;-----------------------------&lt;br /&gt;&lt;br /&gt;ഏകദേശം ഒരു മാസത്തിനുമുന്‍പ്‌.......&lt;br /&gt;&lt;br /&gt;ഓഫീസില്‍ നിന്ന് ഞങ്ങളുടെ സെക്‌ ഷനിലെ എല്ലാവരും ചേര്‍ന്ന് ടീം ബില്‍ഡിംഗ്‌ ആക്റ്റിവിറ്റിയുടെ ഭാഗമായ ഒരു ചെറിയ ട്രിപ്പ്‌ പ്ലാന്‍ ചെയ്തു... എറണാകുളത്തിന്നടുത്തുള്ള ഒരു റിസോര്‍ട്ട്‌ ആയിരുന്നു ഞങ്ങള്‍ പോയ സ്ഥലം.. ചിറ്റൂരില്‍ നിന്ന് ബോട്ടില്‍ ഒരല്‍പ്പം പോയാല്‍ ഈ റിസോര്‍ട്ടില്‍ എത്തും.. 36 പേരടങ്ങിയ ഞങ്ങള്‍ 9 കാറുകളിലായിയാണ്‌ ബോട്ട്‌ യാത്ര തുടങ്ങുന്നിടം വരെ പോയത്‌..&lt;br /&gt;&lt;br /&gt;അവിടുത്തെ മീറ്റിംഗും, ബോട്ട്‌ യാത്രയും, ഫുഡും മറ്റ്‌ കാര്യപരിപാടികളും കഴിഞ്ഞ്‌ 6 മണിയോടെ ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചു....&lt;br /&gt;&lt;br /&gt;തിരിച്ചുപോരുമ്പോള്‍ എന്റെ കാര്‍ ആയിരുന്നു മുന്‍പില്‍... അല്‍പം ഇരുട്ട്‌ വീണ്‌ തുടങ്ങിയിരുന്നതിനാലും വന്ന വഴി ആര്‍ക്കും അത്ര കൃത്യമായി അറിയില്ല എന്ന കാരണത്താലും ആദ്യം പോകാന്‍ എല്ലാവര്‍ക്കും മടിയായിരുന്നു. ഒടുവില്‍ എത്ര തവണ ഒരേ വഴിയില്‍ സഞ്ചരിച്ചാലും 'ചോദിച്ച്‌ ചോദിച്ച്‌.. വഴി തെറ്റിച്ച്‌ തെറ്റിച്ച്‌' പോകുന്ന ഞാന്‍ തന്നെ ആ കൃത്യം ഏറ്റെടുത്തു....&lt;br /&gt;&lt;br /&gt;എന്റെ കാറിന്റെ മുന്‍ സീറ്റില്‍ ഒരു സുഹൃത്തും പിന്നില്‍ എന്റെ ഭാര്യയെക്കൂടാതെ മറ്റ്‌ രണ്ട്‌ വനിതാ സഹപ്രവര്‍ത്തകരുമായിരുന്നു...കൂടെയുള്ളവരുടെ നിര്‍ദ്ദേശങ്ങളും എന്റെ ഒരു അനുമാനവും വച്ച്‌ കുറച്ച്‌ ദൂരം പിന്നിട്ട്‌ കഴിഞ്ഞ്‌ ഞങ്ങള്‍ ഒരു ജംഗ്ഷനില്‍ എത്തി... അവിടെ നിന്ന് ഇടത്തോട്ടാണ്‌ പോകേണ്ടതെന്ന് തോന്നിയെങ്കിലും ഒന്ന് സംശയം തീര്‍ത്തേക്കാം എന്ന് വിചാരിച്ച്‌ അവിടെ കൂടിനിന്ന് പരദൂഷണം പറയുന്ന ജനവിഭാഗത്തിന്റെ അഭിപ്രായം ഒന്ന് ചോദിച്ച്‌ പോയി....&lt;br /&gt;&lt;br /&gt;ഇടത്തോട്ടും വലത്തോട്ടും മാത്രമല്ല വേറെ പല വഴിയിലൂടെയും ഞങ്ങള്‍ക്ക്‌ പോകേണ്ടിടത്ത്‌ എത്താം എന്നവര്‍ സ്ഥാപിച്ചുകൊണ്ടിരിക്കുമ്പോള്‍ വണ്ടി തിരിച്ച്‌ വലത്തോട്ട്‌ വിട്ടാല്‍ പെട്ടെന്ന് ചെല്ലാം എന്ന ഉപദേശം കൈക്കൊള്ളാന്‍ ഞാന്‍ തീരുമാനിച്ചു. റോഡിനുകുറുകേ വലത്തോട്ട്‌ വട്ടം തിരിച്ച്‌ എടുക്കാനായി രണ്ടുവശത്ത്‌ നിന്നും വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കി ഉറപ്പ്‌ വരുത്തി.... (ജംഗ്ഷന്‍ കഴിഞ്ഞുള്ളതിന്റെ അപ്പുറത്തേയ്ക്ക്‌ നോക്കി വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള എന്നാല്‍ കഴിയുന്ന ഏകമാര്‍ഗ്ഗം വാഹങ്ങളുടെ ഹെഡ്‌ ലൈറ്റ്‌ ഉണ്ടോ എന്നത്‌ മാത്രമാണ്‌).&lt;br /&gt;&lt;br /&gt;അങ്ങനെ കാര്‍ റോഡിനുകുറുകേ വലത്തോട്ട്‌ തിരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ 'ദേ സൈക്കിള്‍...' എന്നാരോ പിന്നില്‍നിന്ന് വിളീച്ച്‌ പറഞ്ഞതും ഒരു മിന്നല്‍ പോലെ ഒരു പയ്യന്‍ സൈക്കിളുമായി കാറിനുമുന്നിലൂടെ പാഞ്ഞ്‌ പോയി.....കാര്‍ സൈക്കിളില്‍ ഒന്ന് ചെറുതായി തട്ടുകയും സൈക്കിളും പയ്യനും റോഡിന്റെ സൈഡിലേയ്ക്ക്‌ ക്രാഷ്‌ ലാന്‍ഡ്‌ ചെയ്യുകയും സംഭവിച്ചു......&lt;br /&gt;&lt;br /&gt;പയ്യനെ ആരോക്കെയോ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിന്നിടയില്‍ റോഡ്‌ ബ്ലോക്കാവാതിരിക്കാന്‍ കാര്‍ തിരിച്ചെടുത്ത്‌ സൈഡില്‍ പാര്‍ക്ക്‌ ചെയ്യുന്നതില്‍ ഞാന്‍ ശ്രദ്ധിച്ചു... പുറത്ത്‌ എന്നെ തെറിവിളിക്കാനോ പ്രോല്‍സാഹിപ്പിക്കാനോ ചിലര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഊഹിച്ച ഞാന്‍ അതില്‍ ശ്രദ്ധ കൊടുക്കുന്നത്‌ ശരിയല്ലല്ലോ....&lt;br /&gt;&lt;br /&gt;ആരോക്കെയോ പുറത്ത്‌ നിന്ന് എന്തൊക്കയോ ഡയലോഗുകള്‍ പറയുന്നുണ്ട്‌... 'അങ്ങനെ വിടരുത്‌...' , 'എന്തൊരു തിരിയാ തിരിച്ചത്‌...' എന്നൊക്കെയുള്ളതരം വര്‍ത്തമാനങ്ങള്‍ ചിലര്‍ പറയുന്നുണ്ട്‌...&lt;br /&gt;&lt;br /&gt;'കേസ്‌ ഐസ്ക്രീമെങ്കില്‍ ആള്‌ കുഞ്ഞാലി തന്നെ' എന്ന പറഞ്ഞിരുന്നപോലെ ആക്സിഡന്റ്‌ സംഭവിച്ചാല്‍ വലിയവണ്ടിയുടേതാണല്ലോ എപ്പൊഴും കുറ്റം... അതുകൊണ്ട്‌ തന്നെ ന്യയാന്യായങ്ങള്‍ക്ക്‌ യാതൊരു സ്കോപ്പുമില്ല...&lt;br /&gt;&lt;br /&gt;കാര്‍ പാര്‍ക്ക്‌ ചെയ്ത്‌ ഞാന്‍ ഇറങ്ങി വന്ന് പയ്യന്‌ വല്ലതും പറ്റിയോ എന്ന് പരിശോധിച്ചു...അപ്പോഴേയ്ക്കും ഇതിന്റെ പേരില്‍ എന്ത്‌ കലിപ്പുണ്ടാക്കാം എന്ന് നോക്കി നടക്കുന്ന ചിലര്‍ ആ ആഗ്രഹവുമായി പലതും പറഞ്ഞ്‌ തുടങ്ങിയതും ഒന്നിനു പുറകേ മറ്റൊന്നായി 8 കാറുകള്‍ വന്ന് അവിടെ പാര്‍ക്ക്‌ ചെയ്തു.... അതില്‍ നിന്ന് ഒരുമാതിരി എല്ലാവരും തന്നെ ഇറങ്ങിവരികയും ചെയ്തതോടെ 'അത്‌ &lt;strong&gt;ശരി... നിങ്ങളൊക്കെ ഒരു ടീമാണല്ലേ..&lt;/strong&gt;.' എന്ന ഇന്നസെന്റ്‌ ഡയലോഗ്‌ മനസ്സില്‍ പറഞ്ഞുകൊണ്ട്‌ കലിപ്പന്മര്‍ സൈഡ്‌ ഒതുങ്ങി...&lt;br /&gt;&lt;br /&gt;ഞാന്‍ പയ്യന്റെ അടുത്ത്‌ ചെന്ന് അവന്‌ എന്തെങ്കിലും പറ്റിയോ എന്നന്വേഷിച്ചു...&lt;br /&gt;&lt;br /&gt;"എനിക്കൊന്നും പറ്റീല്ല്യാ..." എന്ന് പറഞ്ഞ്‌ പയ്യന്‍ നല്ല പയര്‍ മണി പോലെ നില്‍ക്കുന്നു...&lt;br /&gt;&lt;br /&gt;"നീ ശരിയ്ക്ക്‌ നോക്ക്‌... വല്ല വേദനയോ മുറിവോ ഉണ്ടോ.. നമുക്ക്‌ ഹോസ്പിറ്റല്‍ വരെ പോകാം.." ഞാന്‍ നിര്‍ബദ്ധിച്ചു..&lt;br /&gt;&lt;br /&gt;"ഹേയ്‌ വേണ്ടാ... ഒന്നും പറ്റീല്ല്യാ..." അവന്‍ പറഞ്ഞു..&lt;br /&gt;&lt;br /&gt;അപ്പോഴേയ്കും നാട്ടുകാരില്‍ ചിലര്‍ ഇടപെട്ടു... "നീ ഹോസ്പിറ്റലില്‍ പോണേല്‍ ഇപ്പോ പൊക്കോ,...ഇവര്‍ പോയിക്കഴിഞ്ഞിട്ട്‌ വേദനയുണ്ടെന്നും മറ്റും പറഞ്ഞിട്ട്‌ കാര്യമില്ലാ..."&lt;br /&gt;&lt;br /&gt;ആളുകളുടെ നിര്‍ബദ്ധം കൂടിക്കൂടി വന്നപ്പോള്‍ അവനുതന്നെ ഒരു സംശയം.. 'എന്തെങ്കിലും പറ്റിയിട്ടുണ്ടോ' എന്ന്...&lt;br /&gt;&lt;br /&gt;"കാലിന്റെ ദിവിടെ ഒരു ചെറിയ വേദനയുണ്ട്‌.." അവന്‍ പറഞ്ഞു...&lt;br /&gt;&lt;br /&gt;"എന്നാല്‍ വാ.. നമുക്ക്‌ ഹോസ്പിറ്റല്‍ വരെപോകാം..."&lt;br /&gt;&lt;br /&gt;"ഹേയ്‌.. വേണ്ട.. ചെറിയ വേദനയേ ഉള്ളൂ..." അവന്‍ വീണ്ടും..&lt;br /&gt;&lt;br /&gt;"എന്തായാലും നിന്റെ സംശയം തീര്‍ത്തേക്കാം.. നമുക്ക്‌ ഹോസ്പിറ്റലില്‍ പോകം.." ഞാന്‍ പറഞ്ഞു...&lt;br /&gt;&lt;br /&gt;അവന്റെ സംശയത്തെക്കാള്‍ നാട്ടുകാരുടെ സംശയത്തിന്‌ വിരാമമിടുക എന്നതായിരുന്നു എന്റെ ഉദ്ദേശം...&lt;br /&gt;&lt;br /&gt;ഹോസ്പിറ്റലില്‍ കൊണ്ടുപോകാനും സൈക്കിളിന്‌ വല്ല കേടുപാടും പറ്റിയിട്ടുണ്ടെങ്കില്‍ അതിനും തയ്യാറാണെന്ന എന്റെ മനോഭാവം കണ്ട്‌ നാട്ടുകാരില്‍ ചിലര്‍ പെട്ടെന്ന് നിഷ്പക്ഷമതികളായി മാറി..... "മോനേ.. സൈക്കിളില്‍ ഇത്ര സ്പീഡില്‍ വരാമോ... ഇരുട്ടത്ത്‌ സൂക്ഷിക്കേണ്ടേ.." എന്നൊക്കെ ചോദിച്ച്‌ തുടങ്ങി..&lt;br /&gt;&lt;br /&gt;അപ്പോഴാണ്‌ ഞാന്‍ പയ്യന്‍ ലാന്‍ഡ്‌ ചെയ്ത്‌ ഏരിയ ഒന്ന് നോക്കിയത്‌... എത്ര ശ്രമിച്ചാലും മിസ്സാവാത്ത തരത്തില്‍ മതിലും അതിനോട്‌ ചേര്‍ന്ന് നിറയേ പോസ്റ്റുകളും കൊണ്ട്‌ സമ്പന്നമായ ഒരു ഏരിയ... ഇതിന്നിടയില്‍ ഒന്നിലും പോയി ഇടിക്കാതെ അവന്‍ സേഫ്‌ ആയി ലാന്‍ഡ്‌ ചെയ്തത്‌ ദൈവകൃപ മാത്രമാണെന്ന് ഞാനും തിരിച്ചറിഞ്ഞ്‌ ദൈവത്തോട്‌ നന്ദി പറഞ്ഞു...&lt;br /&gt;&lt;br /&gt;ആ പയ്യനേയും കൂട്ടി അവന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ അവിടെ അടുത്തുള്ള ഒരു എല്ല് സ്പെഷലിസ്റ്റ്‌ ഡോക്ടറുടെ വീട്ടിലേയ്ക്ക്‌ ഞങ്ങള്‍ ചെന്നു... കാറില്‍ വച്ച്‌ പയ്യനോട്‌ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു... ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന അവന്‍ ട്യൂഷന്‍ കഴിഞ്ഞ്‌ പാഞ്ഞ്‌ വരുന്ന വരവായിരുന്നു അത്രേ അത്‌...&lt;br /&gt;&lt;br /&gt;ഡോക്ടറോട്‌ വിവരങ്ങളൊക്കെ പറഞ്ഞു... അദ്ദേഹം പയ്യനോട്‌ കാലില്‍ ഞെക്കി നോക്കി വിവരങ്ങള്‍ ആരാഞ്ഞു.... വേറെ എന്തെങ്കിലും വേദനയോ ബുദ്ധിമുട്ടോ തോന്നുന്നുണ്ടോ എന്നൊക്കെ ഡോക്ട
